പെര്‍ത്ത്: ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലനം ആരംഭിച്ചു. പെർത്തിലെ വാക്ക സ്റ്റേഡിയത്തില്‍ വെള്ളിയാഴ്‌ച(ഒക്‌ടോബര്‍ 7) പരിശീലനത്തിനിറങ്ങിയ ടീമിന്‍റെ ചിത്രം ബിസിസിഐ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്ക് പിന്നാലെ വ്യാഴാഴ്‌ച മുംബൈയില്‍ നിന്നാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം ഓസ്‌ട്രേലിയയിലേക്ക് പറന്നത്.
-
Hello and welcome to WACA 🏟 #TeamIndia are here for their first training session. pic.twitter.com/U79rpi9u0d
— BCCI (@BCCI) October 7, 2022 " class="align-text-top noRightClick twitterSection" data="
">Hello and welcome to WACA 🏟 #TeamIndia are here for their first training session. pic.twitter.com/U79rpi9u0d
— BCCI (@BCCI) October 7, 2022Hello and welcome to WACA 🏟 #TeamIndia are here for their first training session. pic.twitter.com/U79rpi9u0d
— BCCI (@BCCI) October 7, 2022
സാഹചര്യങ്ങള്‍ കൂടുതല്‍ മനസിലാക്കുന്നതിന് വേണ്ടിയാണ് ടീം നേരത്തെ ഓസ്ട്രേലിയയിലേക്ക് പോകുന്നതെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. ഐസിസി സംഘടിപ്പിക്കുന്ന സന്നാഹ മത്സരത്തിന് പുറമെ രണ്ട് പരിശീലന മത്സരങ്ങളും ഇന്ത്യ കളിക്കുന്നുണ്ട്. ഒക്‌ടോബർ 10, 13 തീയതികളിൽ പെര്‍ത്തില്‍ വെസ്റ്റേൺ ഓസ്‌ട്രേലിയ ഇലവനെയാണ് ഇന്ത്യ നേരിടുക.
പരിക്കേറ്റ് പുറത്തായ ജസ്‌പ്രീത് ബുംറയ്‌ക്ക് പകരക്കാരനെ പ്രഖ്യാപിക്കാത്തതിനാല്‍ 14 അംഗ സ്‌ക്വഡാണ് ഇന്ത്യയ്‌ക്കുള്ളത്. ഓസ്‌ട്രേലിയയില്‍ എത്തിയതിന് ശേഷമായിരിക്കും പകരക്കാരന്‍റെ പ്രഖ്യാപനമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ അറിയിച്ചത്. സ്റ്റാന്‍ഡ് ബൈ താരങ്ങളായ മുഹമ്മദ് ഷമി, ദീപക് ചാഹര്‍ എന്നിവരുടെ പേരാണ് നിലവില്‍ തല്‍സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്.
ഒക്‌ടോബർ 16ന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റില്‍ 23നാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുക. ചിരവൈരികളായ പാകിസ്ഥാനാണ് എതിരാളി. ലോകകപ്പിന് മുന്നോടിയായി പ്രോട്ടീസിനും ഓസ്‌ട്രേലിയയ്‌ക്കും എതിരായി കളിച്ച ടി20 പരമ്പരകള്‍ ഇന്ത്യ നേടിയിരുന്നു.
also read: ടി20 ലോകകപ്പ്: ഭുവി പോര, അവന്‍ മികച്ച താരമെന്ന് ഹര്‍ഭജന്‍ സിങ്