ETV Bharat / city

കൊണ്ടോട്ടിയില്‍ ബ്രൗൺഷുഗർ വേട്ട; പിടിയിലായത് വൻ വിൽപന സംഘം - Brownshur hunting in Kondotty; The big sales team that was caught

വിദ്യാർഥികളേയും അന്യസംസ്ഥാന തൊഴിലാളികളേയും സംഘം കാരിയർമാരായി ഉപയോഗിച്ചിരുന്നു. ചെറിയ പാക്കറ്റുകളാക്കി മൊബൈൽ ഫോണിന്‍റെ കവറിലും ശരീര ഭാഗങ്ങളിലും ഒളിപ്പിച്ചാണ് ബ്രൗൺ ഷുഗർ കൊണ്ടു നടന്നിരുന്നത്‌.

kondotty
കൊണ്ടോട്ടിയില്‍ ബ്രൗൺഷുഗർ വേട്ട; പിടിയിലായത് വൻ വിൽപന സംഘം
author img

By

Published : Dec 2, 2019, 9:15 PM IST

Updated : Dec 2, 2019, 9:44 PM IST

കൊണ്ടോട്ടി; 80 പായ്ക്കറ്റ് ബ്രൗൺ ഷുഗറും 100 മെത്ത് ടാബ്ലറ്റുകളുമായി രണ്ട് പേരെ കൊണ്ടോട്ടിയില്‍ പിടികൂടി. കൊണ്ടാട്ടി മേലങ്ങാടി മത്തൻ കുഴിയിൽ അഷ്റഫ്, വെസ്റ്റ് ബംഗാൾ നോയിഡ സ്വദേശി ബത്തൻ പാര രാജു ഷെയ്ക് എന്നിവരെയാണ് കൊണ്ടോട്ടി ഇൻസ്പെക്ടർ എൻബി ഷൈജുവും ആന്‍റി നാർക്കോട്ടിക് സ്ക്വാഡും ചേർന്ന് പിടികൂടിയത്.

കൊണ്ടോട്ടിയില്‍ ബ്രൗൺഷുഗർ വേട്ട; പിടിയിലായത് വൻ വിൽപന സംഘം

കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും ന്യൂജൻ ഡ്രഗ്ഗ് അടക്കം മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ ആന്‍റി നർക്കോട്ടിക്ക് സ്ക്വാഡ്‌ ഒരാഴ്ചയോളമായി ഇവരെ നീരീക്ഷിച്ചു വരികയായിരുന്നു. വിദ്യാർഥികളേയും അന്യസംസ്ഥാന തൊഴിലാളികളേയും സംഘം കാരിയർമാരായി ഉപയോഗിച്ചിരുന്നു. ചെറിയ പാക്കറ്റുകളാക്കി മൊബൈൽ ഫോണിന്‍റെ കവറിലും ശരീര ഭാഗങ്ങളിലും ഒളിപ്പിച്ചാണ് ബ്രൗൺ ഷുഗർ കൊണ്ടു നടന്നിരുന്നത്‌. 100 ഓളം മെത്ത് ടാബുകളും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായ ബംഗാൾ സ്വദേശി 2017ൽ മലപ്പുറം എക്സൈസ് സ്ക്വാഡ് മൂന്ന് കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ഈ കേസിൽ രണ്ട് മാസം മുൻപാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്. ഇവരെ കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും.
നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി . പി ഷംസ്, മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ഇൻസ്പെക്ടർ ഷൈജു, എസ് ഐ അഹമ്മദ് കുട്ടി, സ്ക്വാഡ്‌ അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

കൊണ്ടോട്ടി; 80 പായ്ക്കറ്റ് ബ്രൗൺ ഷുഗറും 100 മെത്ത് ടാബ്ലറ്റുകളുമായി രണ്ട് പേരെ കൊണ്ടോട്ടിയില്‍ പിടികൂടി. കൊണ്ടാട്ടി മേലങ്ങാടി മത്തൻ കുഴിയിൽ അഷ്റഫ്, വെസ്റ്റ് ബംഗാൾ നോയിഡ സ്വദേശി ബത്തൻ പാര രാജു ഷെയ്ക് എന്നിവരെയാണ് കൊണ്ടോട്ടി ഇൻസ്പെക്ടർ എൻബി ഷൈജുവും ആന്‍റി നാർക്കോട്ടിക് സ്ക്വാഡും ചേർന്ന് പിടികൂടിയത്.

കൊണ്ടോട്ടിയില്‍ ബ്രൗൺഷുഗർ വേട്ട; പിടിയിലായത് വൻ വിൽപന സംഘം

കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും ന്യൂജൻ ഡ്രഗ്ഗ് അടക്കം മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ ആന്‍റി നർക്കോട്ടിക്ക് സ്ക്വാഡ്‌ ഒരാഴ്ചയോളമായി ഇവരെ നീരീക്ഷിച്ചു വരികയായിരുന്നു. വിദ്യാർഥികളേയും അന്യസംസ്ഥാന തൊഴിലാളികളേയും സംഘം കാരിയർമാരായി ഉപയോഗിച്ചിരുന്നു. ചെറിയ പാക്കറ്റുകളാക്കി മൊബൈൽ ഫോണിന്‍റെ കവറിലും ശരീര ഭാഗങ്ങളിലും ഒളിപ്പിച്ചാണ് ബ്രൗൺ ഷുഗർ കൊണ്ടു നടന്നിരുന്നത്‌. 100 ഓളം മെത്ത് ടാബുകളും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായ ബംഗാൾ സ്വദേശി 2017ൽ മലപ്പുറം എക്സൈസ് സ്ക്വാഡ് മൂന്ന് കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ഈ കേസിൽ രണ്ട് മാസം മുൻപാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്. ഇവരെ കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും.
നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി . പി ഷംസ്, മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ഇൻസ്പെക്ടർ ഷൈജു, എസ് ഐ അഹമ്മദ് കുട്ടി, സ്ക്വാഡ്‌ അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

Intro:കൊണ്ടോട്ടിയിൽ വീണ്ടും വൻ മയക്കുമരുന്നു വേട്ട, 80 പേക്കറ്റുകളിലായി ബ്രൗൺ ഷുഗറും , 100 മെത്ത് ടാബ്ലറ്റുകളുമായി കൊണ്ടാട്ടി മേലങ്ങാടി മത്തൻ കുഴിയിൽ അഷ്റഫ്, വെസ്റ്റ് ബംഗാൾ നോയിഡ സ്വദേശി ബത്തൻ പാര രാജു ഷെയ്ക് എന്നിവരെ കൊണ്ടോട്ടി ഇൻസ്പെക്ടർ എൻബി ഷൈജുവും ആന്റി നാർക്കോട്ടിക് സ്ക്വാഡും ചേർന്ന് പിടികൂടി. പിടിയിലായത് വൻ വിൽപന സംഘം

Body:കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും ന്യൂജൻ ഡ്രഗ്ഗ് അടക്കം മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് നടത്തുന്നുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ ആൻ്റിനർക്കോട്ടിക്ക് സ്ക്വോഡ്‌ ഒരാഴ്ചയോളമായി ഇവരെ നീരീക്ഷിച്ചു വരികയായിരുന്നു. വിദ്യാർത്ഥികളേയും അന്യസംസ്ഥാന തൊഴിലാളികളേയും സംഘം കാരിയർമാരായി ഉപയോഗിച്ചിരുന്നു. വളരെ ചെറിയ പാക്കറ്റുകളാക്കി മൊബൈൽ ഫോണിൻ്റെ കവറിനുള്ളിലും വസ്ത്രത്തിൻ്റെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ചാണ് ബ്രൗൺ ഷുഗർ കൊണ്ടു നടന്നിരുന്നത്‌. 100 ഓളം മെത്ത് ടാബുകളും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. 100 രൂപയാണ് ഓരോ ടിബിനും ഇവർ ഈടാക്കിയിരുന്നത്. ചുവന്ന കളറിൽ ചെറിയ ഗുളിക രൂപത്തിൽ ഉള്ള ഈ ഗുളികളുടെ ഉപയോഗം പല മാരകമായ അസുഖങ്ങൾക്കും കാരണമാകാറുണ്ട്. പിടിയിലായ ബംഗാൾ സ്വദേശിയെ 2017ൽ മലപ്പുറം എക്സൈസ് സ്ക്വാഡ് 3 കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ഈ കേസിൽ 2 മാസം മുൻപാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്. ഇവരെ ചോദ്യം ചെയ്തതിൽ ജില്ലയിലെ ചെറുതും വലുതുമായ നിരവധി കച്ചവsക്കാരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണന്നും പോലീസ് അറിയിച്ചു.. നിരവധി ആളുകളാണ് ഇവരെ പിടികൂടിയത് അറിയാതെ ഇവരുടെ ഫോണിലേക്ക് വിളിച്ച് മയക്കുമരുന്ന് ആവശ്യപ്പെട്ടത്‌. ഇവരെ ചോദ്യം ചെയ്തതിൽ രാജസ്ഥാനിൽ നിന്നും ആണ് മയക്കുമരുന്ന് എത്തിച്ചിരുന്നത് എന്ന് അറിവായിട്ടുണ്ട്.ഇവരെ കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വോഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.
മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുൾ കരീം IPS നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി . പി ഷംസ്, മലപ്പുറം ഡി വൈ എസ് പി ജലീൽ തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ഇൻ പെക്ടർ ഷൈജു, എസ് ഐ അഹമ്മദ് കുട്ടി ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡ്‌ അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവരെ കൂടാതെ എ എസ് ഐ മോഹൻ ദാസ്, പോലീസുകാരാവ രാജേഷ്, ജലാൽ എന്നിവരാണ് പ്രതികളെ പിടികൂടി അന്വോഷണം നടത്തുന്നത്.Conclusion:കൊണ്ടോട്ടിയിൽ വീണ്ടും വൻ മയക്കുമരുന്നു വേട്ട,
Last Updated : Dec 2, 2019, 9:44 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.