ETV Bharat / international

യുക്രൈൻ നഗരം റഷ്യ നിര്‍ബന്ധിതമായി ഒഴിപ്പിച്ചത് അന്വേഷിക്കുമെന്ന് യു.എൻ

author img

By

Published : Mar 31, 2022, 1:04 PM IST

ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് പലായനം ചെയ്‌ത യുക്രൈനിയക്കാരുടെ എണ്ണം 4 മില്യനാണ്, ഇതില്‍ പകുതിയും കുട്ടികളാണ്

UNHCR calls on Russia to withdraw Ukraine troops  റഷ്യന്‍ യുദ്ധം  ഉക്രെയിന്‍ യുദ്ധം  യുഎൻ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാഷെലെറ്റ്  അന്വേഷണം
അന്വേഷണ വിധേയമാക്കും

കീവ്: യുക്രൈൻ നഗരമായ മരിയുപോളിലെ ജനങ്ങളെ റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്കോ റഷ്യയിലേക്കോ നിര്‍ബന്ധിതമായി ഒഴിപ്പിച്ചുവെന്ന ആരോപണങ്ങള്‍ തന്‍റെ ഓഫിസ് പരിശോധിക്കുന്നുണ്ടെന്ന് യുഎൻ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാഷെലെറ്റ് പറഞ്ഞു. ബുധനാഴ്ച യു.എന്‍ മനുഷ്യവകാശ കമ്മിഷനോട് സംസാരിക്കുകയായിരുന്നു മേധാവി. ഫെബ്രുവരി 24ന് റഷ്യയുടെ അധിനിവേശത്തിനു ശേഷം തെക്ക് കിഴക്കന്‍ തുറമുഖ നഗരത്തിലെ ജനങ്ങള്‍ക്ക് തികച്ചും ഭീകരത നിറഞ്ഞ ജീവിതമാണെന്നും മിഷേല്‍ ബാഷെലെറ്റ് അപലപിച്ചു.

റഷ്യൻ സൈന്യം മരിയുപോളിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നും ആളുകളെ റഷ്യയിലേക്ക് ബലമായി കൊണ്ടുപോകുന്നതായി യുക്രൈൻ ആരോപിച്ചിരുന്നു. ഏകദേശം 500,000 യുക്രൈനിയൻ ജനത റഷ്യയിലേക്ക് സ്വമേധയ പോയതായുള്ള അവകാശവാദങ്ങൾ മോസ്കോ നിഷേധിച്ചു. റഷ്യന്‍- യുക്രൈൻ സൈന്യങ്ങള്‍ ഉഗ്ര സ്ഫോടന ശേഷിയുള്ള യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചുവെന്ന ആരോപണവും പരിശോധിക്കുന്നുണ്ടെന്നും ബാച്ചലെറ്റ് പറഞ്ഞു.

സ്വതന്ത്രവും വസ്തുനിഷ്ഠവുമല്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയേണ്ടത് അനിവാര്യമാണെന്നും മേധാവി പറഞ്ഞു. അഞ്ച് ആഴ്ചകളായുള്ള റഷ്യന്‍ - യുക്രൈൻ അധിനിവേശത്താല്‍ ഇരുവശത്ത് നിന്നും ആയിര കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് പലായനം ചെയ്‌ത യുക്രൈനിയക്കാരുടെ എണ്ണം 4 മില്യനാണ്, ഇതില്‍ പകുതിയും കുട്ടികളാണ്.

also read: യുക്രൈൻ ജനതക്ക് 18 മാസം വരെ യുഎസിൽ തുടരാം ; സഹായവുമായി ബൈഡൻ ഭരണകൂടം

കീവ്: യുക്രൈൻ നഗരമായ മരിയുപോളിലെ ജനങ്ങളെ റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്കോ റഷ്യയിലേക്കോ നിര്‍ബന്ധിതമായി ഒഴിപ്പിച്ചുവെന്ന ആരോപണങ്ങള്‍ തന്‍റെ ഓഫിസ് പരിശോധിക്കുന്നുണ്ടെന്ന് യുഎൻ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാഷെലെറ്റ് പറഞ്ഞു. ബുധനാഴ്ച യു.എന്‍ മനുഷ്യവകാശ കമ്മിഷനോട് സംസാരിക്കുകയായിരുന്നു മേധാവി. ഫെബ്രുവരി 24ന് റഷ്യയുടെ അധിനിവേശത്തിനു ശേഷം തെക്ക് കിഴക്കന്‍ തുറമുഖ നഗരത്തിലെ ജനങ്ങള്‍ക്ക് തികച്ചും ഭീകരത നിറഞ്ഞ ജീവിതമാണെന്നും മിഷേല്‍ ബാഷെലെറ്റ് അപലപിച്ചു.

റഷ്യൻ സൈന്യം മരിയുപോളിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നും ആളുകളെ റഷ്യയിലേക്ക് ബലമായി കൊണ്ടുപോകുന്നതായി യുക്രൈൻ ആരോപിച്ചിരുന്നു. ഏകദേശം 500,000 യുക്രൈനിയൻ ജനത റഷ്യയിലേക്ക് സ്വമേധയ പോയതായുള്ള അവകാശവാദങ്ങൾ മോസ്കോ നിഷേധിച്ചു. റഷ്യന്‍- യുക്രൈൻ സൈന്യങ്ങള്‍ ഉഗ്ര സ്ഫോടന ശേഷിയുള്ള യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ചുവെന്ന ആരോപണവും പരിശോധിക്കുന്നുണ്ടെന്നും ബാച്ചലെറ്റ് പറഞ്ഞു.

സ്വതന്ത്രവും വസ്തുനിഷ്ഠവുമല്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയേണ്ടത് അനിവാര്യമാണെന്നും മേധാവി പറഞ്ഞു. അഞ്ച് ആഴ്ചകളായുള്ള റഷ്യന്‍ - യുക്രൈൻ അധിനിവേശത്താല്‍ ഇരുവശത്ത് നിന്നും ആയിര കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് പലായനം ചെയ്‌ത യുക്രൈനിയക്കാരുടെ എണ്ണം 4 മില്യനാണ്, ഇതില്‍ പകുതിയും കുട്ടികളാണ്.

also read: യുക്രൈൻ ജനതക്ക് 18 മാസം വരെ യുഎസിൽ തുടരാം ; സഹായവുമായി ബൈഡൻ ഭരണകൂടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.