ETV Bharat / entertainment

കെഎസ്എഫ്‌ഡിസിയിൽ നിന്ന് രാജിവച്ച് സംവിധായകൻ ഡോ. ബിജു

author img

By ETV Bharat Kerala Team

Published : Dec 12, 2023, 4:37 PM IST

Dr. Biju resigned from the position of KSFDC board member: തൊഴിൽപരമായ കാരണങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് ഡോ. ബിജുവിന്‍റെ വിശദീകരണം

Dr Biju resigned from KSFDC board member  Director Dr Biju resigned from KSFDC  KSFDC  Kerala State Film Development Corporation  കെഎസ്എഫ്‌ഡിസിയിൽ നിന്ന് രാജിവച്ച് ഡോ ബിജു  സംവിധായകൻ ഡോ ബിജു  ഡോ ബിജു രാജി  ഡോ ബിജു കെഎസ്എഫ്‌ഡിസി രാജി  കെഎസ്എഫ്‌ഡിസി മെമ്പർ സ്ഥാനം രാജിവച്ച് ഡോ ബിജു  ഡോ ബിജു രാജി കെഎസ്എഫ്‌ഡിസി  Dr Biju resignation  Dr Biju KSFDC resignation  ഡോ ബിജുവിന്‍റെ വിശദീകരണം  Dr Biju Explanation
Director Dr. Biju

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്‍റ് കോർപ്പറേഷനിൽ (കെഎസ്എഫ്‌ഡിസി- Kerala State Film Development Corporation) നിന്ന് രാജിവച്ച് സംവിധായകൻ ഡോ. ബിജു (Director Dr. Biju resigned from KSFDC). കെഎസ്എഫ്‌ഡിസി ബോർഡ് മെമ്പർ സ്ഥാനമാണ് ഇദ്ദേഹം ഒഴിഞ്ഞത്. കെഎസ്എഫ്‌ഡിസി എംഡി കെവി അബ്‌ദുള്‍ മാലിക്കിന് ഇ-മെയിലായാണ് ഡോ. ബിജു രാജി സമര്‍പ്പിച്ചത്. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തുമായി തര്‍ക്കം നിലനിൽക്കുന്നതിനിടെയാണ് ഡോ. ബിജുവിന്‍റെ രാജി. അതേസമയം തൊഴിൽപരമായ കാരണങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിശദീകരണം.

രഞ്ജിത്തുമായുള്ള തർക്കത്തിൽ നേരത്തെ തുറന്ന കത്തുമായി ഡോ. ബിജു രംഗത്തെത്തിയിരുന്നു. അടുത്തിടെ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. ബിജു ഒക്കെ സ്വന്തം റെലവൻസ് എന്താണ് എന്ന് ആലോചിക്കണം എന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രഞ്ജിത്തിന് തുറന്ന കത്തുമായി ഡോ. ബിജുവും എത്തി. ഇതാണ് പിന്നീട് വലിയ വിവാദങ്ങളിലേക്ക് വഴിവച്ചത്.

ഡോ. ബിജു സംവിധാനം ചെയ്‌ത 'അദൃശ്യജാലകങ്ങൾ' എന്ന സിനിമ കാണാൻ തിയേറ്ററിൽ ആൾക്കാർ കയറുന്നില്ലെന്നും സ്വന്തം പ്രസക്തി എന്തെന്ന് ആലോചിക്കണമെന്നും ആയിരുന്നു രഞ്ജിത്തിന്‍റെ പരാമർശം. ഒരു അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ചെയർമാനായി ഇരിക്കാൻ എന്തെങ്കിലും യോഗ്യതയോ റെലവൻസോ താങ്കൾക്കുണ്ടോ എന്നത് സ്വയം ഒന്ന് ചിന്തിച്ചു നോക്കുമല്ലോ എന്നാണ് ഡോ. ബിജു രഞ്ജിത്തിന് കത്തില്‍ മറുപടി നൽകിയത്.

തിയേറ്ററിൽ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന ബോധം തിരുത്താൻ താൻ ആളല്ലെന്നും കേരളത്തിനും ഗോവയ്‌ക്കും അപ്പുറം ലോകത്തൊരിടത്തും ഒരു ചലച്ചിത്ര മേളയിൽ പോലും പങ്കെടുത്തിട്ടില്ലാത്ത ആളാണ് രഞ്ജിത്തെന്നും ഡോ. ബിജു പറഞ്ഞു. അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളെ പറ്റിയും തിയേറ്ററിലെ ആൾക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ നിങ്ങളോട് പറയുന്നത് വ്യർത്ഥമാണെന്നും അദ്ദേഹം രഞ്ജിത്തിന് നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടി.

നെറ്റ്ഫ്ലിക്‌സ്‌ ഉയർന്ന തുകയ്‌ക്ക് സംപ്രേഷണ അവകാശം വാങ്ങിയതാണ് തന്‍റെ സിനിമയെന്നും ഡോ. ബിജു പറഞ്ഞു. 'ഇപ്പോൾ നെറ്റ്ഫ്ലിക്‌സിൽ ധാരാളം ആളുകൾ കണ്ടുകൊണ്ടിരിക്കുന്ന, വളരെയേറെ ക്രിട്ടിക്കൽ അംഗീകാരം കിട്ടിയ ഈ സിനിമ താങ്കൾ ചെയർമാൻ ആയ മേളയിൽ താങ്കളുടെ സുഹൃത്തിനെ വെച്ച് സിനിമകൾ തിരഞ്ഞെടുത്തപ്പോൾ തള്ളിക്കളയുകയും പിന്നീട് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളയിൽ മലയാളത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമ മത്സര വിഭാഗത്തിൽ ഇടം പിടിക്കുകയും ചെയ്‌തത് കൊണ്ട് മാത്രം ഫെസ്‌റ്റിവൽ കലൈഡോസ്കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ എന്നോട് അനുമതി ചോദിച്ചു പ്രദർശിപ്പിക്കുകയും ചെയ്‌തതാണ് എന്‍റെ സിനിമ.

അതിന്‍റെ ആദ്യ പ്രദർശനത്തിന് അഭൂത പൂർവമായ തിരക്കും ആയിരുന്നു ഐഎഫ്‌എഫ്‌കെയില്‍. രണ്ടാമത്തെ പ്രദർശനം നാളെ നടക്കുമ്പോൾ അതും റിസർവേഷൻ ആദ്യത്തെ അഞ്ച്‌ മിനിറ്റിൽ ഫുൾ ആയതുമാണ്. അതൊന്നും താങ്കൾ അറിഞ്ഞിട്ടുണ്ടാവില്ല. അത്തരത്തിൽ ഐഎഫ്‌എഫ്‌കെയില്‍ ഡെലിഗേറ്റുകൾ കാണുന്ന ഒരു ചിത്രത്തിന്‍റെ സംവിധായകന്‍റെ പ്രസക്തി എന്താണ് എന്നത് വിലയിരുത്താൻ താങ്കൾ ആളായിട്ടില്ല'- ഡോ. ബിജു കത്തിൽ വ്യക്തമാക്കി.

രഞ്ജിത്തിനെ പോലെയുള്ള ഒരാളാണ് കേരള സർക്കാരിന്‍റെ ചലച്ചിത്ര മേളയുടെ ചെയർമാൻ ആയി ഇരിക്കുന്നത് എന്നോർക്കുമ്പോൾ ഒരു ചലച്ചിത്ര പ്രവർത്തകൻ എന്ന നിലയിൽ തനിക്ക് ലജ്ജ തോന്നുന്നുവെന്ന് കുറിച്ച അദ്ദേഹം കേരളത്തിനപ്പുറവും, ഇന്ത്യയ്ക്ക് അപ്പുറവും സിനിമാ ലോകം ഉണ്ട് എന്ന് പോലും അറിയാത്ത ഒരാളുടെ വിലയിരുത്തൽ തനിക്ക് ആവശ്യമില്ലെന്നും പറഞ്ഞു.

കഴിഞ്ഞ മേളയിൽ ഡെലിഗേറ്റുകളെ പട്ടിയോട് ഉപമിച്ചയാളാണ് രഞ്ജിത്ത്. താങ്കളുടെ മാടമ്പിത്തരവും ആജ്ഞാപിക്കലും ഒക്കെ കയ്യിൽ വെച്ചാൽ മതി, എന്‍റടുത്തേയ്‌ക്ക് വേണ്ട എന്ന് പരസ്യമായി പറയാൻ കൂടിയാണ് ഈ കുറിപ്പെന്നും ഡോ. ബിജു കത്തിൽ കൂട്ടിച്ചേർത്തു.

READ ALSO: 'മാടമ്പിത്തരവും ആജ്ഞാപിക്കലും കയ്യിൽ വെച്ചാൽ മതി, എന്‍റടുത്ത് വേണ്ട'; രഞ്ജിത്തിന് ഡോ ബിജുവിന്‍റെ തുറന്ന കത്ത്

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്‍റ് കോർപ്പറേഷനിൽ (കെഎസ്എഫ്‌ഡിസി- Kerala State Film Development Corporation) നിന്ന് രാജിവച്ച് സംവിധായകൻ ഡോ. ബിജു (Director Dr. Biju resigned from KSFDC). കെഎസ്എഫ്‌ഡിസി ബോർഡ് മെമ്പർ സ്ഥാനമാണ് ഇദ്ദേഹം ഒഴിഞ്ഞത്. കെഎസ്എഫ്‌ഡിസി എംഡി കെവി അബ്‌ദുള്‍ മാലിക്കിന് ഇ-മെയിലായാണ് ഡോ. ബിജു രാജി സമര്‍പ്പിച്ചത്. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തുമായി തര്‍ക്കം നിലനിൽക്കുന്നതിനിടെയാണ് ഡോ. ബിജുവിന്‍റെ രാജി. അതേസമയം തൊഴിൽപരമായ കാരണങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിശദീകരണം.

രഞ്ജിത്തുമായുള്ള തർക്കത്തിൽ നേരത്തെ തുറന്ന കത്തുമായി ഡോ. ബിജു രംഗത്തെത്തിയിരുന്നു. അടുത്തിടെ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. ബിജു ഒക്കെ സ്വന്തം റെലവൻസ് എന്താണ് എന്ന് ആലോചിക്കണം എന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രഞ്ജിത്തിന് തുറന്ന കത്തുമായി ഡോ. ബിജുവും എത്തി. ഇതാണ് പിന്നീട് വലിയ വിവാദങ്ങളിലേക്ക് വഴിവച്ചത്.

ഡോ. ബിജു സംവിധാനം ചെയ്‌ത 'അദൃശ്യജാലകങ്ങൾ' എന്ന സിനിമ കാണാൻ തിയേറ്ററിൽ ആൾക്കാർ കയറുന്നില്ലെന്നും സ്വന്തം പ്രസക്തി എന്തെന്ന് ആലോചിക്കണമെന്നും ആയിരുന്നു രഞ്ജിത്തിന്‍റെ പരാമർശം. ഒരു അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ചെയർമാനായി ഇരിക്കാൻ എന്തെങ്കിലും യോഗ്യതയോ റെലവൻസോ താങ്കൾക്കുണ്ടോ എന്നത് സ്വയം ഒന്ന് ചിന്തിച്ചു നോക്കുമല്ലോ എന്നാണ് ഡോ. ബിജു രഞ്ജിത്തിന് കത്തില്‍ മറുപടി നൽകിയത്.

തിയേറ്ററിൽ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന ബോധം തിരുത്താൻ താൻ ആളല്ലെന്നും കേരളത്തിനും ഗോവയ്‌ക്കും അപ്പുറം ലോകത്തൊരിടത്തും ഒരു ചലച്ചിത്ര മേളയിൽ പോലും പങ്കെടുത്തിട്ടില്ലാത്ത ആളാണ് രഞ്ജിത്തെന്നും ഡോ. ബിജു പറഞ്ഞു. അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളെ പറ്റിയും തിയേറ്ററിലെ ആൾക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ നിങ്ങളോട് പറയുന്നത് വ്യർത്ഥമാണെന്നും അദ്ദേഹം രഞ്ജിത്തിന് നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടി.

നെറ്റ്ഫ്ലിക്‌സ്‌ ഉയർന്ന തുകയ്‌ക്ക് സംപ്രേഷണ അവകാശം വാങ്ങിയതാണ് തന്‍റെ സിനിമയെന്നും ഡോ. ബിജു പറഞ്ഞു. 'ഇപ്പോൾ നെറ്റ്ഫ്ലിക്‌സിൽ ധാരാളം ആളുകൾ കണ്ടുകൊണ്ടിരിക്കുന്ന, വളരെയേറെ ക്രിട്ടിക്കൽ അംഗീകാരം കിട്ടിയ ഈ സിനിമ താങ്കൾ ചെയർമാൻ ആയ മേളയിൽ താങ്കളുടെ സുഹൃത്തിനെ വെച്ച് സിനിമകൾ തിരഞ്ഞെടുത്തപ്പോൾ തള്ളിക്കളയുകയും പിന്നീട് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളയിൽ മലയാളത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമ മത്സര വിഭാഗത്തിൽ ഇടം പിടിക്കുകയും ചെയ്‌തത് കൊണ്ട് മാത്രം ഫെസ്‌റ്റിവൽ കലൈഡോസ്കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ എന്നോട് അനുമതി ചോദിച്ചു പ്രദർശിപ്പിക്കുകയും ചെയ്‌തതാണ് എന്‍റെ സിനിമ.

അതിന്‍റെ ആദ്യ പ്രദർശനത്തിന് അഭൂത പൂർവമായ തിരക്കും ആയിരുന്നു ഐഎഫ്‌എഫ്‌കെയില്‍. രണ്ടാമത്തെ പ്രദർശനം നാളെ നടക്കുമ്പോൾ അതും റിസർവേഷൻ ആദ്യത്തെ അഞ്ച്‌ മിനിറ്റിൽ ഫുൾ ആയതുമാണ്. അതൊന്നും താങ്കൾ അറിഞ്ഞിട്ടുണ്ടാവില്ല. അത്തരത്തിൽ ഐഎഫ്‌എഫ്‌കെയില്‍ ഡെലിഗേറ്റുകൾ കാണുന്ന ഒരു ചിത്രത്തിന്‍റെ സംവിധായകന്‍റെ പ്രസക്തി എന്താണ് എന്നത് വിലയിരുത്താൻ താങ്കൾ ആളായിട്ടില്ല'- ഡോ. ബിജു കത്തിൽ വ്യക്തമാക്കി.

രഞ്ജിത്തിനെ പോലെയുള്ള ഒരാളാണ് കേരള സർക്കാരിന്‍റെ ചലച്ചിത്ര മേളയുടെ ചെയർമാൻ ആയി ഇരിക്കുന്നത് എന്നോർക്കുമ്പോൾ ഒരു ചലച്ചിത്ര പ്രവർത്തകൻ എന്ന നിലയിൽ തനിക്ക് ലജ്ജ തോന്നുന്നുവെന്ന് കുറിച്ച അദ്ദേഹം കേരളത്തിനപ്പുറവും, ഇന്ത്യയ്ക്ക് അപ്പുറവും സിനിമാ ലോകം ഉണ്ട് എന്ന് പോലും അറിയാത്ത ഒരാളുടെ വിലയിരുത്തൽ തനിക്ക് ആവശ്യമില്ലെന്നും പറഞ്ഞു.

കഴിഞ്ഞ മേളയിൽ ഡെലിഗേറ്റുകളെ പട്ടിയോട് ഉപമിച്ചയാളാണ് രഞ്ജിത്ത്. താങ്കളുടെ മാടമ്പിത്തരവും ആജ്ഞാപിക്കലും ഒക്കെ കയ്യിൽ വെച്ചാൽ മതി, എന്‍റടുത്തേയ്‌ക്ക് വേണ്ട എന്ന് പരസ്യമായി പറയാൻ കൂടിയാണ് ഈ കുറിപ്പെന്നും ഡോ. ബിജു കത്തിൽ കൂട്ടിച്ചേർത്തു.

READ ALSO: 'മാടമ്പിത്തരവും ആജ്ഞാപിക്കലും കയ്യിൽ വെച്ചാൽ മതി, എന്‍റടുത്ത് വേണ്ട'; രഞ്ജിത്തിന് ഡോ ബിജുവിന്‍റെ തുറന്ന കത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.