ETV Bharat / city

പത്ത് വർഷം, അതിലേറെ വാഗ്‌ദാനങ്ങൾ, ഒന്നുമാകാതെ ബാലരാമപുരം ജംങ്‌ഷൻ വികസനം

author img

By

Published : Mar 1, 2021, 6:27 AM IST

തിരുവനന്തപുരം- കന്യാകുമാരി റോഡും, വിഴിഞ്ഞം-കാട്ടാക്കട റോഡും സന്ധിക്കുന്ന ബാലരാമപുരം ജംഗ്ഷന്‍ വികസനമാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. നിര്‍ദ്ദേശങ്ങള്‍ പലതും ഉയര്‍ന്നു വന്നു. വിഴിഞ്ഞം- കാട്ടക്കട റോഡില്‍ അടിപ്പാത നിര്‍മാണം എന്ന നിര്‍ദ്ദേശം ഉദ്യോഗസ്ഥ തലത്തില്‍ അംഗീകരിക്കപ്പെട്ടു. അതിനായി മണ്ണ് പരിശോധനയും നടന്നു. എന്നാല്‍ അതിനെതിരെ വ്യാപരികളടക്കമുള്ളവരുടെ പ്രതിഷേധമുണ്ടായപ്പോള്‍ സര്‍ക്കാര്‍ അതും ഉപേക്ഷിച്ചു.

trivandrum road devolepment  തിരുവനന്തപുരം റോഡ് നിര്‍മാണം  pwd news  പൊതുമരാമത്ത് വാര്‍ത്തകള്‍
തലസ്ഥാന നഗരിയിലെ പത്ത് വയസുള്ള വികസന പ്രഖ്യാപനം; പൂര്‍ത്തിയാകാത്ത മറ്റൊരു പദ്ധതി

തിരുവനന്തപുരം: റോഡുകളും പാലങ്ങളും ഒക്കെയായി അടിസ്ഥാന വികസനത്തില്‍ കേരളം വലിയ മുന്നേറ്റം നടത്തുകയാണെന്നാണ് സർക്കാർ വാദം. അതിനെ ശരിവെയ്ക്കുന്ന രീതിയില്‍ കൊച്ചിയില്‍ പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ മേല്‍പ്പാലങ്ങൾ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പക്ഷേ 10 വർഷം മുൻപ് പണി തുടങ്ങിയ നാല് വരി പാത നിർമാണം പാതിവഴിയില്‍ പോലുമെത്താതെ നില്‍ക്കുന്നുണ്ട്. കേരളത്തിന്‍റെ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിളയില്‍ അവസാനിക്കുന്ന റോഡ് നിർമാണമാണ് വഴിതെറ്റിയത്.

പത്ത് വർഷം, അതിലേറെ വാഗ്‌ദാനങ്ങൾ, ഒന്നുമാകാതെ ബാലരാമപുരം ജംങ്‌ഷൻ വികസനം

2011ലാണ് 32 കിലോമീറ്ററില്‍ കരമന -കളിയിക്കാവിള നാല് വരിപ്പാത എന്ന സ്വപ്‌ന പദ്ധതിക്ക് തറക്കല്ലിട്ടത്. പദ്ധതിയുടെ തുടക്കം മുതല്‍ സ്ഥലമേറ്റെടുപ്പ് അടക്കം നിരവധി കടമ്പകള്‍ കടക്കേണ്ടി വന്നിട്ടുണ്ട്. 45 മീറ്റര്‍ സ്ഥലം ഏറ്റെടുക്കണമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ശക്തമായ എതിര്‍പ്പിനെ തുടർന്ന് 30 മീറ്ററില്‍ സമവായമായി. വി.എസ് അച്യുതാനന്ദൻ സര്‍ക്കാരിന്‍റെ അവസാന സമയത്താണ് പദ്ധതിക്ക് തറക്കല്ലിട്ടത്. പിന്നാലെ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടക്കത്തില്‍ മറന്നെങ്കിലും പിന്നീട് മൂന്ന് ഘട്ടങ്ങളായി യാഥാര്‍ഥ്യമാക്കാനുള്ള നീക്കം തുടങ്ങി. ഒന്നാംഘട്ടത്തിലെ ആദ്യ റീച്ചായ കരമന മുതല്‍ പ്രാവച്ചമ്പലം വരെയുള്ള അഞ്ചര കിലോമീറ്ററില്‍ ഭൂമിയേറ്റെടുക്കലും തര്‍ക്കങ്ങളും പരിഹരിച്ച് 2014 നവംബറില്‍ നിര്‍മ്മാണം തുടങ്ങി. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചതെങ്കിലും കേരള വാട്ടര്‍ അതോറിറ്റി പോലുള്ള ചില വകുപ്പുകളുടെ നിസഹകരണം കാരണം പദ്ധതി പിന്നെയും വൈകി.

എന്നിട്ടും കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് കരമന മുതല്‍ പ്രാവച്ചമ്പലം വരെയുള്ള ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു കഴിഞ്ഞു. പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. ഈ പദ്ധതി ഉയര്‍ത്തി വലിയ പ്രചരണങ്ങളും വാഗ്ദാനങ്ങളുമുണ്ടായി. രണ്ടാം ഘട്ടം നിര്‍മ്മാണം വേഗത്തില്‍ നടത്തുമെന്നായിരുന്നു പ്രധാന വാഗ്ദാനം. പ്രാവച്ചമ്പലം മുതല്‍ ബാലരാമപുരം ജംഗ്ഷനും കടന്ന് വഴിമുക്കു വരെയാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. അവിടെയാണ് യഥാർഥ പ്രശ്നം കാത്തിരുന്നത്. ഗതാഗത കുരുക്കില്‍ ശ്വാസം മുട്ടി നട്ടം തിരിയുന്ന ബാലരാമപുരത്തുകാർ റോഡ് വികസനം സ്വപ്‌നം കണ്ടു.

എന്നാല്‍ നടന്നത് മറ്റൊന്നാണ്. സ്ഥമേറ്റെടുപ്പ് സംബന്ധിച്ച തര്‍ക്കങ്ങള്‍ നീണ്ടതോടെ ബാലരാമപുരം ജംഗ്ഷന് തൊട്ട് മുമ്പ് കൊടിനട എന്ന സ്ഥലം വരെയാക്കി രണ്ടാംഘട്ടം ചുരുക്കി. അഞ്ച് വര്‍ഷമെടുത്തു ഈ ആറ് കിലോമീറ്ററിന്‍റെ പണി പൂര്‍ത്തിയാകാന്‍. തിരുവനന്തപുരം- കന്യാകുമാരി റോഡും, വിഴിഞ്ഞം-കാട്ടാക്കട റോഡും സന്ധിക്കുന്ന ബാലരാമപുരം ജംഗ്ഷന്‍ വികസനമാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. നിര്‍ദ്ദേശങ്ങള്‍ പലതും ഉയര്‍ന്നു വന്നു. വിഴിഞ്ഞം- കാട്ടക്കട റോഡില്‍ അടിപ്പാത നിര്‍മാണം എന്ന നിര്‍ദ്ദേശം ഉദ്യോഗസ്ഥ തലത്തില്‍ അംഗീകരിക്കപ്പെട്ടു. അതിനായി മണ്ണ് പരിശോധനയും നടന്നു. എന്നാല്‍ അതിനെതിരെ വ്യാപരികളടക്കമുള്ളവരുടെ പ്രതിഷേധമുണ്ടായപ്പോള്‍ സര്‍ക്കാര്‍ അതും ഉപേക്ഷിച്ചു. ഇനി എന്ത് വേണമെന്നതില്‍ ആലോചനകള്‍ നടക്കുന്നതേയുള്ളു. സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയില്ലാത്ത പ്രവര്‍ത്തനമാണ് വികസനത്തിന് തടസമെന്നാണ് സ്ഥലം എം.എല്‍.എയുടെ പക്ഷം. വികസനത്തിന് തടസം നില്‍ക്കുന്നുവെന്ന പ്രചരണത്തെ വ്യാപാരികള്‍ തള്ളികളയുകയാണ്. കൊടിനടവരെയുള്ള നാലുവരി പാതയോട് ചേര്‍ന്ന് ബാലരാമപുരം ജംഗ്ഷനില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അപകടത്തിന് കാരണമാകുന്നുവെന്ന ആരോപണവും നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്.

റോഡ് വികസനത്തിന്‍റെ ശേഷിക്കുന്ന ഭാഗമായ ബാലരാമപുരം മുതല്‍ കളിയിക്കാവിള വരെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടില്ല. വികസനം മുന്നില്‍ കണ്ട് ഇരുവശത്തും ക്രയവിക്രയങ്ങള്‍ മരവിപ്പിച്ചിരിക്കകുയാണ്. ഇതോടെ റോഡിന് വശങ്ങളില്‍ താമസിക്കുന്നവര്‍ ദുരിതത്തിലായി.

ഒന്നാം ഘട്ടം പൂര്‍ത്തിയാകാന്‍ എടുത്തത് അഞ്ചു വര്‍ഷം. അതുപോലെ രണ്ടാം ഘട്ടത്തിനും വേണ്ടി വന്നു അഞ്ച് വര്‍ഷം. പൂര്‍ത്തിയാക്കിയ രണ്ടാം ഘട്ടം പൂര്‍ണ്ണതയിലെത്തണമെങ്കില്‍ ഇനിയും ഒരു കിലോമീറ്റര്‍ റോഡ് കൂടി നിർമിക്കേണ്ടതുണ്ട്. റോഡ് വികസനത്തിനൊപ്പം സാധ്യമാകേണ്ട ബാലരാമപുരം ജംങ്ഷൻ വികസനവും ഇതോടെ നിലച്ചു. വികസന പ്രതീക്ഷയിലാണ് ബാലരാമപുരത്തുകാർ. അപകടങ്ങൾക്ക് അറുതിയും ഗതാഗതക്കുരുക്കില്ലാത്ത സുരക്ഷിത യാത്രയുമാണ് ഇവർ സ്വപ്‌നം കാണുന്നത്.

തിരുവനന്തപുരം: റോഡുകളും പാലങ്ങളും ഒക്കെയായി അടിസ്ഥാന വികസനത്തില്‍ കേരളം വലിയ മുന്നേറ്റം നടത്തുകയാണെന്നാണ് സർക്കാർ വാദം. അതിനെ ശരിവെയ്ക്കുന്ന രീതിയില്‍ കൊച്ചിയില്‍ പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ മേല്‍പ്പാലങ്ങൾ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പക്ഷേ 10 വർഷം മുൻപ് പണി തുടങ്ങിയ നാല് വരി പാത നിർമാണം പാതിവഴിയില്‍ പോലുമെത്താതെ നില്‍ക്കുന്നുണ്ട്. കേരളത്തിന്‍റെ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിളയില്‍ അവസാനിക്കുന്ന റോഡ് നിർമാണമാണ് വഴിതെറ്റിയത്.

പത്ത് വർഷം, അതിലേറെ വാഗ്‌ദാനങ്ങൾ, ഒന്നുമാകാതെ ബാലരാമപുരം ജംങ്‌ഷൻ വികസനം

2011ലാണ് 32 കിലോമീറ്ററില്‍ കരമന -കളിയിക്കാവിള നാല് വരിപ്പാത എന്ന സ്വപ്‌ന പദ്ധതിക്ക് തറക്കല്ലിട്ടത്. പദ്ധതിയുടെ തുടക്കം മുതല്‍ സ്ഥലമേറ്റെടുപ്പ് അടക്കം നിരവധി കടമ്പകള്‍ കടക്കേണ്ടി വന്നിട്ടുണ്ട്. 45 മീറ്റര്‍ സ്ഥലം ഏറ്റെടുക്കണമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ശക്തമായ എതിര്‍പ്പിനെ തുടർന്ന് 30 മീറ്ററില്‍ സമവായമായി. വി.എസ് അച്യുതാനന്ദൻ സര്‍ക്കാരിന്‍റെ അവസാന സമയത്താണ് പദ്ധതിക്ക് തറക്കല്ലിട്ടത്. പിന്നാലെ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടക്കത്തില്‍ മറന്നെങ്കിലും പിന്നീട് മൂന്ന് ഘട്ടങ്ങളായി യാഥാര്‍ഥ്യമാക്കാനുള്ള നീക്കം തുടങ്ങി. ഒന്നാംഘട്ടത്തിലെ ആദ്യ റീച്ചായ കരമന മുതല്‍ പ്രാവച്ചമ്പലം വരെയുള്ള അഞ്ചര കിലോമീറ്ററില്‍ ഭൂമിയേറ്റെടുക്കലും തര്‍ക്കങ്ങളും പരിഹരിച്ച് 2014 നവംബറില്‍ നിര്‍മ്മാണം തുടങ്ങി. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചതെങ്കിലും കേരള വാട്ടര്‍ അതോറിറ്റി പോലുള്ള ചില വകുപ്പുകളുടെ നിസഹകരണം കാരണം പദ്ധതി പിന്നെയും വൈകി.

എന്നിട്ടും കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് കരമന മുതല്‍ പ്രാവച്ചമ്പലം വരെയുള്ള ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു കഴിഞ്ഞു. പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. ഈ പദ്ധതി ഉയര്‍ത്തി വലിയ പ്രചരണങ്ങളും വാഗ്ദാനങ്ങളുമുണ്ടായി. രണ്ടാം ഘട്ടം നിര്‍മ്മാണം വേഗത്തില്‍ നടത്തുമെന്നായിരുന്നു പ്രധാന വാഗ്ദാനം. പ്രാവച്ചമ്പലം മുതല്‍ ബാലരാമപുരം ജംഗ്ഷനും കടന്ന് വഴിമുക്കു വരെയാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. അവിടെയാണ് യഥാർഥ പ്രശ്നം കാത്തിരുന്നത്. ഗതാഗത കുരുക്കില്‍ ശ്വാസം മുട്ടി നട്ടം തിരിയുന്ന ബാലരാമപുരത്തുകാർ റോഡ് വികസനം സ്വപ്‌നം കണ്ടു.

എന്നാല്‍ നടന്നത് മറ്റൊന്നാണ്. സ്ഥമേറ്റെടുപ്പ് സംബന്ധിച്ച തര്‍ക്കങ്ങള്‍ നീണ്ടതോടെ ബാലരാമപുരം ജംഗ്ഷന് തൊട്ട് മുമ്പ് കൊടിനട എന്ന സ്ഥലം വരെയാക്കി രണ്ടാംഘട്ടം ചുരുക്കി. അഞ്ച് വര്‍ഷമെടുത്തു ഈ ആറ് കിലോമീറ്ററിന്‍റെ പണി പൂര്‍ത്തിയാകാന്‍. തിരുവനന്തപുരം- കന്യാകുമാരി റോഡും, വിഴിഞ്ഞം-കാട്ടാക്കട റോഡും സന്ധിക്കുന്ന ബാലരാമപുരം ജംഗ്ഷന്‍ വികസനമാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. നിര്‍ദ്ദേശങ്ങള്‍ പലതും ഉയര്‍ന്നു വന്നു. വിഴിഞ്ഞം- കാട്ടക്കട റോഡില്‍ അടിപ്പാത നിര്‍മാണം എന്ന നിര്‍ദ്ദേശം ഉദ്യോഗസ്ഥ തലത്തില്‍ അംഗീകരിക്കപ്പെട്ടു. അതിനായി മണ്ണ് പരിശോധനയും നടന്നു. എന്നാല്‍ അതിനെതിരെ വ്യാപരികളടക്കമുള്ളവരുടെ പ്രതിഷേധമുണ്ടായപ്പോള്‍ സര്‍ക്കാര്‍ അതും ഉപേക്ഷിച്ചു. ഇനി എന്ത് വേണമെന്നതില്‍ ആലോചനകള്‍ നടക്കുന്നതേയുള്ളു. സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയില്ലാത്ത പ്രവര്‍ത്തനമാണ് വികസനത്തിന് തടസമെന്നാണ് സ്ഥലം എം.എല്‍.എയുടെ പക്ഷം. വികസനത്തിന് തടസം നില്‍ക്കുന്നുവെന്ന പ്രചരണത്തെ വ്യാപാരികള്‍ തള്ളികളയുകയാണ്. കൊടിനടവരെയുള്ള നാലുവരി പാതയോട് ചേര്‍ന്ന് ബാലരാമപുരം ജംഗ്ഷനില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അപകടത്തിന് കാരണമാകുന്നുവെന്ന ആരോപണവും നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്.

റോഡ് വികസനത്തിന്‍റെ ശേഷിക്കുന്ന ഭാഗമായ ബാലരാമപുരം മുതല്‍ കളിയിക്കാവിള വരെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടില്ല. വികസനം മുന്നില്‍ കണ്ട് ഇരുവശത്തും ക്രയവിക്രയങ്ങള്‍ മരവിപ്പിച്ചിരിക്കകുയാണ്. ഇതോടെ റോഡിന് വശങ്ങളില്‍ താമസിക്കുന്നവര്‍ ദുരിതത്തിലായി.

ഒന്നാം ഘട്ടം പൂര്‍ത്തിയാകാന്‍ എടുത്തത് അഞ്ചു വര്‍ഷം. അതുപോലെ രണ്ടാം ഘട്ടത്തിനും വേണ്ടി വന്നു അഞ്ച് വര്‍ഷം. പൂര്‍ത്തിയാക്കിയ രണ്ടാം ഘട്ടം പൂര്‍ണ്ണതയിലെത്തണമെങ്കില്‍ ഇനിയും ഒരു കിലോമീറ്റര്‍ റോഡ് കൂടി നിർമിക്കേണ്ടതുണ്ട്. റോഡ് വികസനത്തിനൊപ്പം സാധ്യമാകേണ്ട ബാലരാമപുരം ജംങ്ഷൻ വികസനവും ഇതോടെ നിലച്ചു. വികസന പ്രതീക്ഷയിലാണ് ബാലരാമപുരത്തുകാർ. അപകടങ്ങൾക്ക് അറുതിയും ഗതാഗതക്കുരുക്കില്ലാത്ത സുരക്ഷിത യാത്രയുമാണ് ഇവർ സ്വപ്‌നം കാണുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.