കഴിഞ്ഞ കുറേയേറെ വര്‍ഷങ്ങളായി അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം അറിയപ്പെട്ടിരുന്നത് റാഷിദ് ഖാന്‍ (Rashid Khan) എന്ന ഒറ്റപ്പേരിലായിരുന്നു. രാജ്യാന്തര മത്സരങ്ങളിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും 25കാരനായ താരം ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമാക്കിയ നേട്ടങ്ങളായിരുന്നു ഇതിന് പിന്നില്‍. ഈ ലോകകപ്പിലും (Cricket World Cup 2023) അഫ്‌ഗാന്‍റെ കുതിപ്പ് റാഷിദിന്‍റെ ചുമലില്‍ ആയിരിക്കുമെന്ന് പല ക്രിക്കറ്റ് പണ്ഡിതരും വിധിയെഴുതി. ലോകമെമ്പാടുമുള്ള കളിയാസ്വാദകരും അത് തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്.
![Cricket World Cup 2023 Cricket World Cup 2023 Afghanistan Cricket team Afghanistan Players Performance Rashid Khan Hashmathullah Shahidi Mujeeb Ur Rahman ഏകദിന ക്രിക്കറ്റ് ലോകകപ്പ് ലോകകപ്പ് ക്രിക്കറ്റ് 2023 അഫ്‌ഗാനിസ്ഥാന്‍ താരങ്ങളുടെ ലോകകപ്പ് പ്രകടനം അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം റാഷിദ് ഖാന്‍](https://etvbharatimages.akamaized.net/etvbharat/prod-images/11-11-2023/19998615_afg.png)
എന്നാല്‍, റാഷിദ് ഖാന്‍ മാത്രമല്ല അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം എന്ന് തെളിയിക്കുന്ന പ്രകടനങ്ങളാണ് ടീമിലെ ഓരോ താരങ്ങളും ലോകകപ്പില്‍ നടത്തിയത്. പരിശീലകന്‍ ജൊനാഥന്‍ ട്രോട്ടിന്‍റെയും ഉപദേശകന്‍ അജയ് ജഡേജയുടെയും തന്ത്രങ്ങള്‍ നടപ്പിലാക്കാന്‍ അഫ്‌ഗാന്‍ താരങ്ങള്‍ കച്ചകെട്ടിയിറങ്ങിയപ്പോള്‍ പിറന്നത് പുതിയ ചരിത്രം കൂടിയാണ്.
ലോകകപ്പിലെ അഫ്‌ഗാനിസ്ഥാന്‍റെ സ്വപ്‌നക്കുതിപ്പിന് ചുക്കാന്‍ പിടിച്ചത് അവരുടെ ബാറ്റിങ് യൂണിറ്റിന്‍റെ പ്രകടനമാണെന്ന് നിസംശയം പറയാം. ബാറ്റിങ് നിരയില്‍ പേരുകേട്ട താരനിരയൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പലരും അഫ്‌ഗാനെ എഴുതി തള്ളിയത്. ലോകോത്തര സ്‌പിന്നര്‍മാരുടെ പ്രകടനങ്ങള്‍ മാത്രമായിരിക്കും ലോകകപ്പില്‍ അവര്‍ക്ക് കരുത്താകുന്നതെന്ന് പലരും ചൂണ്ടിക്കാട്ടി. എന്നാല്‍, അഫ്‌ഗാന്‍ താരങ്ങള്‍ തങ്ങളുടെ ബാറ്റിങ് മികവ് കൊണ്ടാണ് ഇതിന് മറുപടി നല്‍കിയത്.
![Cricket World Cup 2023 Cricket World Cup 2023 Afghanistan Cricket team Afghanistan Players Performance Rashid Khan Hashmathullah Shahidi Mujeeb Ur Rahman ഏകദിന ക്രിക്കറ്റ് ലോകകപ്പ് ലോകകപ്പ് ക്രിക്കറ്റ് 2023 അഫ്‌ഗാനിസ്ഥാന്‍ താരങ്ങളുടെ ലോകകപ്പ് പ്രകടനം അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം റാഷിദ് ഖാന്‍](https://etvbharatimages.akamaized.net/etvbharat/prod-images/11-11-2023/19998615_rahmatshah.png)
ഇബ്രാഹിം സദ്രാന്‍ (376), അസ്‌മത്തുള്ള ഒമര്‍സായി (353), റഹ്മത്ത് ഷാ (320), ഹഷ്‌മത്തുള്ള ഷാഹിദി (310), റഹ്മാനുള്ള ഗുര്‍ബാസ് (280) എന്നീ പ്രധാന ബാറ്റര്‍മാരെല്ലാം അവര്‍ക്കായി റണ്‍സ് അടിച്ചുകൂട്ടി. 98.93 പ്രഹരശേഷിയില്‍ ബാറ്റ് വീശി റൺസ് കണ്ടെത്തി ടീമിന് തകര്‍പ്പന്‍ തുടക്കം നല്‍കിയ 21കാരനായ ഗുര്‍ബാസിന്‍റെ പ്രകടനങ്ങളാണ് ആദ്യ മത്സരങ്ങളില്‍ ടീമിന്‍റെ സ്കോറിങ്ങിന് അടിത്തറ പാകിയത്.
![Cricket World Cup 2023 Cricket World Cup 2023 Afghanistan Cricket team Afghanistan Players Performance Rashid Khan Hashmathullah Shahidi Mujeeb Ur Rahman ഏകദിന ക്രിക്കറ്റ് ലോകകപ്പ് ലോകകപ്പ് ക്രിക്കറ്റ് 2023 അഫ്‌ഗാനിസ്ഥാന്‍ താരങ്ങളുടെ ലോകകപ്പ് പ്രകടനം അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം റാഷിദ് ഖാന്‍](https://etvbharatimages.akamaized.net/etvbharat/prod-images/11-11-2023/19998615_gurbazibrahim.png)
ഗുര്‍ബാസിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിരുന്ന ഇബ്രാഹിം സദ്രാന്‍ ലോകകപ്പില്‍ ആദ്യ സെഞ്ച്വറി നേടുന്ന അഫ്‌ഗാന്‍ താരമമെന്ന ചരിത്ര നേട്ടവും സ്വന്തമാക്കിയാണ് മടങ്ങുന്നത്. കരുത്തരായ ഓസ്‌ട്രേലിയയെ നേരിട്ടുകൊണ്ടായിരുന്നു സദ്രാന്‍ സെഞ്ച്വറിയടിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലെ അസ്‌മത്തുള്ള ഒമര്‍സായിയുടെ 97 റണ്‍സ് പ്രകടനത്തിനും സെഞ്ച്വറിയോളം തിളക്കമാണുള്ളത്.
ഒരുഘട്ടത്തില്‍ 116-6 എന്ന നിലയിലേക്ക് വീണ അഫ്‌ഗാനെ 244 എന്ന പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത് അസ്‌മത്തുള്ളയുടെ പ്രകടനമായിരുന്നു. നായകന്‍ ഹഷ്‌മത്തുള്ള ഷാഹിദിയും, റഹ്മത്ത് ഷായും സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ തന്നെ ടീമിനായി കാഴ്‌ചവച്ചു.
![Cricket World Cup 2023 Cricket World Cup 2023 Afghanistan Cricket team Afghanistan Players Performance Rashid Khan Hashmathullah Shahidi Mujeeb Ur Rahman ഏകദിന ക്രിക്കറ്റ് ലോകകപ്പ് ലോകകപ്പ് ക്രിക്കറ്റ് 2023 അഫ്‌ഗാനിസ്ഥാന്‍ താരങ്ങളുടെ ലോകകപ്പ് പ്രകടനം അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം റാഷിദ് ഖാന്‍](https://etvbharatimages.akamaized.net/etvbharat/prod-images/11-11-2023/19998615_shahidiomarzai.png)
Also Read : 'അതൊന്നും അത്‌ഭുതമായിരുന്നില്ല, അധ്വാനിച്ച് നേടിയതാണ്; ഈ ലോകകപ്പ് അഫ്‌ഗാന്‍റേത് കൂടിയാണ്...
ബൗളര്‍മാരും മികച്ച പ്രകടനമാണ് ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാന് വേണ്ടി നടത്തിയത്. ഈ ലോകകപ്പില്‍ ഇന്ത്യയ്‌ക്കൊപ്പം ഒരു മത്സരത്തില്‍ പോലും 300 റണ്‍സ് വഴങ്ങാത്ത ടീമും അഫ്‌ഗാനിസ്ഥാനാണ്. റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, നവീന്‍ ഉല്‍ ഹഖ്, ഫസല്‍ഹഖ് ഫറൂഖി, നൂര്‍ അഹമ്മദ് എന്നിവരെല്ലാം ആരാധക മനം കവരുന്ന പ്രകടനങ്ങളായിരുന്നു ലോകകപ്പില്‍ നടത്തിയത്.