ETV Bharat / sports

'ദ്യുതി ചന്ദ് ക്ലീൻ അത്‌ലറ്റ്‌'; 4 വര്‍ഷത്തെ വിലക്കിന് എതിരെ അപ്പീല്‍ നല്‍കുമെന്ന് അഭിഭാഷകന്‍

author img

By

Published : Aug 18, 2023, 2:09 PM IST

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നടപടിക്ക് എതിരെ അപ്പീല്‍ നല്‍കുമെന്ന് സ്പ്രിന്‍റര്‍ ദ്യുതി ചന്ദിന്‍റെ (Dutee Chand) അഭിഭാഷകന്‍.

National Anti Doping Agency  Dutee Chand ban  Dutee Chand news  Dutee Chand to file appel against ban  Anti Doping Disciplinary Panel  ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി  ദ്യുതി ചന്ദ്  ദ്യുതി ചന്ദ് ന്യൂസ്  ദ്യുതി ചന്ദിന് വിലക്ക്  ദ്യുതി ചന്ദ് ഉത്തേജകമരുന്ന് പരിശോധന
ദ്യുതി ചന്ദ്

ന്യൂഡല്‍ഹി: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) നടപടിക്ക് എതിരെ അപ്പീല്‍ നല്‍കാന്‍ സ്പ്രിന്‍റര്‍ ദ്യുതി ചന്ദ് (Dutee Chand) . കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടത്തിയ രണ്ട് ഉത്തേജക മരുന്ന് പരിശോധനകളിലും പരാജയപ്പെട്ടതോടെ നാല് വര്‍ഷത്തെ വിലക്കാണ് 100 മീറ്ററില്‍ ദേശീയ റെക്കോഡിന് ഉടമയായ ദ്യുതി ചന്ദിന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി വിധിച്ചിരിക്കുന്നത്. ജനുവരി മൂന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് 27-കാരിയായ ദ്യുതിക്ക് നാഡ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ച്, 26 തീയതികളിലായിരുന്നു ദ്യുതി ചന്ദിന്‍റെ സാംപിളുകള്‍ നാഡ പരിശോധനക്കായി എടുത്തത്. രണ്ട് സാമ്പിളുകളിലും ഉത്തേജക മരുന്നിന്‍റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഇതോടെ ആദ്യ സാമ്പിൾ ശേഖരണം നടന്ന തീയതി (ഡിസംബർ 5, 2022) മുതല്‍ക്കുള്ള താരത്തിന്‍റെ എല്ലാ മത്സര ഫലങ്ങളും റദ്ദാക്കപ്പെടും.

'ക്ലീൻ അത്‌ലറ്റ്‌' എന്ന് അഭിഭാഷകന്‍: ദ്യുതി ചന്ദ് തന്‍റെ പ്രൊഫഷണൽ കരിയറില്‍ "ക്ലീൻ അത്‌ലറ്റ്‌" ആണെന്നും ഉത്തേജക മരുന്ന് 'മനപ്പൂർവമായി' ഉപയോഗിച്ചിട്ടില്ലെന്നുമാണ് താരത്തിന്‍റെ അഭിഭാഷകനായ പാർത്ഥ് ഗോസ്വാമി വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചിരിക്കുന്നത്. "നിരോധിത പദാർഥത്തിന്‍റെ മനപൂർവമല്ലാത്ത ഉപഭോഗമാണ് ഇവിടെ ഉണ്ടായത്.

ആ പദാർത്ഥം ഏങ്ങനെയാണ് ശരീരത്തിലെത്തിയതെന്ന് ബോധിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മനപൂര്‍വമുള്ള പ്രവര്‍ത്തിയായിരുന്നില്ല എന്നതിന്‍റെ വലിയ തെളിവാണത്. ദ്യുതി ഇതേവരെ ഒരു ഉത്തേജക മരുന്നും തന്‍റെ കായിക നേട്ടങ്ങൾക്കായി ഉപയോഗിച്ചിട്ടില്ല. ദ്യുതി ഇന്ത്യയുടെ അഭിമാനമാണ്, ഒരു ക്ലീന്‍ അത്‌ലറ്റാണവള്‍. ഒരു ദശാബ്ദത്തിലേറെ നീണ്ട ശോഭനമായ കരിയറാണ് അവള്‍ക്കുള്ളത്.

ഇതിനിടെ അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും നൂറുകണക്കിന് ഉത്തേജക പരിശോധനകൾക്കും ദ്യുതി വിധേയയായിട്ടുണ്ട്. നാഡയുടെ വിധിയ്‌ക്കെതിരെ ഞങ്ങൾ ഒരു അപ്പീൽ ഫയൽ ചെയ്യുന്ന പ്രക്രിയയിലാണ് നിലവിലുള്ളത്. അപ്പീല്‍ പാനലിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താൻ ഞങ്ങൾക്ക് കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്" - അഭിഭാഷകന്‍ പറഞ്ഞു. പ്രസ്‌തുത പദാർഥത്തിന്‍റെ ഉപഭോഗം ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരമാണ് ഉണ്ടായതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

വിവാദങ്ങള്‍ പിടിവിടാത്ത കരിയര്‍: ഇന്ത്യയ്‌ക്കായി ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട മെഡലുകള്‍ നേടിയ താരമാണ് ദ്യുതി ചന്ദ്. 2018-ലെ ജക്കാർത്ത ഗെയിംസിൽ 100, 200 മീറ്ററുകളിൽ വെള്ളി മെഡലാണ് താരം ഓടിയെടുത്തത്. 2021-ല്‍ പട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍ പ്രിക്‌സില്‍ 100 മീറ്റര്‍ ദൂരം 11.17 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയാണ് താരം ദേശീയ റെക്കോഡ് സ്ഥാപിച്ചത്.

ശരീരത്തിൽ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റെറോണിന്‍റെ അളവ് കൂടുതലാണെന്ന പേരില്‍ ഒരു വർഷത്തോളം താരത്തിന് ട്രാക്കിന് പുറത്തുനിൽക്കണ്ടി വന്നിരുന്നു. ഒടുവില്‍ 2015-ലെ രാജ്യാന്തര കായിക തർക്കപരിഹാര കോടതിയുടെ അനുകൂല വിധിയുമായാണ് താരം ട്രാക്കിലേക്ക് തിരികെ എത്തിയത്.

ALSO READ: 'മിന്നു മണിയെ അഭിനന്ദിച്ച്‌ സന്ദേശം തയ്യാറാക്കുക'; അഞ്ചാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പറില്‍ മിന്നിത്തിളങ്ങി മലയാളി ക്രിക്കറ്റ് താരം

ന്യൂഡല്‍ഹി: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) നടപടിക്ക് എതിരെ അപ്പീല്‍ നല്‍കാന്‍ സ്പ്രിന്‍റര്‍ ദ്യുതി ചന്ദ് (Dutee Chand) . കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടത്തിയ രണ്ട് ഉത്തേജക മരുന്ന് പരിശോധനകളിലും പരാജയപ്പെട്ടതോടെ നാല് വര്‍ഷത്തെ വിലക്കാണ് 100 മീറ്ററില്‍ ദേശീയ റെക്കോഡിന് ഉടമയായ ദ്യുതി ചന്ദിന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി വിധിച്ചിരിക്കുന്നത്. ജനുവരി മൂന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് 27-കാരിയായ ദ്യുതിക്ക് നാഡ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ച്, 26 തീയതികളിലായിരുന്നു ദ്യുതി ചന്ദിന്‍റെ സാംപിളുകള്‍ നാഡ പരിശോധനക്കായി എടുത്തത്. രണ്ട് സാമ്പിളുകളിലും ഉത്തേജക മരുന്നിന്‍റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഇതോടെ ആദ്യ സാമ്പിൾ ശേഖരണം നടന്ന തീയതി (ഡിസംബർ 5, 2022) മുതല്‍ക്കുള്ള താരത്തിന്‍റെ എല്ലാ മത്സര ഫലങ്ങളും റദ്ദാക്കപ്പെടും.

'ക്ലീൻ അത്‌ലറ്റ്‌' എന്ന് അഭിഭാഷകന്‍: ദ്യുതി ചന്ദ് തന്‍റെ പ്രൊഫഷണൽ കരിയറില്‍ "ക്ലീൻ അത്‌ലറ്റ്‌" ആണെന്നും ഉത്തേജക മരുന്ന് 'മനപ്പൂർവമായി' ഉപയോഗിച്ചിട്ടില്ലെന്നുമാണ് താരത്തിന്‍റെ അഭിഭാഷകനായ പാർത്ഥ് ഗോസ്വാമി വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചിരിക്കുന്നത്. "നിരോധിത പദാർഥത്തിന്‍റെ മനപൂർവമല്ലാത്ത ഉപഭോഗമാണ് ഇവിടെ ഉണ്ടായത്.

ആ പദാർത്ഥം ഏങ്ങനെയാണ് ശരീരത്തിലെത്തിയതെന്ന് ബോധിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മനപൂര്‍വമുള്ള പ്രവര്‍ത്തിയായിരുന്നില്ല എന്നതിന്‍റെ വലിയ തെളിവാണത്. ദ്യുതി ഇതേവരെ ഒരു ഉത്തേജക മരുന്നും തന്‍റെ കായിക നേട്ടങ്ങൾക്കായി ഉപയോഗിച്ചിട്ടില്ല. ദ്യുതി ഇന്ത്യയുടെ അഭിമാനമാണ്, ഒരു ക്ലീന്‍ അത്‌ലറ്റാണവള്‍. ഒരു ദശാബ്ദത്തിലേറെ നീണ്ട ശോഭനമായ കരിയറാണ് അവള്‍ക്കുള്ളത്.

ഇതിനിടെ അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും നൂറുകണക്കിന് ഉത്തേജക പരിശോധനകൾക്കും ദ്യുതി വിധേയയായിട്ടുണ്ട്. നാഡയുടെ വിധിയ്‌ക്കെതിരെ ഞങ്ങൾ ഒരു അപ്പീൽ ഫയൽ ചെയ്യുന്ന പ്രക്രിയയിലാണ് നിലവിലുള്ളത്. അപ്പീല്‍ പാനലിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താൻ ഞങ്ങൾക്ക് കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്" - അഭിഭാഷകന്‍ പറഞ്ഞു. പ്രസ്‌തുത പദാർഥത്തിന്‍റെ ഉപഭോഗം ഫിസിയോതെറാപ്പിസ്റ്റിന്‍റെ നിര്‍ദേശപ്രകാരമാണ് ഉണ്ടായതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

വിവാദങ്ങള്‍ പിടിവിടാത്ത കരിയര്‍: ഇന്ത്യയ്‌ക്കായി ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട മെഡലുകള്‍ നേടിയ താരമാണ് ദ്യുതി ചന്ദ്. 2018-ലെ ജക്കാർത്ത ഗെയിംസിൽ 100, 200 മീറ്ററുകളിൽ വെള്ളി മെഡലാണ് താരം ഓടിയെടുത്തത്. 2021-ല്‍ പട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍ പ്രിക്‌സില്‍ 100 മീറ്റര്‍ ദൂരം 11.17 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയാണ് താരം ദേശീയ റെക്കോഡ് സ്ഥാപിച്ചത്.

ശരീരത്തിൽ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റെറോണിന്‍റെ അളവ് കൂടുതലാണെന്ന പേരില്‍ ഒരു വർഷത്തോളം താരത്തിന് ട്രാക്കിന് പുറത്തുനിൽക്കണ്ടി വന്നിരുന്നു. ഒടുവില്‍ 2015-ലെ രാജ്യാന്തര കായിക തർക്കപരിഹാര കോടതിയുടെ അനുകൂല വിധിയുമായാണ് താരം ട്രാക്കിലേക്ക് തിരികെ എത്തിയത്.

ALSO READ: 'മിന്നു മണിയെ അഭിനന്ദിച്ച്‌ സന്ദേശം തയ്യാറാക്കുക'; അഞ്ചാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പറില്‍ മിന്നിത്തിളങ്ങി മലയാളി ക്രിക്കറ്റ് താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.