ETV Bharat / sports

എങ്ങനെ സിറ്റിയിലെത്തി?; കഥ പറഞ്ഞ് "ഹാലൻഡ് - ദി ബിഗ് ഡിസിഷൻ"

author img

By

Published : Sep 30, 2022, 4:02 PM IST

ഡോര്‍ട്ട്‌മുണ്ട് വിട്ടാല്‍ ചേരേണ്ട ക്ലബുകളുടെ പട്ടിക എര്‍ലിങ് ഹാലൻഡ് നേരത്തെ തയാറാക്കിയിരുന്നതായി പിതാവ് ആല്‍ഫി ഹാലന്‍ഡ്.

ഹാലൻഡ് ദി ബിഗ് ഡിസിഷൻ  എര്‍ലിങ് ഹാലൻഡ്  മാഞ്ചസ്റ്റര്‍ സിറ്റി  ആല്‍ഫി ഹാലന്‍ഡ്  Manchester City  Erling Haaland  Bayern Munich  Real Madrid  റയല്‍ മാഡ്രിഡ്  Pep Guardiola  പെപ് ഗ്വാർഡിയോള  Haaland The Big Decision documentary
എര്‍ലിങ് ഹാലൻഡ് എങ്ങനെ സിറ്റിയിലെത്തി?; കഥ പറഞ്ഞ് "ഹാലൻഡ് - ദി ബിഗ് ഡിസിഷൻ"

ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പാണ് സൂപ്പര്‍ താരം ഏര്‍ലിങ് ഹാലന്‍ഡ്. സീസണില്‍ കളിച്ച ഒമ്പത് മത്സരങ്ങളില്‍ നിന്നും 22കാരനായ ഹാലന്‍ഡ് ടീമിനായി 14 ഗോളുകളാണ് അടിച്ച് കൂട്ടിയിട്ടുള്ളത്. കഴിഞ്ഞ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ ജര്‍മ്മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടില്‍ നിന്നാണ് നോര്‍വീജിയന്‍ താരത്തെ സിറ്റി റാഞ്ചിയത്.

സിറ്റിയല്ലെങ്കില്‍ ഏത് ക്ലബിനെയായിരിക്കും ഹാലന്‍ഡ് തെരഞ്ഞെടുക്കുകയെന്നത് തുറന്ന് പറഞ്ഞിരിക്കുകയാണ് താരത്തിന്‍റെ പിതാവ്. താരം എങ്ങനെ സിറ്റിയിലെത്തി എന്നതിനെക്കുറിച്ചുള്ള "ഹാലൻഡ് - ദി ബിഗ് ഡിസിഷൻ" എന്ന ഡോക്യുമെന്‍ററിയിലാണ് ഹാലന്‍ഡിന്‍റെ പിതാവും സിറ്റിയുടെ മുന്‍ താരവുമായ ആല്‍ഫി ഹാലന്‍ഡ് ഇതേക്കുറിച്ച് സംസാരിച്ചത്.

ഡോര്‍ട്ട്‌മുണ്ട് വിട്ടാല്‍ ചേരേണ്ട ക്ലബുകളുടെ പട്ടിക നേരത്തെ തയാറാക്കിയിരുന്നതായി ആല്‍ഫി ഹാലന്‍ഡ് പറഞ്ഞു. സിറ്റിയുമായി കരാറിലെത്താന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ബയേൺ മ്യൂണിക്ക്, റയൽ മാഡ്രിഡ്, പിഎസ്‌ജി എന്നീ ടീമുകളെയാണ് പരിഗണിച്ചിരുന്നതെന്ന് ആല്‍ഫി ഹാലന്‍ഡ് പറഞ്ഞു.

"സിറ്റി ഞങ്ങൾക്ക് ഏറ്റവും മികച്ച ടീമായിരുന്നു, ബയേൺ രണ്ടാമതും റയൽ മാഡ്രിഡ് മൂന്നാമതും പിഎസ്‌ജി നാലാമതുമായിരുന്നു. " ആൽഫി ഹാലൻഡ് പറയുന്നു. ഇംഗ്ലീഷ് ക്ലബുകളായ ലിവർപൂളും ചെൽസിയും സ്‌പാനിഷ്‌ ക്ലബ് ബാഴ്‌സലോണയും പട്ടികയിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിയില്‍ ചേരാനുള്ള തീരുമാനത്തെക്കുറിച്ചുള്ള എര്‍ലിങ്ങിന്‍റെ പ്രതികരണവും ഡോക്യുമെന്‍ററിയിലുണ്ട്. ടീമിന്‍റെ പരിശീലകന്‍ പെപ് ഗ്വാർഡിയോള ലോകത്തെ ഏറ്റവും മികച്ച പരിശീലകനാണെന്നാണ് ഹാലന്‍ഡ് പറയുന്നത്. 2027 ജൂലൈ ഒന്ന് വരെയുള്ള അഞ്ച് വര്‍ഷത്തെ കരാറാണ് ഹാലൻഡുമായി സിറ്റി ഒപ്പുവച്ചത്. 488 കോടി രൂപയാണ് ട്രാൻസ്‌ഫർ തുക.

also read: ഖത്തര്‍ ലോകകപ്പ്: മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിക്കാന്‍ ഡെന്മാര്‍ക്ക്

ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പാണ് സൂപ്പര്‍ താരം ഏര്‍ലിങ് ഹാലന്‍ഡ്. സീസണില്‍ കളിച്ച ഒമ്പത് മത്സരങ്ങളില്‍ നിന്നും 22കാരനായ ഹാലന്‍ഡ് ടീമിനായി 14 ഗോളുകളാണ് അടിച്ച് കൂട്ടിയിട്ടുള്ളത്. കഴിഞ്ഞ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ ജര്‍മ്മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടില്‍ നിന്നാണ് നോര്‍വീജിയന്‍ താരത്തെ സിറ്റി റാഞ്ചിയത്.

സിറ്റിയല്ലെങ്കില്‍ ഏത് ക്ലബിനെയായിരിക്കും ഹാലന്‍ഡ് തെരഞ്ഞെടുക്കുകയെന്നത് തുറന്ന് പറഞ്ഞിരിക്കുകയാണ് താരത്തിന്‍റെ പിതാവ്. താരം എങ്ങനെ സിറ്റിയിലെത്തി എന്നതിനെക്കുറിച്ചുള്ള "ഹാലൻഡ് - ദി ബിഗ് ഡിസിഷൻ" എന്ന ഡോക്യുമെന്‍ററിയിലാണ് ഹാലന്‍ഡിന്‍റെ പിതാവും സിറ്റിയുടെ മുന്‍ താരവുമായ ആല്‍ഫി ഹാലന്‍ഡ് ഇതേക്കുറിച്ച് സംസാരിച്ചത്.

ഡോര്‍ട്ട്‌മുണ്ട് വിട്ടാല്‍ ചേരേണ്ട ക്ലബുകളുടെ പട്ടിക നേരത്തെ തയാറാക്കിയിരുന്നതായി ആല്‍ഫി ഹാലന്‍ഡ് പറഞ്ഞു. സിറ്റിയുമായി കരാറിലെത്താന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ബയേൺ മ്യൂണിക്ക്, റയൽ മാഡ്രിഡ്, പിഎസ്‌ജി എന്നീ ടീമുകളെയാണ് പരിഗണിച്ചിരുന്നതെന്ന് ആല്‍ഫി ഹാലന്‍ഡ് പറഞ്ഞു.

"സിറ്റി ഞങ്ങൾക്ക് ഏറ്റവും മികച്ച ടീമായിരുന്നു, ബയേൺ രണ്ടാമതും റയൽ മാഡ്രിഡ് മൂന്നാമതും പിഎസ്‌ജി നാലാമതുമായിരുന്നു. " ആൽഫി ഹാലൻഡ് പറയുന്നു. ഇംഗ്ലീഷ് ക്ലബുകളായ ലിവർപൂളും ചെൽസിയും സ്‌പാനിഷ്‌ ക്ലബ് ബാഴ്‌സലോണയും പട്ടികയിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിയില്‍ ചേരാനുള്ള തീരുമാനത്തെക്കുറിച്ചുള്ള എര്‍ലിങ്ങിന്‍റെ പ്രതികരണവും ഡോക്യുമെന്‍ററിയിലുണ്ട്. ടീമിന്‍റെ പരിശീലകന്‍ പെപ് ഗ്വാർഡിയോള ലോകത്തെ ഏറ്റവും മികച്ച പരിശീലകനാണെന്നാണ് ഹാലന്‍ഡ് പറയുന്നത്. 2027 ജൂലൈ ഒന്ന് വരെയുള്ള അഞ്ച് വര്‍ഷത്തെ കരാറാണ് ഹാലൻഡുമായി സിറ്റി ഒപ്പുവച്ചത്. 488 കോടി രൂപയാണ് ട്രാൻസ്‌ഫർ തുക.

also read: ഖത്തര്‍ ലോകകപ്പ്: മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിക്കാന്‍ ഡെന്മാര്‍ക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.