ETV Bharat / city

ഇരിങ്ങാലക്കുടയില്‍ യുവാക്കളുടെ മരണം രാസവസ്‌തു ഉള്ളില്‍ച്ചെന്ന് ; വ്യാജമദ്യമല്ലെന്ന് പൊലീസ്

author img

By

Published : Nov 30, 2021, 10:33 PM IST

Two die after consuming chemical in Thrissur : മദ്യത്തിന് പകരം മറ്റേതോ രാസവസ്‌തു വെള്ളം ചേര്‍ത്ത് കഴിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം

two die after consuming chemical in thrissur  irinjalakuda liquor death  ഇരിങ്ങാലക്കുട യുവാക്കളുടെ മരണം  രാസവസ്‌തു ഉള്ളില്‍ച്ചെന്ന് യുവാക്കള്‍ മരിച്ചു  തൃശൂര്‍ മദ്യം കഴിച്ച യുവാക്കള്‍ മരിച്ചു
ഇരിങ്ങാലക്കുടയില്‍ യുവാക്കളുടെ മരണം രാസവസ്‌തു ഉള്ളില്‍ച്ചെന്ന്; മദ്യം എവിടെ നിന്ന് ലഭിച്ചെന്ന് അന്വേഷിക്കും

തൃശൂർ : തൃശൂര്‍ ഇരിങ്ങാലക്കുടയിൽ രണ്ട് പേർ മരിച്ചത് വ്യാജമദ്യം കഴിച്ചല്ലെന്ന് പൊലീസ്. മദ്യത്തിന് പകരം മറ്റേതോ രാസവസ്‌തു വെള്ളം ചേര്‍ത്ത് കഴിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇരിങ്ങാലക്കുട ചന്തക്കുന്നിലെ ഗോള്‍ഡന്‍ ചിക്കന്‍ സെന്‍റര്‍ ഉടമ നിശാന്ത് (43), ഇരിങ്ങാലക്കുട ബീവറേജിന് സമീപം തട്ടുകട നടത്തുന്ന ബിജു (42) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്‌ച രാത്രി പത്തുമണിയോടെയാണ് സംഭവം. നിശാന്തും ബിജുവും ഒരുമിച്ച് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നിശാന്തിന്‍റെ കടയില്‍ വച്ചാണ് മദ്യം കഴിച്ചത്. ഇതിന് ശേഷം ഇരിങ്ങാലക്കുട ഠാണാ ജംഗ്ഷനിലേക്ക് ബൈക്കില്‍ വരുന്ന വഴി മുന്‍സിഫ് കോടതിക്ക് സമീപത്തുവച്ച് നിശാന്ത് കുഴഞ്ഞുവീഴുകയായിരുന്നു.

Also read: ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച രണ്ട് പേർ മരിച്ചു

ഉടന്‍ തന്നെ ഇരുവരെയും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിശാന്ത് മരണപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയിൽ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ബിജു ചൊവ്വാഴ്‌ച രാവിലെയാണ് മരിച്ചത്.

തൃശ്ശൂര്‍ റൂറല്‍ എസ്‌പിയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം ഇവര്‍ മദ്യപിച്ചിരുന്ന ചിക്കന്‍ സെന്‍ററില്‍ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. രാസവസ്‌തു വെള്ളം ചേര്‍ത്ത് കഴിച്ചതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലാബിലെ പരിശോധനയ്ക്കുശേഷമേ വ്യക്തമാക്കാന്‍ സാധിക്കുകയുള്ളൂവെന്നും തൃശൂര്‍ റൂറല്‍ എസ്‌പി ജി പൂങ്കുഴലി പറഞ്ഞു.

ഇവര്‍ക്ക് ഇത് എവിടെ നിന്നാണ് ലഭിച്ചത് എന്നതിനെക്കുറിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവർ കഴിച്ചിരുന്നതിന്‍റെ ബാക്കിയും രണ്ട് ഗ്ലാസും വിദഗ്‌ധ പരിശോധനക്കായി പൊലീസ് ശേഖരിച്ചിട്ടുണ്ട്.

തൃശൂർ : തൃശൂര്‍ ഇരിങ്ങാലക്കുടയിൽ രണ്ട് പേർ മരിച്ചത് വ്യാജമദ്യം കഴിച്ചല്ലെന്ന് പൊലീസ്. മദ്യത്തിന് പകരം മറ്റേതോ രാസവസ്‌തു വെള്ളം ചേര്‍ത്ത് കഴിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇരിങ്ങാലക്കുട ചന്തക്കുന്നിലെ ഗോള്‍ഡന്‍ ചിക്കന്‍ സെന്‍റര്‍ ഉടമ നിശാന്ത് (43), ഇരിങ്ങാലക്കുട ബീവറേജിന് സമീപം തട്ടുകട നടത്തുന്ന ബിജു (42) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്‌ച രാത്രി പത്തുമണിയോടെയാണ് സംഭവം. നിശാന്തും ബിജുവും ഒരുമിച്ച് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നിശാന്തിന്‍റെ കടയില്‍ വച്ചാണ് മദ്യം കഴിച്ചത്. ഇതിന് ശേഷം ഇരിങ്ങാലക്കുട ഠാണാ ജംഗ്ഷനിലേക്ക് ബൈക്കില്‍ വരുന്ന വഴി മുന്‍സിഫ് കോടതിക്ക് സമീപത്തുവച്ച് നിശാന്ത് കുഴഞ്ഞുവീഴുകയായിരുന്നു.

Also read: ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച രണ്ട് പേർ മരിച്ചു

ഉടന്‍ തന്നെ ഇരുവരെയും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിശാന്ത് മരണപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയിൽ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ബിജു ചൊവ്വാഴ്‌ച രാവിലെയാണ് മരിച്ചത്.

തൃശ്ശൂര്‍ റൂറല്‍ എസ്‌പിയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം ഇവര്‍ മദ്യപിച്ചിരുന്ന ചിക്കന്‍ സെന്‍ററില്‍ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. രാസവസ്‌തു വെള്ളം ചേര്‍ത്ത് കഴിച്ചതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലാബിലെ പരിശോധനയ്ക്കുശേഷമേ വ്യക്തമാക്കാന്‍ സാധിക്കുകയുള്ളൂവെന്നും തൃശൂര്‍ റൂറല്‍ എസ്‌പി ജി പൂങ്കുഴലി പറഞ്ഞു.

ഇവര്‍ക്ക് ഇത് എവിടെ നിന്നാണ് ലഭിച്ചത് എന്നതിനെക്കുറിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവർ കഴിച്ചിരുന്നതിന്‍റെ ബാക്കിയും രണ്ട് ഗ്ലാസും വിദഗ്‌ധ പരിശോധനക്കായി പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.