ETV Bharat / sports

ഹോം ഗ്രൗണ്ടിലെ ആദ്യ അഞ്ച് വിക്കറ്റ്, ടീമിന്‍റെ വിജയത്തിലേക്കുള്ള സംഭാവന: ബുംറ

10 ഓവറുകള്‍ പന്തെറിഞ്ഞ താരം വെറും 24 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് നേടിയത്.

author img

By

Published : Mar 14, 2022, 9:37 AM IST

Bumrah terms first home fifer as contribution towards team's success  jasprit bumrah  in vs sl  in vs sl pink test  ജസ്‌പ്രീത് ബുംറ  ഇന്ത്യ-ശ്രീലങ്ക പിങ്ക് ടെസ്റ്റ്  ബുംറ ഹോം ഗ്രൗണ്ടിലെ ആദ്യ അഞ്ച് വിക്കറ്റ്
ഹോം ഗ്രൗണ്ടിലെ ആദ്യ അഞ്ച് വിക്കറ്റ്, ടീമിന്‍റെ വിജയത്തിലേക്കുള്ള സംഭാവന: ബുംറ

ബെംഗളൂരു: ടെസ്റ്റ് ക്രിക്കറ്റില്‍ ഹോം ഗ്രൗണ്ടിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം ടീമിന്‍റെ വിജയത്തിലേക്കുള്ള സംഭാവനയാണെന്ന് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ. 10 ഓവറുകള്‍ പന്തെറിഞ്ഞ താരം വെറും 24 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് നേടിയത്.

"നിങ്ങൾ മൂന്ന് ഫോർമാറ്റുകളും കളിക്കുമ്പോൾ, നിങ്ങളുടെ ശരീരം ശ്രദ്ധിക്കേണ്ടതുണ്ട്, ചിലപ്പോൾ നിങ്ങൾക്ക് ഹോം ടെസ്റ്റുകൾ നഷ്ടപ്പെടും. ഇത് ഒരു അവസരമായിരുന്നു, ടീമിന്‍റെ വിജയത്തിന് സംഭാവന ചെയ്യാൻ കഴിയുക എന്നത് എല്ലായെപ്പോഴും ഒരു വലിയ വികാരമാണ്" ഒരു വെർച്വൽ പത്രസമ്മേളനത്തിൽ ബുംറ പറഞ്ഞു.

ചിന്നസ്വാമിയിലേതു പോലെ കഠിനമായ സാഹചര്യങ്ങളെ നേരിടാന്‍ കളിക്കാര്‍ എല്ലായെപ്പോഴും തയ്യാറാകണമെന്നും ബുംറ പറഞ്ഞു. "നിങ്ങൾ എല്ലായ്‌പ്പോഴും വ്യത്യസ്ത സാഹചര്യങ്ങളിലാണ് കളിക്കുന്നത്, എല്ലാ വിക്കറ്റും ഒരുപോലെയാകില്ല. ബൗളർമാർക്ക് എന്തെങ്കിലും സഹായം ഉണ്ടെങ്കിൽ, അത്തരം ഒരു വിക്കറ്റിൽ റൺസ് സ്‌കോർ ചെയ്യാനായാല്‍ അത് ബാറ്റര്‍മാര്‍ക്ക് വളരെയധികം ആത്മവിശ്വാസം നൽകും.

കളിക്കുന്നിടത്തെല്ലാം നിങ്ങൾക്ക് ഫ്ലാറ്റ് വിക്കറ്റുകൾ ലഭിക്കില്ല. അതിനാല്‍ എല്ലായെപ്പോഴും വെല്ലുവിളികള്‍ പ്രതീക്ഷിക്കണം. വിക്കറ്റിനെക്കുറിച്ച് ആരും പരാതി പറയാന്‍ പോകുന്നില്ല" ബുംറ പറഞ്ഞു. അതേസമയം ബുംറയുടെ അഞ്ച് വിക്കറ്റ് മികവിലാണ് പിങ്ക് ബോള്‍ ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യ ലങ്കയെ 109 റണ്‍സില്‍ ഒതുക്കിയത്.

also read: ജർമന്‍ ഓപ്പൺ: കലാശപ്പോരില്‍ ലക്ഷ്യ സെന്നിന് നിരാശ, കുന്‍ലാവുട്ടിന് കിരീടം

ആദ്യ ഇന്നിങ്സില്‍ 252 റണ്‍സെടുത്ത ഇന്ത്യ ഇതോടെ 143 റണ്‍സിന്‍റെ ലീഡ് സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്സ് ഒമ്പതിന് 303 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌ത സംഘം 447 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ലങ്കയ്‌ക്ക് മുന്നില്‍ ഉയര്‍ത്തിയത്. രണ്ടാം ഇന്നിങ്സിനിറങ്ങിയ ലങ്ക 28 റണ്‍സിന് ഒരു വിക്കറ്റ് നഷ്‌ടത്തിലാണ് രണ്ടാം ദിനം അവസാനിപ്പിച്ചത്.

ബെംഗളൂരു: ടെസ്റ്റ് ക്രിക്കറ്റില്‍ ഹോം ഗ്രൗണ്ടിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം ടീമിന്‍റെ വിജയത്തിലേക്കുള്ള സംഭാവനയാണെന്ന് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ. 10 ഓവറുകള്‍ പന്തെറിഞ്ഞ താരം വെറും 24 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് നേടിയത്.

"നിങ്ങൾ മൂന്ന് ഫോർമാറ്റുകളും കളിക്കുമ്പോൾ, നിങ്ങളുടെ ശരീരം ശ്രദ്ധിക്കേണ്ടതുണ്ട്, ചിലപ്പോൾ നിങ്ങൾക്ക് ഹോം ടെസ്റ്റുകൾ നഷ്ടപ്പെടും. ഇത് ഒരു അവസരമായിരുന്നു, ടീമിന്‍റെ വിജയത്തിന് സംഭാവന ചെയ്യാൻ കഴിയുക എന്നത് എല്ലായെപ്പോഴും ഒരു വലിയ വികാരമാണ്" ഒരു വെർച്വൽ പത്രസമ്മേളനത്തിൽ ബുംറ പറഞ്ഞു.

ചിന്നസ്വാമിയിലേതു പോലെ കഠിനമായ സാഹചര്യങ്ങളെ നേരിടാന്‍ കളിക്കാര്‍ എല്ലായെപ്പോഴും തയ്യാറാകണമെന്നും ബുംറ പറഞ്ഞു. "നിങ്ങൾ എല്ലായ്‌പ്പോഴും വ്യത്യസ്ത സാഹചര്യങ്ങളിലാണ് കളിക്കുന്നത്, എല്ലാ വിക്കറ്റും ഒരുപോലെയാകില്ല. ബൗളർമാർക്ക് എന്തെങ്കിലും സഹായം ഉണ്ടെങ്കിൽ, അത്തരം ഒരു വിക്കറ്റിൽ റൺസ് സ്‌കോർ ചെയ്യാനായാല്‍ അത് ബാറ്റര്‍മാര്‍ക്ക് വളരെയധികം ആത്മവിശ്വാസം നൽകും.

കളിക്കുന്നിടത്തെല്ലാം നിങ്ങൾക്ക് ഫ്ലാറ്റ് വിക്കറ്റുകൾ ലഭിക്കില്ല. അതിനാല്‍ എല്ലായെപ്പോഴും വെല്ലുവിളികള്‍ പ്രതീക്ഷിക്കണം. വിക്കറ്റിനെക്കുറിച്ച് ആരും പരാതി പറയാന്‍ പോകുന്നില്ല" ബുംറ പറഞ്ഞു. അതേസമയം ബുംറയുടെ അഞ്ച് വിക്കറ്റ് മികവിലാണ് പിങ്ക് ബോള്‍ ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യ ലങ്കയെ 109 റണ്‍സില്‍ ഒതുക്കിയത്.

also read: ജർമന്‍ ഓപ്പൺ: കലാശപ്പോരില്‍ ലക്ഷ്യ സെന്നിന് നിരാശ, കുന്‍ലാവുട്ടിന് കിരീടം

ആദ്യ ഇന്നിങ്സില്‍ 252 റണ്‍സെടുത്ത ഇന്ത്യ ഇതോടെ 143 റണ്‍സിന്‍റെ ലീഡ് സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്സ് ഒമ്പതിന് 303 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌ത സംഘം 447 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ലങ്കയ്‌ക്ക് മുന്നില്‍ ഉയര്‍ത്തിയത്. രണ്ടാം ഇന്നിങ്സിനിറങ്ങിയ ലങ്ക 28 റണ്‍സിന് ഒരു വിക്കറ്റ് നഷ്‌ടത്തിലാണ് രണ്ടാം ദിനം അവസാനിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.