ETV Bharat / sitara

എന്ത് കൊണ്ടാണ് ജാക്കിന് മരിക്കേണ്ടി വന്നത്? ചോദ്യം നേരിട്ട് ഡി കാപ്രിയോ

അവസാനരംഗത്ത് ടൈറ്റാനിക് തകര്‍ന്നപ്പോള്‍ റോസ് രക്ഷപ്പെടാൻ കയറിയിരുന്ന വാതിലിന്‍റെ ഭാഗത്ത് ജാക്കിനും കയറാമായിരുന്നല്ലോയെന്നാണ് ആരാധകുടെ ചോദ്യം.

author img

By

Published : Jul 17, 2019, 2:02 PM IST

എന്ത് കൊണ്ടാണ് ജാക്കിന് മരിക്കേണ്ടി വന്നത്? ചോദ്യം നേരിട്ട് ഡി കാപ്രിയോ

ലോകസിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നും ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട ചിത്രവുമാണ് ജയിംസ് കാമറൂണിന്‍റെ 'ടൈറ്റാനിക്'. ജാക്കും റോസും അവരുടെ കടലാഴമുള്ള പ്രേമവുമാണ് ടൈറ്റാനിക് എന്ന് മന്ത്രിക്കുമ്പോൾ തന്നെ മനസിൽ ഓടിയെത്തുക.

സിനിമയില്‍ 'ഹൈപ്പോതെര്‍മിയ' പിടിപെട്ട് ജാക്ക് മരിക്കുകയും റോസ് രക്ഷപ്പെടുകയും ചെയ്യുന്നതായിട്ടായിരുന്നു കഥ. എന്നാല്‍ എന്തുകൊണ്ട് അന്ന് ജാക്ക് മരണത്തിന്‍റെ പിടിയിലായി എന്ന് പലപ്പോഴും ആരാധകര്‍ ചോദിക്കാറുണ്ട്. അവസാനരംഗത്ത് ടൈറ്റാനിക് തകര്‍ന്നപ്പോള്‍ റോസ് രക്ഷപ്പെടാൻ കയറിയിരുന്ന വാതിലിന്‍റെ ഭാഗത്ത് ജാക്കിനും കയറാമായിരുന്നല്ലോയെന്നാണ് ആരാധകുടെ ചോദ്യം. ആ ചോദ്യം ജാക്കായി വേഷമിട്ട ലിയാനാര്‍ഡോ ഡികാപ്രിയോയും ഒടുവില്‍ നേരിട്ടിരിക്കുകയാണ്.

ഡികാപ്രിയോ നായകനാകുന്ന പുതിയ സിനിമയായ 'വണ്‍സ് അപ്പോണ്‍ എ ടൈം ഇൻ ഹോളിവുഡ്' എന്ന സിനിമയുടെ പ്രമോഷനിടയിലായിരുന്നു ചോദ്യം. ജാക്കിനും കയറാമായിരുന്ന വലിപ്പമുള്ളതായിരുന്നില്ലേ ആ വാതില്‍ എന്നാണ് ഡികാപ്രിയോയോട് ചോദിച്ചത്. ഒപ്പമുണ്ടായിരുന്ന നടൻ ബ്രാഡ് പിറ്റും ഇതേ ചോദ്യം ആവര്‍ത്തിച്ചു. താങ്കള്‍ക്ക് കയറിയിരിക്കാമായിരുന്നല്ലോയെന്ന് ചോദിച്ചപ്പോള്‍ പ്രതികരിക്കാനില്ല എന്നായിരുന്നു ഡികാപ്രിയോയുടെ മറുപടി.

വെള്ളത്തില്‍ പൊങ്ങിക്കിടന്ന വാതില്‍ ചെറുതായിരുന്നെങ്കില്‍ ജാക്കിന്‍റെ മരണം വിശ്വസനീയമായിരുന്നനെ എന്ന് മുമ്പും ചര്‍ച്ചകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ സംവിധായകൻ ജെയിംസ് കാമറൂണ്‍ ഇതിനെക്കുറിച്ച് പറഞ്ഞത് അത് കലാകാരന്‍റെ സ്വാതന്ത്ര്യമാണ് എന്നായിരുന്നു. ചിത്രത്തിന്‍റെ സ്‌ക്രിപ്രറ്റിന്‍റെ 147ാം പേജില്‍ ജാക് മരിക്കുന്നതായാണ് പറയുന്നത്. അയാള്‍ ജീവിച്ചിരുന്നെങ്കില്‍ സിനിമയുടെ ക്ലൈമാക്സ് അര്‍ഥരഹിതമായിരുന്നേനെയെന്നും ജെയിംസ് കാമറൂണ്‍ പറഞ്ഞിരുന്നു.

ലോകസിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നും ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട ചിത്രവുമാണ് ജയിംസ് കാമറൂണിന്‍റെ 'ടൈറ്റാനിക്'. ജാക്കും റോസും അവരുടെ കടലാഴമുള്ള പ്രേമവുമാണ് ടൈറ്റാനിക് എന്ന് മന്ത്രിക്കുമ്പോൾ തന്നെ മനസിൽ ഓടിയെത്തുക.

സിനിമയില്‍ 'ഹൈപ്പോതെര്‍മിയ' പിടിപെട്ട് ജാക്ക് മരിക്കുകയും റോസ് രക്ഷപ്പെടുകയും ചെയ്യുന്നതായിട്ടായിരുന്നു കഥ. എന്നാല്‍ എന്തുകൊണ്ട് അന്ന് ജാക്ക് മരണത്തിന്‍റെ പിടിയിലായി എന്ന് പലപ്പോഴും ആരാധകര്‍ ചോദിക്കാറുണ്ട്. അവസാനരംഗത്ത് ടൈറ്റാനിക് തകര്‍ന്നപ്പോള്‍ റോസ് രക്ഷപ്പെടാൻ കയറിയിരുന്ന വാതിലിന്‍റെ ഭാഗത്ത് ജാക്കിനും കയറാമായിരുന്നല്ലോയെന്നാണ് ആരാധകുടെ ചോദ്യം. ആ ചോദ്യം ജാക്കായി വേഷമിട്ട ലിയാനാര്‍ഡോ ഡികാപ്രിയോയും ഒടുവില്‍ നേരിട്ടിരിക്കുകയാണ്.

ഡികാപ്രിയോ നായകനാകുന്ന പുതിയ സിനിമയായ 'വണ്‍സ് അപ്പോണ്‍ എ ടൈം ഇൻ ഹോളിവുഡ്' എന്ന സിനിമയുടെ പ്രമോഷനിടയിലായിരുന്നു ചോദ്യം. ജാക്കിനും കയറാമായിരുന്ന വലിപ്പമുള്ളതായിരുന്നില്ലേ ആ വാതില്‍ എന്നാണ് ഡികാപ്രിയോയോട് ചോദിച്ചത്. ഒപ്പമുണ്ടായിരുന്ന നടൻ ബ്രാഡ് പിറ്റും ഇതേ ചോദ്യം ആവര്‍ത്തിച്ചു. താങ്കള്‍ക്ക് കയറിയിരിക്കാമായിരുന്നല്ലോയെന്ന് ചോദിച്ചപ്പോള്‍ പ്രതികരിക്കാനില്ല എന്നായിരുന്നു ഡികാപ്രിയോയുടെ മറുപടി.

വെള്ളത്തില്‍ പൊങ്ങിക്കിടന്ന വാതില്‍ ചെറുതായിരുന്നെങ്കില്‍ ജാക്കിന്‍റെ മരണം വിശ്വസനീയമായിരുന്നനെ എന്ന് മുമ്പും ചര്‍ച്ചകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ സംവിധായകൻ ജെയിംസ് കാമറൂണ്‍ ഇതിനെക്കുറിച്ച് പറഞ്ഞത് അത് കലാകാരന്‍റെ സ്വാതന്ത്ര്യമാണ് എന്നായിരുന്നു. ചിത്രത്തിന്‍റെ സ്‌ക്രിപ്രറ്റിന്‍റെ 147ാം പേജില്‍ ജാക് മരിക്കുന്നതായാണ് പറയുന്നത്. അയാള്‍ ജീവിച്ചിരുന്നെങ്കില്‍ സിനിമയുടെ ക്ലൈമാക്സ് അര്‍ഥരഹിതമായിരുന്നേനെയെന്നും ജെയിംസ് കാമറൂണ്‍ പറഞ്ഞിരുന്നു.

Intro:Body:

സ്വാതി റെഡ്ഡി വീണ്ടും മലയാളത്തില്‍



മിനി സ്‌ക്രീനിലൂടെ സിനിമയിലെത്തിയ താരമാണ് സ്വാതി. ടിവി അവതാരക ആയിട്ടായിരുന്നു സ്വാതിയുടെ തുടക്കം. 2005ല്‍ പുറത്തിറങ്ങിയ ‘ഡെയ്ഞ്ചര്‍’ ആണ് സ്വാതിയുടെ ആദ്യ ചിത്രം.



സുബ്രമണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായി പിന്നീട് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് സ്വാതി റെഡ്ഡി. ഏറ്റവും ഒടുവില്‍ 'ആടി'ലാണ് നമ്മൾ സ്വാതിയെ കണ്ടത്. ഒരു ഇടവേളക്ക് ശേഷം സ്വാതി വീണ്ടും മലയാളത്തിലേക്ക് തിരിച്ച് എത്തുയാണ്. ജയസൂര്യ നായകനാകുന്ന 'തൃശൂർ പൂരം' എന്ന ചിത്രത്തിലൂടെയാണ് സ്വതിയുടെ മടങ്ങി വരവ്.



ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ രാജേഷ് മോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തൃശൂർ പൂരം'. ചിത്രത്തിന്‍റെ പൂജ ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നിരുന്നു. സംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ഭാര്യ ഭർത്താക്കന്മാരായിട്ടാണ് ജയസൂര്യയും സ്വാതിയും എത്തുന്നത്. ചിത്രത്തില്‍ റൗണ്ട് ജയൻ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ഒരു പക്ക തൃശൂർക്കാരിയുടെ വേഷമാണ് ചിത്രത്തില്‍ സ്വാതിക്ക്. 



തൃശൂർ പൂരത്തിന്‍റെ വിവിധ ഘട്ടങ്ങളായ കൊടിയേറ്റം, ഇലഞ്ഞിത്തറ മേളം, വെടിക്കെട്ട് തുടങ്ങിയവക്ക് സമാനമായാണ് ചിത്രം ഒരുക്കുന്നത്. സാബുമോൻ, ശ്രീജിത്ത് രവി, ഗായത്രി അരുൺ, വിജയ് ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ഉണ്ടാകും.  തൃശൂര്‍, എറണാകുളം, ഹൈദരാബാദ്, കോയിമ്പത്തൂര്‍, പാലക്കാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. 

 


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.