ഹൈദരാബാദ്: ഐപിഎല്‍ ഫൈനലിനിടെ അമ്പയർമാരുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച മുംബൈ ഇന്ത്യൻസ് താരം കീറോൺ പൊള്ളാർഡിന് പിഴ. മാച്ച് ഫീയുടെ 25 ശതമാനമാണ് താരത്തിന് പിഴയായി വിധിച്ചത്.
-
WATCH: What's up with Pollard?
— IndianPremierLeague (@IPL) May 12, 2019 " class="align-text-top noRightClick twitterSection" data="
Full video here 📹📹https://t.co/4G5yINPdj2 #IPL2019Final #MIvCSK pic.twitter.com/tpNsK6aZi9
">WATCH: What's up with Pollard?
— IndianPremierLeague (@IPL) May 12, 2019
Full video here 📹📹https://t.co/4G5yINPdj2 #IPL2019Final #MIvCSK pic.twitter.com/tpNsK6aZi9WATCH: What's up with Pollard?
— IndianPremierLeague (@IPL) May 12, 2019
Full video here 📹📹https://t.co/4G5yINPdj2 #IPL2019Final #MIvCSK pic.twitter.com/tpNsK6aZi9
മുംബൈയുടെ ഇന്നിംഗ്സിലെ അവസാന ഓവറിലായിരുന്നു സംഭവം. ബ്രാവോയെറിഞ്ഞ മൂന്നാം പന്ത് വൈഡായിരുന്നുവെങ്കിലും അമ്പയർ വൈഡ് വിളിച്ചില്ല. ഇതോടെ പൊള്ളാർഡ് ബാറ്റ് മുകളിലേക്കെറിഞ്ഞ് അതൃപ്തി രേഖപ്പെടുത്തി. അടുത്ത പന്തെറിയാൻ ബ്രാവോ വന്നതും ക്രീസില്‍ നിന്ന് വളരെ ദൂരെ മാറി ബാറ്റ് ചെയ്യാൻ നിന്ന പൊള്ളാർഡ് പന്തെറിയുന്നതിന് തൊട്ട് മുമ്പ് പിന്മാറുകയായിരുന്നു. പിന്നാലെ അമ്പയർമാരായ നിതിൻ മേനോനും ഇയാൻ ഗൗൾഡും പൊള്ളാർഡിന്റെ അടുത്തെത്തി തങ്ങളുടെ വിയോജിപ്പ് അറിയിച്ചു. അമ്പയർമാർ അനുനയത്തിന് ശ്രമിച്ചെങ്കിലും താരം അനുകൂലമായി പ്രതികരിച്ചില്ല. ഐപിഎല്‍ പെരുമാറ്റചട്ടത്തിലെ 2.8 നിയമം പൊള്ളാർഡ് ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍. പിന്നാലെയാണ് പിഴശിക്ഷ വിധിച്ചത്.