ETV Bharat / entertainment

മലയാളത്തിന് ദേശീയ മധുരം: മികച്ച നടിയായി അപര്‍ണ, സംവിധായകനായി സച്ചി, നഞ്ചിയമ്മ മികച്ച പിന്നണി ഗായിക

author img

By

Published : Jul 22, 2022, 4:50 PM IST

Updated : Jul 22, 2022, 7:35 PM IST

മികച്ച മലയാള ചിത്രമായി തിങ്കളാഴ്‌ച നിശ്ചയം തെരഞ്ഞെടുക്കപ്പെട്ടു. സെന്ന ഹെഗ്‌ഡെയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് തിങ്കളാഴ്‌ച നിശ്ചയം

68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  2020ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  68th national film awards announced
മലയാള സിനിമയ്‌ക്ക് അഭിമാന നിമിഷം: മികച്ച നടിയായി അപര്‍ണ, മികച്ച സഹനടനായി ബിജു മേനോന്‍

ന്യൂഡല്‍ഹി: 2020ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മലയാളികള്‍ക്ക് അഭിമാന നിമിഷം. മികച്ച നടിയായി അപര്‍ണ ബാലമുരളി തിരഞ്ഞെടുക്കപ്പെട്ടു. സുരറൈ പോട്ര് എന്ന ചിത്രത്തിലെ ബൊമ്മി എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയതിനാണ് അപര്‍ണയ്‌ക്ക് പുരസ്‌കാരം ലഭിച്ചത്.

അയ്യപ്പനും കോശിയും ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സഹനടനുളള പുരസ്‌കാരം ബിജു മേനോന്‍ നേടി. അന്തരിച്ച പ്രശസ്‌ത സംവിധായകന്‍ സച്ചി അയ്യപ്പനും കോശിയിലൂടെ മികച്ച സംവിധായകനായി. മികച്ച മലയാള ചിത്രം തിങ്കളാഴ്‌ച നിശ്ചയം ആണ്. സെന്ന ഹെഗ്‌ഡെയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് തിങ്കളാഴ്‌ച നിശ്ചയം.

കാവ്യ പ്രകാശ് സംവിധാനം ചെയ്‌ത വാങ്ക് എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. സുരറൈ പോട്രിലൂടെ മികച്ച സംഗീത സംവിധായകനായി ജിവി പ്രകാശ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുളള പുരസ്‌കാരം സൂര്യയും അജയ്‌ ദേവ്‌ഗണും പങ്കിട്ടു. സുരറൈ പോട്രിലെ പ്രകടനത്തിനാണ് സൂര്യയ്‌ക്ക് അവാര്‍ഡ് ലഭിച്ചത്.

തന്‍ഹാജി; ദി അണ്‍സങ് വാരിയര്‍ എന്ന പീരിയോഡിക് ചിത്രത്തിലൂടെ അജയ് ദേവ്‌ഗണും പുരസ്‌കാരം നേടി. മികച്ച സംഘടന സംവിധാനത്തിനുളള പുരസ്‌കാരം അയ്യപ്പനും കോശിയും നേടി. 295 ഫീച്ചര്‍ സിനിമകളും 105 നോണ്‍ ഫീച്ചര്‍ സിനിമകളുമാണ് മത്സരരംഗത്തുണ്ടായത്.

ജിവി വിപുല്‍ ഷാ അധ്യക്ഷനായ ജൂറിയാണ് 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്‍ററില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. അനൂപ് രാമകൃഷ്‌ണന്‍ എഴുതി മലയാള മനോരമ പുറത്തിറക്കിയ 'എംടി അനുഭവങ്ങളുടെ പുസ്‌തകം' മികച്ച സിനിമാഗ്രന്ഥമായി തിരഞ്ഞെടുക്കപ്പെട്ടു.

നോണ്‍ ഫീച്ചര്‍ സിനിമ ഛായാഗ്രാഹകനുളള പുരസ്‌കാരം മലയാളിയായ നിഖില്‍ എസ് പ്രവീണ്‍ നേടി. ഫിലിം ഫ്രണ്ട്‌ലി സ്റ്റേറ്റിനുളള പുരസ്‌കാരം മധ്യപ്രദേശും, ഈ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും നേടി.

ന്യൂഡല്‍ഹി: 2020ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മലയാളികള്‍ക്ക് അഭിമാന നിമിഷം. മികച്ച നടിയായി അപര്‍ണ ബാലമുരളി തിരഞ്ഞെടുക്കപ്പെട്ടു. സുരറൈ പോട്ര് എന്ന ചിത്രത്തിലെ ബൊമ്മി എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയതിനാണ് അപര്‍ണയ്‌ക്ക് പുരസ്‌കാരം ലഭിച്ചത്.

അയ്യപ്പനും കോശിയും ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സഹനടനുളള പുരസ്‌കാരം ബിജു മേനോന്‍ നേടി. അന്തരിച്ച പ്രശസ്‌ത സംവിധായകന്‍ സച്ചി അയ്യപ്പനും കോശിയിലൂടെ മികച്ച സംവിധായകനായി. മികച്ച മലയാള ചിത്രം തിങ്കളാഴ്‌ച നിശ്ചയം ആണ്. സെന്ന ഹെഗ്‌ഡെയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് തിങ്കളാഴ്‌ച നിശ്ചയം.

കാവ്യ പ്രകാശ് സംവിധാനം ചെയ്‌ത വാങ്ക് എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. സുരറൈ പോട്രിലൂടെ മികച്ച സംഗീത സംവിധായകനായി ജിവി പ്രകാശ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുളള പുരസ്‌കാരം സൂര്യയും അജയ്‌ ദേവ്‌ഗണും പങ്കിട്ടു. സുരറൈ പോട്രിലെ പ്രകടനത്തിനാണ് സൂര്യയ്‌ക്ക് അവാര്‍ഡ് ലഭിച്ചത്.

തന്‍ഹാജി; ദി അണ്‍സങ് വാരിയര്‍ എന്ന പീരിയോഡിക് ചിത്രത്തിലൂടെ അജയ് ദേവ്‌ഗണും പുരസ്‌കാരം നേടി. മികച്ച സംഘടന സംവിധാനത്തിനുളള പുരസ്‌കാരം അയ്യപ്പനും കോശിയും നേടി. 295 ഫീച്ചര്‍ സിനിമകളും 105 നോണ്‍ ഫീച്ചര്‍ സിനിമകളുമാണ് മത്സരരംഗത്തുണ്ടായത്.

ജിവി വിപുല്‍ ഷാ അധ്യക്ഷനായ ജൂറിയാണ് 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്‍ററില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. അനൂപ് രാമകൃഷ്‌ണന്‍ എഴുതി മലയാള മനോരമ പുറത്തിറക്കിയ 'എംടി അനുഭവങ്ങളുടെ പുസ്‌തകം' മികച്ച സിനിമാഗ്രന്ഥമായി തിരഞ്ഞെടുക്കപ്പെട്ടു.

നോണ്‍ ഫീച്ചര്‍ സിനിമ ഛായാഗ്രാഹകനുളള പുരസ്‌കാരം മലയാളിയായ നിഖില്‍ എസ് പ്രവീണ്‍ നേടി. ഫിലിം ഫ്രണ്ട്‌ലി സ്റ്റേറ്റിനുളള പുരസ്‌കാരം മധ്യപ്രദേശും, ഈ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും നേടി.

Last Updated : Jul 22, 2022, 7:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.