ETV Bharat / international

മ്യാൻമാറിലെ സൈനിക നടപടിയെ അപലപിച്ച് ഐക്യരാഷ്ട്ര സഭ

author img

By

Published : Feb 2, 2021, 3:12 AM IST

രാജ്യത്തെ എല്ലാ അധികാരങ്ങളും സൈന്യത്തിന് കൈമാറുന്നതില്‍ യുഎൻ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് കടുത്ത ആശങ്ക രേഖപ്പെടുത്തി.

UN Chief  Myanmar  Antonio Guterres  UN Secretary General  Aung San Suu Kyi  ഐക്യരാഷ്ട്ര സഭ  മ്യാൻമാറിലെ സൈനിക നടപടി  ഓങ് സാൻ സ്യൂചി
മ്യാൻമാറിലെ സൈനിക നടപടിയെ അപലപിച്ച് ഐക്യരാഷ്ട്ര സഭ

ന്യൂയോര്‍ക്ക്: മ്യാൻമാര്‍ സ്റ്റേറ്റ് കൗൺസിലർ ഓങ് സാൻ സ്യൂചി, പ്രസിഡന്‍റ് യു വിൻ മൈന്‍റ് എന്നിവരടക്കമുള്ള നേതാക്കള്‍ അറസ്റ്റിലായ സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ. ഇത് രാജ്യത്തെ ജനാധിപത്യ പരിഷ്കാരങ്ങൾക്കേറ്റ കനത്ത പ്രഹരമാണെന്ന് യുഎൻ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. രാജ്യത്തെ എല്ലാ അധികാരങ്ങളും സൈന്യത്തിന് കൈമാറുന്നതില്‍ ഗുട്ടെറസ് കടുത്ത ആശങ്ക രേഖപ്പെടുത്തി.

മ്യാൻമാറിന്‍റെ പുതിയ പാർലമെന്‍റിന്‍റെ ഉദ്ഘാടന സമ്മേളനത്തിന്‍റെ തലേ ദിവസമായ തിങ്കളാഴ്‌ചയാണ് പ്രമുഖര്‍ സൈന്യത്തിന്‍റെ തടവിലായത്. ഒരു വര്‍ഷത്തേക്ക് സൈന്യം രാജ്യത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തതായാണ് മ്യാൻമാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.മ്യാൻമാറിലെ ജനങ്ങളുടെ ഇച്ഛയെ മാനിക്കണമെന്നും ജനാധിപത്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും പ്രശ്നങ്ങള്‍ സമാധാനപരമായ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ സൈനിക നേതൃത്വത്തോട് അഭ്യർഥിച്ചു.

“എല്ലാ നേതാക്കളും മ്യാൻമറിന്‍റെ ജനാധിപത്യം സംരക്ഷിക്കാൻ നിലകൊള്ളണം. അക്രമത്തിൽ നിന്ന് വിട്ടുനിന്ന് പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. മനുഷ്യാവകാശങ്ങളെയും മൗലിക സ്വാതന്ത്ര്യങ്ങളെയും പൂർണമായി ബഹുമാനിക്കണമെന്നും ഗുട്ടെറസ് അഭിപ്രായപ്പെട്ടു. ജനാധിപത്യം, സമാധാനം, മനുഷ്യാവകാശം, നിയമവാഴ്ച എന്നിവയ്ക്കായി മ്യാൻമാറിലെ ജനങ്ങൾക്ക് ഐക്യരാഷ്ട്രസഭയുടെ അചഞ്ചലമായ പിന്തുണയുണ്ടെന്നും ഗുട്ടെറസ് പ്രഖ്യാപിച്ചു.

മ്യാൻമാറിലെ സംഭവവികാസങ്ങളിൽ വളരെയധികം ആശങ്കയുണ്ടെന്നും തടങ്കലിലായ രാഷ്ട്രീയ നേതാക്കളെ ഉടൻ മോചിപ്പിക്കണമെന്നും യുഎൻ പൊതുസഭാ പ്രസിഡന്‍റ് വോൾക്കൻ ബോസ്കിർ ട്വീറ്റ് ചെയ്തു. “ജനാധിപത്യത്തെയും നിയമവാഴ്ചയെയും ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ല. സൈനിക നേതാക്കൾ ജനാധിപത്യ മാനദണ്ഡങ്ങൾ പാലിക്കുകയും പൊതു സ്ഥാപനങ്ങളെയും സിവിലിയൻ അതോറിറ്റിയെയും ബഹുമാനിക്കുകയും വേണം,” അദ്ദേഹം പറഞ്ഞു.

മ്യാൻമാറിലെ സ്ഥിതിഗതികളെക്കുറിച്ച് താൻ വളരെയധികം ആശങ്കപ്പെടുന്നുവെന്ന് രാജ്യത്തെ യുഎൻ ഹൈക്കമ്മീഷണര്‍ മൈക്കല്‍ ബാഷെലെറ്റ് പ്രസ്താവനയിൽ പറഞ്ഞു. മാധ്യമപ്രവർത്തകരെ ഉപദ്രവിക്കുകയോ ആക്രമിക്കുകയോ ചെയ്യുന്നുവെന്ന അസ്വസ്ഥാജനകമായ റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ട്. ജനങ്ങലെ ഭയപ്പെടുത്തുന്ന തെറ്റായ വാര്‍ത്തകള്‍ ഇന്‍റര്‍നെറ്റിലും സോഷ്യൽ മീഡിയയിലും പ്രചരിപ്പിക്കരുതെന്ന് ബാഷെലെറ്റ് അഭ്യർഥിച്ചു. മ്യാൻമർ നേടിയെടുത്ത ജനാധിപത്യ, മനുഷ്യാവകാശങ്ങൾ തകർന്നുകൊണ്ടിരിക്കുന്നത് തടയാൻ നടപടിയെടുക്കാൻ എല്ലാ സംസ്ഥാനങ്ങളും ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2020 നവംബറിലെ പൊതുതെരഞ്ഞെടുപ്പിലൂടെയാണ് സ്യൂചിയുടെ നേതൃത്വത്തിലുള്ള എൻ‌എൽ‌ഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. വൻ വിജയമാണ് നേടിയതെങ്കിലും വോട്ടെടുപ്പിൽ ക്രമക്കേടുകളുണ്ടെന്ന് ആരോപിച്ച് മറ്റ് രാഷ്ട്രീയ പാർട്ടികൾ അന്ന് മുതല്‍ക്കെ രംഗത്തുണ്ട്.

ന്യൂയോര്‍ക്ക്: മ്യാൻമാര്‍ സ്റ്റേറ്റ് കൗൺസിലർ ഓങ് സാൻ സ്യൂചി, പ്രസിഡന്‍റ് യു വിൻ മൈന്‍റ് എന്നിവരടക്കമുള്ള നേതാക്കള്‍ അറസ്റ്റിലായ സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ. ഇത് രാജ്യത്തെ ജനാധിപത്യ പരിഷ്കാരങ്ങൾക്കേറ്റ കനത്ത പ്രഹരമാണെന്ന് യുഎൻ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. രാജ്യത്തെ എല്ലാ അധികാരങ്ങളും സൈന്യത്തിന് കൈമാറുന്നതില്‍ ഗുട്ടെറസ് കടുത്ത ആശങ്ക രേഖപ്പെടുത്തി.

മ്യാൻമാറിന്‍റെ പുതിയ പാർലമെന്‍റിന്‍റെ ഉദ്ഘാടന സമ്മേളനത്തിന്‍റെ തലേ ദിവസമായ തിങ്കളാഴ്‌ചയാണ് പ്രമുഖര്‍ സൈന്യത്തിന്‍റെ തടവിലായത്. ഒരു വര്‍ഷത്തേക്ക് സൈന്യം രാജ്യത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തതായാണ് മ്യാൻമാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.മ്യാൻമാറിലെ ജനങ്ങളുടെ ഇച്ഛയെ മാനിക്കണമെന്നും ജനാധിപത്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും പ്രശ്നങ്ങള്‍ സമാധാനപരമായ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ സൈനിക നേതൃത്വത്തോട് അഭ്യർഥിച്ചു.

“എല്ലാ നേതാക്കളും മ്യാൻമറിന്‍റെ ജനാധിപത്യം സംരക്ഷിക്കാൻ നിലകൊള്ളണം. അക്രമത്തിൽ നിന്ന് വിട്ടുനിന്ന് പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. മനുഷ്യാവകാശങ്ങളെയും മൗലിക സ്വാതന്ത്ര്യങ്ങളെയും പൂർണമായി ബഹുമാനിക്കണമെന്നും ഗുട്ടെറസ് അഭിപ്രായപ്പെട്ടു. ജനാധിപത്യം, സമാധാനം, മനുഷ്യാവകാശം, നിയമവാഴ്ച എന്നിവയ്ക്കായി മ്യാൻമാറിലെ ജനങ്ങൾക്ക് ഐക്യരാഷ്ട്രസഭയുടെ അചഞ്ചലമായ പിന്തുണയുണ്ടെന്നും ഗുട്ടെറസ് പ്രഖ്യാപിച്ചു.

മ്യാൻമാറിലെ സംഭവവികാസങ്ങളിൽ വളരെയധികം ആശങ്കയുണ്ടെന്നും തടങ്കലിലായ രാഷ്ട്രീയ നേതാക്കളെ ഉടൻ മോചിപ്പിക്കണമെന്നും യുഎൻ പൊതുസഭാ പ്രസിഡന്‍റ് വോൾക്കൻ ബോസ്കിർ ട്വീറ്റ് ചെയ്തു. “ജനാധിപത്യത്തെയും നിയമവാഴ്ചയെയും ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ല. സൈനിക നേതാക്കൾ ജനാധിപത്യ മാനദണ്ഡങ്ങൾ പാലിക്കുകയും പൊതു സ്ഥാപനങ്ങളെയും സിവിലിയൻ അതോറിറ്റിയെയും ബഹുമാനിക്കുകയും വേണം,” അദ്ദേഹം പറഞ്ഞു.

മ്യാൻമാറിലെ സ്ഥിതിഗതികളെക്കുറിച്ച് താൻ വളരെയധികം ആശങ്കപ്പെടുന്നുവെന്ന് രാജ്യത്തെ യുഎൻ ഹൈക്കമ്മീഷണര്‍ മൈക്കല്‍ ബാഷെലെറ്റ് പ്രസ്താവനയിൽ പറഞ്ഞു. മാധ്യമപ്രവർത്തകരെ ഉപദ്രവിക്കുകയോ ആക്രമിക്കുകയോ ചെയ്യുന്നുവെന്ന അസ്വസ്ഥാജനകമായ റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ട്. ജനങ്ങലെ ഭയപ്പെടുത്തുന്ന തെറ്റായ വാര്‍ത്തകള്‍ ഇന്‍റര്‍നെറ്റിലും സോഷ്യൽ മീഡിയയിലും പ്രചരിപ്പിക്കരുതെന്ന് ബാഷെലെറ്റ് അഭ്യർഥിച്ചു. മ്യാൻമർ നേടിയെടുത്ത ജനാധിപത്യ, മനുഷ്യാവകാശങ്ങൾ തകർന്നുകൊണ്ടിരിക്കുന്നത് തടയാൻ നടപടിയെടുക്കാൻ എല്ലാ സംസ്ഥാനങ്ങളും ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2020 നവംബറിലെ പൊതുതെരഞ്ഞെടുപ്പിലൂടെയാണ് സ്യൂചിയുടെ നേതൃത്വത്തിലുള്ള എൻ‌എൽ‌ഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. വൻ വിജയമാണ് നേടിയതെങ്കിലും വോട്ടെടുപ്പിൽ ക്രമക്കേടുകളുണ്ടെന്ന് ആരോപിച്ച് മറ്റ് രാഷ്ട്രീയ പാർട്ടികൾ അന്ന് മുതല്‍ക്കെ രംഗത്തുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.