ETV Bharat / sports

IPL 2023 | വെടിക്കെട്ട് സെഞ്ചുറിയുമായി സൂര്യ, അവസരം മുതലാക്കി വിഷ്‌ണു ; ഗുജറാത്തിനെതിരെ മുംബൈക്ക് കൂറ്റന്‍ സ്‌കോര്‍

author img

By

Published : May 12, 2023, 9:47 PM IST

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഐപിഎല്ലില്‍ തന്‍റെ കന്നി സെഞ്ചുറി അടിച്ചെടുത്ത് മുംബൈ ഇന്ത്യന്‍സ് ബാറ്റര്‍ സൂര്യകുമാര്‍ യാദവ്

IPL  IPL 2023  Mumbai Indians vs Gujarat Titans score updates  Mumbai Indians  Gujarat Titans  MI vs GT score updates  surya kumar yadav  രോഹിത് ശര്‍മ  ഹാര്‍ദിക് പാണ്ഡ്യ  മുംബൈ ഇന്ത്യന്‍സ്  ഗുജറാത്ത് ടൈറ്റന്‍സ്  IPL 2023
ഗുജറാത്തിനെതിരെ മുംബൈക്ക് കൂറ്റന്‍ സ്‌കോര്‍

മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ​ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് അടിച്ച് കൂട്ടിയത്. അപരാജിത സെഞ്ചുറിയുമായി തിളങ്ങിയ സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനമാണ് മുംബൈയെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചത്.

49 പന്തിൽ 103* റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. സൂര്യയ്‌ക്ക് മികച്ച പിന്തുണ നല്‍കിയ മലയാളി താരം വിഷ്ണു വിനോദിന്‍റെ പ്രകടനവും ശ്രദ്ധേയമായി. മികച്ച തുടക്കമായിരുന്നു മുംബൈക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും രോഹിത് ശര്‍മയും ചേര്‍ന്ന് പവര്‍പ്ലേ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 61 റണ്‍സായിരുന്നു മുംബൈ ടോട്ടലില്‍ ചേര്‍ത്തത്.

എന്നാല്‍ തൊട്ടടുത്ത ഓവറില്‍ രോഹിത്തിനേയും ഇഷാനേയും മടക്കിയ റാഷിദ് ഖാന്‍ മുംബൈക്ക് ഇരട്ട പ്രഹരം നല്‍കി. 18 പന്തില്‍ 29 റണ്‍സ് നേടിയ രോഹിത്തിനെ രാഹുല്‍ തെവാട്ടിയ പിടികൂടുകയായിരുന്നു. വിക്കറ്റിന് മുന്നില്‍ കുടുങ്ങിയായിരുന്നു ഇഷാന്‍റെ (20 പന്തില്‍ 31) മടക്കം. പിന്നാലെ നെഹാൽ വധേരയും മടങ്ങുമ്പോള്‍ ഒമ്പത് ഓവറില്‍ 88 റണ്‍സായിരുന്നു മുംബൈക്ക് നേടാന്‍ കഴിഞ്ഞത്.

തുടര്‍ന്നെത്തിയ മലയാളി താരം വിഷ്‌ണു വിനോദിനൊപ്പം ചേര്‍ന്ന സൂര്യകുമാര്‍ യാദവ് മുംബൈയെ 11-ാം ഓവറില്‍ 100 കടത്തി. സീസണില്‍ ആദ്യ മത്സരത്തിനിറങ്ങിയ വിഷ്‌ണു വേഗം തന്നെ താളം കണ്ടെത്തി സൂര്യയ്‌ക്ക് ഒത്ത പങ്കാളിയായതോടെ 15-ാം ഓവറില്‍ മുംബൈ 150 റണ്‍സും പിന്നിട്ടു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ വിഷ്‌ണുവിനെ വീഴ്‌ത്തിയ മോഹിത് ശര്‍മ ഗുജറാത്തിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി.

20 പന്തില്‍ 30 റണ്‍സെടുത്ത മലയാളി താരത്തെ അഭിനവ് മനോഹര്‍ കയ്യില്‍ ഒതുക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ 65 റണ്‍സാണ് വിഷ്‌ണു- സൂര്യ സഖ്യം നേടിയത്. ആറാം നമ്പറിലെത്തിയ ടിം ഡേവിഡിന് (3 പന്തില്‍ 5) അധികം ആയുസുണ്ടായിരുന്നില്ല. താരത്തെ സ്വന്തം പന്തില്‍ റാഷിദ്‌ ഖാന്‍ പിടികൂടുകയായിരുന്നു. ഇതിനിടെ 32 പന്തുകളില്‍ നിന്ന് സൂര്യ അര്‍ധ സെഞ്ചുറി തികച്ചിരുന്നു.

ഏഴാം നമ്പറിലെത്തിയ കാമറൂണ്‍ ഗ്രീനിനെ സാക്ഷിയാക്കി സൂര്യകുമാര്‍ കത്തിക്കയറിയതോടെയാണ് മുംബൈ വമ്പന്‍ സ്‌കോറിലേക്ക് കുതിച്ചത്. ഒടുവില്‍ അല്‍സാരി ജോസഫിന്‍റെ അവസാന പന്തില്‍ സിക്‌സര്‍ പറത്തിയാണ് സൂര്യ ഐപിഎല്ലിന്‍റെ തന്‍റെ കന്നി സെഞ്ചുറി അടിച്ചെടുത്തത്. ഗുജറാത്തിനായി റാഷിദ്‌ ഖാന്‍ നാല് ഓവറില്‍ 30 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ നേടി.

മുംബൈ ഇന്ത്യൻസ് (പ്ലെയിംഗ് ഇലവൻ) : ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പര്‍), രോഹിത് ശർമ (ക്യാപ്റ്റന്‍), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, നെഹാൽ വധേര, ടിം ഡേവിഡ്, ക്രിസ് ജോർദാൻ, വിഷ്ണു വിനോദ്, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്, കുമാർ കാർത്തികേയ.

ഗുജറാത്ത് ടൈറ്റൻസ് (പ്ലെയിംഗ് ഇലവൻ) : വൃദ്ധിമാൻ സാഹ(വിക്കറ്റ് കീപ്പര്‍) വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, അഭിനവ് മനോഹർ, മോഹിത് ശർമ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, അൽസാരി ജോസഫ്, നൂർ അഹമ്മദ്.

മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ​ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് അടിച്ച് കൂട്ടിയത്. അപരാജിത സെഞ്ചുറിയുമായി തിളങ്ങിയ സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനമാണ് മുംബൈയെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചത്.

49 പന്തിൽ 103* റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. സൂര്യയ്‌ക്ക് മികച്ച പിന്തുണ നല്‍കിയ മലയാളി താരം വിഷ്ണു വിനോദിന്‍റെ പ്രകടനവും ശ്രദ്ധേയമായി. മികച്ച തുടക്കമായിരുന്നു മുംബൈക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും രോഹിത് ശര്‍മയും ചേര്‍ന്ന് പവര്‍പ്ലേ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 61 റണ്‍സായിരുന്നു മുംബൈ ടോട്ടലില്‍ ചേര്‍ത്തത്.

എന്നാല്‍ തൊട്ടടുത്ത ഓവറില്‍ രോഹിത്തിനേയും ഇഷാനേയും മടക്കിയ റാഷിദ് ഖാന്‍ മുംബൈക്ക് ഇരട്ട പ്രഹരം നല്‍കി. 18 പന്തില്‍ 29 റണ്‍സ് നേടിയ രോഹിത്തിനെ രാഹുല്‍ തെവാട്ടിയ പിടികൂടുകയായിരുന്നു. വിക്കറ്റിന് മുന്നില്‍ കുടുങ്ങിയായിരുന്നു ഇഷാന്‍റെ (20 പന്തില്‍ 31) മടക്കം. പിന്നാലെ നെഹാൽ വധേരയും മടങ്ങുമ്പോള്‍ ഒമ്പത് ഓവറില്‍ 88 റണ്‍സായിരുന്നു മുംബൈക്ക് നേടാന്‍ കഴിഞ്ഞത്.

തുടര്‍ന്നെത്തിയ മലയാളി താരം വിഷ്‌ണു വിനോദിനൊപ്പം ചേര്‍ന്ന സൂര്യകുമാര്‍ യാദവ് മുംബൈയെ 11-ാം ഓവറില്‍ 100 കടത്തി. സീസണില്‍ ആദ്യ മത്സരത്തിനിറങ്ങിയ വിഷ്‌ണു വേഗം തന്നെ താളം കണ്ടെത്തി സൂര്യയ്‌ക്ക് ഒത്ത പങ്കാളിയായതോടെ 15-ാം ഓവറില്‍ മുംബൈ 150 റണ്‍സും പിന്നിട്ടു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ വിഷ്‌ണുവിനെ വീഴ്‌ത്തിയ മോഹിത് ശര്‍മ ഗുജറാത്തിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി.

20 പന്തില്‍ 30 റണ്‍സെടുത്ത മലയാളി താരത്തെ അഭിനവ് മനോഹര്‍ കയ്യില്‍ ഒതുക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ 65 റണ്‍സാണ് വിഷ്‌ണു- സൂര്യ സഖ്യം നേടിയത്. ആറാം നമ്പറിലെത്തിയ ടിം ഡേവിഡിന് (3 പന്തില്‍ 5) അധികം ആയുസുണ്ടായിരുന്നില്ല. താരത്തെ സ്വന്തം പന്തില്‍ റാഷിദ്‌ ഖാന്‍ പിടികൂടുകയായിരുന്നു. ഇതിനിടെ 32 പന്തുകളില്‍ നിന്ന് സൂര്യ അര്‍ധ സെഞ്ചുറി തികച്ചിരുന്നു.

ഏഴാം നമ്പറിലെത്തിയ കാമറൂണ്‍ ഗ്രീനിനെ സാക്ഷിയാക്കി സൂര്യകുമാര്‍ കത്തിക്കയറിയതോടെയാണ് മുംബൈ വമ്പന്‍ സ്‌കോറിലേക്ക് കുതിച്ചത്. ഒടുവില്‍ അല്‍സാരി ജോസഫിന്‍റെ അവസാന പന്തില്‍ സിക്‌സര്‍ പറത്തിയാണ് സൂര്യ ഐപിഎല്ലിന്‍റെ തന്‍റെ കന്നി സെഞ്ചുറി അടിച്ചെടുത്തത്. ഗുജറാത്തിനായി റാഷിദ്‌ ഖാന്‍ നാല് ഓവറില്‍ 30 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ നേടി.

മുംബൈ ഇന്ത്യൻസ് (പ്ലെയിംഗ് ഇലവൻ) : ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പര്‍), രോഹിത് ശർമ (ക്യാപ്റ്റന്‍), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, നെഹാൽ വധേര, ടിം ഡേവിഡ്, ക്രിസ് ജോർദാൻ, വിഷ്ണു വിനോദ്, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്, കുമാർ കാർത്തികേയ.

ഗുജറാത്ത് ടൈറ്റൻസ് (പ്ലെയിംഗ് ഇലവൻ) : വൃദ്ധിമാൻ സാഹ(വിക്കറ്റ് കീപ്പര്‍) വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, അഭിനവ് മനോഹർ, മോഹിത് ശർമ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, അൽസാരി ജോസഫ്, നൂർ അഹമ്മദ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.