അലബാമയിലെ ലീ കൗണ്ടിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ പെട്ടാണ് സ്ത്രീകളും കുട്ടികളുമുൾപ്പെടെ പതിനാല് പേർ മരണപ്പെട്ടത്. നിരവധിപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണിക്കൂറിൽ 165 മൈൽ ചുറ്റളവിലാണ് ചുഴലിക്കാറ്റ് വീശിയത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് അപകടം നടന്നത്.
കാറ്റിൽപെട്ട് പല പ്രദേശങ്ങളിലേക്കുമുള്ള ഗതാഗതം പൂർണ്ണമായും തകർന്നു. 10000 ലധികം പേർക്ക് വൈദ്യുതി സംവിധാനം നഷ്ടമായി. സ്കൂളുകൾക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മരണസംഖ്യ കൂടാൻ സാധ്യതയുണ്ടെന്ന് അധികാരികൾ അറിയിച്ചു. ദുരന്തത്തിന്‍റെ വ്യാപ്തിയും നഷ്ടവും കണക്കെടുക്കാനായി മൂന്ന് സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.