ETV Bharat / city

തിരുവനന്തപുരത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കും

author img

By

Published : Jan 28, 2022, 3:10 PM IST

മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തലസ്ഥാനത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കാൻ തീരുമാനിച്ചു.

കൊവിഡ് പ്രതിരോധം ശക്തമാക്കാൻ തീരുമാനം  തിരുവനന്തപുരത്തെ അവലോകനയോഗ തീരുമാനം  മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃയോഗം  കൊവിഡ് പ്രതിരോധം തിരുവനന്തപുരം  Covid defense strengthen in Thiruvananthapuram  covid defense kerala updates  v sivankutty meeting
തിരുവനന്തപുരത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കാൻ തീരുമാനം

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ ജില്ലാതല അവലോകന യോഗത്തില്‍ തീരുമാനം. ഇതിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി യോഗം ചേരും. പിഎച്ച്സികളിലും സിഎച്ച്സികളിലും ഇവനിങ് ഒപി പുനഃരാരംഭിക്കും.

കൊവിഡ് പ്രതിരോധ വളണ്ടിയര്‍മാരുടെ ടീമിനെ വിപുലീകരിച്ച് ടീം ക്യാപ്റ്റന്‍റെ പേരും മൊബൈല്‍ നമ്പറും തഹസില്‍ദാരുടെ ഓഫിസ് ജില്ല കലക്‌ടറേറ്റിലെ കണ്ട്രോള്‍ റൂം തുടങ്ങിയവയ്ക്ക് കൈമാറും. ടീം അംഗങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഗൃഹസന്ദര്‍ശനം നടത്താനും അവലോകന യോഗം തീരുമാനിച്ചു.

തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കണം. ആംബുലന്‍സ് ക്രമീകരണം ഉറപ്പുവരുത്തണം. ഡിസിസി, സിഎഫ്എല്‍ടിസി സംവിധാനങ്ങള്‍ ആവശ്യമെങ്കില്‍ ഒരുക്കാന്‍ സജ്ജമാകണം. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഡോക്‌ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ വിന്യസിക്കുമ്പോള്‍ ഗ്രാമീണ - ആദിവാസി മേഖലകള്‍ക്ക് വേണ്ട പരിഗണന ഉറപ്പുവരുത്തണം. മരുന്ന് ലഭ്യത ഉറപ്പുവരുത്താന്‍ ഡിഎംഒ തലത്തില്‍ നടപടി ഏകോപിക്കണമെന്നും യോഗം തീരുമാനിച്ചു.

പ്രധാന ആശുപത്രികളില്‍ ഫ്രൻഡ് ഡെസ്‌ക് സംവിധാനം ആരംഭിക്കണം. ആശുപത്രികളില്‍ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്ക് ബന്ധപ്പെടാന്‍ പ്രത്യേക നമ്പര്‍ സജ്ജീകരിക്കണം. കൊവിഡുമായി ബന്ധപ്പെട്ട് മരണാനന്തര ധനസഹായം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ തീരുമാനമായി.

മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ ജി ആര്‍ അനില്‍, ആന്‍റണി രാജു, എംഎല്‍എമാര്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, കലക്‌ടറേറ്റിലെ ഉദ്യോഗസ്ഥര്‍, ഡിഎംഒ, ജില്ലയിലെ പൊലീസ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

also read: താൻ പറയുന്നതല്ല വാർത്തയാക്കുന്നത്; ചോദ്യങ്ങൾ എഴുതി നൽകിയാൽ മറുപടി എഴുതി നൽകും: മാധ്യമങ്ങളോട് ഗവർണർ

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ ജില്ലാതല അവലോകന യോഗത്തില്‍ തീരുമാനം. ഇതിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി യോഗം ചേരും. പിഎച്ച്സികളിലും സിഎച്ച്സികളിലും ഇവനിങ് ഒപി പുനഃരാരംഭിക്കും.

കൊവിഡ് പ്രതിരോധ വളണ്ടിയര്‍മാരുടെ ടീമിനെ വിപുലീകരിച്ച് ടീം ക്യാപ്റ്റന്‍റെ പേരും മൊബൈല്‍ നമ്പറും തഹസില്‍ദാരുടെ ഓഫിസ് ജില്ല കലക്‌ടറേറ്റിലെ കണ്ട്രോള്‍ റൂം തുടങ്ങിയവയ്ക്ക് കൈമാറും. ടീം അംഗങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഗൃഹസന്ദര്‍ശനം നടത്താനും അവലോകന യോഗം തീരുമാനിച്ചു.

തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കണം. ആംബുലന്‍സ് ക്രമീകരണം ഉറപ്പുവരുത്തണം. ഡിസിസി, സിഎഫ്എല്‍ടിസി സംവിധാനങ്ങള്‍ ആവശ്യമെങ്കില്‍ ഒരുക്കാന്‍ സജ്ജമാകണം. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഡോക്‌ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ വിന്യസിക്കുമ്പോള്‍ ഗ്രാമീണ - ആദിവാസി മേഖലകള്‍ക്ക് വേണ്ട പരിഗണന ഉറപ്പുവരുത്തണം. മരുന്ന് ലഭ്യത ഉറപ്പുവരുത്താന്‍ ഡിഎംഒ തലത്തില്‍ നടപടി ഏകോപിക്കണമെന്നും യോഗം തീരുമാനിച്ചു.

പ്രധാന ആശുപത്രികളില്‍ ഫ്രൻഡ് ഡെസ്‌ക് സംവിധാനം ആരംഭിക്കണം. ആശുപത്രികളില്‍ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്ക് ബന്ധപ്പെടാന്‍ പ്രത്യേക നമ്പര്‍ സജ്ജീകരിക്കണം. കൊവിഡുമായി ബന്ധപ്പെട്ട് മരണാനന്തര ധനസഹായം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ തീരുമാനമായി.

മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ ജി ആര്‍ അനില്‍, ആന്‍റണി രാജു, എംഎല്‍എമാര്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, കലക്‌ടറേറ്റിലെ ഉദ്യോഗസ്ഥര്‍, ഡിഎംഒ, ജില്ലയിലെ പൊലീസ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

also read: താൻ പറയുന്നതല്ല വാർത്തയാക്കുന്നത്; ചോദ്യങ്ങൾ എഴുതി നൽകിയാൽ മറുപടി എഴുതി നൽകും: മാധ്യമങ്ങളോട് ഗവർണർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.