ETV Bharat / crime

'ഒറ്റയ്‌ക്ക് ചെസ് കളി, നിലവില്‍ നോവല്‍ വായന'; ശ്രദ്ധ കൊലക്കേസ് പ്രതി അഫ്‌താബ് പൂനാവാലയ്‌ക്ക് ജയിലില്‍ പുസ്‌തകം എത്തിച്ചു നല്‍കി പൊലീസ്

author img

By

Published : Dec 4, 2022, 4:21 PM IST

ശ്രദ്ധ വാക്കറെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 35 കഷ്‌ണങ്ങളാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിക്കുകയും വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്‌ത കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന പ്രതി അഫ്‌താബ് അമിൻ പൂനാവാലയുടെ അഭ്യര്‍ഥന പ്രകാരം നോവല്‍ എത്തിച്ചു നല്‍കി ജയില്‍ അധികൃതര്‍

Shraddha Walker  Shraddha Walker murder  Aftab poonawala  Jail Authority  Novel  The great Railway Bazaar  ചെസ്സ്  നോവല്‍  ശ്രദ്ധ കൊലക്കേസ്  അഫ്‌താബ് പൂനാവാല  അഫ്‌താബ്  ജയിലില്‍ പുസ്‌തകം  പൊലീസ്  ശ്രദ്ധ വാക്കറെ  കൊലപ്പെടുത്തി 35 കഷ്‌ണങ്ങളാക്കി  പ്രതി  അഭ്യര്‍ത്ഥന  ജയില്‍ അധികൃതര്‍  ജയില്‍  ന്യൂഡല്‍ഹി  ദി ഗ്രേറ്റ് റെയിൽവേ ബസാര്‍  സഹതടവുകാരായ  മോഷണക്കേസ്  ചെസ്‌
അഫ്‌താബിന് ജയിലില്‍ പുസ്‌തകം നല്‍കി

ന്യൂഡല്‍ഹി: പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 35 കഷ്‌ണങ്ങളാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിക്കുകയും വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്‌ത ശ്രദ്ധ വാക്കര്‍ കൊലക്കേസിലെ പ്രതി അഫ്‌താബ് അമിൻ പൂനാവാലയ്‌ക്ക് ജയിലില്‍ പുസ്‌തകമെത്തിച്ചു നല്‍കി പൊലീസ്. അഫ്‌താബിന്‍റെ അഭ്യര്‍ഥന പ്രകാരം അമേരിക്കന്‍ സാഹിത്യകാരന്‍ പോള്‍ തെറോക്‌സിന്‍റെ 'ദി ഗ്രേറ്റ് റെയിൽവേ ബസാര്‍' എന്ന നോവലാണ് തിഹാര്‍ ജയില്‍ അധികൃതര്‍ എത്തിച്ചു നല്‍കിയത്. അതേസമയം പുസ്‌തകം കുറ്റകൃത്യങ്ങളെ അടിസ്ഥാനമുള്ളതോ മറ്റുള്ളവര്‍ക്ക് ദോഷം വരുത്തുന്ന തരത്തിലുള്ള ഉള്ളടക്കമുള്ളതോ അല്ലാത്തതിനാലാണ് എത്തിച്ചു നല്‍കിയതെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

'പിടികൊടുക്കാതെ' അഫ്‌താബ്: ജയിലില്‍ നിരന്തരം അഫ്‌താബ് ചെസ് കളിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതായുള്ള ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അഫ്‌താബ് സെല്ലിലെ സഹതടവുകാരായ മോഷണക്കേസ് പ്രതികളോട് യാതൊന്നും സംസാരിക്കാറില്ലെന്നും ഏകാന്തതയില്‍ മുഴുകാന്‍ ഇഷ്‌ടപ്പെടുന്നതായും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇതില്‍ നിന്നെല്ലാം തന്നെ അഫ്‌താബ് മികച്ച കൗശലക്കാരനാണെന്ന് വ്യക്തമായതായും അന്വേഷണത്തില്‍ വഴിത്തിരിവുകള്‍ക്കായി കാത്തിരിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു.

സര്‍വം വിചിത്രം: സെല്ലില്‍ ലഭ്യമാക്കിയിട്ടുള്ള ചെസ്‌ ബോര്‍ഡില്‍ സഹതടവുകാര്‍ ചെസ് കളിക്കുമ്പോള്‍ അഫ്‌താബ് അവരെ സസൂക്ഷ്‌മം നിരീക്ഷിക്കുന്നതായി ഇവര്‍ മാറുമ്പോള്‍ ചെസ്‌ ബോര്‍ഡിന്‍റെ ഇരുവശങ്ങളിലും ഇയാള്‍ സ്വന്തമായി കളി മെനയുന്നതായുമാണ് പൊലീസ് നല്‍കുന്ന വിവരം. കൂടാതെ സഹതടവുകാരോട് അഫ്‌താബിനെ സൂക്ഷ്‌മമായി നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ പൊലീസ് നിഷ്‌കര്‍ഷിക്കുന്ന കാര്യങ്ങള്‍ അഫ്‌താബ് പൂര്‍ണമായും പാലിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

പെരുമാറ്റം നല്ലത്, പക്ഷെ: അഫ്‌താബ് സ്വയം കുറ്റം സമ്മതിച്ചുവെന്നും പൊലീസുമായി സഹകരിച്ചുവെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം. പോളിഗ്രാഫ്, നാര്‍ക്കോ പരിശോധനകള്‍ക്ക് വിധേയനാകാനും അദ്ദേഹം സമ്മതം മൂളിയെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ അഫ്‌താബിന്‍റെ ഈ 'നല്ല പെരുമാറ്റത്തില്‍' പൊലീസ് സംശയവും പുലര്‍ത്തുന്നുണ്ട്. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന് മുന്‍കൂട്ടി പരിശീലനം ലഭിച്ചതായും പൊലീസ് സംശയിക്കുന്നു. അതുകൊണ്ടുതന്നെ ചൈനീസ് ചോപ്പര്‍ ഉപയോഗിച്ചാണ് ശ്രദ്ധയുടെ മൃതദേഹം കഷ്‌ണങ്ങളാക്കിയതെന്ന് അഫ്‌താബിന്‍റെ മറുപടി കൊള്ളണോ തള്ളണോ എന്നും പൊലീസിനിടയില്‍ രണ്ട് അഭിപ്രായമാണുള്ളത്.

ന്യൂഡല്‍ഹി: പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 35 കഷ്‌ണങ്ങളാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിക്കുകയും വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്‌ത ശ്രദ്ധ വാക്കര്‍ കൊലക്കേസിലെ പ്രതി അഫ്‌താബ് അമിൻ പൂനാവാലയ്‌ക്ക് ജയിലില്‍ പുസ്‌തകമെത്തിച്ചു നല്‍കി പൊലീസ്. അഫ്‌താബിന്‍റെ അഭ്യര്‍ഥന പ്രകാരം അമേരിക്കന്‍ സാഹിത്യകാരന്‍ പോള്‍ തെറോക്‌സിന്‍റെ 'ദി ഗ്രേറ്റ് റെയിൽവേ ബസാര്‍' എന്ന നോവലാണ് തിഹാര്‍ ജയില്‍ അധികൃതര്‍ എത്തിച്ചു നല്‍കിയത്. അതേസമയം പുസ്‌തകം കുറ്റകൃത്യങ്ങളെ അടിസ്ഥാനമുള്ളതോ മറ്റുള്ളവര്‍ക്ക് ദോഷം വരുത്തുന്ന തരത്തിലുള്ള ഉള്ളടക്കമുള്ളതോ അല്ലാത്തതിനാലാണ് എത്തിച്ചു നല്‍കിയതെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

'പിടികൊടുക്കാതെ' അഫ്‌താബ്: ജയിലില്‍ നിരന്തരം അഫ്‌താബ് ചെസ് കളിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതായുള്ള ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അഫ്‌താബ് സെല്ലിലെ സഹതടവുകാരായ മോഷണക്കേസ് പ്രതികളോട് യാതൊന്നും സംസാരിക്കാറില്ലെന്നും ഏകാന്തതയില്‍ മുഴുകാന്‍ ഇഷ്‌ടപ്പെടുന്നതായും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇതില്‍ നിന്നെല്ലാം തന്നെ അഫ്‌താബ് മികച്ച കൗശലക്കാരനാണെന്ന് വ്യക്തമായതായും അന്വേഷണത്തില്‍ വഴിത്തിരിവുകള്‍ക്കായി കാത്തിരിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു.

സര്‍വം വിചിത്രം: സെല്ലില്‍ ലഭ്യമാക്കിയിട്ടുള്ള ചെസ്‌ ബോര്‍ഡില്‍ സഹതടവുകാര്‍ ചെസ് കളിക്കുമ്പോള്‍ അഫ്‌താബ് അവരെ സസൂക്ഷ്‌മം നിരീക്ഷിക്കുന്നതായി ഇവര്‍ മാറുമ്പോള്‍ ചെസ്‌ ബോര്‍ഡിന്‍റെ ഇരുവശങ്ങളിലും ഇയാള്‍ സ്വന്തമായി കളി മെനയുന്നതായുമാണ് പൊലീസ് നല്‍കുന്ന വിവരം. കൂടാതെ സഹതടവുകാരോട് അഫ്‌താബിനെ സൂക്ഷ്‌മമായി നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ പൊലീസ് നിഷ്‌കര്‍ഷിക്കുന്ന കാര്യങ്ങള്‍ അഫ്‌താബ് പൂര്‍ണമായും പാലിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

പെരുമാറ്റം നല്ലത്, പക്ഷെ: അഫ്‌താബ് സ്വയം കുറ്റം സമ്മതിച്ചുവെന്നും പൊലീസുമായി സഹകരിച്ചുവെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം. പോളിഗ്രാഫ്, നാര്‍ക്കോ പരിശോധനകള്‍ക്ക് വിധേയനാകാനും അദ്ദേഹം സമ്മതം മൂളിയെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ അഫ്‌താബിന്‍റെ ഈ 'നല്ല പെരുമാറ്റത്തില്‍' പൊലീസ് സംശയവും പുലര്‍ത്തുന്നുണ്ട്. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന് മുന്‍കൂട്ടി പരിശീലനം ലഭിച്ചതായും പൊലീസ് സംശയിക്കുന്നു. അതുകൊണ്ടുതന്നെ ചൈനീസ് ചോപ്പര്‍ ഉപയോഗിച്ചാണ് ശ്രദ്ധയുടെ മൃതദേഹം കഷ്‌ണങ്ങളാക്കിയതെന്ന് അഫ്‌താബിന്‍റെ മറുപടി കൊള്ളണോ തള്ളണോ എന്നും പൊലീസിനിടയില്‍ രണ്ട് അഭിപ്രായമാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.