ETV Bharat / international

പാകിസ്ഥാന് തിരിച്ചടി; ഗ്രേ പട്ടികയിൽ തുടരും

author img

By

Published : Oct 23, 2020, 9:26 PM IST

ഇമ്രാൻ ഖാൻ സർക്കാരിന് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. പാകിസ്ഥാൻ ഇപ്പോഴും ഭീകരതയുടെ താവളമാണെന്ന് ഇന്ത്യ എഫ് എ ടി എഫിൽ ചൂണ്ടിക്കാണിച്ചിരുന്നു.

FATF grey list  grey list  remain on FATF grey list  Pakistan to remain on FATF grey  Financial Action Task Force  terror financing watchdog  FATF's grey list  action items  shelter terrorists  Pakistan fails  Pakistan fails to get off  FATF 'grey list'  Imran Khan led government  Pakistan's bid at the FATF  grey list  ന്യൂഡൽഹി  ഇമ്രാൻ ഖാൻ
പാകിസ്ഥാന് തിരിച്ചടി; ഗ്രേ പട്ടികയിൽ തുടരും

ന്യൂഡൽഹി: പാരീസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള ഭീകരവിരുദ്ധ നിരീക്ഷണ സമിതിയായ എഫ് എ ടി എഫിന്‍റേതാണ് തീരുമാനം. ഭീകരതയുടെ പണ സ്രോതസ്സുകൾ തടയാനായി പ്രവർത്തിക്കുന്ന എഫ് എ ടി എഫിന്‍റെ ഗ്രേ പട്ടികയിൽ 2018 മുതൽ പാകിസ്ഥാൻ ഉണ്ട്.

പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് പാകിസ്ഥാൻ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്നു ദിവസമായി നടന്ന എഫ് എ ടി എഫ് വെർച്വൽ പ്ലീനറി സെഷൻ പാക് ആവശ്യം തള്ളി. ഭീകരതയ്ക്കെതിരായ കർമപദ്ധതി പൂർണ്ണമാക്കാൻ പാകിസ്ഥാന് കഴിഞ്ഞില്ലെന്ന് എഫ് എ ടി എഫ് വിലയിരുത്തി. ഭീകരതയ്ക്ക് വേരുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാൻ തുടരും. നിരോധിത തീവ്രവാദ സംഘടനകളായ ലഷ്കർ-ഇ-തായിബ, ജയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ, അവരുടെ തലവന്മാരായ ഹാഫിസ് സയീദ്, മസൂദ് അസർ, സയ്യിദ് സലാഹുദ്ദീൻ എന്നിവർക്ക് പാകിസ്ഥാൻ ഭരണകൂടത്തിന്‍റെ സംരക്ഷണം ലഭിക്കുന്നുവെന്ന് എഫ് എ ടി എഫ്.

ഇമ്രാൻ ഖാൻ സർക്കാരിന് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. പാകിസ്ഥാൻ ഇപ്പോഴും ഭീകരതയുടെ താവളമാണെന്ന് ഇന്ത്യ എഫ് എ ടി എഫിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഗ്രേ പട്ടികയിൽ തുടരുന്നത് പാകിസ്ഥാന് ആഗോള സാമ്പത്തിക സഹായങ്ങൾ കിട്ടാൻ തടസമാണ്. ഇനി 2021 ഫെബ്രുവരിയിൽ മാത്രമേ പട്ടിക പുനഃപരിശോധിക്കൂ.

ന്യൂഡൽഹി: പാരീസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള ഭീകരവിരുദ്ധ നിരീക്ഷണ സമിതിയായ എഫ് എ ടി എഫിന്‍റേതാണ് തീരുമാനം. ഭീകരതയുടെ പണ സ്രോതസ്സുകൾ തടയാനായി പ്രവർത്തിക്കുന്ന എഫ് എ ടി എഫിന്‍റെ ഗ്രേ പട്ടികയിൽ 2018 മുതൽ പാകിസ്ഥാൻ ഉണ്ട്.

പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് പാകിസ്ഥാൻ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്നു ദിവസമായി നടന്ന എഫ് എ ടി എഫ് വെർച്വൽ പ്ലീനറി സെഷൻ പാക് ആവശ്യം തള്ളി. ഭീകരതയ്ക്കെതിരായ കർമപദ്ധതി പൂർണ്ണമാക്കാൻ പാകിസ്ഥാന് കഴിഞ്ഞില്ലെന്ന് എഫ് എ ടി എഫ് വിലയിരുത്തി. ഭീകരതയ്ക്ക് വേരുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാൻ തുടരും. നിരോധിത തീവ്രവാദ സംഘടനകളായ ലഷ്കർ-ഇ-തായിബ, ജയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ, അവരുടെ തലവന്മാരായ ഹാഫിസ് സയീദ്, മസൂദ് അസർ, സയ്യിദ് സലാഹുദ്ദീൻ എന്നിവർക്ക് പാകിസ്ഥാൻ ഭരണകൂടത്തിന്‍റെ സംരക്ഷണം ലഭിക്കുന്നുവെന്ന് എഫ് എ ടി എഫ്.

ഇമ്രാൻ ഖാൻ സർക്കാരിന് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. പാകിസ്ഥാൻ ഇപ്പോഴും ഭീകരതയുടെ താവളമാണെന്ന് ഇന്ത്യ എഫ് എ ടി എഫിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഗ്രേ പട്ടികയിൽ തുടരുന്നത് പാകിസ്ഥാന് ആഗോള സാമ്പത്തിക സഹായങ്ങൾ കിട്ടാൻ തടസമാണ്. ഇനി 2021 ഫെബ്രുവരിയിൽ മാത്രമേ പട്ടിക പുനഃപരിശോധിക്കൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.