ETV Bharat / sports

Qatar World Cup 2022 | ജർമനിയും സ്‌പെയിനും ഒരു ഗ്രുപ്പിൽ, മെസിയും ലെവൻഡോസ്‌കിയും നേർക്കുനേർ

author img

By

Published : Apr 2, 2022, 7:20 AM IST

യൂറോപ്യന്‍ വമ്പന്‍ന്മാരയ സ്‌പെയ്‌നും ജര്‍മനിയും ഒരു ഗ്രൂപ്പില്‍ വന്നെന്നുള്ളതാണ് പ്രധാന സവിശേഷത. മരണഗ്രൂപ്പായി വിശേഷിപ്പിക്കാവുന്ന ഗ്രൂപ്പ് ഇ യിലാണ് ഇവർ ഉൾപ്പെട്ടത്.

Spain  Germany  wolrld cup cup draw  qatar world cup 2022  fifa world cup football 2022  fifa-world-cup-qatar-2022-final-draw  Qatar World Cup 2022 | ജർമ്മനിയും സ്‌പെയിനും ഒരു ഗ്രുപ്പിൽ, മെസിയും ലെവൻഡോസ്‌കിയും നേർക്കുനേർ  ദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും.  Qatar world cup groups are set and Germany with Spain in group E  Messi and Lewandowski face off in group stage  നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ഗ്രൂപ്പ് ഡിയിലാണ്  ബ്രസീൽ ഗ്രൂപ്പ് ജിയിലാണ് ഉള്ളത്  ലെവന്‍ഡോസ്‌കിയുടെ പോളണ്ടുമായി അര്‍ജന്‍റീനയ്‌ക്ക് കളി വരും  argentina  brazil  france
Qatar World Cup 2022 | ജർമ്മനിയും സ്‌പെയിനും ഒരു ഗ്രുപ്പിൽ, മെസിയും ലെവൻഡോസ്‌കിയും നേർക്കുനേർ

ദോഹ: വർണാഭമായ കാഴ്‌ച്ചകൾ സമ്മാനിച്ച് കൊണ്ട് ഫിഫ ലോകകപ്പ് ഖത്തർ 2022ന്‍റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് സമാപിച്ചു. ഓരോ ഫുട്ബോൾ ആരാധകനും ആവേശത്തോടെ കാത്തിരിക്കുന്ന ഖത്തർ ലോകകപ്പിൽ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളുടെ വമ്പൻ പോരാട്ടങ്ങൾ ഉറപ്പു നൽകിയാണ് ഗ്രൂപ്പ് ഡ്രോ സമാപിച്ചത്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും. നവംബർ 21നാണ് മത്സരം.

ആതിഥേയരായ ഖത്തര്‍ എ ഗ്രൂപ്പിലാണ്. നെതര്‍ലന്‍ഡ്‌സ്, സെനഗല്‍, ഇക്വഡോര്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു മൂന്ന് ടീമുകള്‍. ഗ്രൂപ്പ് ബി യില്‍ ഇംഗ്ലണ്ട്, ഇറാന്‍, അമേരിക്ക, എന്നീ ടീമുകള്‍ക്കൊപ്പം യുക്രൈനോ വെയ്ല്‍സോ സ്‌കോട്‌ലന്‍ഡോ ഇടം നേടും.

ഗ്രൂപ്പ് സിയിലാണ് ലയണല്‍ മെസിയും സംഘവും ഇറങ്ങുക. ലെവന്‍ഡോസ്‌കിയുടെ പോളണ്ടുമായി അര്‍ജന്‍റീനയ്‌ക്ക് കളി വരും. മെക്‌സിക്കോയും സൗദിയും ഉൾപ്പെടുന്ന ഗ്രൂപ്പ് ദുർബലമല്ല. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ഗ്രൂപ്പ് ഡിയിലാണ്. ഈ ഗ്രൂപ്പില്‍ ഡെന്മാര്‍ക്ക്, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ക്കൊപ്പം യു.എ.ഇ, ഓസ്‌ട്രേലിയ, പെറു എന്നീ രാജ്യങ്ങളിലൊന്ന് ഇടം നേടും.

യൂറോപ്യന്‍ വമ്പന്‍ന്മാരയ സ്‌പെയ്‌നും ജര്‍മനിയും ഒരു ഗ്രൂപ്പില്‍ വന്നെന്നുള്ളതാണ് പ്രധാന സവിശേഷത. മരണഗ്രൂപ്പായി വിശേഷിപ്പിക്കാവുന്ന ഗ്രൂപ്പ് ഇ യിലാണ് ഇവർ ഉൾപ്പെട്ടത്. ജപ്പാനാണ് മൂന്നാമത്തെ ടീം. പ്ലേ ഓഫ് കളിച്ചെത്തുന്ന ന്യൂസിലന്‍ഡോ അല്ലെങ്കില്‍ കോസ്റ്ററിക്കയോ ഗ്രൂപ്പിലെത്തും. ഗ്രൂപ്പ് എഫില്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് യോഗ്യത നേടിയ കാനഡയ്ക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. കരുത്തരായ ബെല്‍ജിയം, മൊറോക്കോ, ക്രൊയേഷ്യ എന്നീ ടീമുകളാണ് ഗ്രൂപ്പ് എഫിലുള്ളത്.

നിലവിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീൽ ഗ്രൂപ്പ് ജിയിലാണ് ഉള്ളത്. സെർബിയ, സ്വിറ്റ്‌സർലാൻഡ്, കാമറൂൺ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. അവസാന ഗ്രൂപ്പായ എച്ചില്‍ പോര്‍ച്ചുഗല്‍, ഘാന, യുറുഗ്വായ്, ദക്ഷിണ കൊറിയ ടീമുകള്‍ കളിക്കും.

നിലവിൽ ഇരുപത്തിയൊമ്പതു ടീമുകളാണ് ലോകകപ്പ് യോഗ്യത ഉറപ്പിച്ചിട്ടുള്ളത്. ബാക്കിയുള്ള മൂന്നു ടീമുകളിൽ ഒരെണ്ണം പിന്നീട് നടക്കുന്ന യൂറോപ്യൻ പ്ലേ ഓഫിലൂടെയും രണ്ടു ടീമുകൾ ഇന്‍റർ കോണ്ടിനെന്‍റൽ പ്ലേ ഓഫിലൂടെയും യോഗ്യത നേടും. നാല് പോട്ടുകളിൽ നിന്നാണ് ലോകകപ്പിനുള്ള 32 ടീമുകളെ നാല് പേരടങ്ങുന്ന എട്ടു ഗ്രൂപ്പുകളാക്കി തിരിച്ചത്.

ALSO READ: വനിതകൾക്ക് ഫുട്‌ബോൾ സ്റ്റേഡിയങ്ങളിൽ വീണ്ടും വിലക്കേർപ്പെടുത്തി ഇറാൻ

ഗ്രൂപ്പ് എ: ഖത്തർ, സെനഗൽ, നെതർലാൻഡ്‌സ്, ഇക്വഡോർ.

ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഇറാൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, വെയ്ൽസ്/യുക്രൈൻ/സ്‌കോട്‌ലാൻഡ്

ഗ്രൂപ്പ് സി: അർജന്റീന, മെക്‌സിക്കോ, പോളണ്ട്, സൗദി അറേബ്യ.

ഗ്രൂപ്പ് ഡി: ഫ്രാൻസ്, ഡെന്മാർക്ക്, ടുണീഷ്യ, പെറു/ആസ്‌ത്രേലിയ/യുഎഇ.

ഗ്രൂപ്പ് ഇ: സ്‌പെയിൻ, ജർമനി, ജപ്പാൻ, ന്യൂസിലാൻഡ്/കോസ്റ്റാറിക്ക

ഗ്രൂപ്പ് എഫ്: ബെൽജിയം, മൊറോക്കോ, ക്രൊയേഷ്യ, കാനഡ.

ഗ്രൂപ്പ് ജി: ബ്രസീൽ, സെർബിയ, സ്വിറ്റ്‌സർലാൻഡ്, കാമറൂൺ.

ഗ്രൂപ്പ് എച്ച്: പോർച്ചുഗൽ, യുറഗ്വായ്, ദക്ഷിണ കൊറിയ, ഘാന

ദോഹ: വർണാഭമായ കാഴ്‌ച്ചകൾ സമ്മാനിച്ച് കൊണ്ട് ഫിഫ ലോകകപ്പ് ഖത്തർ 2022ന്‍റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് സമാപിച്ചു. ഓരോ ഫുട്ബോൾ ആരാധകനും ആവേശത്തോടെ കാത്തിരിക്കുന്ന ഖത്തർ ലോകകപ്പിൽ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളുടെ വമ്പൻ പോരാട്ടങ്ങൾ ഉറപ്പു നൽകിയാണ് ഗ്രൂപ്പ് ഡ്രോ സമാപിച്ചത്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും. നവംബർ 21നാണ് മത്സരം.

ആതിഥേയരായ ഖത്തര്‍ എ ഗ്രൂപ്പിലാണ്. നെതര്‍ലന്‍ഡ്‌സ്, സെനഗല്‍, ഇക്വഡോര്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു മൂന്ന് ടീമുകള്‍. ഗ്രൂപ്പ് ബി യില്‍ ഇംഗ്ലണ്ട്, ഇറാന്‍, അമേരിക്ക, എന്നീ ടീമുകള്‍ക്കൊപ്പം യുക്രൈനോ വെയ്ല്‍സോ സ്‌കോട്‌ലന്‍ഡോ ഇടം നേടും.

ഗ്രൂപ്പ് സിയിലാണ് ലയണല്‍ മെസിയും സംഘവും ഇറങ്ങുക. ലെവന്‍ഡോസ്‌കിയുടെ പോളണ്ടുമായി അര്‍ജന്‍റീനയ്‌ക്ക് കളി വരും. മെക്‌സിക്കോയും സൗദിയും ഉൾപ്പെടുന്ന ഗ്രൂപ്പ് ദുർബലമല്ല. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ഗ്രൂപ്പ് ഡിയിലാണ്. ഈ ഗ്രൂപ്പില്‍ ഡെന്മാര്‍ക്ക്, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ക്കൊപ്പം യു.എ.ഇ, ഓസ്‌ട്രേലിയ, പെറു എന്നീ രാജ്യങ്ങളിലൊന്ന് ഇടം നേടും.

യൂറോപ്യന്‍ വമ്പന്‍ന്മാരയ സ്‌പെയ്‌നും ജര്‍മനിയും ഒരു ഗ്രൂപ്പില്‍ വന്നെന്നുള്ളതാണ് പ്രധാന സവിശേഷത. മരണഗ്രൂപ്പായി വിശേഷിപ്പിക്കാവുന്ന ഗ്രൂപ്പ് ഇ യിലാണ് ഇവർ ഉൾപ്പെട്ടത്. ജപ്പാനാണ് മൂന്നാമത്തെ ടീം. പ്ലേ ഓഫ് കളിച്ചെത്തുന്ന ന്യൂസിലന്‍ഡോ അല്ലെങ്കില്‍ കോസ്റ്ററിക്കയോ ഗ്രൂപ്പിലെത്തും. ഗ്രൂപ്പ് എഫില്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് യോഗ്യത നേടിയ കാനഡയ്ക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. കരുത്തരായ ബെല്‍ജിയം, മൊറോക്കോ, ക്രൊയേഷ്യ എന്നീ ടീമുകളാണ് ഗ്രൂപ്പ് എഫിലുള്ളത്.

നിലവിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീൽ ഗ്രൂപ്പ് ജിയിലാണ് ഉള്ളത്. സെർബിയ, സ്വിറ്റ്‌സർലാൻഡ്, കാമറൂൺ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. അവസാന ഗ്രൂപ്പായ എച്ചില്‍ പോര്‍ച്ചുഗല്‍, ഘാന, യുറുഗ്വായ്, ദക്ഷിണ കൊറിയ ടീമുകള്‍ കളിക്കും.

നിലവിൽ ഇരുപത്തിയൊമ്പതു ടീമുകളാണ് ലോകകപ്പ് യോഗ്യത ഉറപ്പിച്ചിട്ടുള്ളത്. ബാക്കിയുള്ള മൂന്നു ടീമുകളിൽ ഒരെണ്ണം പിന്നീട് നടക്കുന്ന യൂറോപ്യൻ പ്ലേ ഓഫിലൂടെയും രണ്ടു ടീമുകൾ ഇന്‍റർ കോണ്ടിനെന്‍റൽ പ്ലേ ഓഫിലൂടെയും യോഗ്യത നേടും. നാല് പോട്ടുകളിൽ നിന്നാണ് ലോകകപ്പിനുള്ള 32 ടീമുകളെ നാല് പേരടങ്ങുന്ന എട്ടു ഗ്രൂപ്പുകളാക്കി തിരിച്ചത്.

ALSO READ: വനിതകൾക്ക് ഫുട്‌ബോൾ സ്റ്റേഡിയങ്ങളിൽ വീണ്ടും വിലക്കേർപ്പെടുത്തി ഇറാൻ

ഗ്രൂപ്പ് എ: ഖത്തർ, സെനഗൽ, നെതർലാൻഡ്‌സ്, ഇക്വഡോർ.

ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഇറാൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, വെയ്ൽസ്/യുക്രൈൻ/സ്‌കോട്‌ലാൻഡ്

ഗ്രൂപ്പ് സി: അർജന്റീന, മെക്‌സിക്കോ, പോളണ്ട്, സൗദി അറേബ്യ.

ഗ്രൂപ്പ് ഡി: ഫ്രാൻസ്, ഡെന്മാർക്ക്, ടുണീഷ്യ, പെറു/ആസ്‌ത്രേലിയ/യുഎഇ.

ഗ്രൂപ്പ് ഇ: സ്‌പെയിൻ, ജർമനി, ജപ്പാൻ, ന്യൂസിലാൻഡ്/കോസ്റ്റാറിക്ക

ഗ്രൂപ്പ് എഫ്: ബെൽജിയം, മൊറോക്കോ, ക്രൊയേഷ്യ, കാനഡ.

ഗ്രൂപ്പ് ജി: ബ്രസീൽ, സെർബിയ, സ്വിറ്റ്‌സർലാൻഡ്, കാമറൂൺ.

ഗ്രൂപ്പ് എച്ച്: പോർച്ചുഗൽ, യുറഗ്വായ്, ദക്ഷിണ കൊറിയ, ഘാന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.