ETV Bharat / sports

Jasprit Bumrah | നൂറ് ശതമാനം ഫിറ്റ് ; ഇന്ത്യന്‍ ജഴ്‌സിയില്‍ ബുംറയുടെ മടങ്ങിവരവ് ഉടനുണ്ടായേക്കും

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള ജസ്‌പ്രീത് ബുംറ പൂര്‍ണ ഫിറ്റായെന്ന് റിപ്പോര്‍ട്ട്

author img

By

Published : Jul 16, 2023, 12:20 PM IST

Jasprit Bumrah  Bumrah  Jasprit Bumrah Injury  Jasprit Bumrah Injury updates  Jasprit Bumrah Injury News  ജസ്‌പ്രീത് ബുംറ  ദേശീയ ക്രിക്കറ്റ് അക്കാദമി  ജസ്‌പ്രീത് ബുംറ പരിക്ക്  ജസ്‌പ്രീത് ബുംറ ഇന്ത്യന്‍ ടീമിലേക്ക്  IND vs IRE
Jasprit Bumrah

ബെംഗളൂരു : ഏഷ്യ കപ്പും ഏകദിന ലോകകപ്പും പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ശസ്‌ത്രക്രിയക്ക് ശേഷം ബെംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലുള്ള സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ പൂര്‍ണമായും ആരോഗ്യം വീണ്ടെടുത്തായി റിപ്പോര്‍ട്ട്. പൂര്‍ണമായും ബൗളിങ് ആരംഭിച്ച താരം അയര്‍ലന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

ഏറെക്കാലമായി അലട്ടിയിരുന്ന പുറംവേദനയെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് ജസ്പ്രീത് ബുംറ ശസ്‌ത്രക്രിയക്ക് വിധേയനായത്. ഇതിന് പിന്നാലെ തുടര്‍ ചികിത്സയ്‌ക്കും പരിശീലനത്തിനും വേണ്ടിയാണ് താരം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തിയത്. അതിവേഗം ഫിറ്റ്‌നസ് വീണ്ടെടുത്ത താരം നേരത്തേ തന്നെ നെറ്റ്‌സിലും പന്തെറിഞ്ഞ് തുടങ്ങിയിരുന്നു.

ദിവസവും ബുംറ എട്ട് മുതല്‍ പത്തോവര്‍ വരെ നെറ്റ്‌സില്‍ പന്തെറിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍സിഎ മേധാവി വിവിഎസ് ലക്ഷ്‌മണിന്‍റെ മേല്‍നോട്ടത്തിലാണ് നിലവില്‍ ബുംറയുടെ പരിശീലനം പുരോഗമിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ബുംറയെ കളിപ്പിക്കാനാണ് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി പദ്ധതിയിടുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

യുവതാരങ്ങള്‍ അണിനിരക്കുന്ന രണ്ടാം നിര ടീമിനെയാകും ബിസിസിഐ അയര്‍ലന്‍ഡിലേക്ക് അയക്കുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സംഘത്തിനൊപ്പം ബുംറയേയും അയക്കുമെന്നാണ് സൂചന. ഏഷ്യ കപ്പ്, ഏകദിന ലോകകപ്പ് എന്നിവ മുന്നില്‍ കണ്ട് താരത്തെ മത്സരങ്ങള്‍ക്കായി കൂടുതല്‍ സജ്ജമാക്കുന്നതിനാണ് ഈ നീക്കം.

നേരത്തെ, താരം ഏഷ്യ കപ്പിലൂടെ ടീമിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. ഓഗസ്റ്റ് - സെപ്‌റ്റംബര്‍ മാസങ്ങളിലായാണ് ഏഷ്യ കപ്പ് നടക്കുന്നത്. ഘട്ടം ഘട്ടമായി ആരോഗ്യം വീണ്ടെടുക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിന് മുന്‍പായി താരം എന്‍സിഎയില്‍ ചില പരിശീലന മത്സരങ്ങളും കളിക്കാന്‍ സാധ്യതയുണ്ട്. അതിന് ശേഷമാകും താരത്തെ ടീമിലേക്ക് ഉള്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.

2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ഏകദിനത്തിലാണ് ജസ്‌പ്രീത് ബുംറയ്‌ക്ക് പരിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ താരത്തിന് പരമ്പരയിലെ മൂന്നാം മത്സരവും പിന്നാലെ വന്ന വിന്‍ഡീസ് പരമ്പരയും ഏഷ്യ കപ്പും നഷ്‌ടമായിരുന്നു. തുടര്‍ന്ന് രണ്ട് മാസത്തെ വിശ്രമത്തിന് ശേഷം സെപ്‌റ്റംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലൂടെ താരം വീണ്ടും ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിച്ചു.

Also Read : ഷഹീന്‍ അഫ്രീദിയുടെ അനുഭവം ബുംറയ്‌ക്കുമുണ്ടാവാം ; തിടുക്കം വേണ്ടെന്ന് രവി ശാസ്‌ത്രി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ടി20 മത്സരങ്ങളില്‍ ആറ് ഓവര്‍ മാത്രമാണ് താരത്തിന് എറിയാനായത്. പിന്നാലെ പരിക്ക് കഠിനമാവുകയും താരം ടീമില്‍ നിന്ന് പുറത്താവുകയുമായിരുന്നു. ഇതോടെയാണ് താരത്തിന് കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പും ഏഷ്യ കപ്പും ഉള്‍പ്പടെയുള്ള ടൂര്‍ണമെന്‍റുകള്‍ പൂര്‍ണമായി നഷ്‌ടപ്പെട്ടത്.

ഈ വര്‍ഷം നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഐപിഎല്ലിലും കളിക്കാന്‍ താരത്തിനായിരുന്നില്ല. ഐപിഎല്‍ പതിനാറാം പതിപ്പ് പുരോഗമിക്കുന്നതിനിടെയാണ് താരം ശസ്‌ത്രക്രിയക്ക് വിധേയനായത്.

ബെംഗളൂരു : ഏഷ്യ കപ്പും ഏകദിന ലോകകപ്പും പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ശസ്‌ത്രക്രിയക്ക് ശേഷം ബെംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലുള്ള സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ പൂര്‍ണമായും ആരോഗ്യം വീണ്ടെടുത്തായി റിപ്പോര്‍ട്ട്. പൂര്‍ണമായും ബൗളിങ് ആരംഭിച്ച താരം അയര്‍ലന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

ഏറെക്കാലമായി അലട്ടിയിരുന്ന പുറംവേദനയെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് ജസ്പ്രീത് ബുംറ ശസ്‌ത്രക്രിയക്ക് വിധേയനായത്. ഇതിന് പിന്നാലെ തുടര്‍ ചികിത്സയ്‌ക്കും പരിശീലനത്തിനും വേണ്ടിയാണ് താരം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തിയത്. അതിവേഗം ഫിറ്റ്‌നസ് വീണ്ടെടുത്ത താരം നേരത്തേ തന്നെ നെറ്റ്‌സിലും പന്തെറിഞ്ഞ് തുടങ്ങിയിരുന്നു.

ദിവസവും ബുംറ എട്ട് മുതല്‍ പത്തോവര്‍ വരെ നെറ്റ്‌സില്‍ പന്തെറിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍സിഎ മേധാവി വിവിഎസ് ലക്ഷ്‌മണിന്‍റെ മേല്‍നോട്ടത്തിലാണ് നിലവില്‍ ബുംറയുടെ പരിശീലനം പുരോഗമിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ബുംറയെ കളിപ്പിക്കാനാണ് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി പദ്ധതിയിടുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

യുവതാരങ്ങള്‍ അണിനിരക്കുന്ന രണ്ടാം നിര ടീമിനെയാകും ബിസിസിഐ അയര്‍ലന്‍ഡിലേക്ക് അയക്കുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സംഘത്തിനൊപ്പം ബുംറയേയും അയക്കുമെന്നാണ് സൂചന. ഏഷ്യ കപ്പ്, ഏകദിന ലോകകപ്പ് എന്നിവ മുന്നില്‍ കണ്ട് താരത്തെ മത്സരങ്ങള്‍ക്കായി കൂടുതല്‍ സജ്ജമാക്കുന്നതിനാണ് ഈ നീക്കം.

നേരത്തെ, താരം ഏഷ്യ കപ്പിലൂടെ ടീമിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. ഓഗസ്റ്റ് - സെപ്‌റ്റംബര്‍ മാസങ്ങളിലായാണ് ഏഷ്യ കപ്പ് നടക്കുന്നത്. ഘട്ടം ഘട്ടമായി ആരോഗ്യം വീണ്ടെടുക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിന് മുന്‍പായി താരം എന്‍സിഎയില്‍ ചില പരിശീലന മത്സരങ്ങളും കളിക്കാന്‍ സാധ്യതയുണ്ട്. അതിന് ശേഷമാകും താരത്തെ ടീമിലേക്ക് ഉള്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.

2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ഏകദിനത്തിലാണ് ജസ്‌പ്രീത് ബുംറയ്‌ക്ക് പരിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ താരത്തിന് പരമ്പരയിലെ മൂന്നാം മത്സരവും പിന്നാലെ വന്ന വിന്‍ഡീസ് പരമ്പരയും ഏഷ്യ കപ്പും നഷ്‌ടമായിരുന്നു. തുടര്‍ന്ന് രണ്ട് മാസത്തെ വിശ്രമത്തിന് ശേഷം സെപ്‌റ്റംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലൂടെ താരം വീണ്ടും ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിച്ചു.

Also Read : ഷഹീന്‍ അഫ്രീദിയുടെ അനുഭവം ബുംറയ്‌ക്കുമുണ്ടാവാം ; തിടുക്കം വേണ്ടെന്ന് രവി ശാസ്‌ത്രി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ടി20 മത്സരങ്ങളില്‍ ആറ് ഓവര്‍ മാത്രമാണ് താരത്തിന് എറിയാനായത്. പിന്നാലെ പരിക്ക് കഠിനമാവുകയും താരം ടീമില്‍ നിന്ന് പുറത്താവുകയുമായിരുന്നു. ഇതോടെയാണ് താരത്തിന് കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പും ഏഷ്യ കപ്പും ഉള്‍പ്പടെയുള്ള ടൂര്‍ണമെന്‍റുകള്‍ പൂര്‍ണമായി നഷ്‌ടപ്പെട്ടത്.

ഈ വര്‍ഷം നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഐപിഎല്ലിലും കളിക്കാന്‍ താരത്തിനായിരുന്നില്ല. ഐപിഎല്‍ പതിനാറാം പതിപ്പ് പുരോഗമിക്കുന്നതിനിടെയാണ് താരം ശസ്‌ത്രക്രിയക്ക് വിധേയനായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.