ETV Bharat / city

ബിജെപിയില്‍ കലാപക്കൊടി ഉയർന്നു, കോർകമ്മിറ്റിയില്‍ കെ. സുരേന്ദ്രനും വി. മുരളീധരനും രൂക്ഷ വിമര്‍ശനം

author img

By

Published : Jun 6, 2021, 10:22 PM IST

തെരഞ്ഞെടുപ്പ് തോൽവി, കൊടകര കുഴൽപ്പണ കേസ് എന്നീ വിഷയങ്ങളിലാണ് വിമർശനം ഉയർന്നത്. സംഘടനാ സെക്രട്ടറിയും കേന്ദ്ര മന്ത്രിയും സംസ്ഥാന അധ്യക്ഷനും കൂടിയാണ് കാര്യങ്ങൾ എല്ലാം തീരുമാനിച്ചതെന്നും അപമാനഭാരം കൊണ്ട് ജനങ്ങളെയും പ്രവർത്തകരെയും അഭിമുഖീകരിക്കാൻ കഴിയുന്നില്ലെന്നും കോർകമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ തുറന്നടിച്ചു

BJP core committee meeting criticism against K. Surendran and state leadership  കോര്‍ കമ്മിറ്റിയില്‍ കെ.സുരേന്ദ്രനും വി.മുരളീധരനും രൂക്ഷ വിമര്‍ശനം  കെ.സുരേന്ദ്രനും വി.മുരളീധരനും രൂക്ഷ വിമര്‍ശനം  ബിജെപി കോര്‍ കമ്മിറ്റി  ബിജെപി വാര്‍ത്തകള്‍  കൊടകര കുഴല്‍പ്പണ കേസ്  BJP core committee meeting  criticism against K. Surendran  K. Surendran related case
കോര്‍ കമ്മിറ്റിയില്‍ കെ.സുരേന്ദ്രനും വി.മുരളീധരനും രൂക്ഷ വിമര്‍ശനം

എറണാകുളം: ബിജെപി കോർ കമ്മിറ്റി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കേന്ദ്രമന്ത്രി വി.മുരളീധരനും രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് തോൽവി, കൊടകര കുഴൽപ്പണ കേസ് എന്നീ വിഷയങ്ങളിലാണ് വിമർശനം ഉയർന്നത്. രണ്ട് ഘട്ടങ്ങളായാണ് യോഗം നടന്നത്. ആദ്യ ഘട്ടം തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു. അടുത്ത ഘട്ടത്തിലാണ് വിവാദങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയുണ്ടായത്. സംഘടനാ സെക്രട്ടറിയും അധ്യക്ഷനും കേന്ദ്രമന്ത്രിയും ചേർന്ന് എടുക്കുന്ന തീരുമാനങ്ങളാണ് പാർട്ടിയിൽ നടക്കുന്നതെന്ന് കൃഷ്ണദാസ് പക്ഷം വിമർശിച്ചു.

വിമർശനങ്ങളുടെ കെട്ടഴിച്ച് കൃഷ്ണദാസ് പക്ഷം

പാർട്ടി നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്നും കോർ കമ്മിറ്റിയിൽ ആവശ്യമുയർന്നു. അപമാനഭാരം കൊണ്ട് ജനങ്ങളെയും പ്രവർത്തകരെയും അഭിമുഖീകരിക്കാൻ കഴിയുന്നില്ലെന്നും ഒരു വിഭാഗം നേതാക്കള്‍ തുറന്നടിച്ചു. എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന ജനങ്ങളെ പരിഹസിക്കരുതെന്നും ഇപ്പോൾ കിട്ടിയതിലും കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും വിമര്‍ശനം ഉയര്‍ന്നു. പാർട്ടിയെ വിശ്വാസമില്ലാത്തത് കൊണ്ടാണോ പാർട്ടിയുടെ പ്രാഥമികാംഗം പോലുമല്ലാത്ത മകനെ സാമ്പത്തികം കൈകാര്യം ചെയ്യാൻ ഏൽപ്പിച്ചെതെന്നും യോഗത്തില്‍ ചോദ്യം ഉയർന്നു.

സുരേന്ദ്രന്‍റെ കീഴിൽ ഇനി പ്രവർത്തിക്കാൻ പ്രയാസമുണ്ടെന്നും കൃഷ്ണദാസ് പക്ഷം വ്യക്തമാക്കി. കേസിൽ അന്വേഷണം മുന്നോട്ടുപോകട്ടെ എന്ന നിലപാടാണ് കൃഷ്ണദാസ് പക്ഷം സ്വീകരിച്ചത്. തെരെഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചുള്ള വിലയിരുത്തലിലും കെ.സുരേന്ദ്രനെതിരെയും വി.മുരളീധരനെതിരെയും തന്നെയാണ് വിമർശനമുയർന്നത്. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം അടക്കമുള്ള കാര്യങ്ങളിൽ പാളിച്ചയുണ്ടായിയെന്നും സ്ഥാനാർഥിയെ നിശ്ചയിച്ച കാര്യം സ്ഥാനാർഥി തന്നെ അറിഞ്ഞില്ലെന്നും പറയുന്ന സ്ഥിതിയുണ്ടായി. മൂന്ന് മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക നൽകുന്ന കാര്യത്തിൽ പാളിച്ചയുണ്ടായിയെന്നും സംഘടനാ സെക്രട്ടറിയും കേന്ദ്ര മന്ത്രിയും സംസ്ഥാന അധ്യക്ഷനും കൂടിയാണ് കാര്യങ്ങൾ എല്ലാം തീരുമാനിച്ചതെന്നും വിജയ സാധ്യതയുള്ള പല മണ്ഡലങ്ങളിലും ബിജെപി പരാജയപ്പെടാൻ കാരണം സംസ്ഥാന അധ്യക്ഷന്‍റെ ഗ്രൂപ്പ് പ്രവർത്തനമാണെന്നും വിമര്‍ശനമുയര്‍ന്നു.

ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മുരളീധര പക്ഷം

അതേസമയം, ഈ സമയത്ത് പുറത്ത് നിന്നുള്ള വിമർശനം ഒറ്റക്കെട്ടായി പ്രതിരോധിക്കുകയാണ് വേണ്ടതെന്ന് മുരളീധര പക്ഷം വാദിച്ചു. കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പ്രതിരോധിക്കാനാവാത്തതായിരുന്നു ബിജെപി നേതാക്കളുടെ വാർത്താസമ്മേളനം. സംസ്ഥാന കോർകമ്മിറ്റി യോഗത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ പതിവിന് വിപരീതമായി മാധ്യമങ്ങളോട് സംസാരിച്ചത് കുമ്മനം രാജശേഖരനായിരുന്നു. പാർട്ടി പ്രസിഡന്‍റ് കെ.സുരേന്ദ്രനെതിരെ നടക്കുന്നത് പാർട്ടിയെ തകർക്കാനുളള ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം പണം കവർച്ച ചെയ്‌ത കേസിലെ പരാതിക്കാരനും കുഴൽപ്പണ കേസിലെ പ്രതിയുമായ ധർമ്മരാജനുമായി കെ.സുരേന്ദ്രൻ നിരന്തരം ബന്ധപ്പെട്ടത് എന്തിനായിരുന്നുവെന്ന ചോദ്യത്തിന്, പോസ്റ്റർ എത്തിക്കാൻ ചുമതലപ്പെടുത്തിയ ധർമ്മരാജനെ വിളിക്കുകയായിരുന്നുവെന്നായിരുന്നു മറുപടി. ധർമ്മരാജനുമായി സുരേന്ദ്രന്‍റെ മകൻ കൂടിക്കഴ്ച്ച നടത്തിയതിന്‍റെ പേരിലാണല്ലോ അന്വേഷണ സംഘം ചോദ്യം ചെയ്‌തത് എന്ന ചോദ്യത്തിന് അന്വേഷണത്തിന്‍റെ ഭാഗമായ കാര്യത്തിൽ പ്രതികരിക്കുന്നില്ലെന്നായിരുന്നു മറുപടി.

Also read: കെ. സുരേന്ദ്രന് കുരുക്ക് മുറുകുന്നു; സുന്ദരയ്ക്ക് പണം നല്‍കിയത് അടുത്ത അനുയായി

പൊലീസിനെ ഉപയോഗിച്ച് പാർട്ടിക്കെതിരെ ഇടതുപക്ഷ സർക്കാർ നടത്തുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ തുറന്നുകാട്ടുകയാണെന്നും കുമ്മനം പറഞ്ഞു. പരാതിക്കാരന്‍റെ ഫോൺ കോൾ പരിശോധിച്ചു ആളുകളെ ചോദ്യം ചെയ്യലാണ് ഇപ്പോൾ നടക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു. ഇ.ഡി കേസ് ഏറ്റെടുക്കണമെങ്കിൽ ചില നടപടിക്രമങ്ങൾ ഉണ്ടന്നും അത് സർക്കാറിനും പൊലീസിനും അറിയാമെന്നും അദ്ദേഹം പറഞ്ഞു. സുന്ദരയെ പണം കൊടുത്താണ് അന്ന് തെരഞ്ഞെടുപ്പിൽ നിന്ന് പിന്തിരിപ്പിച്ചതെങ്കിൽ, ഇന്ന് എത്ര കൊടുത്താണ് മാറ്റി പറയിപ്പിച്ചതെന്ന് സിപിഎം പറയട്ടെയെന്നായിരുന്നു കെ.സുരേന്ദ്രന്‍റെ പ്രതികരണം.

എറണാകുളം: ബിജെപി കോർ കമ്മിറ്റി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കേന്ദ്രമന്ത്രി വി.മുരളീധരനും രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് തോൽവി, കൊടകര കുഴൽപ്പണ കേസ് എന്നീ വിഷയങ്ങളിലാണ് വിമർശനം ഉയർന്നത്. രണ്ട് ഘട്ടങ്ങളായാണ് യോഗം നടന്നത്. ആദ്യ ഘട്ടം തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു. അടുത്ത ഘട്ടത്തിലാണ് വിവാദങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയുണ്ടായത്. സംഘടനാ സെക്രട്ടറിയും അധ്യക്ഷനും കേന്ദ്രമന്ത്രിയും ചേർന്ന് എടുക്കുന്ന തീരുമാനങ്ങളാണ് പാർട്ടിയിൽ നടക്കുന്നതെന്ന് കൃഷ്ണദാസ് പക്ഷം വിമർശിച്ചു.

വിമർശനങ്ങളുടെ കെട്ടഴിച്ച് കൃഷ്ണദാസ് പക്ഷം

പാർട്ടി നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്നും കോർ കമ്മിറ്റിയിൽ ആവശ്യമുയർന്നു. അപമാനഭാരം കൊണ്ട് ജനങ്ങളെയും പ്രവർത്തകരെയും അഭിമുഖീകരിക്കാൻ കഴിയുന്നില്ലെന്നും ഒരു വിഭാഗം നേതാക്കള്‍ തുറന്നടിച്ചു. എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന ജനങ്ങളെ പരിഹസിക്കരുതെന്നും ഇപ്പോൾ കിട്ടിയതിലും കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും വിമര്‍ശനം ഉയര്‍ന്നു. പാർട്ടിയെ വിശ്വാസമില്ലാത്തത് കൊണ്ടാണോ പാർട്ടിയുടെ പ്രാഥമികാംഗം പോലുമല്ലാത്ത മകനെ സാമ്പത്തികം കൈകാര്യം ചെയ്യാൻ ഏൽപ്പിച്ചെതെന്നും യോഗത്തില്‍ ചോദ്യം ഉയർന്നു.

സുരേന്ദ്രന്‍റെ കീഴിൽ ഇനി പ്രവർത്തിക്കാൻ പ്രയാസമുണ്ടെന്നും കൃഷ്ണദാസ് പക്ഷം വ്യക്തമാക്കി. കേസിൽ അന്വേഷണം മുന്നോട്ടുപോകട്ടെ എന്ന നിലപാടാണ് കൃഷ്ണദാസ് പക്ഷം സ്വീകരിച്ചത്. തെരെഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചുള്ള വിലയിരുത്തലിലും കെ.സുരേന്ദ്രനെതിരെയും വി.മുരളീധരനെതിരെയും തന്നെയാണ് വിമർശനമുയർന്നത്. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം അടക്കമുള്ള കാര്യങ്ങളിൽ പാളിച്ചയുണ്ടായിയെന്നും സ്ഥാനാർഥിയെ നിശ്ചയിച്ച കാര്യം സ്ഥാനാർഥി തന്നെ അറിഞ്ഞില്ലെന്നും പറയുന്ന സ്ഥിതിയുണ്ടായി. മൂന്ന് മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക നൽകുന്ന കാര്യത്തിൽ പാളിച്ചയുണ്ടായിയെന്നും സംഘടനാ സെക്രട്ടറിയും കേന്ദ്ര മന്ത്രിയും സംസ്ഥാന അധ്യക്ഷനും കൂടിയാണ് കാര്യങ്ങൾ എല്ലാം തീരുമാനിച്ചതെന്നും വിജയ സാധ്യതയുള്ള പല മണ്ഡലങ്ങളിലും ബിജെപി പരാജയപ്പെടാൻ കാരണം സംസ്ഥാന അധ്യക്ഷന്‍റെ ഗ്രൂപ്പ് പ്രവർത്തനമാണെന്നും വിമര്‍ശനമുയര്‍ന്നു.

ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മുരളീധര പക്ഷം

അതേസമയം, ഈ സമയത്ത് പുറത്ത് നിന്നുള്ള വിമർശനം ഒറ്റക്കെട്ടായി പ്രതിരോധിക്കുകയാണ് വേണ്ടതെന്ന് മുരളീധര പക്ഷം വാദിച്ചു. കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പ്രതിരോധിക്കാനാവാത്തതായിരുന്നു ബിജെപി നേതാക്കളുടെ വാർത്താസമ്മേളനം. സംസ്ഥാന കോർകമ്മിറ്റി യോഗത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ പതിവിന് വിപരീതമായി മാധ്യമങ്ങളോട് സംസാരിച്ചത് കുമ്മനം രാജശേഖരനായിരുന്നു. പാർട്ടി പ്രസിഡന്‍റ് കെ.സുരേന്ദ്രനെതിരെ നടക്കുന്നത് പാർട്ടിയെ തകർക്കാനുളള ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം പണം കവർച്ച ചെയ്‌ത കേസിലെ പരാതിക്കാരനും കുഴൽപ്പണ കേസിലെ പ്രതിയുമായ ധർമ്മരാജനുമായി കെ.സുരേന്ദ്രൻ നിരന്തരം ബന്ധപ്പെട്ടത് എന്തിനായിരുന്നുവെന്ന ചോദ്യത്തിന്, പോസ്റ്റർ എത്തിക്കാൻ ചുമതലപ്പെടുത്തിയ ധർമ്മരാജനെ വിളിക്കുകയായിരുന്നുവെന്നായിരുന്നു മറുപടി. ധർമ്മരാജനുമായി സുരേന്ദ്രന്‍റെ മകൻ കൂടിക്കഴ്ച്ച നടത്തിയതിന്‍റെ പേരിലാണല്ലോ അന്വേഷണ സംഘം ചോദ്യം ചെയ്‌തത് എന്ന ചോദ്യത്തിന് അന്വേഷണത്തിന്‍റെ ഭാഗമായ കാര്യത്തിൽ പ്രതികരിക്കുന്നില്ലെന്നായിരുന്നു മറുപടി.

Also read: കെ. സുരേന്ദ്രന് കുരുക്ക് മുറുകുന്നു; സുന്ദരയ്ക്ക് പണം നല്‍കിയത് അടുത്ത അനുയായി

പൊലീസിനെ ഉപയോഗിച്ച് പാർട്ടിക്കെതിരെ ഇടതുപക്ഷ സർക്കാർ നടത്തുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ തുറന്നുകാട്ടുകയാണെന്നും കുമ്മനം പറഞ്ഞു. പരാതിക്കാരന്‍റെ ഫോൺ കോൾ പരിശോധിച്ചു ആളുകളെ ചോദ്യം ചെയ്യലാണ് ഇപ്പോൾ നടക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു. ഇ.ഡി കേസ് ഏറ്റെടുക്കണമെങ്കിൽ ചില നടപടിക്രമങ്ങൾ ഉണ്ടന്നും അത് സർക്കാറിനും പൊലീസിനും അറിയാമെന്നും അദ്ദേഹം പറഞ്ഞു. സുന്ദരയെ പണം കൊടുത്താണ് അന്ന് തെരഞ്ഞെടുപ്പിൽ നിന്ന് പിന്തിരിപ്പിച്ചതെങ്കിൽ, ഇന്ന് എത്ര കൊടുത്താണ് മാറ്റി പറയിപ്പിച്ചതെന്ന് സിപിഎം പറയട്ടെയെന്നായിരുന്നു കെ.സുരേന്ദ്രന്‍റെ പ്രതികരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.