ETV Bharat / sports

നഥാന്‍ ലിയോണ്‍ 500 വിക്കറ്റ് ക്ലബില്‍; പെര്‍ത്തില്‍ പാകിസ്ഥാനെ മുക്കി ഓസീസ്

author img

By ETV Bharat Kerala Team

Published : Dec 17, 2023, 5:28 PM IST

Australia vs Pakistan Highlights : പെര്‍ത്ത് ടെസ്റ്റില്‍ പാകിസ്ഥാനെ 360 റണ്‍സിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ.

Australia vs Pakistan Highlights  Nathan Lyon claims 500th Test wicket  Nathan Lyon Test record  നഥാന്‍ ലിയോണ്‍ 500 വിക്കറ്റ് ക്ലബില്‍  നഥാന്‍ ലിയോണ്‍ ടെസ്റ്റ് വിക്കറ്റ്  നഥാന്‍ ലിയോണ്‍ ടെസ്റ്റ് റെക്കോഡ്  പാകിസ്ഥാന്‍ vs ഓസ്‌ട്രേലിയ  Nathan Lyon  Perth Test Highlights  പെര്‍ത്ത് ടെസ്റ്റ് റിസള്‍ട്ട്
Australia vs Pakistan Highlights Nathan Lyon claims 500th Test wicket

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ 360 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി വഴങ്ങി പാകിസ്ഥാന്‍. രണ്ടാം ഇന്നിങ്‌സിന് ശേഷം ഓസ്‌ട്രേലിയ ഉയര്‍ത്തിയ 450 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 30.2 ഓവറില്‍ 89 റണ്‍സിന് ഓള്‍ ഔട്ടായി. (Australia vs Pakistan Highlights) മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും ചേര്‍ന്നാണ് പാകിസ്ഥാനെ പൊളിച്ചടുക്കിയത്.

നഥാന്‍ ലിയോണ്‍ രണ്ട് വിക്കറ്റും വീഴ്‌ത്തി. ഇതോടെ ടെസ്റ്റില്‍ 500 വിക്കറ്റുകള്‍ തികയ്‌ക്കാനും ഓസീസ് താരത്തിന് കഴിഞ്ഞു. (Nathan Lyon claims 500th Test wicket). പ്രസ്‌തു നേട്ടം സ്വന്തമാക്കുന്ന എട്ടാമത്തെ ബോളറും മൂന്നാമത്തെ ഓസീസ് താരവുമാണ് നഥാന്‍ ലിയോണ്‍. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍, ഓസീസിന്‍റെ ഷെയ്ന്‍ വോണ്‍, ഇംഗ്ലണ്ടിന്‍റെ ജെയിസ് ആന്‍ഡേഴ്‌സണ്‍, ഇന്ത്യയുടെ അനില്‍ കുംബ്ലെ, ഇംഗ്ലണ്ടിന്‍റെ സ്റ്റുവര്‍ട്ട് ബ്രോഡ്, ഓസീസിന്‍റെ ഗ്ലെന്‍ മക്‌ഗ്രാത്ത്, വിന്‍ഡീസിന്‍റെ കോര്‍ട്നി വാല്‍ഷ് എന്നിവരാണ് ലിയോണിന് മുമ്പ് ടെസ്റ്റില്‍ ഈ വമ്പന്‍ നാഴികകല്ല് പിന്നിട്ടിട്ടുള്ളത്.

36 കാരനായ ലിയോണ്‍ തന്‍റെ 123-ാം മത്സരത്തിലാണ് വമ്പന്‍ നാഴികക്കല്ലിൽ എത്തിയത്. അതേസമയം കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാനായി 51 പന്തില്‍ 24 റണ്‍സെടുത്ത സൗദ് ഷക്കീല്‍ ടോപ് സ്‌കോററായപ്പോള്‍ ഇമാം ഉള്‍ ഹഖ് (20 പന്തില്‍ 10), ബാബര്‍ അസം(37 പന്തില്‍ 14) എന്നിവര്‍ മാത്രമാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് 487 റണ്‍സ് നേടിയിരുന്നു. ഡേവിഡ് വാര്‍ണറുടെ തകര്‍പ്പന്‍ സെഞ്ചുറിയും (211 പന്തില്‍ 164), മിച്ചല്‍ മാര്‍ഷിന്‍റെ അര്‍ധ സെഞ്ചുറിയുമാണ് (107 പന്തില്‍ 90) ടീമിന് മുതല്‍ക്കൂട്ടായത്. ആറ് വിക്കറ്റ് വീഴ്‌ത്തിയ ആമീര്‍ ജമാലിന്‍റെ മികവിലായിരുന്നു ഓസീസിനെ തളയ്‌ക്കാന്‍ പാകിസ്ഥാന് കഴിഞ്ഞത്.

ALSO READ: റിഷഭ് പന്ത് മടങ്ങി വരും, ഒരുങ്ങുന്നത് കപ്പടിക്കാന്‍ ; താരലേലത്തില്‍ ഇവരെ സ്വന്തമാക്കാന്‍ മുന്നിലുണ്ടാകും ഡല്‍ഹിയും

മറുപടിക്ക് ഇറങ്ങിയ പാകിസ്ഥാനെ 271 റണ്‍സില്‍ എറിഞ്ഞ് പിടിക്കാന്‍ ഓസീസിനായി. ടീമിനായി ഇമാം ഉള്‍ ഹഖ്‌ (199 പന്തില്‍ 62) അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ആതിഥേയര്‍ക്കായി മൂന്ന് വിക്കറ്റുമായി ലിയോണ്‍ തിളങ്ങി. 216 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഓസീസ് 233-5 എന്ന സ്കോറില്‍ ഡിക്ലയര്‍ ചെയ്‌തായിരുന്നു പാകിസ്ഥാന് കൂറ്റന്‍ ലക്ഷ്യമുയര്‍ത്തിയത്.

ഉസ്‌മാന്‍ ഖവാജ (190 പന്തില്‍ 90), സ്റ്റീവ് സ്മിത്ത്( 87 പന്തില്‍ 45),മിച്ചല്‍ മാര്‍ഷ് ( 68 പന്തില്‍ 63*) എന്നിവരാണ് തിളങ്ങിയത്. വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഓസീസ് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് 26-ന് മെല്‍ബണിലാണ് തുടങ്ങുക.

ALSO READ: വമ്പന്മാരെ നോട്ടമിട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്; താരലേലത്തില്‍ കോടികള്‍ എറിയാന്‍ ഓറഞ്ച് പട

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ 360 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി വഴങ്ങി പാകിസ്ഥാന്‍. രണ്ടാം ഇന്നിങ്‌സിന് ശേഷം ഓസ്‌ട്രേലിയ ഉയര്‍ത്തിയ 450 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 30.2 ഓവറില്‍ 89 റണ്‍സിന് ഓള്‍ ഔട്ടായി. (Australia vs Pakistan Highlights) മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും ചേര്‍ന്നാണ് പാകിസ്ഥാനെ പൊളിച്ചടുക്കിയത്.

നഥാന്‍ ലിയോണ്‍ രണ്ട് വിക്കറ്റും വീഴ്‌ത്തി. ഇതോടെ ടെസ്റ്റില്‍ 500 വിക്കറ്റുകള്‍ തികയ്‌ക്കാനും ഓസീസ് താരത്തിന് കഴിഞ്ഞു. (Nathan Lyon claims 500th Test wicket). പ്രസ്‌തു നേട്ടം സ്വന്തമാക്കുന്ന എട്ടാമത്തെ ബോളറും മൂന്നാമത്തെ ഓസീസ് താരവുമാണ് നഥാന്‍ ലിയോണ്‍. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍, ഓസീസിന്‍റെ ഷെയ്ന്‍ വോണ്‍, ഇംഗ്ലണ്ടിന്‍റെ ജെയിസ് ആന്‍ഡേഴ്‌സണ്‍, ഇന്ത്യയുടെ അനില്‍ കുംബ്ലെ, ഇംഗ്ലണ്ടിന്‍റെ സ്റ്റുവര്‍ട്ട് ബ്രോഡ്, ഓസീസിന്‍റെ ഗ്ലെന്‍ മക്‌ഗ്രാത്ത്, വിന്‍ഡീസിന്‍റെ കോര്‍ട്നി വാല്‍ഷ് എന്നിവരാണ് ലിയോണിന് മുമ്പ് ടെസ്റ്റില്‍ ഈ വമ്പന്‍ നാഴികകല്ല് പിന്നിട്ടിട്ടുള്ളത്.

36 കാരനായ ലിയോണ്‍ തന്‍റെ 123-ാം മത്സരത്തിലാണ് വമ്പന്‍ നാഴികക്കല്ലിൽ എത്തിയത്. അതേസമയം കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാനായി 51 പന്തില്‍ 24 റണ്‍സെടുത്ത സൗദ് ഷക്കീല്‍ ടോപ് സ്‌കോററായപ്പോള്‍ ഇമാം ഉള്‍ ഹഖ് (20 പന്തില്‍ 10), ബാബര്‍ അസം(37 പന്തില്‍ 14) എന്നിവര്‍ മാത്രമാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് 487 റണ്‍സ് നേടിയിരുന്നു. ഡേവിഡ് വാര്‍ണറുടെ തകര്‍പ്പന്‍ സെഞ്ചുറിയും (211 പന്തില്‍ 164), മിച്ചല്‍ മാര്‍ഷിന്‍റെ അര്‍ധ സെഞ്ചുറിയുമാണ് (107 പന്തില്‍ 90) ടീമിന് മുതല്‍ക്കൂട്ടായത്. ആറ് വിക്കറ്റ് വീഴ്‌ത്തിയ ആമീര്‍ ജമാലിന്‍റെ മികവിലായിരുന്നു ഓസീസിനെ തളയ്‌ക്കാന്‍ പാകിസ്ഥാന് കഴിഞ്ഞത്.

ALSO READ: റിഷഭ് പന്ത് മടങ്ങി വരും, ഒരുങ്ങുന്നത് കപ്പടിക്കാന്‍ ; താരലേലത്തില്‍ ഇവരെ സ്വന്തമാക്കാന്‍ മുന്നിലുണ്ടാകും ഡല്‍ഹിയും

മറുപടിക്ക് ഇറങ്ങിയ പാകിസ്ഥാനെ 271 റണ്‍സില്‍ എറിഞ്ഞ് പിടിക്കാന്‍ ഓസീസിനായി. ടീമിനായി ഇമാം ഉള്‍ ഹഖ്‌ (199 പന്തില്‍ 62) അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ആതിഥേയര്‍ക്കായി മൂന്ന് വിക്കറ്റുമായി ലിയോണ്‍ തിളങ്ങി. 216 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഓസീസ് 233-5 എന്ന സ്കോറില്‍ ഡിക്ലയര്‍ ചെയ്‌തായിരുന്നു പാകിസ്ഥാന് കൂറ്റന്‍ ലക്ഷ്യമുയര്‍ത്തിയത്.

ഉസ്‌മാന്‍ ഖവാജ (190 പന്തില്‍ 90), സ്റ്റീവ് സ്മിത്ത്( 87 പന്തില്‍ 45),മിച്ചല്‍ മാര്‍ഷ് ( 68 പന്തില്‍ 63*) എന്നിവരാണ് തിളങ്ങിയത്. വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഓസീസ് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് 26-ന് മെല്‍ബണിലാണ് തുടങ്ങുക.

ALSO READ: വമ്പന്മാരെ നോട്ടമിട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്; താരലേലത്തില്‍ കോടികള്‍ എറിയാന്‍ ഓറഞ്ച് പട

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.