ETV Bharat / sports

India vs New Zealand : ചരിത്രം, പത്തിൽ പത്തും നേടി അജാസ് പട്ടേൽ ; ഇന്ത്യ 325 ന് പുറത്ത്

author img

By

Published : Dec 4, 2021, 1:54 PM IST

ഇംഗ്ലണ്ട് താരം ജിം ലോക്കർ, ഇന്ത്യൻ ഇതിഹാസം അനിൽ കുംബ്ലെ എന്നിവർക്ക് ശേഷം ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റും നേടുന്ന ബോളർ എന്ന നേട്ടമാണ് കിവീസിന്‍റെ ഇടം കൈയൻ സ്‌പിന്നർ അജാസ് പട്ടേൽ സ്വന്തമാക്കിയത്

Ajaz Patel  Ajaz Patel picks up all 10 wickets  Ajaz Patel 3rd Bowler To Take 10 Wickets  പത്തിൽ പത്തും നേടി അജാസ് പട്ടേൽ  അജാസ് പട്ടേലിന് ചരിത്ര നേട്ടം  അജാസിന് അഭിനന്ദനവുമായി കുംബ്ലെ
India vs New Zealand: ചരിത്രം, പത്തിൽ പത്തും നേടി അജാസ് പട്ടേൽ; ഇന്ത്യ 325 ന് പുറത്ത്

മുംബൈ : ഇന്ത്യൻ ഇന്നിങ്സിലെ പത്ത് വിക്കറ്റും വീഴ്‌ത്തി ഇന്ത്യൻ വംശജനായ ഇടം കൈയ്യൻ സ്‌പിന്നർ അജാസ് പട്ടേൽ. ഇംഗ്ലണ്ട് താരം ജിം ലോക്കർ, ഇന്ത്യൻ ഇതിഹാസം അനിൽ കുംബ്ലെ എന്നിവർക്ക് ശേഷം ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റും നേടുന്ന ബോളർ എന്ന നേട്ടം അജാസ് സ്വന്തമാക്കി. ഇതോടെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യ 325 ന് പുറത്തായി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 150 റണ്‍സ് നേടിയ ഓപ്പണർ മായങ്ക് അഗർവാളിന്‍റെ മികവിലാണ് മോശമല്ലാത്ത സ്കോറിലേക്ക് എത്തിച്ചേർന്നത്. ശുഭ്‌മാന്‍ ഗിൽ (71 പന്തിൽ 44), ചേതേശ്വർ പൂജാര (0), ക്യാപ്റ്റൻ വിരാട് കോലി (0), ശ്രേയസ് അയ്യർ (41 പന്തിൽ 18), വൃദ്ധിമാൻ സാഹ (62 പന്തിൽ 27), രവിചന്ദ്രൻ അശ്വിൻ (0), അക്‌സർ പട്ടേൽ(128 പന്തിൽ 52) ജയന്ത് യാദവ് (12), മുഹമ്മദ് സിറാജ് (4) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്.

മത്സരത്തിലാകെ 47.5 ഓവറുകളെറിഞ്ഞ അജാസ് 119 റണ്‍സ് വഴങ്ങിയാണ് പത്തുവിക്കറ്റും സ്വന്തമാക്കിയത്. 1956ൽ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് താരം ജിം ലോക്കറാണ് ആദ്യ പത്ത് വിക്കറ്റ് നേട്ടം കൊയ്‌തത്. 51.2 ഓവറിൽ 53 റണ്‍സ് വഴങ്ങിയായിരുന്നു ലോക്കർ ചരിത്രമെഴുതിയത്.

ALSO READ: Racism Scandal: അസീം റഫീഖിനെതിരായ വംശീയാധിക്ഷേപം; പരിശീലക സംഘം ക്ലബ് വിട്ടതായി യോർക്‌ഷെയർ

1999ലാണ് ഇന്ത്യൻ സ്‌പിൻ ഇതിഹാസം അനിൽ കുംബ്ലെ ഒരു ഇന്നിങ്സിലെ പത്ത് വിക്കറ്റുകളും സ്വന്തമാക്കുന്നത്. ഫിറോസ് ഷാ കോട്‌ലയിൽ പാകിസ്ഥാനെതിരെ നടന്ന മത്സരത്തിൽ 26.3 ഓവറിൽ 74 റണ്‍സ് വഴങ്ങിയാണ് കുംബ്ലെ ഈ നേട്ടം കൊയ്‌തത്.

മുംബൈ : ഇന്ത്യൻ ഇന്നിങ്സിലെ പത്ത് വിക്കറ്റും വീഴ്‌ത്തി ഇന്ത്യൻ വംശജനായ ഇടം കൈയ്യൻ സ്‌പിന്നർ അജാസ് പട്ടേൽ. ഇംഗ്ലണ്ട് താരം ജിം ലോക്കർ, ഇന്ത്യൻ ഇതിഹാസം അനിൽ കുംബ്ലെ എന്നിവർക്ക് ശേഷം ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റും നേടുന്ന ബോളർ എന്ന നേട്ടം അജാസ് സ്വന്തമാക്കി. ഇതോടെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യ 325 ന് പുറത്തായി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 150 റണ്‍സ് നേടിയ ഓപ്പണർ മായങ്ക് അഗർവാളിന്‍റെ മികവിലാണ് മോശമല്ലാത്ത സ്കോറിലേക്ക് എത്തിച്ചേർന്നത്. ശുഭ്‌മാന്‍ ഗിൽ (71 പന്തിൽ 44), ചേതേശ്വർ പൂജാര (0), ക്യാപ്റ്റൻ വിരാട് കോലി (0), ശ്രേയസ് അയ്യർ (41 പന്തിൽ 18), വൃദ്ധിമാൻ സാഹ (62 പന്തിൽ 27), രവിചന്ദ്രൻ അശ്വിൻ (0), അക്‌സർ പട്ടേൽ(128 പന്തിൽ 52) ജയന്ത് യാദവ് (12), മുഹമ്മദ് സിറാജ് (4) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്.

മത്സരത്തിലാകെ 47.5 ഓവറുകളെറിഞ്ഞ അജാസ് 119 റണ്‍സ് വഴങ്ങിയാണ് പത്തുവിക്കറ്റും സ്വന്തമാക്കിയത്. 1956ൽ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് താരം ജിം ലോക്കറാണ് ആദ്യ പത്ത് വിക്കറ്റ് നേട്ടം കൊയ്‌തത്. 51.2 ഓവറിൽ 53 റണ്‍സ് വഴങ്ങിയായിരുന്നു ലോക്കർ ചരിത്രമെഴുതിയത്.

ALSO READ: Racism Scandal: അസീം റഫീഖിനെതിരായ വംശീയാധിക്ഷേപം; പരിശീലക സംഘം ക്ലബ് വിട്ടതായി യോർക്‌ഷെയർ

1999ലാണ് ഇന്ത്യൻ സ്‌പിൻ ഇതിഹാസം അനിൽ കുംബ്ലെ ഒരു ഇന്നിങ്സിലെ പത്ത് വിക്കറ്റുകളും സ്വന്തമാക്കുന്നത്. ഫിറോസ് ഷാ കോട്‌ലയിൽ പാകിസ്ഥാനെതിരെ നടന്ന മത്സരത്തിൽ 26.3 ഓവറിൽ 74 റണ്‍സ് വഴങ്ങിയാണ് കുംബ്ലെ ഈ നേട്ടം കൊയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.