ETV Bharat / sports

ട്വന്‍റി-20 റാങ്കിങ്; നേട്ടം കൊയ്‌ത് കോലിയും രാഹുലും - ഐസിസി ട്വന്‍റി-20 റാങ്കിങ്ങ് വാർത്ത

ഐസിസി ട്വന്‍റി-20 റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓപ്പണർ കെഎല്‍ രാഹുലും നേട്ടമുണ്ടാക്കി. കോലിയും രാഹുലും രോഹിതും ആദ്യ പത്തില്‍ ഇടം നേടി.

T20 ranking news  ടി-20 റാങ്കിങ്ങ് വാർത്ത  ഐസിസി ട്വന്‍റി-20 റാങ്കിങ്ങ് വാർത്ത  ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വാർത്ത
കോലി, രാഹുല്‍
author img

By

Published : Dec 12, 2019, 8:03 PM IST

ദുബൈ: ഐസിസി ട്വന്‍റി-20 റാങ്കിങ്ങില്‍ നേട്ടം കൊയ്‌ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും കെ എല്‍ രാഹുലും. ഇന്ന് പ്രഖ്യാപിച്ച റാങ്കിങ്ങില്‍ ബാറ്റ്സ്മാന്‍മാർക്കിടയില്‍ ഓപ്പണർമാരായ രോഹിത് ശർമ്മയും കെഎല്‍ രാഹുലും കോലിയും ആദ്യ പത്തില്‍ ഇടം നേടി. ആദ്യ പത്തില്‍ നേട്ടമുണ്ടാക്കിയത് ഇന്ത്യന്‍ താരങ്ങൾ മാത്രമാണ്. കോലി അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി 10-ാം സ്ഥാനത്തും രാഹുല്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തും എത്തി. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ പ്രകടനമാണ് ഇരുവർക്കും തുണയായത്. വിന്‍റീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ നായകന്‍ കോലി 94 റണ്‍സും അവസാനത്തെ മത്സരത്തില്‍ 70 റണ്‍സും സ്വന്തമാക്കിയിരുന്നു. ഓപ്പണർ കെ എല്‍ രാഹുല്‍ വിന്‍ഡീസിനെതിരായ പരമ്പരയില്‍ 62 റണ്‍സും 91 റണ്‍സും എടുത്ത് തിളങ്ങി.

അതേസമയം കരീബിയന്‍സിനെതിരെ മോശം പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമ്മ ഒരു സ്ഥാനം താഴേക്ക് പോയി ഒമ്പതാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ട് മത്സരങ്ങളിലെ ഇന്നിങ്സുകളില്‍ രോഹിത് രണ്ടക്കം തികച്ചിരുന്നില്ല. മൂന്നാമത്തെ മത്സരത്തില്‍ 71നേടിയത് മാത്രമാണ് രോഹിതിന്‍റെ നേട്ടം.

പാക്കിസ്ഥാന്‍റെ ബാബർ അസം ആണ് ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് രണ്ടാം സ്ഥാനത്തും, ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലന്‍ മൂന്നാം സ്ഥാനത്തുമാണ്. ന്യൂസിലാന്‍റിന്‍റെ കോളിന്‍ മണ്‍റോ, ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവർ ആദ്യ അഞ്ചില്‍ ഉൾപ്പെട്ടിട്ടുണ്ട്.


ബോളർമാർക്കിടയില്‍ ഇന്ത്യന്‍ താരങ്ങളാരും ആദ്യ പത്തില്‍ ഉൾപ്പെട്ടിട്ടില്ല. വാഷിങ്ടണ്‍ സുന്ദർ 14-ാം സ്ഥാനത്തും ദീപക് ചാഹർ 21-ാം സ്ഥാനത്തുമാണ്. ഓൾറൗണ്ടർമാർക്കിടയില്‍ ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്സ്‌വെല്ലാണ് ഒന്നാം സ്ഥാനത്ത്. ഓൾറൗണ്ടർമാർക്കിടയില്‍ ഇന്ത്യന്‍ താരങ്ങളാരും ആദ്യ പത്തില്‍ ഉൾപ്പെട്ടിട്ടില്ല.

ദുബൈ: ഐസിസി ട്വന്‍റി-20 റാങ്കിങ്ങില്‍ നേട്ടം കൊയ്‌ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും കെ എല്‍ രാഹുലും. ഇന്ന് പ്രഖ്യാപിച്ച റാങ്കിങ്ങില്‍ ബാറ്റ്സ്മാന്‍മാർക്കിടയില്‍ ഓപ്പണർമാരായ രോഹിത് ശർമ്മയും കെഎല്‍ രാഹുലും കോലിയും ആദ്യ പത്തില്‍ ഇടം നേടി. ആദ്യ പത്തില്‍ നേട്ടമുണ്ടാക്കിയത് ഇന്ത്യന്‍ താരങ്ങൾ മാത്രമാണ്. കോലി അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി 10-ാം സ്ഥാനത്തും രാഹുല്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തും എത്തി. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ പ്രകടനമാണ് ഇരുവർക്കും തുണയായത്. വിന്‍റീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ നായകന്‍ കോലി 94 റണ്‍സും അവസാനത്തെ മത്സരത്തില്‍ 70 റണ്‍സും സ്വന്തമാക്കിയിരുന്നു. ഓപ്പണർ കെ എല്‍ രാഹുല്‍ വിന്‍ഡീസിനെതിരായ പരമ്പരയില്‍ 62 റണ്‍സും 91 റണ്‍സും എടുത്ത് തിളങ്ങി.

അതേസമയം കരീബിയന്‍സിനെതിരെ മോശം പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമ്മ ഒരു സ്ഥാനം താഴേക്ക് പോയി ഒമ്പതാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ട് മത്സരങ്ങളിലെ ഇന്നിങ്സുകളില്‍ രോഹിത് രണ്ടക്കം തികച്ചിരുന്നില്ല. മൂന്നാമത്തെ മത്സരത്തില്‍ 71നേടിയത് മാത്രമാണ് രോഹിതിന്‍റെ നേട്ടം.

പാക്കിസ്ഥാന്‍റെ ബാബർ അസം ആണ് ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് രണ്ടാം സ്ഥാനത്തും, ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലന്‍ മൂന്നാം സ്ഥാനത്തുമാണ്. ന്യൂസിലാന്‍റിന്‍റെ കോളിന്‍ മണ്‍റോ, ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവർ ആദ്യ അഞ്ചില്‍ ഉൾപ്പെട്ടിട്ടുണ്ട്.


ബോളർമാർക്കിടയില്‍ ഇന്ത്യന്‍ താരങ്ങളാരും ആദ്യ പത്തില്‍ ഉൾപ്പെട്ടിട്ടില്ല. വാഷിങ്ടണ്‍ സുന്ദർ 14-ാം സ്ഥാനത്തും ദീപക് ചാഹർ 21-ാം സ്ഥാനത്തുമാണ്. ഓൾറൗണ്ടർമാർക്കിടയില്‍ ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്സ്‌വെല്ലാണ് ഒന്നാം സ്ഥാനത്ത്. ഓൾറൗണ്ടർമാർക്കിടയില്‍ ഇന്ത്യന്‍ താരങ്ങളാരും ആദ്യ പത്തില്‍ ഉൾപ്പെട്ടിട്ടില്ല.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.