ETV Bharat / sports

IPL 2023| ഹിമാലയൻ സ്കോറിന് മുന്നിൽ മുട്ടുമടക്കി പഞ്ചാബ്; ലഖ്‌നൗവിന് 56 റൺസിൻ്റെ ജയം

author img

By

Published : Apr 28, 2023, 11:50 PM IST

ലഖ്‌നൗവിൻ്റെ 258 എന്ന കൂറ്റൻ സ്കോർ പിന്തുടർന്നിറങ്ങിയ പഞ്ചാബിൻ്റെ ഇന്നിങ്സ് 201 റൺസിൽ അവസാനിക്കുകയായിരുന്നു.

IPL 2023  Punjab Kings  Lucknow Super Giants  PBKS vs LSG highlights  Kyle Mayers  കെയ്‌ല്‍ മെയേഴ്‌സ്  ഐപിഎല്‍ 2023  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്  പഞ്ചാബ് കിങ്‌സ്  Ayush Badoni  Marcus Stoinis  ആയുഷ്‌ ബദോനി  മാർക്കസ് സ്റ്റോയിനിസ്  ഐപിഎല്‍
IPL 2023

മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരെ ലഖ്‌നൗ സൂപ്പർ ജയൻ്റ്സിന് 56 റൺസിൻ്റെ കൂറ്റൻ ജയം. ലഖ്‌നൗവിൻ്റെ 258 എന്ന റൺമല താണ്ടാൻ എത്തിയ പഞ്ചാബ് നിശ്ചിത ഓവറിൽ 201 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. കൂറ്റൻ സ്കോർ പിന്തുടർന്നിറങ്ങിയ പഞ്ചാബിനായി അർധ സെഞ്ച്വറി നേടിയ അഥർവ ടൈഡെ (66) മാത്രമാണ് പൊരുതി നിന്നത്. വിജയത്തോടെ ലഖ്‌നൗ സൂപ്പർ ജയൻ്റ്സ് 10 പോയിൻ്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കെത്തി.

വമ്പന്‍ ലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്‍റെ തുടക്കം മികച്ചതായിരുന്നില്ല. പവര്‍പ്ലേ പിന്നിടുമ്പോള്‍ 55/2 എന്ന നിലയിലായിരുന്നു സംഘം. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍, പ്രഭ്‌സിമ്രാൻ സിങ്‌ എന്നിവരാണ് വേഗം മടങ്ങിയത്. ധവാനാണ് ആദ്യം വീണത്. ആദ്യ ഓവറിന്‍റെ അഞ്ചാം പന്തില്‍ മാർക്കസ് സ്റ്റോയിനിസിനെതിരെ ബൗണ്ടറി കണ്ടെത്താനുള്ള ധവാന്‍റെ (2 പന്തില്‍ 1) ശ്രമം ഡീപ് പോയിന്‍റില്‍ ക്രുണാല്‍ പാണ്ഡ്യയുടെ കയ്യില്‍ അവസാനിക്കുകയായിരുന്നു.

പിന്നാലെ പ്രഭ്‌സിമ്രാനെ (13 പന്തില്‍ 9) നാലാം ഓവറിന്‍റെ നാലാം പന്തില്‍ നവീന്‍ ഉള്‍ ഹഖ് മടക്കുമ്പോള്‍ 31 റണ്‍സായിരുന്നു പഞ്ചാബിന്‍റെ ടോട്ടലില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഒന്നിച്ച അഥർവ ടൈഡെയും സിക്കന്ദര്‍ റാസയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. അഥർവ കൂടുതല്‍ ആക്രമണത്തിന് മുതിര്‍ന്നപ്പോള്‍ ശ്രദ്ധയോടെയായിരുന്നു റാസ കളിച്ചത്. 26 പന്തുകളില്‍ നിന്നും അഥർവ അര്‍ധ സെഞ്ചുറിയിലെത്തി.

ഇതോടെ 11-ാം ഓവറില്‍ 100 റണ്‍സ് പിന്നിടാന്‍ പഞ്ചാബിന് കഴിഞ്ഞിരുന്നു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ റാസയെ മടക്കിയ യാഷ് താക്കൂര്‍ ലഖ്‌നൗസിന് ബ്രേക്ക് ത്രൂ നല്‍കി. 22 പന്തില്‍ 36 റണ്‍സടിച്ച റാസ ക്രുണാലിന്‍റെ കയ്യില്‍ ഒതുങ്ങുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ 61 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. പിന്നാലെ അഥർവയും വീണതോടെ പഞ്ചാബ് 13 ഓവറില്‍ 127/4 എന്ന നിലയിലേക്ക് വീണു.

36 പന്തില്‍ എട്ട് ഫോറുകളും രണ്ട് സിക്‌സും സഹിതം 66 റണ്‍സെടുത്ത അഥര്‍വയെ രവി ബിഷ്‌ണോയ് സ്വന്തം പന്തില്‍ പിടികൂടുകയായിരുന്നു. തുടർന്ന് ലിയാം ലിവിങ്സ്റ്റണും സാം കറനും ക്രീസിൽ ഒന്നിച്ചു. തുടക്കം മുതൽ ഇരുവരും തകർത്തടിച്ച് തുടങ്ങിയെങ്കിലും ക്രീസിൽ അധിക സമയം നിലയുറപ്പിക്കാൻ ഇരുവർക്കുമായില്ല. 15-ാം ഓവറിൻ്റെ രണ്ടാം പന്തിൽ ലിവിങ്സ്റ്റണെ (23) പുറത്താക്കി രവി ബിഷ്ണോയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

തൊട്ടടുത്ത ഓവറിൻ്റെ അവസാന പന്തിൽ സാം കറനെയും (21) പുറത്താക്കി പഞ്ചാബ് വിജയം ഊട്ടിഉറപ്പിച്ചു. തുടർന്ന് ക്രീസിലെത്തിയ ജിതേഷ് ശർമ ആദ്യ പന്ത് തന്നെ സിക്സടിച്ചുകൊണ്ട് വരവറിയിച്ചു. തോൽവി ഏറെക്കുറെ ഉറപ്പിച്ചതിനാൽ തന്നെ അവസാന ഓവറുകളിൽ കഴിയുന്നത്ര റൺസ് നേടാനായിരുന്നു പഞ്ചാബിൻ്റെ ശ്രമം. എന്നാൽ ടീം സ്കോർ 192ൽ നിൽക്കെ ജിതേഷ് ശർമയും (10 പന്തിൽ 24) പുറത്തായി.

പിന്നാലെ ക്രീസിലെത്തിയ രാഹുൽ ചഹാറും (0) തൊട്ടടുത്ത പന്തിൽ തന്നെ പുറത്തായി. പിന്നാലെ കാഗിസോ റബാഡ (0), ഷാറൂഖ് ഖാൻ (6) എന്നിവർ കൂടി പുറത്തായതോടെ പഞ്ചാബിൻ്റെ ഇന്നിങ്സിന് തിരശ്ശീല വീഴുകയായിരുന്നു. ലഖ്‌നൗ നിരയിൽ ഒൻപത് താരങ്ങളാണ് ഇന്ന് പന്തെറിഞ്ഞത്. ടീമിനായി യാഷ് താക്കൂർ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ നവീൻ ഉൾ ഹക്ക് മൂന്നും രവി ബിഷ്ണോയ് രണ്ട് വിക്കറ്റും നേടി.

റൺമലയുമായി ലഖ്‌നൗ: നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 257 റണ്‍സ് അടിച്ച് കൂട്ടിയത്. ഐപിഎല്ലിന്‍റെ ഇതേവരെയുള്ള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണിത്. മാർക്കസ് സ്റ്റോയിനിസ്, കെയ്‌ല്‍ മെയേഴ്‌സ്, ആയുഷ് ബദോനി, നിക്കോളാസ് പുരാന്‍ എന്നിവരുടെ വെടിക്കെട്ട് പ്രകടനത്തിന്‍റെ മികവിലാണ് ലഖ്‌നൗവിനെ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചത്.

ലഖ്‌നൗ ഓപ്പണര്‍മാരായ കെഎൽ രാഹുലും കെയ്‌ൽ മേയേഴ്‌സും പഞ്ചാബിന്‍റെ അരങ്ങേറ്റക്കാരന്‍ ഗുര്‍നൂര്‍ ബ്രാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രമായിരുന്നു നേടിയത്. ഇന്നിങ്‌സിന്‍റെ ആദ്യ പന്തില്‍ തന്നെ രാഹുലിനെ പുറത്താക്കാന്‍ അവസരം ലഭിച്ചെങ്കിലും ബാക്ക്‌വേഡ് പോയിന്‍റില്‍ അഥർവ ടൈഡെ അത് പാഴാക്കി.

പിന്നീട് രാഹുലിനെ കാഴ്‌ചക്കാരനാക്കിയുള്ള മേയേഴ്‌സിന്‍റെ വെടിക്കെട്ടാണ് കാണാന്‍ കഴിഞ്ഞത്. ആര്‍ഷ്‌ദീപ് സിങ് എറിഞ്ഞ രണ്ടാം ഓവറില്‍ നാല് ഫോറുകള്‍ ഉള്‍പ്പെടെ 17 റണ്‍സ് അടിച്ചാണ് താരം അടിച്ച് കൂട്ടിയത്. ഗുര്‍നൂര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ രണ്ട് ഫോറുകളും ഒരു സിക്‌സും സഹിതം 16 റണ്‍സ് പിറന്നു.

എന്നാല്‍ തൊട്ടടുത്ത ഓവറില്‍ രാഹുലിനെ ( 9 പന്തില്‍ 12) മടക്കിയ കാഗിസോ റബാഡ പഞ്ചാബിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ 20 പന്തുകളില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ മെയേഴ്‌സിനെ പവര്‍ പ്ലേയിലെ അവസാന പന്തില്‍ റബാഡ തിരിച്ച് കയറ്റി. 20 പന്തില്‍ ഏഴ്‌ ഫോറുകളും നാല് സിക്‌സും സഹിതം 54 റണ്‍സ് അടിച്ച മെയേഴ്‌സ് മടങ്ങിയതോടെ പഞ്ചാബ് ആശ്വാസം പ്രതീക്ഷിച്ചു.

പക്ഷെ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മാർക്കസ് സ്റ്റോയിനിസും ആയുഷ്‌ ബദോനിയും കളം നിറഞ്ഞതോടെ എട്ടാം ഓവറില്‍ തന്നെ ലഖ്‌നൗ നൂറ് റണ്‍സ് പിന്നിട്ടു. 13-ാം ഓവര്‍ പിന്നിടുമ്പോള്‍ ഇരുവരും ചേര്‍ന്ന് ലഖ്‌നൗവിനെ 150 കടത്തിയിരുന്നു. തൊട്ടടുത്ത ഓവറിന്‍റെ മൂന്നാം പന്തില്‍ ബദോനിയെ മടക്കിയ ലിയാം ലിവിങ്‌സ്റ്റണാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

24 പന്തില്‍ പന്തില്‍ മൂന്ന് ഫോറുകളും മൂന്ന് സിക്‌സും സഹിതം 43 റണ്‍സടിച്ച ബദോനിയെ രാഹുല്‍ ചഹാര്‍ പിടികൂടുകയായിരുന്നു. 89 റണ്‍സാണ് സ്റ്റോയിനിസ്-ബദോനി സഖ്യം ചേര്‍ത്തത്. ഈ സമയം 13.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 163 റണ്‍സ് എന്ന നിലയിലായിരുന്നു ലഖ്‌നൗ. പിന്നീടെത്തിയ നിക്കോളാസ് പുരാന്‍ നേരിട്ട ആദ്യ മൂന്ന് പന്തുകളും ബൗണ്ടറിയിലെത്തിച്ച് വരവറിയിച്ചു.

16-ാം ഓവറില്‍ ലഖ്‌നൗ 200 റണ്‍സ് കടന്നിരുന്നു. പിന്നീട് 19-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ സ്റ്റോയിനിസ് മടങ്ങുമ്പോള്‍ 239 റണ്‍സ് നേടാന്‍ ടീമിന് കഴിഞ്ഞു. 40 പന്തില്‍ ആറ് ഫോറുകളും അഞ്ച് സിക്‌സും സഹിതം 72 റണ്‍സടിച്ച സ്റ്റോയിനിസിനെ സാം കറന്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു.

അര്‍ഷ്‌ദീപ് സിങ്‌ എറിഞ്ഞ 20-ാം ഓവറിന്‍റെ നാലാം പന്തിലാണ് പുരാന്‍ മടങ്ങുന്നത്. 19 പന്തില്‍ ഏഴ്‌ ഫോറുകളും ഒരു സിക്‌സും സഹിതം 45 റണ്‍സടിച്ച പുരാന്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. ദീപക് ഹൂഡ (ആറ് പന്തില്‍ 11*), ക്രുണാല്‍ പാണ്ഡ്യ (2 പന്തില്‍ 5*), എന്നിവര്‍ പുറത്താവാതെ നിന്നു.

ALSO READ: IPL 2023| കൊല്‍ക്കത്തയ്‌ക്ക് വമ്പന്‍ തിരിച്ചടി; ബംഗ്ലാദേശ് സൂപ്പര്‍ താരം നാട്ടിലേക്ക് മടങ്ങി

മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരെ ലഖ്‌നൗ സൂപ്പർ ജയൻ്റ്സിന് 56 റൺസിൻ്റെ കൂറ്റൻ ജയം. ലഖ്‌നൗവിൻ്റെ 258 എന്ന റൺമല താണ്ടാൻ എത്തിയ പഞ്ചാബ് നിശ്ചിത ഓവറിൽ 201 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. കൂറ്റൻ സ്കോർ പിന്തുടർന്നിറങ്ങിയ പഞ്ചാബിനായി അർധ സെഞ്ച്വറി നേടിയ അഥർവ ടൈഡെ (66) മാത്രമാണ് പൊരുതി നിന്നത്. വിജയത്തോടെ ലഖ്‌നൗ സൂപ്പർ ജയൻ്റ്സ് 10 പോയിൻ്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കെത്തി.

വമ്പന്‍ ലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്‍റെ തുടക്കം മികച്ചതായിരുന്നില്ല. പവര്‍പ്ലേ പിന്നിടുമ്പോള്‍ 55/2 എന്ന നിലയിലായിരുന്നു സംഘം. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍, പ്രഭ്‌സിമ്രാൻ സിങ്‌ എന്നിവരാണ് വേഗം മടങ്ങിയത്. ധവാനാണ് ആദ്യം വീണത്. ആദ്യ ഓവറിന്‍റെ അഞ്ചാം പന്തില്‍ മാർക്കസ് സ്റ്റോയിനിസിനെതിരെ ബൗണ്ടറി കണ്ടെത്താനുള്ള ധവാന്‍റെ (2 പന്തില്‍ 1) ശ്രമം ഡീപ് പോയിന്‍റില്‍ ക്രുണാല്‍ പാണ്ഡ്യയുടെ കയ്യില്‍ അവസാനിക്കുകയായിരുന്നു.

പിന്നാലെ പ്രഭ്‌സിമ്രാനെ (13 പന്തില്‍ 9) നാലാം ഓവറിന്‍റെ നാലാം പന്തില്‍ നവീന്‍ ഉള്‍ ഹഖ് മടക്കുമ്പോള്‍ 31 റണ്‍സായിരുന്നു പഞ്ചാബിന്‍റെ ടോട്ടലില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഒന്നിച്ച അഥർവ ടൈഡെയും സിക്കന്ദര്‍ റാസയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. അഥർവ കൂടുതല്‍ ആക്രമണത്തിന് മുതിര്‍ന്നപ്പോള്‍ ശ്രദ്ധയോടെയായിരുന്നു റാസ കളിച്ചത്. 26 പന്തുകളില്‍ നിന്നും അഥർവ അര്‍ധ സെഞ്ചുറിയിലെത്തി.

ഇതോടെ 11-ാം ഓവറില്‍ 100 റണ്‍സ് പിന്നിടാന്‍ പഞ്ചാബിന് കഴിഞ്ഞിരുന്നു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ റാസയെ മടക്കിയ യാഷ് താക്കൂര്‍ ലഖ്‌നൗസിന് ബ്രേക്ക് ത്രൂ നല്‍കി. 22 പന്തില്‍ 36 റണ്‍സടിച്ച റാസ ക്രുണാലിന്‍റെ കയ്യില്‍ ഒതുങ്ങുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ 61 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. പിന്നാലെ അഥർവയും വീണതോടെ പഞ്ചാബ് 13 ഓവറില്‍ 127/4 എന്ന നിലയിലേക്ക് വീണു.

36 പന്തില്‍ എട്ട് ഫോറുകളും രണ്ട് സിക്‌സും സഹിതം 66 റണ്‍സെടുത്ത അഥര്‍വയെ രവി ബിഷ്‌ണോയ് സ്വന്തം പന്തില്‍ പിടികൂടുകയായിരുന്നു. തുടർന്ന് ലിയാം ലിവിങ്സ്റ്റണും സാം കറനും ക്രീസിൽ ഒന്നിച്ചു. തുടക്കം മുതൽ ഇരുവരും തകർത്തടിച്ച് തുടങ്ങിയെങ്കിലും ക്രീസിൽ അധിക സമയം നിലയുറപ്പിക്കാൻ ഇരുവർക്കുമായില്ല. 15-ാം ഓവറിൻ്റെ രണ്ടാം പന്തിൽ ലിവിങ്സ്റ്റണെ (23) പുറത്താക്കി രവി ബിഷ്ണോയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

തൊട്ടടുത്ത ഓവറിൻ്റെ അവസാന പന്തിൽ സാം കറനെയും (21) പുറത്താക്കി പഞ്ചാബ് വിജയം ഊട്ടിഉറപ്പിച്ചു. തുടർന്ന് ക്രീസിലെത്തിയ ജിതേഷ് ശർമ ആദ്യ പന്ത് തന്നെ സിക്സടിച്ചുകൊണ്ട് വരവറിയിച്ചു. തോൽവി ഏറെക്കുറെ ഉറപ്പിച്ചതിനാൽ തന്നെ അവസാന ഓവറുകളിൽ കഴിയുന്നത്ര റൺസ് നേടാനായിരുന്നു പഞ്ചാബിൻ്റെ ശ്രമം. എന്നാൽ ടീം സ്കോർ 192ൽ നിൽക്കെ ജിതേഷ് ശർമയും (10 പന്തിൽ 24) പുറത്തായി.

പിന്നാലെ ക്രീസിലെത്തിയ രാഹുൽ ചഹാറും (0) തൊട്ടടുത്ത പന്തിൽ തന്നെ പുറത്തായി. പിന്നാലെ കാഗിസോ റബാഡ (0), ഷാറൂഖ് ഖാൻ (6) എന്നിവർ കൂടി പുറത്തായതോടെ പഞ്ചാബിൻ്റെ ഇന്നിങ്സിന് തിരശ്ശീല വീഴുകയായിരുന്നു. ലഖ്‌നൗ നിരയിൽ ഒൻപത് താരങ്ങളാണ് ഇന്ന് പന്തെറിഞ്ഞത്. ടീമിനായി യാഷ് താക്കൂർ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ നവീൻ ഉൾ ഹക്ക് മൂന്നും രവി ബിഷ്ണോയ് രണ്ട് വിക്കറ്റും നേടി.

റൺമലയുമായി ലഖ്‌നൗ: നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 257 റണ്‍സ് അടിച്ച് കൂട്ടിയത്. ഐപിഎല്ലിന്‍റെ ഇതേവരെയുള്ള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണിത്. മാർക്കസ് സ്റ്റോയിനിസ്, കെയ്‌ല്‍ മെയേഴ്‌സ്, ആയുഷ് ബദോനി, നിക്കോളാസ് പുരാന്‍ എന്നിവരുടെ വെടിക്കെട്ട് പ്രകടനത്തിന്‍റെ മികവിലാണ് ലഖ്‌നൗവിനെ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചത്.

ലഖ്‌നൗ ഓപ്പണര്‍മാരായ കെഎൽ രാഹുലും കെയ്‌ൽ മേയേഴ്‌സും പഞ്ചാബിന്‍റെ അരങ്ങേറ്റക്കാരന്‍ ഗുര്‍നൂര്‍ ബ്രാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രമായിരുന്നു നേടിയത്. ഇന്നിങ്‌സിന്‍റെ ആദ്യ പന്തില്‍ തന്നെ രാഹുലിനെ പുറത്താക്കാന്‍ അവസരം ലഭിച്ചെങ്കിലും ബാക്ക്‌വേഡ് പോയിന്‍റില്‍ അഥർവ ടൈഡെ അത് പാഴാക്കി.

പിന്നീട് രാഹുലിനെ കാഴ്‌ചക്കാരനാക്കിയുള്ള മേയേഴ്‌സിന്‍റെ വെടിക്കെട്ടാണ് കാണാന്‍ കഴിഞ്ഞത്. ആര്‍ഷ്‌ദീപ് സിങ് എറിഞ്ഞ രണ്ടാം ഓവറില്‍ നാല് ഫോറുകള്‍ ഉള്‍പ്പെടെ 17 റണ്‍സ് അടിച്ചാണ് താരം അടിച്ച് കൂട്ടിയത്. ഗുര്‍നൂര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ രണ്ട് ഫോറുകളും ഒരു സിക്‌സും സഹിതം 16 റണ്‍സ് പിറന്നു.

എന്നാല്‍ തൊട്ടടുത്ത ഓവറില്‍ രാഹുലിനെ ( 9 പന്തില്‍ 12) മടക്കിയ കാഗിസോ റബാഡ പഞ്ചാബിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ 20 പന്തുകളില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ മെയേഴ്‌സിനെ പവര്‍ പ്ലേയിലെ അവസാന പന്തില്‍ റബാഡ തിരിച്ച് കയറ്റി. 20 പന്തില്‍ ഏഴ്‌ ഫോറുകളും നാല് സിക്‌സും സഹിതം 54 റണ്‍സ് അടിച്ച മെയേഴ്‌സ് മടങ്ങിയതോടെ പഞ്ചാബ് ആശ്വാസം പ്രതീക്ഷിച്ചു.

പക്ഷെ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മാർക്കസ് സ്റ്റോയിനിസും ആയുഷ്‌ ബദോനിയും കളം നിറഞ്ഞതോടെ എട്ടാം ഓവറില്‍ തന്നെ ലഖ്‌നൗ നൂറ് റണ്‍സ് പിന്നിട്ടു. 13-ാം ഓവര്‍ പിന്നിടുമ്പോള്‍ ഇരുവരും ചേര്‍ന്ന് ലഖ്‌നൗവിനെ 150 കടത്തിയിരുന്നു. തൊട്ടടുത്ത ഓവറിന്‍റെ മൂന്നാം പന്തില്‍ ബദോനിയെ മടക്കിയ ലിയാം ലിവിങ്‌സ്റ്റണാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

24 പന്തില്‍ പന്തില്‍ മൂന്ന് ഫോറുകളും മൂന്ന് സിക്‌സും സഹിതം 43 റണ്‍സടിച്ച ബദോനിയെ രാഹുല്‍ ചഹാര്‍ പിടികൂടുകയായിരുന്നു. 89 റണ്‍സാണ് സ്റ്റോയിനിസ്-ബദോനി സഖ്യം ചേര്‍ത്തത്. ഈ സമയം 13.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 163 റണ്‍സ് എന്ന നിലയിലായിരുന്നു ലഖ്‌നൗ. പിന്നീടെത്തിയ നിക്കോളാസ് പുരാന്‍ നേരിട്ട ആദ്യ മൂന്ന് പന്തുകളും ബൗണ്ടറിയിലെത്തിച്ച് വരവറിയിച്ചു.

16-ാം ഓവറില്‍ ലഖ്‌നൗ 200 റണ്‍സ് കടന്നിരുന്നു. പിന്നീട് 19-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ സ്റ്റോയിനിസ് മടങ്ങുമ്പോള്‍ 239 റണ്‍സ് നേടാന്‍ ടീമിന് കഴിഞ്ഞു. 40 പന്തില്‍ ആറ് ഫോറുകളും അഞ്ച് സിക്‌സും സഹിതം 72 റണ്‍സടിച്ച സ്റ്റോയിനിസിനെ സാം കറന്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു.

അര്‍ഷ്‌ദീപ് സിങ്‌ എറിഞ്ഞ 20-ാം ഓവറിന്‍റെ നാലാം പന്തിലാണ് പുരാന്‍ മടങ്ങുന്നത്. 19 പന്തില്‍ ഏഴ്‌ ഫോറുകളും ഒരു സിക്‌സും സഹിതം 45 റണ്‍സടിച്ച പുരാന്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. ദീപക് ഹൂഡ (ആറ് പന്തില്‍ 11*), ക്രുണാല്‍ പാണ്ഡ്യ (2 പന്തില്‍ 5*), എന്നിവര്‍ പുറത്താവാതെ നിന്നു.

ALSO READ: IPL 2023| കൊല്‍ക്കത്തയ്‌ക്ക് വമ്പന്‍ തിരിച്ചടി; ബംഗ്ലാദേശ് സൂപ്പര്‍ താരം നാട്ടിലേക്ക് മടങ്ങി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.