ETV Bharat / sports

'പരിഹാസത്തിന് മറുപടിയുണ്ട്'... പാക് താരം ഹസൻ അലിയുടെ വീഡിയോ വൈറല്‍

author img

By ETV Bharat Kerala Team

Published : Jan 10, 2024, 1:11 PM IST

Hasan Ali gives Sharp reply to fan mocking his catching skills: മോശം ഫീല്‍ഡിങ്ങിനെ കളിയാക്കിയ ആരാധകന് മറുപടി നല്‍കുന്ന പാകിസ്ഥാന്‍ പേസര്‍ ഹസന്‍ അലിയുടെ വീഡിയോ വൈറല്‍.

Australia vs Pakistan  Hasan Ali  ഹസന്‍ അലി  ഓസ്‌ട്രേലിയ പാകിസ്ഥാന്‍
Pakistan pacer Hasan Ali gives Sharp reply to fan mocking his catching skills

സിഡ്‌നി: പാകിസ്ഥാന്‍ താരങ്ങളുടെ മോശം ഫീല്‍ഡിങ്ങുമായി ബന്ധപ്പെട്ട് നിരവധിയായ ചര്‍ച്ചകളാണ് നടന്നിട്ടുള്ളത്. ഇന്ത്യന്‍ മണ്ണില്‍ നടന്ന ഏകദിന ലോകകപ്പിലും ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ അവസാനിച്ച ടെസ്റ്റ് പരമ്പരയിലും പന്ത് കയ്യിലൊതുക്കാന്‍ കഴിയാതെ പാകിസ്ഥാന്‍ താരങ്ങള്‍ പരിഹാസ്യരാവുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ മീഡിയം പേസര്‍ ഹസന്‍ അലിയെ ഒരു ആരാധകന്‍ കളിയാക്കിയതും താരം അതിന് നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. (Hasan Ali gives Sharp reply to fan mocking his catching skills)

ഓസ്‌ട്രേലിയ- പാകിസ്ഥാന്‍ (Australia vs Pakistan) ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് പിന്നാലെയാണ് സംഭവം നടന്നത്. മത്സരം അവസാനിച്ചതിന് ശേഷം ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് ഒപ്പിട്ട് നല്‍കുകയായിരുന്നു ഹസന്‍ അലി. ഇതിനിടെ താരത്തിന്‍റെ ഫീല്‍ഡിങ് കഴിവിനെ ട്രോളിക്കൊണ്ട് ഒരു അപ്രതീക്ഷിത പ്രതികരണം ഹസന്‍ അലിയ്‌ക്ക് നേരിടേണ്ടി വന്നു.

"ഇവിടെ വരൂ, പന്ത് എങ്ങനെ പിടിക്കാമെന്ന് ഞാൻ നിങ്ങളെ പഠിപ്പിച്ചു തരാം" എന്നായിരുന്നു ആള്‍ക്കൂട്ടത്തിന് ഇടയില്‍ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞത്. ഇതു കേട്ടയുടന്‍ അയാള്‍ക്ക് സമീപത്തേക്ക് പാക് താരം നടന്നടുത്തു. പിന്നീട് "ശരി, ഇവിടെ വരൂ, ക്യാച്ച് എങ്ങനെ ചെയ്യണമെന്ന് ആരാണ് എന്നെ പഠിപ്പിച്ചു തരിക" എന്നായിരുന്നു 29-കാരന്‍റെ മറുപടി.

എന്നാല്‍ പിന്നീട് മറുപുറത്ത് നിന്നും പ്രതികരണമില്ലാതെ ആവുന്നതാണ് പ്രസ്‌തുത വീഡിയോ. അതേസമയം മൂന്ന് മത്സര പരമ്പരയില്‍ വൈറ്റ്‌ വാഷ് ചെയ്‌തുകൊണ്ടാണ് പാകിസ്ഥാനെ ഓസീസ് തിരിച്ചയച്ചത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 360 റണ്‍സിനായിരുന്നു പാകിസ്ഥാന്‍ തോറ്റത്.

പിന്നീട് മെല്‍ബണിലെ രണ്ടാം ടെസ്റ്റില്‍ തോല്‍വി ഭാരം 79 റണ്‍സിലേക്ക് കുറയ്‌ക്കാന്‍ ഷാന്‍ മസൂദിന്‍റെ സംഘത്തിന് കഴിഞ്ഞു. ഒടുവില്‍ സിഡ്‌നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ ആശ്വാസം തേടിക്കൊണ്ടായിരുന്നു പാക് പട ഇറങ്ങിയത്. പക്ഷെ ആതിഥേയര്‍ എട്ട് വിക്കറ്റിന് കളി പിടിച്ചതോടെ പാകിസ്ഥാന്‍റെ എല്ലാ പ്രതീക്ഷകളും നിരാശയില്‍ അവസാനിച്ചു. 1995-ന് ശേഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.

മൂന്നാം ടെസ്റ്റിന്‍റെ കമന്‍ററിക്കിടെ പാകിസ്ഥാനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ഓസീസിന്‍റെ മുന്‍ താരം കൂടിയായ ആദം ഗിൽക്രിസ്റ്റ് രംഗത്ത് എത്തിയിരുന്നു. (Adam Gilchrist Criticizes Pakistan Cricket team). ഓസ്‌ട്രേലിയില്‍ കളിക്കാനെത്തിയ ഏഷ്യന്‍ ടീമുകളില്‍ താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മോശം ടീമാണ് പാകിസ്ഥാനെന്നായിരുന്നു ഗില്‍ക്രിസ്റ്റ് തുറന്നടിച്ചത്.

'ഓസ്‌ട്രേലിയൻ മണ്ണിൽ ഞാൻ കണ്ടതില്‍ ഏറ്റവും മോശം ഏഷ്യൻ ടീമാണ് പാകിസ്ഥാന്‍. സിഡ്‌നിയില്‍ അവര്‍ ഡ്രൈവിങ് സീറ്റിലാണ്ടായിരുന്നത്. എന്നാല്‍ വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ അവര്‍ മത്സരം കൈവിട്ടു.

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റിനിടെ ഇന്ത്യയെ അവരുടെ ആരാധകര്‍ കണക്കറ്റ് പരിഹസിച്ചു (കേപ്‌ടൗണില്‍ ഇന്ത്യന്‍ നിരയില്‍ ആറ് പേര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍). പക്ഷേ, ആ മത്സരം വിജയിച്ച് പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ഓസ്‌ട്രേലിയയിൽ കഴിഞ്ഞ രണ്ട് പരമ്പരകളും അവരാണ് വിജയിച്ചിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ 35 വർഷത്തിനിടെ പാകിസ്ഥാൻ എന്താണ് നേടിയത്?'- എന്നായിരുന്നു ആദം ഗില്‍ക്രിസ്റ്റ് പറഞ്ഞത്.

ALSO READ: ടീം ഇന്ത്യയില്‍ തുടരാൻ ഇത് പോര... പ്രസിദ്ധിന് ഉപദേശവുമായി ഗവാസ്‌കർ

സിഡ്‌നി: പാകിസ്ഥാന്‍ താരങ്ങളുടെ മോശം ഫീല്‍ഡിങ്ങുമായി ബന്ധപ്പെട്ട് നിരവധിയായ ചര്‍ച്ചകളാണ് നടന്നിട്ടുള്ളത്. ഇന്ത്യന്‍ മണ്ണില്‍ നടന്ന ഏകദിന ലോകകപ്പിലും ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ അവസാനിച്ച ടെസ്റ്റ് പരമ്പരയിലും പന്ത് കയ്യിലൊതുക്കാന്‍ കഴിയാതെ പാകിസ്ഥാന്‍ താരങ്ങള്‍ പരിഹാസ്യരാവുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ മീഡിയം പേസര്‍ ഹസന്‍ അലിയെ ഒരു ആരാധകന്‍ കളിയാക്കിയതും താരം അതിന് നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. (Hasan Ali gives Sharp reply to fan mocking his catching skills)

ഓസ്‌ട്രേലിയ- പാകിസ്ഥാന്‍ (Australia vs Pakistan) ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് പിന്നാലെയാണ് സംഭവം നടന്നത്. മത്സരം അവസാനിച്ചതിന് ശേഷം ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് ഒപ്പിട്ട് നല്‍കുകയായിരുന്നു ഹസന്‍ അലി. ഇതിനിടെ താരത്തിന്‍റെ ഫീല്‍ഡിങ് കഴിവിനെ ട്രോളിക്കൊണ്ട് ഒരു അപ്രതീക്ഷിത പ്രതികരണം ഹസന്‍ അലിയ്‌ക്ക് നേരിടേണ്ടി വന്നു.

"ഇവിടെ വരൂ, പന്ത് എങ്ങനെ പിടിക്കാമെന്ന് ഞാൻ നിങ്ങളെ പഠിപ്പിച്ചു തരാം" എന്നായിരുന്നു ആള്‍ക്കൂട്ടത്തിന് ഇടയില്‍ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞത്. ഇതു കേട്ടയുടന്‍ അയാള്‍ക്ക് സമീപത്തേക്ക് പാക് താരം നടന്നടുത്തു. പിന്നീട് "ശരി, ഇവിടെ വരൂ, ക്യാച്ച് എങ്ങനെ ചെയ്യണമെന്ന് ആരാണ് എന്നെ പഠിപ്പിച്ചു തരിക" എന്നായിരുന്നു 29-കാരന്‍റെ മറുപടി.

എന്നാല്‍ പിന്നീട് മറുപുറത്ത് നിന്നും പ്രതികരണമില്ലാതെ ആവുന്നതാണ് പ്രസ്‌തുത വീഡിയോ. അതേസമയം മൂന്ന് മത്സര പരമ്പരയില്‍ വൈറ്റ്‌ വാഷ് ചെയ്‌തുകൊണ്ടാണ് പാകിസ്ഥാനെ ഓസീസ് തിരിച്ചയച്ചത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 360 റണ്‍സിനായിരുന്നു പാകിസ്ഥാന്‍ തോറ്റത്.

പിന്നീട് മെല്‍ബണിലെ രണ്ടാം ടെസ്റ്റില്‍ തോല്‍വി ഭാരം 79 റണ്‍സിലേക്ക് കുറയ്‌ക്കാന്‍ ഷാന്‍ മസൂദിന്‍റെ സംഘത്തിന് കഴിഞ്ഞു. ഒടുവില്‍ സിഡ്‌നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ ആശ്വാസം തേടിക്കൊണ്ടായിരുന്നു പാക് പട ഇറങ്ങിയത്. പക്ഷെ ആതിഥേയര്‍ എട്ട് വിക്കറ്റിന് കളി പിടിച്ചതോടെ പാകിസ്ഥാന്‍റെ എല്ലാ പ്രതീക്ഷകളും നിരാശയില്‍ അവസാനിച്ചു. 1995-ന് ശേഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.

മൂന്നാം ടെസ്റ്റിന്‍റെ കമന്‍ററിക്കിടെ പാകിസ്ഥാനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ഓസീസിന്‍റെ മുന്‍ താരം കൂടിയായ ആദം ഗിൽക്രിസ്റ്റ് രംഗത്ത് എത്തിയിരുന്നു. (Adam Gilchrist Criticizes Pakistan Cricket team). ഓസ്‌ട്രേലിയില്‍ കളിക്കാനെത്തിയ ഏഷ്യന്‍ ടീമുകളില്‍ താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മോശം ടീമാണ് പാകിസ്ഥാനെന്നായിരുന്നു ഗില്‍ക്രിസ്റ്റ് തുറന്നടിച്ചത്.

'ഓസ്‌ട്രേലിയൻ മണ്ണിൽ ഞാൻ കണ്ടതില്‍ ഏറ്റവും മോശം ഏഷ്യൻ ടീമാണ് പാകിസ്ഥാന്‍. സിഡ്‌നിയില്‍ അവര്‍ ഡ്രൈവിങ് സീറ്റിലാണ്ടായിരുന്നത്. എന്നാല്‍ വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ അവര്‍ മത്സരം കൈവിട്ടു.

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റിനിടെ ഇന്ത്യയെ അവരുടെ ആരാധകര്‍ കണക്കറ്റ് പരിഹസിച്ചു (കേപ്‌ടൗണില്‍ ഇന്ത്യന്‍ നിരയില്‍ ആറ് പേര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍). പക്ഷേ, ആ മത്സരം വിജയിച്ച് പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ഓസ്‌ട്രേലിയയിൽ കഴിഞ്ഞ രണ്ട് പരമ്പരകളും അവരാണ് വിജയിച്ചിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ 35 വർഷത്തിനിടെ പാകിസ്ഥാൻ എന്താണ് നേടിയത്?'- എന്നായിരുന്നു ആദം ഗില്‍ക്രിസ്റ്റ് പറഞ്ഞത്.

ALSO READ: ടീം ഇന്ത്യയില്‍ തുടരാൻ ഇത് പോര... പ്രസിദ്ധിന് ഉപദേശവുമായി ഗവാസ്‌കർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.