ETV Bharat / opinion

35 വര്‍ഷം, 12 ഭാഷകള്‍, 1054 ഗാനങ്ങള്‍; നൂറാം ജന്മദിനത്തില്‍ വിഖ്യാത ഗായകന്‍ മുകേഷ് ചന്ദ് മാഥുറിനെ ഓര്‍ത്ത് സിനിമാലോകം

author img

By

Published : Jul 22, 2023, 1:48 PM IST

1945ൽ പുറത്തിറങ്ങിയ പെഹ്‌ലി നസർ എന്ന സിനിമയിലെ ദിൽ ജല്‍താ ഹേ തോ ജൽനേ ദേ ആയിരുന്നു മുകേഷ്‌ ചന്ദ് മാഥുറിന്‍റെ ആദ്യ സൂപ്പർ ഹിറ്റ് ഗാനം.

Mukesh  Mukesh Chand Mathur 100th birth anniversary  Mukesh Chand Mathur  Mukesh Chand Mathur birthday  Legend playback singer Mukesh Chand Mathur  Legend playback singer Mukesh  നൂറാം ജന്മദിനത്തില്‍ വിഖ്യാത ഗായകന്‍ മുകേഷ് ചന്ദ്  മുകേഷ് ചന്ദ് മാഥുറിനെ ഓര്‍ത്ത് സിനിമാ ലോകം  മുകേഷ് ചന്ദ് മാഥുര്‍  മുകേഷ്  വോയിസ് ഓഫ് മില്ലേനിയം  ഗായകന്‍  കൈ ബാർ യൂഹി ദേഖാ ഹേ  ദേശീയ ചലച്ചിത്ര പുരസ്‌കാരം  മികച്ച പിന്നണി ഗായകന്‍  Best playback singer  പെഹ്‌ലി നസര്‍
35 വര്‍ഷം, 12 ഭാഷകള്‍, 1054 ഗാനങ്ങള്‍; നൂറാം ജന്മദിനത്തില്‍ വിഖ്യാത ഗായകന്‍ മുകേഷ് ചന്ദ് മാഥുറിനെ ഓര്‍ത്ത് സിനിമാ ലോകം

മുകേഷ് ചന്ദ് മാഥുര്‍.. വോയിസ് ഓഫ് മില്ലേനിയം എന്നറിയപ്പെടുന്ന ബോളിവുഡിലെ വിഖ്യാത പിന്നണി ഗായകന്‍. വിഷാദ മധുരമായ സംഗീതം തീര്‍ത്ത് 1960കളില്‍ ബോളിവുഡില്‍ തന്‍റേതായൊരിടം കണ്ടെത്തിയ അതുല്യ പ്രതിഭ. 1973ലെ 'രജ്ഞിഗന്ധ' എന്ന സിനിമയ്‌ക്കായി 'കയീ ബാർ യൂഹി ദേഖാ ഹേ' എന്ന ഗാനം പാടി മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ പ്രിയ ഗായകന്‍.

മുകേഷിന്‍റെ 100-ാമത് ജന്മദിനമാണ് ഇന്ന്. ഇതിഹാസ ഗായകന്‍റെ 100-ാം ജന്മദിനം കെങ്കേമമായി ആഘോഷിക്കുകയാണ് കുടുംബാംഗങ്ങള്‍. ദക്ഷിണ മുംബൈയിലെ മുകേഷ് ചൗക്കില്‍ വച്ചാണ് ഗായകന്‍റെ നൂറാമത് ജന്മദിനം അദ്ദേഹത്തിന്‍റെ കുടുംബം ആഘോഷിക്കുന്നത്. അന്തരിച്ച ഗായകന്‍റെ എല്ലാ അഭ്യുദയകാംക്ഷികളെയും ആരാധകരെയും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

പിറന്നാള്‍ ആഘോഷത്തെ കുറിച്ച് മുകേഷിന്‍റെ ചെറുമകനും നടനുമായ നീൽ നിതിൻ മുകേഷ് പ്രതികരിക്കുന്നുണ്ട്. 'ഞാനും എന്‍റെ കുടുംബവും മുത്തച്ഛന്‍റെ നൂറാമത് ജന്മദിനം ആഘോഷിക്കുന്ന വേളയിൽ, മുത്തച്ഛന്‍റെ ആരാധകര്‍ക്ക് വളരെ വിനയത്തോടും സ്നേഹത്തോടും കൂടി നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്‍റെ പൈതൃകത്തിന്‍റെ ഭാഗമാകാനുള്ള ഭാഗ്യം ലഭിക്കുകയും അനുഗ്രഹിക്കപ്പെടുകയും ചെയ്‌തത് തീർച്ചയായും അഭിമാനകരമായ കാര്യമാണ്. അദ്ദേഹത്തെ പോലെ നമുക്കും നമ്മുടെ പ്രിയപ്പെട്ട പ്രേക്ഷകരെ, തലമുറകളളോളം രസിപ്പിക്കാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു. ഞങ്ങളെ സ്നേഹിച്ചതിന് നന്ദി. ജീന യഹാൻ മർനാ യഹാൻ ഇസ്‌കെ ശിവ ജാന കഹാൻ?' -നീൽ നിതിൻ മുകേഷ് പറഞ്ഞു.

ഡൽഹിയിൽ മാഥുർ കയാസ്‌ത കുടുംബത്തിലാണ് മുകേഷ് എന്ന ഈ അനശ്വര ഗായകന്‍റെ ജനനം. സൊറാവർ ചന്ദ് മാഥുര്‍ - ചന്ദ്രാണി മാഥുര്‍ ദമ്പതികളുടെ 10 കുട്ടികളില്‍ ആറാമനായി 1923 ജൂലൈ 22ന് ജനിച്ചു. പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനീയറായിരുന്നു അച്ഛൻ സൊറാവർ ചന്ദ് മാഥുര്‍.

കുട്ടിക്കാലം മുതല്‍ മുകേഷിന് സംഗീതത്തോട് വാസനയുണ്ടായിരുന്നു. പ്രശസ്‌ത ഗായകനും നടനുമായ കെ എൽ സൈഗാളിന്‍റെ ആരാധകനായിരുന്നു. സൈഗാളിന്‍റെ പാട്ടുകൾ ഹൃദിഥമാക്കുക എന്നത് അദ്ദേഹത്തിന്‍റെ പ്രധാന വിനോദമായിരുന്നു. മുകേഷിന്‍റെ മൂത്ത സഹോദരിയുടെ വിവാഹത്തിനിടെയാണ്, നടനും മുകേഷിന്‍റെ ബന്ധുവുമായ മോത്തിലാല്‍ ആണ് അദ്ദേഹത്തിന് സംഗീതത്തോടുള്ള കഴിവിനെ തിരിച്ചറിയുന്നത്.

മോത്തിലാലാണ് മുകേഷിനെ സംഗീത സംവിധായകര്‍ക്ക് പരിചയപ്പെടുത്തുന്നതും. അതിനായി 17-ാം വയസില്‍ അദ്ദേഹം മുകേഷിനെ മുംബൈയില്‍ എത്തിച്ചിരുന്നു. 1945ൽ പുറത്തിറങ്ങിയ 'പെഹ്‌ലി നസർ' എന്ന ചിത്രത്തിലെ 'ദിൽ ജല്‍താ ഹേ തോ ജൽനേ ദേ' ആയിരുന്നു മുകേഷിന്‍റെ ആദ്യ സൂപ്പർ ഹിറ്റ് ഗാനം.

രാജ് കപൂറിന് വേണ്ടി 1947ല്‍ പുറത്തിറങ്ങിയ 'ആഗ്' എന്ന സിനിമയ്‌ക്ക് വേണ്ടി 'സിന്ദാ ഹൂൺ ഈസ് തരഹ് കെ ഗെയിം' എന്ന ഗാനവും ആലപിച്ചു. അദ്ദേഹത്തിന്‍റെ കരിയറിലെ രണ്ടാമത്തെ സൂപ്പർ ഹിറ്റ് ഗാനമായിരുന്നു ഇത്. പിന്നീട് 'സാജൻ രേ ഝൂട്ട് മത് ബോലോ', 'രുക് ജാ വോ ജനേവാലി', 'ആവാരാ ഹൂൻ', 'മേരാ ജൂതാ ഹേ ജപ്പാനി' തുടങ്ങി നിരവധി ഹിറ്റുകള്‍ അദ്ദേഹം സംഗീതാസ്വാദകര്‍ക്ക് സമ്മാനിച്ചു.

ദേവ് ആനന്ദിന് വേണ്ടിയും അദ്ദേഹം നിരവധി ഗാനങ്ങള്‍ പാടി. കൂടാതെ ധർമ്മേന്ദ്ര, രാജേഷ് ഖന്ന, ഋഷി കപൂർ, സഞ്ജീവ് കുമാർ തുടങ്ങി പ്രമുഖ താരങ്ങളുടെ ആദ്യ ശബ്‌ദം കൂടിയായിരുന്നു അദ്ദേഹം. രാജ് കപൂറിന് വേണ്ടി 110 ഗാനങ്ങളും മനോജ് കുമാറിനായി 47 ഗാനങ്ങളും ദിലീപ് കുമാറിനായി 20 ഗാനങ്ങളും അദ്ദേഹം പാടിയിട്ടുണ്ട്.

35 വർഷത്തിലേറെയുള്ള സംഗീത ജീവിതത്തില്‍, അദ്ദേഹം സംഗീതാസ്വാദകര്‍ക്ക് സമ്മാനിച്ചത്, 12 ഭാഷകളിലായി 1054 ഗാനങ്ങളാണ്. അതിൽ 531 ഗാനം ഹിന്ദിയിലുള്ളതാണ്. പ്രശസ്‌ത ഗായിക ലതാ മങ്കേഷ്‌കറിനൊപ്പവും നിരവധി ഗാനങ്ങള്‍ ആലപിച്ചു. അദ്ദേഹത്തിന്‍റെ ഒട്ടുമിക്ക യുഗ്മ ഗാനങ്ങളും ലതാ മങ്കേഷ്‌കറിനൊപ്പമുള്ളതാണ്.

Also Read: Michael Jackson death anniversary | തലമുറകളുടെ സിരകളില്‍ താളം ചവിട്ടിയ പ്രതിഭ; മൈക്കൽ ജാക്‌സൺ വിടവാങ്ങിയിട്ട് 14 വർഷം

മുകേഷ് ചന്ദ് മാഥുര്‍.. വോയിസ് ഓഫ് മില്ലേനിയം എന്നറിയപ്പെടുന്ന ബോളിവുഡിലെ വിഖ്യാത പിന്നണി ഗായകന്‍. വിഷാദ മധുരമായ സംഗീതം തീര്‍ത്ത് 1960കളില്‍ ബോളിവുഡില്‍ തന്‍റേതായൊരിടം കണ്ടെത്തിയ അതുല്യ പ്രതിഭ. 1973ലെ 'രജ്ഞിഗന്ധ' എന്ന സിനിമയ്‌ക്കായി 'കയീ ബാർ യൂഹി ദേഖാ ഹേ' എന്ന ഗാനം പാടി മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ പ്രിയ ഗായകന്‍.

മുകേഷിന്‍റെ 100-ാമത് ജന്മദിനമാണ് ഇന്ന്. ഇതിഹാസ ഗായകന്‍റെ 100-ാം ജന്മദിനം കെങ്കേമമായി ആഘോഷിക്കുകയാണ് കുടുംബാംഗങ്ങള്‍. ദക്ഷിണ മുംബൈയിലെ മുകേഷ് ചൗക്കില്‍ വച്ചാണ് ഗായകന്‍റെ നൂറാമത് ജന്മദിനം അദ്ദേഹത്തിന്‍റെ കുടുംബം ആഘോഷിക്കുന്നത്. അന്തരിച്ച ഗായകന്‍റെ എല്ലാ അഭ്യുദയകാംക്ഷികളെയും ആരാധകരെയും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

പിറന്നാള്‍ ആഘോഷത്തെ കുറിച്ച് മുകേഷിന്‍റെ ചെറുമകനും നടനുമായ നീൽ നിതിൻ മുകേഷ് പ്രതികരിക്കുന്നുണ്ട്. 'ഞാനും എന്‍റെ കുടുംബവും മുത്തച്ഛന്‍റെ നൂറാമത് ജന്മദിനം ആഘോഷിക്കുന്ന വേളയിൽ, മുത്തച്ഛന്‍റെ ആരാധകര്‍ക്ക് വളരെ വിനയത്തോടും സ്നേഹത്തോടും കൂടി നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്‍റെ പൈതൃകത്തിന്‍റെ ഭാഗമാകാനുള്ള ഭാഗ്യം ലഭിക്കുകയും അനുഗ്രഹിക്കപ്പെടുകയും ചെയ്‌തത് തീർച്ചയായും അഭിമാനകരമായ കാര്യമാണ്. അദ്ദേഹത്തെ പോലെ നമുക്കും നമ്മുടെ പ്രിയപ്പെട്ട പ്രേക്ഷകരെ, തലമുറകളളോളം രസിപ്പിക്കാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു. ഞങ്ങളെ സ്നേഹിച്ചതിന് നന്ദി. ജീന യഹാൻ മർനാ യഹാൻ ഇസ്‌കെ ശിവ ജാന കഹാൻ?' -നീൽ നിതിൻ മുകേഷ് പറഞ്ഞു.

ഡൽഹിയിൽ മാഥുർ കയാസ്‌ത കുടുംബത്തിലാണ് മുകേഷ് എന്ന ഈ അനശ്വര ഗായകന്‍റെ ജനനം. സൊറാവർ ചന്ദ് മാഥുര്‍ - ചന്ദ്രാണി മാഥുര്‍ ദമ്പതികളുടെ 10 കുട്ടികളില്‍ ആറാമനായി 1923 ജൂലൈ 22ന് ജനിച്ചു. പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനീയറായിരുന്നു അച്ഛൻ സൊറാവർ ചന്ദ് മാഥുര്‍.

കുട്ടിക്കാലം മുതല്‍ മുകേഷിന് സംഗീതത്തോട് വാസനയുണ്ടായിരുന്നു. പ്രശസ്‌ത ഗായകനും നടനുമായ കെ എൽ സൈഗാളിന്‍റെ ആരാധകനായിരുന്നു. സൈഗാളിന്‍റെ പാട്ടുകൾ ഹൃദിഥമാക്കുക എന്നത് അദ്ദേഹത്തിന്‍റെ പ്രധാന വിനോദമായിരുന്നു. മുകേഷിന്‍റെ മൂത്ത സഹോദരിയുടെ വിവാഹത്തിനിടെയാണ്, നടനും മുകേഷിന്‍റെ ബന്ധുവുമായ മോത്തിലാല്‍ ആണ് അദ്ദേഹത്തിന് സംഗീതത്തോടുള്ള കഴിവിനെ തിരിച്ചറിയുന്നത്.

മോത്തിലാലാണ് മുകേഷിനെ സംഗീത സംവിധായകര്‍ക്ക് പരിചയപ്പെടുത്തുന്നതും. അതിനായി 17-ാം വയസില്‍ അദ്ദേഹം മുകേഷിനെ മുംബൈയില്‍ എത്തിച്ചിരുന്നു. 1945ൽ പുറത്തിറങ്ങിയ 'പെഹ്‌ലി നസർ' എന്ന ചിത്രത്തിലെ 'ദിൽ ജല്‍താ ഹേ തോ ജൽനേ ദേ' ആയിരുന്നു മുകേഷിന്‍റെ ആദ്യ സൂപ്പർ ഹിറ്റ് ഗാനം.

രാജ് കപൂറിന് വേണ്ടി 1947ല്‍ പുറത്തിറങ്ങിയ 'ആഗ്' എന്ന സിനിമയ്‌ക്ക് വേണ്ടി 'സിന്ദാ ഹൂൺ ഈസ് തരഹ് കെ ഗെയിം' എന്ന ഗാനവും ആലപിച്ചു. അദ്ദേഹത്തിന്‍റെ കരിയറിലെ രണ്ടാമത്തെ സൂപ്പർ ഹിറ്റ് ഗാനമായിരുന്നു ഇത്. പിന്നീട് 'സാജൻ രേ ഝൂട്ട് മത് ബോലോ', 'രുക് ജാ വോ ജനേവാലി', 'ആവാരാ ഹൂൻ', 'മേരാ ജൂതാ ഹേ ജപ്പാനി' തുടങ്ങി നിരവധി ഹിറ്റുകള്‍ അദ്ദേഹം സംഗീതാസ്വാദകര്‍ക്ക് സമ്മാനിച്ചു.

ദേവ് ആനന്ദിന് വേണ്ടിയും അദ്ദേഹം നിരവധി ഗാനങ്ങള്‍ പാടി. കൂടാതെ ധർമ്മേന്ദ്ര, രാജേഷ് ഖന്ന, ഋഷി കപൂർ, സഞ്ജീവ് കുമാർ തുടങ്ങി പ്രമുഖ താരങ്ങളുടെ ആദ്യ ശബ്‌ദം കൂടിയായിരുന്നു അദ്ദേഹം. രാജ് കപൂറിന് വേണ്ടി 110 ഗാനങ്ങളും മനോജ് കുമാറിനായി 47 ഗാനങ്ങളും ദിലീപ് കുമാറിനായി 20 ഗാനങ്ങളും അദ്ദേഹം പാടിയിട്ടുണ്ട്.

35 വർഷത്തിലേറെയുള്ള സംഗീത ജീവിതത്തില്‍, അദ്ദേഹം സംഗീതാസ്വാദകര്‍ക്ക് സമ്മാനിച്ചത്, 12 ഭാഷകളിലായി 1054 ഗാനങ്ങളാണ്. അതിൽ 531 ഗാനം ഹിന്ദിയിലുള്ളതാണ്. പ്രശസ്‌ത ഗായിക ലതാ മങ്കേഷ്‌കറിനൊപ്പവും നിരവധി ഗാനങ്ങള്‍ ആലപിച്ചു. അദ്ദേഹത്തിന്‍റെ ഒട്ടുമിക്ക യുഗ്മ ഗാനങ്ങളും ലതാ മങ്കേഷ്‌കറിനൊപ്പമുള്ളതാണ്.

Also Read: Michael Jackson death anniversary | തലമുറകളുടെ സിരകളില്‍ താളം ചവിട്ടിയ പ്രതിഭ; മൈക്കൽ ജാക്‌സൺ വിടവാങ്ങിയിട്ട് 14 വർഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.