ETV Bharat / crime

അമ്പലമുക്ക് വിനീത കൊലക്കേസ്: കുറ്റപത്രം കോടതി അംഗീകരിച്ചു

750 പേജുകളുള്ള കുറ്റപത്രത്തിനൊപ്പം 158 തെളിവുകളും 118 സാക്ഷിമൊഴികളും പൊലിസ് സമർപ്പിച്ചിരുന്നു.

author img

By

Published : May 10, 2022, 3:38 PM IST

അമ്പലമുക്ക് വിനീത കൊലക്കേസ്  Ambalamukk vineetha murder  vineetha murder case  വിനീത കൊലക്കേസ്  കുറ്റപത്രം കോടതി അംഗീകരിച്ചു  case sheet in vineetha murder case  വിനിതയുടെ സ്വർണ മാലമോഷ്ടിക്കാനാണ് കൊലപ്പെടുത്തിയത്  court accepted chargesheet  defendant Rajendran in remand  അമ്പലമുക്ക് വിനീത കൊലക്കേസ് കുറ്റപത്രം കോടതി അംഗീകരിച്ചു  Ambalamukk vineetha murder case accepted charge sheet  തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി  Thiruvananthapuram Judicial First Class Magistrate Court  തിരുവനന്തപുരം കോടതി
അമ്പലമുക്ക് വിനീത കൊലക്കേസ്: കുറ്റപത്രം കോടതി അംഗീകരിച്ചു

തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. കേസ് നാളെ വിചാരണ കോടതിക്ക് കൈമാറും. മാല മോഷ്‌ടിക്കാനുള്ള ശ്രമത്തിനിടെ പ്രതി യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. തമിഴ്‌നാട് സ്വദേശി രാജേന്ദ്രനാണ് കേസിലെ പ്രതി.

ഫെബ്രുവരി ആറിനാണ് അമ്പലമുക്കിലെ ചെടിക്കട ജീവനക്കാരിയായ വിനീതയെ രാജേന്ദ്രന്‍ കൊലപ്പെടുത്തിയത്. ലോക്ക്‌ഡൗൺ നിയന്ത്രണമുണ്ടായിരുന്ന ഒരു ഞാറാഴ്‌ചയാണ് പ്രതി ജോലി സ്ഥലത്തെത്തിയ വിനീതയെ കഴുത്തുറത്ത് കൊലപ്പെടുത്തിയത്. വിനീതയെ കൊലപ്പെടുത്തിയ ശേഷം പ്രതി ധരിച്ചിരുന്ന ഷർട്ട് സമീപത്തെ കുളത്തിൽ ഉപേക്ഷിക്കുകയും കത്തി പ്രതി ജോലി ചെയ്‌തിരുന്ന ചായക്കടയിൽ ഒളിപ്പിയ്‌ക്കുകയുമായിരുന്നു.

സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ നാലാം ദിവസം തമിഴ്‌നാട്ടിൽ നിന്നും പിടികൂടുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിക്കെതിരെ തമിഴ്‌നാട് പൊലീസും കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്‌തതായി അറിയുന്നത്. കൊടുംക്രമിനലായ പ്രതി രാജേന്ദ്രൻ ഇപ്പോഴും ജയിലിലാണ്.

750 പേജുകളുള്ള കുറ്റപത്രത്തിൽ 118 സാക്ഷികൾ, 158 രേഖകൾ, കൊലപാതകത്തിന് ഉപയോഗിച്ച കത്തിയുൾപ്പെടെ 51 തൊണ്ടി സാധനങ്ങളുമുണ്ട്. പേരൂർക്കട പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. കേസ് നാളെ വിചാരണ കോടതിക്ക് കൈമാറും. മാല മോഷ്‌ടിക്കാനുള്ള ശ്രമത്തിനിടെ പ്രതി യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. തമിഴ്‌നാട് സ്വദേശി രാജേന്ദ്രനാണ് കേസിലെ പ്രതി.

ഫെബ്രുവരി ആറിനാണ് അമ്പലമുക്കിലെ ചെടിക്കട ജീവനക്കാരിയായ വിനീതയെ രാജേന്ദ്രന്‍ കൊലപ്പെടുത്തിയത്. ലോക്ക്‌ഡൗൺ നിയന്ത്രണമുണ്ടായിരുന്ന ഒരു ഞാറാഴ്‌ചയാണ് പ്രതി ജോലി സ്ഥലത്തെത്തിയ വിനീതയെ കഴുത്തുറത്ത് കൊലപ്പെടുത്തിയത്. വിനീതയെ കൊലപ്പെടുത്തിയ ശേഷം പ്രതി ധരിച്ചിരുന്ന ഷർട്ട് സമീപത്തെ കുളത്തിൽ ഉപേക്ഷിക്കുകയും കത്തി പ്രതി ജോലി ചെയ്‌തിരുന്ന ചായക്കടയിൽ ഒളിപ്പിയ്‌ക്കുകയുമായിരുന്നു.

സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ നാലാം ദിവസം തമിഴ്‌നാട്ടിൽ നിന്നും പിടികൂടുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിക്കെതിരെ തമിഴ്‌നാട് പൊലീസും കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്‌തതായി അറിയുന്നത്. കൊടുംക്രമിനലായ പ്രതി രാജേന്ദ്രൻ ഇപ്പോഴും ജയിലിലാണ്.

750 പേജുകളുള്ള കുറ്റപത്രത്തിൽ 118 സാക്ഷികൾ, 158 രേഖകൾ, കൊലപാതകത്തിന് ഉപയോഗിച്ച കത്തിയുൾപ്പെടെ 51 തൊണ്ടി സാധനങ്ങളുമുണ്ട്. പേരൂർക്കട പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.