ETV Bharat / international

വിദേശത്ത് നിന്നെത്തുന്നവർക്ക് നിർബന്ധിത ക്വാറന്‍റൈൻ ഒഴിവാക്കി; ആശങ്കയ്‌ക്കിടയിലും ആഘോഷത്തിന് ചൈന

ചാന്ദ്രവർഷ ആഘോഷത്തിന് മുന്നോടിയായി യാത്ര ഇളവുകൾ വരുത്തി അതിർത്തികളും ചൈന തുറന്നു നൽകിയിട്ടുണ്ട്.

author img

By

Published : Jan 8, 2023, 2:52 PM IST

Chaina Reopening  Chaina Covid  China  അതിർത്തികൾ തുറന്ന് ചൈന  ചൈനയിൽ കൊവിഡ് ഇളവുകൾ  ബങ്കോങ് ചൈന അതിർത്തികൾ തുറന്നു  നിർബന്ധിത ക്വാറന്‍റൈൻ ഒഴിവാക്കി ചൈന  ചൈന  കൊവിഡ്  ആശങ്കയ്‌ക്കിടയിലും ആഘോഷത്തിന് ചൈന
കൊവിഡ് നിയന്ത്രണത്തിൽ ഇളവ് വരുത്തി ചൈന

ബീജിങ്: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലും രാജ്യത്തെ ആഘോഷങ്ങളിലൊന്നായ ചാന്ദ്രവർഷത്തിന് മുന്നോടിയായി കൊവിഡ് നിയന്ത്രണത്തിൽ ഇളവ് വരുത്തി ചൈന. ജനുവരി 21ന് ആരംഭിച്ച് 40 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് മുന്നോടിയായി ഞായറാഴ്‌ച മുതലാണ് ചൈന യാത്രാ ഇളവുകൾ വരുത്തി അതിർത്തികൾ തുറന്നുകൊടുത്തത്.

കൂടാതെ മൂന്ന് വർഷം മുൻപ് അടച്ച ഹോങ്കോങ് അതിർത്തിയും ചൈന തുറന്നുകൊടുത്തിട്ടുണ്ട്. എന്നാൽ ഹോങ്കോങ്ങിൽ നിന്ന് ചൈനയിലേക്കുള്ള യാത്രക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാണ്. അതേസമയം മറ്റ് വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കുള്ള നിർബന്ധിത ക്വാറന്‍റൈൻ ചൈന ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വർഷത്തോളമായി കൊവിഡ് നിയന്ത്രണമുണ്ടായിരുന്നതിനാൽ രാജ്യത്തെ ചാന്ദ്രവർഷ ആഘോഷങ്ങൾക്ക് മങ്ങലേറ്റിരുന്നു. കൂടാതെ കർശനമായ കൊവിഡ് നിയന്ത്രണം ചൈനയുടെ സമ്പദ് വ്യവസ്ഥയേയും പ്രതികൂലമായി ബാധിച്ചിരുന്നു. പിന്നാലെ ചൈനീസ് ജനത വലിയ രീതിയിൽ പ്രതിഷേധമുയർത്തിയതിനെ തുടർന്നാണ് നിയന്ത്രണത്തിൽ ഇളവ് വരുത്താൻ സർക്കാർ തീരുമാനിച്ചത്.

അതേസമയം ചൈനയുടെ തീരുമാനം ഹോങ്കോങിനും ഏറെ പ്രയോജനകരമാകും. ഹോങ്കോങിൽ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്ന് വർഷത്തോളമായി കരമാർഗവും കടൽ മാർഗവുമുള്ള അതിര്‍ത്തി ചെക്ക് പോസ്റ്റുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. ഇത് ഹോങ്കോങിന്‍റെ ടൂറിസം, റീട്ടെയിൽ മേഖലയെ സാരമായി തന്നെ ബാധിച്ചിരുന്നു. എന്നാൽ ഔണ്‍ലൈൻ മുഖേന മുൻകൂർ ബുക്ക് ചെയ്‌ത് പതിനായിരക്കണക്കിന് ആളുകൾ ഓരോ ദിവസവും അതിർത്തി കടന്നെത്തുന്നത് ഹോങ്കാങിന്‍റെ സാമ്പത്തിക മേഖലയ്‌ക്ക് വലിയ ഉത്തേജനം നൽകും.

ഇളവുകൾ വരുത്തിയതിനെ തുടർന്ന് ഞായറാഴ്‌ച വിദേശത്ത് നിന്ന് എട്ട് വിമാനങ്ങൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബീജിങിലെ പ്രധാന വിമാനത്താവളങ്ങളിൽ ഒന്നായ കാപിറ്റൽ ഇന്‍റർനാഷണൽ എയർപോർട്ട് അറിയിച്ചു. പുതിയ നയം പ്രഖ്യാപിച്ചതിന് പിന്നാലെ ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്‌ഹായിയിൽ ഇന്ന് പുലർച്ചെ 6.30ന് ആദ്യ അന്താരാഷ്‌ട്ര വിമാനം എത്തിച്ചേർന്നിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങളും സഞ്ചാരികളും ഇവിടേക്ക് എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

നിലയ്‌ക്കാത്ത ആശങ്ക: ചാന്ദ്രവർഷ ആഘോഷങ്ങൾക്കായി ജനങ്ങൾ നഗരങ്ങളിൽ നിന്ന് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് എത്തുന്നതിലൂടെ വിദൂര ഗ്രാമങ്ങളിൽ പോലും കൊവിഡ് വ്യാപനമുണ്ടാകുമെന്ന ഭയം അധികൃതരിലുണ്ട്. വേണ്ടത്ര ചികിത്സ സൗകര്യങ്ങളില്ലാത്ത ഗ്രാമങ്ങളിൽ കൊവിഡ് വ്യാപിച്ചാൽ അത് വലിയ ദുരന്തങ്ങളിലേക്ക് നയിച്ചേക്കാം എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

അതേസമയം ചൈനയിൽ കൊവിഡ് കേസുകൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് നാടകീയമായി കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ചൈന തീരുമാനിച്ചത്. അതിന് മുമ്പ് സീറോ കൊവിഡ് നയവുമായിട്ടായിരുന്നു ചൈന മുന്നോട്ട് പോയിരുന്നത്. ഇതിന്‍റെ ഭാഗമായി ക്വാറന്‍റൈനും പല പ്രദേശങ്ങളിലും നിർബന്ധിത ലോക്‌ഡൗണും ഏർപ്പെടുത്തിയിരുന്നു.

അതിനിടെ ദക്ഷിണ ചൈനയിൽ ഞായറാഴ്‌ച പുലർച്ചെ കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പുലർച്ചെ ഒരു മണിയോട്‌ കൂടി ജിയാങ്സി പ്രവിശ്യയിലെ നഞ്ചാങ് നഗരത്തിലായിരുന്നു സംഭവം.

ബീജിങ്: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലും രാജ്യത്തെ ആഘോഷങ്ങളിലൊന്നായ ചാന്ദ്രവർഷത്തിന് മുന്നോടിയായി കൊവിഡ് നിയന്ത്രണത്തിൽ ഇളവ് വരുത്തി ചൈന. ജനുവരി 21ന് ആരംഭിച്ച് 40 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് മുന്നോടിയായി ഞായറാഴ്‌ച മുതലാണ് ചൈന യാത്രാ ഇളവുകൾ വരുത്തി അതിർത്തികൾ തുറന്നുകൊടുത്തത്.

കൂടാതെ മൂന്ന് വർഷം മുൻപ് അടച്ച ഹോങ്കോങ് അതിർത്തിയും ചൈന തുറന്നുകൊടുത്തിട്ടുണ്ട്. എന്നാൽ ഹോങ്കോങ്ങിൽ നിന്ന് ചൈനയിലേക്കുള്ള യാത്രക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാണ്. അതേസമയം മറ്റ് വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കുള്ള നിർബന്ധിത ക്വാറന്‍റൈൻ ചൈന ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വർഷത്തോളമായി കൊവിഡ് നിയന്ത്രണമുണ്ടായിരുന്നതിനാൽ രാജ്യത്തെ ചാന്ദ്രവർഷ ആഘോഷങ്ങൾക്ക് മങ്ങലേറ്റിരുന്നു. കൂടാതെ കർശനമായ കൊവിഡ് നിയന്ത്രണം ചൈനയുടെ സമ്പദ് വ്യവസ്ഥയേയും പ്രതികൂലമായി ബാധിച്ചിരുന്നു. പിന്നാലെ ചൈനീസ് ജനത വലിയ രീതിയിൽ പ്രതിഷേധമുയർത്തിയതിനെ തുടർന്നാണ് നിയന്ത്രണത്തിൽ ഇളവ് വരുത്താൻ സർക്കാർ തീരുമാനിച്ചത്.

അതേസമയം ചൈനയുടെ തീരുമാനം ഹോങ്കോങിനും ഏറെ പ്രയോജനകരമാകും. ഹോങ്കോങിൽ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്ന് വർഷത്തോളമായി കരമാർഗവും കടൽ മാർഗവുമുള്ള അതിര്‍ത്തി ചെക്ക് പോസ്റ്റുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. ഇത് ഹോങ്കോങിന്‍റെ ടൂറിസം, റീട്ടെയിൽ മേഖലയെ സാരമായി തന്നെ ബാധിച്ചിരുന്നു. എന്നാൽ ഔണ്‍ലൈൻ മുഖേന മുൻകൂർ ബുക്ക് ചെയ്‌ത് പതിനായിരക്കണക്കിന് ആളുകൾ ഓരോ ദിവസവും അതിർത്തി കടന്നെത്തുന്നത് ഹോങ്കാങിന്‍റെ സാമ്പത്തിക മേഖലയ്‌ക്ക് വലിയ ഉത്തേജനം നൽകും.

ഇളവുകൾ വരുത്തിയതിനെ തുടർന്ന് ഞായറാഴ്‌ച വിദേശത്ത് നിന്ന് എട്ട് വിമാനങ്ങൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബീജിങിലെ പ്രധാന വിമാനത്താവളങ്ങളിൽ ഒന്നായ കാപിറ്റൽ ഇന്‍റർനാഷണൽ എയർപോർട്ട് അറിയിച്ചു. പുതിയ നയം പ്രഖ്യാപിച്ചതിന് പിന്നാലെ ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്‌ഹായിയിൽ ഇന്ന് പുലർച്ചെ 6.30ന് ആദ്യ അന്താരാഷ്‌ട്ര വിമാനം എത്തിച്ചേർന്നിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങളും സഞ്ചാരികളും ഇവിടേക്ക് എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

നിലയ്‌ക്കാത്ത ആശങ്ക: ചാന്ദ്രവർഷ ആഘോഷങ്ങൾക്കായി ജനങ്ങൾ നഗരങ്ങളിൽ നിന്ന് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് എത്തുന്നതിലൂടെ വിദൂര ഗ്രാമങ്ങളിൽ പോലും കൊവിഡ് വ്യാപനമുണ്ടാകുമെന്ന ഭയം അധികൃതരിലുണ്ട്. വേണ്ടത്ര ചികിത്സ സൗകര്യങ്ങളില്ലാത്ത ഗ്രാമങ്ങളിൽ കൊവിഡ് വ്യാപിച്ചാൽ അത് വലിയ ദുരന്തങ്ങളിലേക്ക് നയിച്ചേക്കാം എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

അതേസമയം ചൈനയിൽ കൊവിഡ് കേസുകൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് നാടകീയമായി കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ചൈന തീരുമാനിച്ചത്. അതിന് മുമ്പ് സീറോ കൊവിഡ് നയവുമായിട്ടായിരുന്നു ചൈന മുന്നോട്ട് പോയിരുന്നത്. ഇതിന്‍റെ ഭാഗമായി ക്വാറന്‍റൈനും പല പ്രദേശങ്ങളിലും നിർബന്ധിത ലോക്‌ഡൗണും ഏർപ്പെടുത്തിയിരുന്നു.

അതിനിടെ ദക്ഷിണ ചൈനയിൽ ഞായറാഴ്‌ച പുലർച്ചെ കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പുലർച്ചെ ഒരു മണിയോട്‌ കൂടി ജിയാങ്സി പ്രവിശ്യയിലെ നഞ്ചാങ് നഗരത്തിലായിരുന്നു സംഭവം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.