എറണാകുളം: റിസബാവയ്‌ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാമലയാളം. നായകനായി തുടങ്ങി പ്രതിനായകനായും സ്വഭാവ നടനായും മലയാളസിനിമയിൽ തിളങ്ങിയ റിസബാവയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഫെഫ്‌ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ അനുശോചിച്ചു.
പൃഥ്വിരാജ്, സുരേഷ് ഗോപി, മഞ്ജു വാര്യർ, ജയറാം, ബിജു മേനോൻ, ജയസൂര്യ, വി.എ ശ്രീകുമാർ, കൃഷ്‌ണ പ്രഭ, ദുൽഖർ സൽമാൻ, വിനീത് ശ്രീനിവാസൻ, അജയ് വാസുദേവ്, വൈക്കം വിജയലക്ഷ്‌മി തുടങ്ങിയവരും ദുഖം രേഖപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ രാധാകൃഷ്‌ണൻ,എ.എം ആരിഫ് എംപി തുടങ്ങിയ പ്രമുഖരും അനുശോചിച്ചു.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
നായകനിൽ തുടങ്ങി പ്രതിനായകനിലേക്ക്...
അരങ്ങിൽ നിന്നും അഭ്രപാളിയിൽ എത്തിയ റിസബാവ ക്രൂരനായ, സുന്ദരനായ വില്ലന്‍ എന്ന പരിവേഷത്തോടെ മലയാളസിനിമയിൽ നിലയുറപ്പിച്ച താരമാണ്. 1986ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും സിനിമ പുറത്തിറങ്ങിയില്ല.
സ്വാതി തിരുന്നാൾ എന്ന നാടകത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് റിസബാവയക്ക് ഡോ.പശുപതി എന്ന ചിത്രത്തിലേക്ക് ക്ഷണം ലഭിക്കുന്നത്. ചിത്രത്തിൽ പാർവതിയുടെ നായകനായി വേഷമിട്ട നടൻ പിന്നീട് വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടി.