ETV Bharat / sports

ജന്മദിനം 'ഫൈനായി'; ലുക്കാക്കുവിന് നിയമക്കുരുക്ക്

author img

By

Published : May 13, 2021, 6:26 PM IST

റൊമേലു ലുക്കാക്കുവിന്‍റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത സഹതാരവും ഇംഗ്ലീഷ് വിങ്ങറുമായ ആഷ്‌ലി യങ് ഉള്‍പ്പെടെ 23 പേര്‍ക്കെതിരെ പിഴ ചുമത്തിയ ഇറ്റാലിയന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

lukaku birthday news  lukaku and police news  inter win serie a news  ലുക്കാക്കുവിന്‍റെ ജന്മദിനം വാര്‍ത്ത  ലുക്കാക്കുവും പൊലീസും വാര്‍ത്ത  സീരി എ കിരീടം ഇന്‍ററിന് വാര്‍ത്ത
ലുക്കാക്കു

റോം: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഇന്‍റര്‍ മിലാന്‍റെ ബെല്‍ജിയന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ റൊമേലു ലുക്കാക്കുവിനെതിരെ പൊലീസ് നടപടി. മിലാനില്‍ നടന്ന 28ാം ജന്മദിനാഘോഷമാണ് ലുക്കാക്കുവിന് കുരുക്കായി മാറിയത്. ആഘോഷങ്ങള്‍ അതിരുവിട്ടപ്പോള്‍ പൊലീസ് ഇടപെട്ടു. സഹതാരവും ഇംഗ്ലീഷ് വിങ്ങറുമായ ആഷ്‌ലി യങ് ഉള്‍പ്പെടെ 23 പേര്‍ക്കെതിരെ പിഴ ചുമത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരു പതിറ്റാണ്ടിന് ശേഷം ഇറ്റാലിയന്‍ സീരി എയില്‍ ഇന്‍റര്‍ ഈ സീസണില്‍ കപ്പടിച്ചിട്ട് ദിവസങ്ങള്‍ ആകുന്നതേ ഉള്ളൂ. കിരീട നേട്ടത്തിന് പിന്നാലെ ഇന്‍ററിന്‍റെ സൂപ്പര്‍ ഫോര്‍വേഡ് പിറന്നാള്‍ ആഘോഷങ്ങളിലേക്ക് കടന്നപ്പോള്‍ ആവേശം അതിരുവിട്ടു. കഴിഞ്ഞ 13-ാം തീയതി റോമക്കെതിരെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്‍റര്‍ വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലുക്കാക്കുവിന്‍റെ പിറന്നാള്‍ ആഘോഷം.

കൊവിഡ് പശ്ചാത്തലത്തില്‍ ഇറ്റലിയിലെ സാന്‍സിറോ ഉള്‍പ്പെട്ട മിലാന്‍ യെല്ലോ സോണിലാണ്. കൊവിഡിന്‍റെ ഭീതിയില്‍ നിന്നും മുക്തി നേടി വരുന്ന മിലാനില്‍ നിയന്ത്രണങ്ങള്‍ക്ക് കുറവില്ല. നൈറ്റ് കര്‍ഫ്യൂ ഉള്‍പ്പെടെ നഗരത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ നടന്ന പിറന്നാള്‍ ആഘോഷം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.

കൂടുതല്‍ വായനക്ക്: കൊവിഡ് മാനദണ്ഡ ലംഘനം: ക്രിസ്റ്റ്യാനോക്കെതിരെ അന്വേഷണം

നേരത്തെ യുവന്‍റസിന്‍റെ സൂപ്പര്‍ ഫോര്‍വേഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പിറന്നാള്‍ ആഘോഷങ്ങളെ തുടര്‍ന്ന് പൊലീസ് നടപടി നേരിടേണ്ടി വന്നിരുന്നു. റൊണാള്‍ഡോയുടെ പെണ്‍സുഹൃത്ത് ജോര്‍ജിനോ റോഡ്രിഗസിന്‍റെ സാമൂഹ്യമാധ്യമത്തിലെ പോസ്റ്റിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. ഇറ്റലിയിലെ മഞ്ഞ് മൂടിയ റസ്റ്റോറന്‍റില്‍ ജോര്‍ജിനോയുടെ പിറന്നാള്‍ ആഘോഷിച്ചതാണ് റോണോക്ക് വിനയായത്.

ഇറ്റാലിയന്‍ സീരി എയിലെ ഈ സീസണില്‍ രണ്ട് മത്സരങ്ങള്‍ കൂടി ഇന്‍റര്‍മിലാന് ശേഷിക്കുന്നുണ്ട്. നിലവില്‍ 36 മത്സരങ്ങളില്‍ നിന്നും 88 പോയിന്‍റുള്ള ഇന്‍ര്‍മിലാന്‍ കപ്പ് ഉറപ്പാക്കി. 13 പോയിന്‍റിന്‍റെ മുന്‍തൂക്കമാണ് ലീഗില്‍ അന്‍റോണിയോ കോന്‍ഡയുടെ ശിഷ്യന്‍മാര്‍ക്കുള്ളത്.

റോം: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഇന്‍റര്‍ മിലാന്‍റെ ബെല്‍ജിയന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ റൊമേലു ലുക്കാക്കുവിനെതിരെ പൊലീസ് നടപടി. മിലാനില്‍ നടന്ന 28ാം ജന്മദിനാഘോഷമാണ് ലുക്കാക്കുവിന് കുരുക്കായി മാറിയത്. ആഘോഷങ്ങള്‍ അതിരുവിട്ടപ്പോള്‍ പൊലീസ് ഇടപെട്ടു. സഹതാരവും ഇംഗ്ലീഷ് വിങ്ങറുമായ ആഷ്‌ലി യങ് ഉള്‍പ്പെടെ 23 പേര്‍ക്കെതിരെ പിഴ ചുമത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരു പതിറ്റാണ്ടിന് ശേഷം ഇറ്റാലിയന്‍ സീരി എയില്‍ ഇന്‍റര്‍ ഈ സീസണില്‍ കപ്പടിച്ചിട്ട് ദിവസങ്ങള്‍ ആകുന്നതേ ഉള്ളൂ. കിരീട നേട്ടത്തിന് പിന്നാലെ ഇന്‍ററിന്‍റെ സൂപ്പര്‍ ഫോര്‍വേഡ് പിറന്നാള്‍ ആഘോഷങ്ങളിലേക്ക് കടന്നപ്പോള്‍ ആവേശം അതിരുവിട്ടു. കഴിഞ്ഞ 13-ാം തീയതി റോമക്കെതിരെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്‍റര്‍ വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലുക്കാക്കുവിന്‍റെ പിറന്നാള്‍ ആഘോഷം.

കൊവിഡ് പശ്ചാത്തലത്തില്‍ ഇറ്റലിയിലെ സാന്‍സിറോ ഉള്‍പ്പെട്ട മിലാന്‍ യെല്ലോ സോണിലാണ്. കൊവിഡിന്‍റെ ഭീതിയില്‍ നിന്നും മുക്തി നേടി വരുന്ന മിലാനില്‍ നിയന്ത്രണങ്ങള്‍ക്ക് കുറവില്ല. നൈറ്റ് കര്‍ഫ്യൂ ഉള്‍പ്പെടെ നഗരത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ നടന്ന പിറന്നാള്‍ ആഘോഷം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.

കൂടുതല്‍ വായനക്ക്: കൊവിഡ് മാനദണ്ഡ ലംഘനം: ക്രിസ്റ്റ്യാനോക്കെതിരെ അന്വേഷണം

നേരത്തെ യുവന്‍റസിന്‍റെ സൂപ്പര്‍ ഫോര്‍വേഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പിറന്നാള്‍ ആഘോഷങ്ങളെ തുടര്‍ന്ന് പൊലീസ് നടപടി നേരിടേണ്ടി വന്നിരുന്നു. റൊണാള്‍ഡോയുടെ പെണ്‍സുഹൃത്ത് ജോര്‍ജിനോ റോഡ്രിഗസിന്‍റെ സാമൂഹ്യമാധ്യമത്തിലെ പോസ്റ്റിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. ഇറ്റലിയിലെ മഞ്ഞ് മൂടിയ റസ്റ്റോറന്‍റില്‍ ജോര്‍ജിനോയുടെ പിറന്നാള്‍ ആഘോഷിച്ചതാണ് റോണോക്ക് വിനയായത്.

ഇറ്റാലിയന്‍ സീരി എയിലെ ഈ സീസണില്‍ രണ്ട് മത്സരങ്ങള്‍ കൂടി ഇന്‍റര്‍മിലാന് ശേഷിക്കുന്നുണ്ട്. നിലവില്‍ 36 മത്സരങ്ങളില്‍ നിന്നും 88 പോയിന്‍റുള്ള ഇന്‍ര്‍മിലാന്‍ കപ്പ് ഉറപ്പാക്കി. 13 പോയിന്‍റിന്‍റെ മുന്‍തൂക്കമാണ് ലീഗില്‍ അന്‍റോണിയോ കോന്‍ഡയുടെ ശിഷ്യന്‍മാര്‍ക്കുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.