ETV Bharat / sports

IPL 2023 | 'അവസാന ഓവര്‍ വരെ മത്സരം നീട്ടേണ്ട എന്ന് പറഞ്ഞു, അവര്‍ അത് അനുസരിച്ചു' ; പഞ്ചാബിനെതിരായ വിജയത്തിന് പിന്നാലെ വിരാട് കോലി

author img

By

Published : Apr 21, 2023, 9:36 AM IST

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് കിങ്‌സ് മത്സരത്തില്‍ 18.2 ഓവറില്‍ 150 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു

pkbs vs rcb  ipl 2023  virat kohli  pkbs vs rcb post match presentation  RCB  PBKS  വിരാട് കോലി  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  പഞ്ചാബ് കിങ്‌സ്  ഐപിഎല്‍  പഞ്ചാബ് ബാംഗ്ലൂര്‍
IPL

മൊഹാലി: പഞ്ചാബ് കിങ്‌സിനെ വീഴ്‌ത്തിയാണ് ഐപിഎല്‍ പതിനാറാം പതിപ്പിലെ മൂന്നാം ജയം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. മൊഹാലിയില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി 174 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ ആര്‍സിബി ബോളര്‍മാര്‍ 150 റണ്‍സില്‍ എറിഞ്ഞുവീഴ്‌ത്തുകയായിരുന്നു.

പഞ്ചാബിനെ വീഴ്‌ത്തിയതോടെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് എത്താനും ആര്‍സിബിക്കായി. ഫാഫ് ഡുപ്ലെസിസ് ഫീല്‍ഡ് ചെയ്യാനിറങ്ങാതിരുന്ന സാഹചര്യത്തില്‍ വിരാട് കോലി ആയിരുന്നു ഇന്നലെ ആര്‍സിബിയെ നയിച്ചത്. കോലിക്ക് കീഴില്‍ ബോളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ 18.2 ഓവറില്‍ ബാംഗ്ലൂര്‍ ജയം സ്വന്തമാക്കി.

175 എന്ന വിജയലക്ഷ്യം പ്രതിരോധിക്കാന്‍ അവസാന ഓവര്‍വരെ കളി നീട്ടേണ്ട എന്ന പ്ലാനിലായിരുന്നു തങ്ങള്‍ പന്തെറിഞ്ഞതെന്ന് മത്സരശേഷം സ്റ്റാന്‍ഡ് ഇന്‍ ക്യാപ്‌റ്റന്‍ വിരാട് കോലി വ്യക്തമാക്കി. ഇക്കാര്യം മത്സരത്തില്‍ താന്‍ ബോളര്‍മാരോട് പറഞ്ഞിരുന്നുവെന്നും കോലി പറഞ്ഞു.

'ബോളര്‍മാരോട് കൃത്യമായ സമയങ്ങളില്‍ ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു. 6-7 വിക്കറ്റുകള്‍ അവര്‍ക്ക് നഷ്‌ടപ്പെട്ടപ്പോള്‍ തന്നെ മത്സരം കൂടുതല്‍ അവസാനത്തേക്ക് കൊണ്ട് പോകേണ്ടെന്നും അവരോട് പറഞ്ഞു' - കോലി വ്യക്തമാക്കി'. പോയിന്‍റ് ടേബിളില്‍ തങ്ങളുടെ സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും വിരാട് കോലി പോസ്റ്റ് മാച്ച് പ്രസന്‍റേഷനില്‍ മറുപടി പറഞ്ഞു.

പോയിന്‍റ് പട്ടികയ്‌ക്ക് ഒരു ടീമിനെ ഒരിക്കലും നിര്‍വചിക്കാന്‍ കഴിയില്ല. ഐപിഎല്‍ എന്നത് 13 - 14 കളികളോളം ഉള്ള ഒരു വലിയ ടൂര്‍ണമെന്‍റാണ്. അതിന് ശേഷം മാത്രം അതിനെക്കുറിച്ച് ചിന്തിച്ചാല്‍ മതി' - കോലി കൂട്ടിച്ചേര്‍ത്തു.

Also Read: 'ഐപിഎല്ലില്‍ റണ്‍സടിച്ചുകൂട്ടിയാല്‍ സഞ്‌ജുവിന് ഇന്ത്യന്‍ ടീമില്‍ അവസരം കിട്ടും' ; മുന്‍ സെലക്‌ടര്‍ ശരണ്‍ദീപ് സിങ് പറയുന്നു

പോയിന്‍റ് പട്ടികയിലെ എട്ടാം സ്ഥാനക്കാരായാണ് ബാംഗ്ലൂര്‍ പഞ്ചാബിനെ നേരിടാന്‍ ഇറങ്ങിയത്. പഞ്ചാബ് കിങ്‌സിനെ വീഴ്‌ത്തിയതോടെ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ ആര്‍സിബി പോയിന്‍റ് പട്ടികയില്‍ അഞ്ചാമതേക്കെത്തി. നിലവില്‍ ആറ് പോയിന്‍റാണ് ടീമിനുള്ളത്.

മൊഹാലിയില്‍ പഞ്ചാബ്‌ കിങ്‌സിനെതിരായ മത്സരത്തില്‍ മുഹമ്മദ് സിറാജിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്‌സിന് അനായാസ ജയമൊരുക്കിയത്. മത്സരത്തില്‍ നാലോവര്‍ പന്തെറിഞ്ഞ സിറാജ് 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തി. ഈ പ്രകടനത്തോടെ 12 വിക്കറ്റുമായി സീസണില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്താനും സിറാജിന് സാധിച്ചു.

More Read: IPL 2023 | എറിഞ്ഞ് വീഴ്‌ത്തി സിറാജ്; പഞ്ചാബിനെ 24 റണ്‍സിന് തകർത്ത് ബാംഗ്ലൂർ

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബിക്ക് ഫാഫ് ഡുപ്ലെസിസ് (84) വിരാട് കോലി (59) എന്നിവരുടെ സെഞ്ച്വറി കൂട്ടുകെട്ടാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ ഇരുവരും 137 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. പിന്നാലെയെത്തിയവര്‍ക്ക് വമ്പന്‍ സ്‌കോര്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ആര്‍സിബി ടോട്ടല്‍ 4 വിക്കറ്റ് നഷ്‌ടത്തില്‍ 174ല്‍ ഒതുങ്ങി. പഞ്ചാബിനായി ഹര്‍പ്രീത് ബ്രാര്‍ രണ്ട് വിക്കറ്റ് നേടിയിരുന്നു.

മൊഹാലി: പഞ്ചാബ് കിങ്‌സിനെ വീഴ്‌ത്തിയാണ് ഐപിഎല്‍ പതിനാറാം പതിപ്പിലെ മൂന്നാം ജയം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. മൊഹാലിയില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി 174 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ ആര്‍സിബി ബോളര്‍മാര്‍ 150 റണ്‍സില്‍ എറിഞ്ഞുവീഴ്‌ത്തുകയായിരുന്നു.

പഞ്ചാബിനെ വീഴ്‌ത്തിയതോടെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് എത്താനും ആര്‍സിബിക്കായി. ഫാഫ് ഡുപ്ലെസിസ് ഫീല്‍ഡ് ചെയ്യാനിറങ്ങാതിരുന്ന സാഹചര്യത്തില്‍ വിരാട് കോലി ആയിരുന്നു ഇന്നലെ ആര്‍സിബിയെ നയിച്ചത്. കോലിക്ക് കീഴില്‍ ബോളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ 18.2 ഓവറില്‍ ബാംഗ്ലൂര്‍ ജയം സ്വന്തമാക്കി.

175 എന്ന വിജയലക്ഷ്യം പ്രതിരോധിക്കാന്‍ അവസാന ഓവര്‍വരെ കളി നീട്ടേണ്ട എന്ന പ്ലാനിലായിരുന്നു തങ്ങള്‍ പന്തെറിഞ്ഞതെന്ന് മത്സരശേഷം സ്റ്റാന്‍ഡ് ഇന്‍ ക്യാപ്‌റ്റന്‍ വിരാട് കോലി വ്യക്തമാക്കി. ഇക്കാര്യം മത്സരത്തില്‍ താന്‍ ബോളര്‍മാരോട് പറഞ്ഞിരുന്നുവെന്നും കോലി പറഞ്ഞു.

'ബോളര്‍മാരോട് കൃത്യമായ സമയങ്ങളില്‍ ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു. 6-7 വിക്കറ്റുകള്‍ അവര്‍ക്ക് നഷ്‌ടപ്പെട്ടപ്പോള്‍ തന്നെ മത്സരം കൂടുതല്‍ അവസാനത്തേക്ക് കൊണ്ട് പോകേണ്ടെന്നും അവരോട് പറഞ്ഞു' - കോലി വ്യക്തമാക്കി'. പോയിന്‍റ് ടേബിളില്‍ തങ്ങളുടെ സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും വിരാട് കോലി പോസ്റ്റ് മാച്ച് പ്രസന്‍റേഷനില്‍ മറുപടി പറഞ്ഞു.

പോയിന്‍റ് പട്ടികയ്‌ക്ക് ഒരു ടീമിനെ ഒരിക്കലും നിര്‍വചിക്കാന്‍ കഴിയില്ല. ഐപിഎല്‍ എന്നത് 13 - 14 കളികളോളം ഉള്ള ഒരു വലിയ ടൂര്‍ണമെന്‍റാണ്. അതിന് ശേഷം മാത്രം അതിനെക്കുറിച്ച് ചിന്തിച്ചാല്‍ മതി' - കോലി കൂട്ടിച്ചേര്‍ത്തു.

Also Read: 'ഐപിഎല്ലില്‍ റണ്‍സടിച്ചുകൂട്ടിയാല്‍ സഞ്‌ജുവിന് ഇന്ത്യന്‍ ടീമില്‍ അവസരം കിട്ടും' ; മുന്‍ സെലക്‌ടര്‍ ശരണ്‍ദീപ് സിങ് പറയുന്നു

പോയിന്‍റ് പട്ടികയിലെ എട്ടാം സ്ഥാനക്കാരായാണ് ബാംഗ്ലൂര്‍ പഞ്ചാബിനെ നേരിടാന്‍ ഇറങ്ങിയത്. പഞ്ചാബ് കിങ്‌സിനെ വീഴ്‌ത്തിയതോടെ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ ആര്‍സിബി പോയിന്‍റ് പട്ടികയില്‍ അഞ്ചാമതേക്കെത്തി. നിലവില്‍ ആറ് പോയിന്‍റാണ് ടീമിനുള്ളത്.

മൊഹാലിയില്‍ പഞ്ചാബ്‌ കിങ്‌സിനെതിരായ മത്സരത്തില്‍ മുഹമ്മദ് സിറാജിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്‌സിന് അനായാസ ജയമൊരുക്കിയത്. മത്സരത്തില്‍ നാലോവര്‍ പന്തെറിഞ്ഞ സിറാജ് 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തി. ഈ പ്രകടനത്തോടെ 12 വിക്കറ്റുമായി സീസണില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്താനും സിറാജിന് സാധിച്ചു.

More Read: IPL 2023 | എറിഞ്ഞ് വീഴ്‌ത്തി സിറാജ്; പഞ്ചാബിനെ 24 റണ്‍സിന് തകർത്ത് ബാംഗ്ലൂർ

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബിക്ക് ഫാഫ് ഡുപ്ലെസിസ് (84) വിരാട് കോലി (59) എന്നിവരുടെ സെഞ്ച്വറി കൂട്ടുകെട്ടാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ ഇരുവരും 137 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. പിന്നാലെയെത്തിയവര്‍ക്ക് വമ്പന്‍ സ്‌കോര്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ആര്‍സിബി ടോട്ടല്‍ 4 വിക്കറ്റ് നഷ്‌ടത്തില്‍ 174ല്‍ ഒതുങ്ങി. പഞ്ചാബിനായി ഹര്‍പ്രീത് ബ്രാര്‍ രണ്ട് വിക്കറ്റ് നേടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.