ETV Bharat / entertainment

'വിശ്വസിക്കാൻ പ്രയാസമുണ്ട്'; സുജാതയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ജി വേണുഗോപാല്‍ - സുജാത

60ന്‍റെ പിറന്നാള്‍ നിറവില്‍ സുജാത. തൊള്ളായിരത്തി എഴുപതുകളിലെ ഓർമ്മകൾ പങ്കുവച്ച് ജി വേണുഗോപാല്‍

G Venugopal notes on Singer Sujatha s birthday  Singer Sujatha s birthday  Sujatha s birthday  G Venugopal notes  G Venugopal  സുജാതയ്‌ക്ക് പിറന്നാള്‍ ആശംസകള്‍  ആശംസകള്‍ നേര്‍ന്ന് ജി വേണുഗോപാല്‍  ജി വേണുഗോപാല്‍  60ന്‍റെ പിറന്നാള്‍ നിറവില്‍ സുജാത  സുജാത  പിറന്നാള്‍ നിറവില്‍ മലയാളത്തിന്‍റെ സ്വര മാധുര്യം
സുജാതയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ജി വേണുഗോപാല്‍
author img

By

Published : Mar 31, 2023, 2:56 PM IST

അറുപതാം പിറന്നാള്‍ നിറവില്‍ മലയാളത്തിന്‍റെ സ്വര മാധുര്യം. പ്രിയ ഗായിക സുജാത. ജന്മദിനത്തില്‍ നിരവധി പേരാണ് സുജാതയ്‌ക്ക് പിറാന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. ഗായകന്‍ ജി വേണുഗോപാലും സുജാതയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്‌ബുക്കിലൂടെ ദീര്‍ഘമായൊരു കുറിപ്പ് പങ്കുവച്ച് കൊണ്ടായിരുന്നു വേണുഗോപാലിന്‍റെ പിറന്നാള്‍ ആശംസ.

  • " class="align-text-top noRightClick twitterSection" data="">

'ബേബി സുജാതയ്ക്ക് 60 വയസ്. വിശ്വസിക്കാൻ പ്രയാസമുണ്ട്. എനിക്കൊരു രണ്ട് വയസ് കൂടുതലും. കാലം കളിവഞ്ചി തുഴഞ്ഞ് ഞങ്ങൾക്ക് മുന്നിലൂടെ കടന്നു പോയിരിക്കുന്നു. തൊള്ളായിരത്തി എഴുപതുകളിലെ ചില ഓർമ്മകൾക്ക് ഒരിക്കലും മരണമില്ല.

ഞങ്ങളുടെ വടക്കൻ പറവൂർ കുടുംബത്തിലെ രണ്ടാം തലമുറ സംഗീതക്കാരിൽ പ്രശസ്‌തയായ ബേബി സുജാതയും കൂടെ ബന്ധുവായ ഒരു പയ്യനും തിരുവനന്തപുരത്ത് പ്രിയദർശിനി ഹാളിൽ പാടുന്നു. സുജു അഞ്ചാം ക്ലാസിലും ഞാൻ ഏഴിലും. കുടുംബത്തിലെ ഒരു കല്യാണ വേദിയാണ്. ദാസേട്ടനൊപ്പം ഇന്ത്യയിലും വിദേശത്തും ആയിരക്കണക്കിന് വേദികൾ പങ്കിടുന്ന സുജുവിന് അത് മറ്റൊരു പരിപാടി മാത്രം. എൻ്റെ സംഗീത സ്‌മരണകളുടെ ആരംഭം അവിടെ നിന്നാണ്.

അക്കാലത്ത് തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലും ഏത് സംഗീത പരിപാടി ഉണ്ടെങ്കിലും സുജുവും അമ്മ ദേവി ചേച്ചിയും ഞങ്ങളുടെ പറവൂർ ഹൗസിലാണ് താമസിക്കുക. സുജുവിനോടൊപ്പം ജഗതിയിലെ പ്രഭ ചേച്ചിയുടെ വീട്ടിൽ പോയി ദാസേട്ടനെ പരിചയപ്പെടുന്നതും, ഒപ്പം ഗാന മേളകൾക്ക് പോകുന്നതും എല്ലാം ഇന്നലെയെന്ന പോലെ തോന്നുന്നു. അവിഭാജ്യ കേരള യൂണിവേഴ്‌സിറ്റി അന്ന് കൊച്ചിയുടെ വടക്കേയറ്റം വരെ പടർന്ന് നീണ്ടിരുന്നു. യുവജനോത്സ മത്സരങ്ങൾക്ക് സുജുവിൻ്റെ രവിപുരത്തുള്ള വീട്ടിൽ താമസിച്ച്, സാധകം ചെയ്‌ത് പോകുന്ന നല്ലോർമ്മകൾ.

പിൽക്കാലത്ത് എൻ്റെ ഗുരുവും വഴികാട്ടിയുമായ പെരുമ്പാവൂർ രവീന്ദ്രനാഥിനെ ആദ്യമായി പരിചയപ്പെടുന്നത് ആകാശവാണിയുടെ ലളിതഗാനം സുജുവിനെ പഠിപ്പിക്കുവാൻ ഞങ്ങളുടെ പറവൂർ ഹൗസിൽ വരുമ്പോഴാണ്. എൻ്റെ ആദ്യ സിനിമ സോളോ റിക്കാർഡിങ്ങിന് ചെന്നൈയിൽ എത്തുമ്പോൾ സുജു വിശ്രമത്തിലാണ്. ശ്വേത സുജുവിൻ്റെ ഉള്ളിൽ രൂപം പ്രാപിക്കുന്നതേയുള്ളൂ. ശ്വേതയുടെ ഒന്നാം പിറന്നാളിനും ഞാനുണ്ട്.

തൊണ്ണൂറുകളോടെ സുജു വീണ്ടും സിനിമ ഗാനങ്ങളിൽ സജീവമാകാൻ തുടങ്ങി. അഡ്വർട്ടൈസ്മെൻ്റ് സംഗീത രംഗത്തെ ഒരു മിടുമിടുക്കൻ പയ്യൻ ദിലീപിനെ കുറിച്ച് സുജു പറഞ്ഞാണ് ഞാന്‍ അറിയുന്നത്. പിൽക്കാലത്ത് എ.ആർ റഹ്മാൻ്റെ സംഗീതത്തിലൂടെ സുജുവിൻ്റെ ശബ്‌ദം തെന്നിന്ത്യൻ സിനിമ സംഗീതത്തിൻ്റെ ഒരവിഭാജ്യ ഘടകമായി മാറി. ഏതാണ്ടതേ സമയത്ത് തന്നെയായിരുന്നു വിദ്യാസാഗറിൻ്റെ ഹിറ്റ് ഗാനങ്ങള്‍ ഏറെയും സുജുവിൻ്റെ ശബ്‌ദത്തില്‍ ഇറങ്ങുന്നതും.

തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ സുജുവിൻ്റെ വേറിട്ട ആലാപന ശൈലി മലയാളത്തിലും തമിഴിലും തെലുഗുവിലും കന്നഡത്തിലും വേരൂന്നിക്കഴിഞ്ഞിരുന്നു. തൊണ്ണൂറുകളും മില്ലനിയവും ഈ രണ്ട് ഗായികമാർ, ചിത്രയും സുജാതയും അവരുടെ ശബ്‌ദ സൗഭ്യാഗത്താൽ അനുഗ്രഹീതമായ പെൺ പാട്ടുകൾ കൊണ്ട് നിറച്ച ഒരു കാലം കൂടിയാണ്.

ചിത്രയുടെത് പോലെ ശാസത്രീയ നിബദ്ധമായ അഭൗമമായ ഒരു പെർഫക്ഷൻ തലത്തിലേക്ക് പോകുന്ന ഗാനങ്ങളായിരുന്നില്ല സുജു പാടിയത്. കുസൃതിയും, കൊഞ്ചലും, പരിഭവവും, പ്രണയ പരവശതയുമൊക്കെ ചേരുന്നൊരു കാമുകീ ശബ്ദമാണ് സുജുവിന്‍റേത്. ഇതെൻ്റെ കാമുകിയുടേത് എന്ന് ഓരോ സംഗീത ആരാധകനേയും തോന്നിപ്പിക്കുന്ന ഒരു ശബ്‌ദം. ഇത് തന്നെയായിരിക്കണം സുജു ആലാപനത്തിലൂടെ ചാർത്തിയ കയ്യൊപ്പും. മുഖത്തെ ചിരി ശബ്‌ദത്തിലേക്കും സന്നിവേശിക്കുമ്പോഴും ഉള്ളൊരു മാജിക്, അതാണ് സുജാതയുടെ പാട്ട്.

സുജുവിൻ്റെ ഈ പ്രസന്നാത്മകത തന്നെയാണ് ഏറ്റവും വലിയ സ്വഭാവ ഗുണം എന്ന് വർഷങ്ങളായടുത്തറിയുന്ന എനിക്ക് സിസ്സംശയം പറയാം. അച്ഛനില്ലാത്ത കുട്ടിയെ ഭദ്രമായ് വളർത്തിയെടുത്ത് അവളുടെ സംഗീതത്തിനും സ്വഭാവത്തിനും ഒരു ലാവണ്യത നൽകുന്നതിൽ അമ്മ ദേവിച്ചേച്ചി വഹിച്ച പങ്ക് വലുതാണ്. ഗായകരിൽ ഈഗോ പ്രശ്‌നങ്ങൾ തീരെ ബാധിക്കാത്ത ഒരാളാണ് സുജു.

തൻ്റെ പരിമിതികളും ശക്തിയും സുജുവിന് കൃത്യമായി അറിയാം. റിക്കാർഡിംഗുകൾക്കും സ്‌റ്റേജ് പരിപാടികൾക്കും ടിവി റിയാലിറ്റി ഷോകൾക്കുമിടയിലെ പ്രതിസന്ധി ഘട്ടങ്ങളെ, ലാഘവത്തോടെ, ഒരു ചിരിയോടെ തരണം ചെയ്യുന്ന സുജുവിനെ എനിക്ക് നന്നായി അറിയാം. സുജുവിൻ്റെ ഭർത്താവ് മോഹനാണ് സുജുവിൻ്റെ ഏറ്റവും വലിയ അനുഗ്രഹം. ഈ അറുപതും എഴുപതുമെല്ലാം സുജു ഒരു ചെറുചിരിയോടെ ചാടിക്കടക്കും.

എൻ്റെയൊരാഗ്രഹം ഞാൻ സുജുവിനോടും ശ്വേതയോടും പറഞ്ഞിട്ടുണ്ട്. ബേബി സുജാതയോടൊപ്പം പാടിയിട്ടുണ്ട്. ബേബി സുജാതയുടെ ബേബിയായ ശ്വേതയോടൊപ്പം പാടി. ഇനി ശ്വേതയുടെ ബേബി ശ്രേഷ്‌ഠയോടൊപ്പം ഒരു പാട്ട് പാടണമെന്ന അതിമോഹം ബാക്കിയുണ്ട്.

അങ്ങനെ 60കളിലും ഞങ്ങൾ പാടിക്കൊണ്ടേ ഇരിക്കുന്നു. പ്രായത്തിനെ മറികടക്കാൻ സംഗീതത്തിനാകുമെന്നാണ് വിശ്വാസം. അമ്മൂമ്മയുടെ റോൾ സുജു ആസ്വദിച്ചേറ്റെടുത്തിരിക്കുകയാണ്. ശ്രേഷ്‌ഠ വളരട്ടെ. അവളുടെ പാട്ടും കാതോർത്തൊരു വല്യമ്മാമൻ കാത്തിരിക്കുന്നുണ്ട്.' -ജി വേണു ഗോപാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

അറുപതാം പിറന്നാള്‍ നിറവില്‍ മലയാളത്തിന്‍റെ സ്വര മാധുര്യം. പ്രിയ ഗായിക സുജാത. ജന്മദിനത്തില്‍ നിരവധി പേരാണ് സുജാതയ്‌ക്ക് പിറാന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. ഗായകന്‍ ജി വേണുഗോപാലും സുജാതയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്‌ബുക്കിലൂടെ ദീര്‍ഘമായൊരു കുറിപ്പ് പങ്കുവച്ച് കൊണ്ടായിരുന്നു വേണുഗോപാലിന്‍റെ പിറന്നാള്‍ ആശംസ.

  • " class="align-text-top noRightClick twitterSection" data="">

'ബേബി സുജാതയ്ക്ക് 60 വയസ്. വിശ്വസിക്കാൻ പ്രയാസമുണ്ട്. എനിക്കൊരു രണ്ട് വയസ് കൂടുതലും. കാലം കളിവഞ്ചി തുഴഞ്ഞ് ഞങ്ങൾക്ക് മുന്നിലൂടെ കടന്നു പോയിരിക്കുന്നു. തൊള്ളായിരത്തി എഴുപതുകളിലെ ചില ഓർമ്മകൾക്ക് ഒരിക്കലും മരണമില്ല.

ഞങ്ങളുടെ വടക്കൻ പറവൂർ കുടുംബത്തിലെ രണ്ടാം തലമുറ സംഗീതക്കാരിൽ പ്രശസ്‌തയായ ബേബി സുജാതയും കൂടെ ബന്ധുവായ ഒരു പയ്യനും തിരുവനന്തപുരത്ത് പ്രിയദർശിനി ഹാളിൽ പാടുന്നു. സുജു അഞ്ചാം ക്ലാസിലും ഞാൻ ഏഴിലും. കുടുംബത്തിലെ ഒരു കല്യാണ വേദിയാണ്. ദാസേട്ടനൊപ്പം ഇന്ത്യയിലും വിദേശത്തും ആയിരക്കണക്കിന് വേദികൾ പങ്കിടുന്ന സുജുവിന് അത് മറ്റൊരു പരിപാടി മാത്രം. എൻ്റെ സംഗീത സ്‌മരണകളുടെ ആരംഭം അവിടെ നിന്നാണ്.

അക്കാലത്ത് തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലും ഏത് സംഗീത പരിപാടി ഉണ്ടെങ്കിലും സുജുവും അമ്മ ദേവി ചേച്ചിയും ഞങ്ങളുടെ പറവൂർ ഹൗസിലാണ് താമസിക്കുക. സുജുവിനോടൊപ്പം ജഗതിയിലെ പ്രഭ ചേച്ചിയുടെ വീട്ടിൽ പോയി ദാസേട്ടനെ പരിചയപ്പെടുന്നതും, ഒപ്പം ഗാന മേളകൾക്ക് പോകുന്നതും എല്ലാം ഇന്നലെയെന്ന പോലെ തോന്നുന്നു. അവിഭാജ്യ കേരള യൂണിവേഴ്‌സിറ്റി അന്ന് കൊച്ചിയുടെ വടക്കേയറ്റം വരെ പടർന്ന് നീണ്ടിരുന്നു. യുവജനോത്സ മത്സരങ്ങൾക്ക് സുജുവിൻ്റെ രവിപുരത്തുള്ള വീട്ടിൽ താമസിച്ച്, സാധകം ചെയ്‌ത് പോകുന്ന നല്ലോർമ്മകൾ.

പിൽക്കാലത്ത് എൻ്റെ ഗുരുവും വഴികാട്ടിയുമായ പെരുമ്പാവൂർ രവീന്ദ്രനാഥിനെ ആദ്യമായി പരിചയപ്പെടുന്നത് ആകാശവാണിയുടെ ലളിതഗാനം സുജുവിനെ പഠിപ്പിക്കുവാൻ ഞങ്ങളുടെ പറവൂർ ഹൗസിൽ വരുമ്പോഴാണ്. എൻ്റെ ആദ്യ സിനിമ സോളോ റിക്കാർഡിങ്ങിന് ചെന്നൈയിൽ എത്തുമ്പോൾ സുജു വിശ്രമത്തിലാണ്. ശ്വേത സുജുവിൻ്റെ ഉള്ളിൽ രൂപം പ്രാപിക്കുന്നതേയുള്ളൂ. ശ്വേതയുടെ ഒന്നാം പിറന്നാളിനും ഞാനുണ്ട്.

തൊണ്ണൂറുകളോടെ സുജു വീണ്ടും സിനിമ ഗാനങ്ങളിൽ സജീവമാകാൻ തുടങ്ങി. അഡ്വർട്ടൈസ്മെൻ്റ് സംഗീത രംഗത്തെ ഒരു മിടുമിടുക്കൻ പയ്യൻ ദിലീപിനെ കുറിച്ച് സുജു പറഞ്ഞാണ് ഞാന്‍ അറിയുന്നത്. പിൽക്കാലത്ത് എ.ആർ റഹ്മാൻ്റെ സംഗീതത്തിലൂടെ സുജുവിൻ്റെ ശബ്‌ദം തെന്നിന്ത്യൻ സിനിമ സംഗീതത്തിൻ്റെ ഒരവിഭാജ്യ ഘടകമായി മാറി. ഏതാണ്ടതേ സമയത്ത് തന്നെയായിരുന്നു വിദ്യാസാഗറിൻ്റെ ഹിറ്റ് ഗാനങ്ങള്‍ ഏറെയും സുജുവിൻ്റെ ശബ്‌ദത്തില്‍ ഇറങ്ങുന്നതും.

തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ സുജുവിൻ്റെ വേറിട്ട ആലാപന ശൈലി മലയാളത്തിലും തമിഴിലും തെലുഗുവിലും കന്നഡത്തിലും വേരൂന്നിക്കഴിഞ്ഞിരുന്നു. തൊണ്ണൂറുകളും മില്ലനിയവും ഈ രണ്ട് ഗായികമാർ, ചിത്രയും സുജാതയും അവരുടെ ശബ്‌ദ സൗഭ്യാഗത്താൽ അനുഗ്രഹീതമായ പെൺ പാട്ടുകൾ കൊണ്ട് നിറച്ച ഒരു കാലം കൂടിയാണ്.

ചിത്രയുടെത് പോലെ ശാസത്രീയ നിബദ്ധമായ അഭൗമമായ ഒരു പെർഫക്ഷൻ തലത്തിലേക്ക് പോകുന്ന ഗാനങ്ങളായിരുന്നില്ല സുജു പാടിയത്. കുസൃതിയും, കൊഞ്ചലും, പരിഭവവും, പ്രണയ പരവശതയുമൊക്കെ ചേരുന്നൊരു കാമുകീ ശബ്ദമാണ് സുജുവിന്‍റേത്. ഇതെൻ്റെ കാമുകിയുടേത് എന്ന് ഓരോ സംഗീത ആരാധകനേയും തോന്നിപ്പിക്കുന്ന ഒരു ശബ്‌ദം. ഇത് തന്നെയായിരിക്കണം സുജു ആലാപനത്തിലൂടെ ചാർത്തിയ കയ്യൊപ്പും. മുഖത്തെ ചിരി ശബ്‌ദത്തിലേക്കും സന്നിവേശിക്കുമ്പോഴും ഉള്ളൊരു മാജിക്, അതാണ് സുജാതയുടെ പാട്ട്.

സുജുവിൻ്റെ ഈ പ്രസന്നാത്മകത തന്നെയാണ് ഏറ്റവും വലിയ സ്വഭാവ ഗുണം എന്ന് വർഷങ്ങളായടുത്തറിയുന്ന എനിക്ക് സിസ്സംശയം പറയാം. അച്ഛനില്ലാത്ത കുട്ടിയെ ഭദ്രമായ് വളർത്തിയെടുത്ത് അവളുടെ സംഗീതത്തിനും സ്വഭാവത്തിനും ഒരു ലാവണ്യത നൽകുന്നതിൽ അമ്മ ദേവിച്ചേച്ചി വഹിച്ച പങ്ക് വലുതാണ്. ഗായകരിൽ ഈഗോ പ്രശ്‌നങ്ങൾ തീരെ ബാധിക്കാത്ത ഒരാളാണ് സുജു.

തൻ്റെ പരിമിതികളും ശക്തിയും സുജുവിന് കൃത്യമായി അറിയാം. റിക്കാർഡിംഗുകൾക്കും സ്‌റ്റേജ് പരിപാടികൾക്കും ടിവി റിയാലിറ്റി ഷോകൾക്കുമിടയിലെ പ്രതിസന്ധി ഘട്ടങ്ങളെ, ലാഘവത്തോടെ, ഒരു ചിരിയോടെ തരണം ചെയ്യുന്ന സുജുവിനെ എനിക്ക് നന്നായി അറിയാം. സുജുവിൻ്റെ ഭർത്താവ് മോഹനാണ് സുജുവിൻ്റെ ഏറ്റവും വലിയ അനുഗ്രഹം. ഈ അറുപതും എഴുപതുമെല്ലാം സുജു ഒരു ചെറുചിരിയോടെ ചാടിക്കടക്കും.

എൻ്റെയൊരാഗ്രഹം ഞാൻ സുജുവിനോടും ശ്വേതയോടും പറഞ്ഞിട്ടുണ്ട്. ബേബി സുജാതയോടൊപ്പം പാടിയിട്ടുണ്ട്. ബേബി സുജാതയുടെ ബേബിയായ ശ്വേതയോടൊപ്പം പാടി. ഇനി ശ്വേതയുടെ ബേബി ശ്രേഷ്‌ഠയോടൊപ്പം ഒരു പാട്ട് പാടണമെന്ന അതിമോഹം ബാക്കിയുണ്ട്.

അങ്ങനെ 60കളിലും ഞങ്ങൾ പാടിക്കൊണ്ടേ ഇരിക്കുന്നു. പ്രായത്തിനെ മറികടക്കാൻ സംഗീതത്തിനാകുമെന്നാണ് വിശ്വാസം. അമ്മൂമ്മയുടെ റോൾ സുജു ആസ്വദിച്ചേറ്റെടുത്തിരിക്കുകയാണ്. ശ്രേഷ്‌ഠ വളരട്ടെ. അവളുടെ പാട്ടും കാതോർത്തൊരു വല്യമ്മാമൻ കാത്തിരിക്കുന്നുണ്ട്.' -ജി വേണു ഗോപാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.