ETV Bharat / sports

വെറുതെ ഊര്‍ജം പാഴാക്കുന്നു; അര്‍ഷ്‌ദീപിന്‍റെ ബോളിങ്ങിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി മുഹമ്മദ് കൈഫ്

author img

By

Published : Jan 28, 2023, 1:22 PM IST

ഇന്ത്യയുടെ യുവ പേസര്‍ അര്‍ഷ്‌ദീപ് സിങ് കൂടുതല്‍ നോ ബോളുകള്‍ എറിയുന്നതിന് പിന്നിലെ കാരണം ദൈർഘ്യമേറിയ റണ്‍-അപ്പ് ആണെന്ന് മുഹമ്മദ് കൈഫ്.

mohammad kaif  mohammad kaif on Arshdeep Singh s bowling  Arshdeep Singh  ind vs nz  india vs new zealand  മുഹമ്മദ് കൈഫ്  അര്‍ഷ്‌ദീപ് സിങ്  അര്‍ഷ്‌ദീപിന്‍റെ പ്രശ്‌നം ചൂണ്ടിക്കാട്ടി കൈഫ്  ഇന്ത്യ vs ന്യൂസിലന്‍ഡ്  സഞ്ജയ് ബംഗാര്‍  Sanjay Bangar  Sanjay Bangar on Arshdeep Singh
വെറുതെ ഉര്‍ജം പാഴാക്കുന്നു; അര്‍ഷ്‌ദീപിന്‍റെ ബോളിങ്ങിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി മുഹമ്മദ് കൈഫ്

റാഞ്ചി: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ തന്‍റെ മികച്ച പ്രകടനം നടത്താന്‍ ഇന്ത്യയുടെ യുവ പേസര്‍ അര്‍ഷ്‌ദീപ് സിങ്ങിന് കഴിഞ്ഞിരുന്നില്ല. മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ അര്‍ഷ്‌ദീപ് ഒരു വിക്കറ്റ് വീഴ്‌ത്തിയെങ്കിലും 51 റണ്‍സാണ് താരം വിട്ടുനല്‍കിയത്. കിവീസ് ഇന്നിങ്‌സിന്‍റെ അവസാന ഓവറില്‍ മാത്രം 27 റണ്‍സാണ് അര്‍ഷ്‌ദീപ് വഴങ്ങിയത്.

തന്‍റെ സ്‌പെല്ലില്‍ രണ്ട് വൈഡും ഒരു നോ ബോളും 23കാരനായ അര്‍ഷ്‌ദീപ് എറിയുകയും ചെയ്‌തിരുന്നു. നേരത്തെ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഹാട്രിക് ഉള്‍പ്പെടെ അഞ്ച് നോബോളുകള്‍ എറിഞ്ഞ അര്‍ഷ്‌ദീപിന്‍റെ തലയില്‍ ചില മോശം റെക്കോഡുകളും പതിച്ചിരുന്നു. ഇപ്പോഴിതാ അര്‍ഷ്‌ദീപ് നോ ബോള്‍ എറിയുന്നതിന് പിന്നിലെ പ്രധാന കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ്‌.

ദൈർഘ്യമേറിയ റണ്‍-അപ്പ് ആണ് അര്‍ഷ്‌ദീപിന്‍റെ ബോളിങ്ങില്‍ പ്രശ്‌നമാകുന്നതെന്നാണ് കൈഫിന്‍റെ വിലയിരുത്തല്‍. "അർഷ്‌ദീപ് ദൈർഘ്യമേറിയ റൺ-അപ്പ് ഉള്ള ബോളറാണ്. അതിനർഥം അവന് സ്റ്റെപ്പിങ്‌ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം എന്നാണ്.

അര്‍ഷ്‌ദീപിന്‍റെ ഓവർ സ്റ്റെപ്പിങ്ങിനു പിന്നിലെ പ്രധാന കാരണം അവന്‍റെ നീണ്ട റണ്ണപ്പാണ്. ഇത്രയും ദൂരം ഓടി അവന്‍ വെറുതെ ഊര്‍ജം പാഴാക്കുകയാണ്. ഇതോടൊപ്പം തന്‍റെ ആംഗിളില്‍ വളരെയധികം മാറ്റങ്ങളാണ് അവന്‍ വരുത്തുന്നത്.

ചിലപ്പോൾ റൗണ്ട് ദ വിക്കറ്റും മറ്റു ചിലപ്പോള്‍ ഓവർ ദ വിക്കറ്റുമാണത്. ഇക്കാരണത്താല്‍ തന്നെ അടിസ്ഥാനകാര്യങ്ങളിൽ അവന്‍ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. അവന്‍ മികച്ച ബോളറാണെന്നതില്‍ തര്‍ക്കമില്ല" ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിലെ ചര്‍ച്ചയില്‍ കൈഫ് പറഞ്ഞു.

ചര്‍ച്ചയുടെ ഭാഗമായിരുന്ന മുന്‍ താരം സഞ്ജയ് ബംഗാറും കൈഫിന്‍റെ വാക്കുകളോട് യോജിച്ചു. "അര്‍ഷ്‌ദീപിന്‍റെ റണ്‍-അപ്പ് ആവശ്യത്തിലും അധികമാണ്. തനിക്ക് യോജിച്ച റണ്‍-അപ്പ് ഒരു ബോളര്‍ കണ്ടെത്തേണ്ടതുണ്ട്.

ഒരു ഫാസ്റ്റ് ബോളര്‍ എന്ന നിലയില്‍ ശരീരത്തില്‍ എപ്പോഴും കൂടുതല്‍ ഉര്‍ജം ഉണ്ടാകണമെന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഉള്‍പ്പെടെ ദൈർഘ്യമേറിയ റണ്‍-അപ്പ് എടുക്കുന്നത് ആശയക്കുഴപ്പം സൃഷ്‌ടിക്കും", സഞ്ജയ് ബംഗാര്‍ പറഞ്ഞു.

ALSO READ: ഹാര്‍ദിക് എന്തിനത് ചെയ്‌തു?; കിവീസിനെതിരായ ഇന്ത്യന്‍ തന്ത്രങ്ങള്‍ക്കെതിരെ ആകാശ് ചോപ്ര

റാഞ്ചി: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ തന്‍റെ മികച്ച പ്രകടനം നടത്താന്‍ ഇന്ത്യയുടെ യുവ പേസര്‍ അര്‍ഷ്‌ദീപ് സിങ്ങിന് കഴിഞ്ഞിരുന്നില്ല. മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ അര്‍ഷ്‌ദീപ് ഒരു വിക്കറ്റ് വീഴ്‌ത്തിയെങ്കിലും 51 റണ്‍സാണ് താരം വിട്ടുനല്‍കിയത്. കിവീസ് ഇന്നിങ്‌സിന്‍റെ അവസാന ഓവറില്‍ മാത്രം 27 റണ്‍സാണ് അര്‍ഷ്‌ദീപ് വഴങ്ങിയത്.

തന്‍റെ സ്‌പെല്ലില്‍ രണ്ട് വൈഡും ഒരു നോ ബോളും 23കാരനായ അര്‍ഷ്‌ദീപ് എറിയുകയും ചെയ്‌തിരുന്നു. നേരത്തെ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഹാട്രിക് ഉള്‍പ്പെടെ അഞ്ച് നോബോളുകള്‍ എറിഞ്ഞ അര്‍ഷ്‌ദീപിന്‍റെ തലയില്‍ ചില മോശം റെക്കോഡുകളും പതിച്ചിരുന്നു. ഇപ്പോഴിതാ അര്‍ഷ്‌ദീപ് നോ ബോള്‍ എറിയുന്നതിന് പിന്നിലെ പ്രധാന കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ്‌.

ദൈർഘ്യമേറിയ റണ്‍-അപ്പ് ആണ് അര്‍ഷ്‌ദീപിന്‍റെ ബോളിങ്ങില്‍ പ്രശ്‌നമാകുന്നതെന്നാണ് കൈഫിന്‍റെ വിലയിരുത്തല്‍. "അർഷ്‌ദീപ് ദൈർഘ്യമേറിയ റൺ-അപ്പ് ഉള്ള ബോളറാണ്. അതിനർഥം അവന് സ്റ്റെപ്പിങ്‌ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം എന്നാണ്.

അര്‍ഷ്‌ദീപിന്‍റെ ഓവർ സ്റ്റെപ്പിങ്ങിനു പിന്നിലെ പ്രധാന കാരണം അവന്‍റെ നീണ്ട റണ്ണപ്പാണ്. ഇത്രയും ദൂരം ഓടി അവന്‍ വെറുതെ ഊര്‍ജം പാഴാക്കുകയാണ്. ഇതോടൊപ്പം തന്‍റെ ആംഗിളില്‍ വളരെയധികം മാറ്റങ്ങളാണ് അവന്‍ വരുത്തുന്നത്.

ചിലപ്പോൾ റൗണ്ട് ദ വിക്കറ്റും മറ്റു ചിലപ്പോള്‍ ഓവർ ദ വിക്കറ്റുമാണത്. ഇക്കാരണത്താല്‍ തന്നെ അടിസ്ഥാനകാര്യങ്ങളിൽ അവന്‍ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. അവന്‍ മികച്ച ബോളറാണെന്നതില്‍ തര്‍ക്കമില്ല" ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിലെ ചര്‍ച്ചയില്‍ കൈഫ് പറഞ്ഞു.

ചര്‍ച്ചയുടെ ഭാഗമായിരുന്ന മുന്‍ താരം സഞ്ജയ് ബംഗാറും കൈഫിന്‍റെ വാക്കുകളോട് യോജിച്ചു. "അര്‍ഷ്‌ദീപിന്‍റെ റണ്‍-അപ്പ് ആവശ്യത്തിലും അധികമാണ്. തനിക്ക് യോജിച്ച റണ്‍-അപ്പ് ഒരു ബോളര്‍ കണ്ടെത്തേണ്ടതുണ്ട്.

ഒരു ഫാസ്റ്റ് ബോളര്‍ എന്ന നിലയില്‍ ശരീരത്തില്‍ എപ്പോഴും കൂടുതല്‍ ഉര്‍ജം ഉണ്ടാകണമെന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഉള്‍പ്പെടെ ദൈർഘ്യമേറിയ റണ്‍-അപ്പ് എടുക്കുന്നത് ആശയക്കുഴപ്പം സൃഷ്‌ടിക്കും", സഞ്ജയ് ബംഗാര്‍ പറഞ്ഞു.

ALSO READ: ഹാര്‍ദിക് എന്തിനത് ചെയ്‌തു?; കിവീസിനെതിരായ ഇന്ത്യന്‍ തന്ത്രങ്ങള്‍ക്കെതിരെ ആകാശ് ചോപ്ര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.