ETV Bharat / city

പുള്ളിലെ തട്ടുകടകള്‍ വീണ്ടും സജീവം

തട്ടുകടകള്‍ തുറന്നതോടെ പുള്ളിൽ സഞ്ചാരികൾ സജീവമായി തുടങ്ങി. ദിനം പ്രതി നൂറ് കണക്കിന് ആളുകളാണ് നാടന്‍ രുചി തേടി എത്തുന്നത്.

author img

By

Published : Jul 16, 2019, 6:08 AM IST

Updated : Jul 16, 2019, 6:48 AM IST

പുള്ളിലെ തട്ടുകടകള്‍ വീണ്ടും സജീവം

തൃശ്ശൂര്‍: പുള്ള്-മനക്കൊടി പാതയോരത്തെ അടച്ചിട്ട തട്ടുകടകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. ഇരുപത് ദിവസത്തോളം പൊലീസ് നിര്‍ദേശപ്രകാരം തട്ടുകടകള്‍ അടഞ്ഞു കിടന്നിരുന്നു. പാതയോരത്തെ തട്ടുകളിലൊന്ന് ആരോ തീവച്ച് നശിപ്പിക്കുകയും കട ഉടമകള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലുമാണ് തട്ടുകടകള്‍ അടപ്പിച്ചത്. തട്ടുകട ഉടമകളോട് ലൈസൻസ് ഹാജരാക്കാനും, തൊണ്ണൂറ് ദിവസത്തേക്ക് കടകൾ അടച്ചിടാനുമായിരുന്നു നിർദേശം.

പുള്ളിലെ തട്ടുകടകള്‍ വീണ്ടും സജീവം

ഉപജീവനമാര്‍ഗം മുടങ്ങിയതിനേത്തുടര്‍ന്ന് കട ഉടമകള്‍ എസ്പിക്കും കലക്‌ടര്‍ക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് തട്ടുകടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചത്. തട്ടുകടകള്‍ തുറന്നതോടെ പുള്ളിൽ സഞ്ചാരികൾ സജീവമായി തുടങ്ങി. ദിനം പ്രതി നൂറ് കണക്കിന് ആളുകളാണ് പുള്ള്-മനക്കൊടി പാതയോരത്തെ നാടന്‍ രുചി തേടി എത്തുന്നത്. ദിവസങ്ങളോളം തൊഴിൽ നഷ്ടപ്പെട്ട പല കുടുംബങ്ങളും ഇപ്പോൾ ആശ്വാസത്തിലാണ്.

തൃശ്ശൂര്‍: പുള്ള്-മനക്കൊടി പാതയോരത്തെ അടച്ചിട്ട തട്ടുകടകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. ഇരുപത് ദിവസത്തോളം പൊലീസ് നിര്‍ദേശപ്രകാരം തട്ടുകടകള്‍ അടഞ്ഞു കിടന്നിരുന്നു. പാതയോരത്തെ തട്ടുകളിലൊന്ന് ആരോ തീവച്ച് നശിപ്പിക്കുകയും കട ഉടമകള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലുമാണ് തട്ടുകടകള്‍ അടപ്പിച്ചത്. തട്ടുകട ഉടമകളോട് ലൈസൻസ് ഹാജരാക്കാനും, തൊണ്ണൂറ് ദിവസത്തേക്ക് കടകൾ അടച്ചിടാനുമായിരുന്നു നിർദേശം.

പുള്ളിലെ തട്ടുകടകള്‍ വീണ്ടും സജീവം

ഉപജീവനമാര്‍ഗം മുടങ്ങിയതിനേത്തുടര്‍ന്ന് കട ഉടമകള്‍ എസ്പിക്കും കലക്‌ടര്‍ക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് തട്ടുകടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചത്. തട്ടുകടകള്‍ തുറന്നതോടെ പുള്ളിൽ സഞ്ചാരികൾ സജീവമായി തുടങ്ങി. ദിനം പ്രതി നൂറ് കണക്കിന് ആളുകളാണ് പുള്ള്-മനക്കൊടി പാതയോരത്തെ നാടന്‍ രുചി തേടി എത്തുന്നത്. ദിവസങ്ങളോളം തൊഴിൽ നഷ്ടപ്പെട്ട പല കുടുംബങ്ങളും ഇപ്പോൾ ആശ്വാസത്തിലാണ്.

Intro:Raju Guruvayur

തൃശൂർ പുള്ളിന്റെ സൗന്ദര്യം നുകരാനും ഒപ്പം തട്ടുകടകളിലെ രുചിയേറും വിഭവങ്ങൾ കഴിക്കാനും എത്തുന്നവരെ നിരാശയിലാക്കി 20 ദിവസത്തോളം അടച്ചിട്ട ഒരു ഡസനോളം തട്ടുകൾ വീണ്ടും സജീവമായി.
...............
പ്രകൃതി രമണീയതിൽ പ്രശസ്തമായി കൊണ്ടിരിക്കുന്ന പുള്ള് ഗ്രാമത്തിന്റെ സൗന്ദര്യം നുകരാനെത്തുന്നവരിൽ ഭൂരിഭാഗം പേർക്കും പ്രിയപ്പെട്ടവയായിരുന്നു പുള്ള് -മനക്കൊടി പാതയോരത്തെ നാടൻ തട്ടുകൾ. പത്തിൽ പരം കടയിലും രുചിയുടെ നാടൻ കൂട്ട് നുകരാൻ സായാഹ്നങ്ങൾ ഒഴുകിയെത്തുക നൂറു കണക്കിന് പേരാണ്. തൃപ്രയാർ നിന്നും തൃശൂരിലേക്കു എളുപ്പ വഴിയായും ഇതിലെ പോകാമെന്നതിനാൽ റോഡിൽ വാഹനങ്ങളും ധാരാളമുണ്ട്. അതിനാൽ തന്നെ പുള്ളിലെ തട്ടുകടകൾക്ക് അടുത്തെത്തിയാൽ ആർക്കും തോന്നുന്ന കാര്യമാണ് അല്പം ഭക്ഷണം കഴിക്കാമെന്നതും, ഒപ്പം ഗ്രാമീണത നിറഞ്ഞ പുള്ളിനെ കൺകുളിർക്കെ കാണാം എന്നതും.

ഇതിലൂടെ കടന്നുപോകുന്ന പല വാഹനങ്ങളും അപകടത്തിൽ പെടുമ്പോൾ ആദ്യം ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുന്നതും തട്ടുകട തൊഴിലാളികളാണ്. 2 വർഷം മുമ്പ് എക്കോ ടൂറിസം പദ്ധതിയിൽപ്പെടുത്തി 4 കോടി 90 ലക്ഷം വിനിയോഗിച്ച് പുള്ളിൽ പദ്ധതി നടപ്പിലാക്കാൻ വേണ്ടി വിവിധ ഡിപ്പാർട്ട്മെന്റ് തല ചർച്ച നടത്തി എസ്റ്റിമേറ്റ് ഉണ്ടാക്കിയെങ്കിലും കഴിഞ്ഞ വർഷത്തെ പ്രളയക്കെടുതി മൂലം പദ്ധതി അനിശ്ചിതത്വത്തിലാകുകയായിരുന്നു. പദ്ധതിക്കായി വീണ്ടും ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതായും അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഷീല വിജയകുമാർ പറഞ്ഞു.

എന്നാൽ ഇതിനിടെ 20 ദിവസത്തോളം ഈ നാടൻ തട്ടുകൾ പോലീസ് നിർദേശത്തെ തുടർന്ന് അടച്ചിടേണ്ടി വരികയായിരുന്നു. കാഴ്ചകൾ കാണാനും തട്ടുകടയിലെ ഭക്ഷണത്തിനു വേണ്ടിയും യാത്ര ചെയ്തെത്തിയ നിരവധി സഞ്ചാരികൾ ഇതു മൂലം നിരാശയിലായിരുന്നു. പലർക്കും സ്പെഷൽ വിഭവങ്ങൾ കിട്ടുന്ന കടകളിലെ സ്ഥിരം കസ്റ്റമേഴ്സ് വരെയുണ്ട്. തട്ടുകടകളിലൊന്ന് ആരോ തീ വച്ചതിനെ തുടർന്നാണ് പോലീസ് ഇടപെടുന്നത്. ചില കടകളിൽ തമ്മിലുള്ള വർ തമ്മിൽ പ്രശ്നങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് കടകൾ അടച്ചിടാൻ നിർദേശം നൽകിയതെന്ന് പോലീസ് പറഞ്ഞു.

പോലീസ് തട്ടുകടക്കാരോട് ലൈസൻസ് ഹാജരാക്കാൻ ആവശ്യപ്പെട്ടതായും,90 ദിവസത്തേക്ക് കടകൾ അടക്കാൻ നിർദേശിച്ചതായും കേരള വഴിവാണിഭ സഭ എച്ച്.എം.എസ് പ്രസിഡന്റ് ഐ.എ റപ്പായി പറഞ്ഞു. കടകൾക്ക് സേഫ്റ്റി ലൈസൻസ് ഉള്ളതായും, ജോലിക്കാർക്ക് ഹെൽത്ത് കാർഡും ഉണ്ടെന്ന് ഇദേഹം പറഞ്ഞു. തുടർന്ന് എസ്.പി ക്കും, കളക്ടർക്കും പരാതി നൽകിയതിനെ തുടർന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചെന്നും ഇവർ പറഞ്ഞു. തട്ടു കടകൾ തുറന്നു പ്രവർത്തിച്ചതോടെ വീണ്ടും പുള്ളിൽ സഞ്ചാരികൾ സജീവമായി തുടങ്ങി. ദിവസങ്ങളോളം തൊഴിൽ നഷ്ടപ്പെട്ട പല കുടുംബങ്ങളും ഇപ്പോൾ ആശ്വാസത്തിലാണ്.

(ബൈറ്റ് : കൃഷ്ണൻ . തട്ടുകട തൊഴിലാളി )Body:okConclusion:
Last Updated : Jul 16, 2019, 6:48 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.