ETV Bharat / business

വിലയിടിഞ്ഞ് നാളികേരം: കർഷകർ ദുരിതത്തിൽ

30 മുതൽ 35 രൂപ വരെ വിലയുണ്ടായിരുന്ന നാളികേരത്തിന് ഇപ്പോൾ ലഭിക്കുന്നത് 25 രൂപ മാത്രമാണ്

വിലയിടിഞ്ഞ് നാളികേരം: കർഷകർ ദുരിതത്തിൽ
author img

By

Published : May 20, 2019, 5:08 PM IST

തൃശൂർ: സംസ്ഥാനത്ത് നാളികേരളത്തിന് വിലയിടിഞ്ഞതോടെ കര്‍ഷകര്‍ ദുരിതത്തിലായി. മൂന്ന് മാസത്തിനിടെ പത്ത് രൂപയോളം ഇടിവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. തമിഴ്നാട്ടില്‍ നാളികേരത്തിന്‍റെ ഉല്‍പാദനം വര്‍ധിച്ചതും കേരളത്തിലേക്കുള്ള നാളികേര കയറ്റുമതി വർദ്ധിച്ചതുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. വില പിടിച്ചു നിർത്തുന്നതിൽ കൃഷി വകുപ്പ് അടക്കുള്ള സർക്കാർ സംവിധാനങ്ങൾ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നും ഉല്‍പാദന ചിലവിന് അനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ല എന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.

വിലയിടിഞ്ഞ് നാളികേരം: കർഷകർ ദുരിതത്തിൽ

30 മുതൽ 35 രൂപ വരെ വിലയുണ്ടായിരുന്ന നാളികേരത്തിന് ഇപ്പോൾ ലഭിക്കുന്നത് 25 രൂപ മാത്രമാണ്. ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും 10 മുതൽ 15 തേങ്ങ മാത്രം ലഭിക്കുന്ന തെങ്ങൊന്നിന് 50 രൂപ കൂലി നൽകേണ്ടി വരുന്നതും കര്‍ഷകരുടെ ദുരിതം വർദ്ധിപ്പിക്കുന്നു. ഇതിന് പുറമെ നാളികേരം പൊളിച്ചെടുക്കാനും തൊഴിലാളികൾക്ക് പ്രത്യേകം കൂലി നല്‍കണം. വിലവര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ വിളവെടുത്ത നാളികേരം മിക്ക കർഷകരും വില്‍ക്കാനാകാതെ കൂട്ടിയിട്ടിരിക്കുകയാണ്. നേരത്തെ വില കുറഞ്ഞ സാഹചര്യത്തിൽ കൃഷിഭവനുകൾ വഴി കേരഫെഡ് നാളികേരം സംഭരിച്ചിരുന്നത് കർഷകർക്ക് ആശ്വാസമായിരുന്നു. പിന്നീട് സർക്കാർ ഇത് അവസാനിപ്പിച്ചു. വില താഴുന്ന സാഹചര്യത്തിൽ വീണ്ടും സംഭരണം തുടങ്ങാമെന്ന പ്രതീക്ഷയിലാണ് കർഷകർ.

തൃശൂർ: സംസ്ഥാനത്ത് നാളികേരളത്തിന് വിലയിടിഞ്ഞതോടെ കര്‍ഷകര്‍ ദുരിതത്തിലായി. മൂന്ന് മാസത്തിനിടെ പത്ത് രൂപയോളം ഇടിവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. തമിഴ്നാട്ടില്‍ നാളികേരത്തിന്‍റെ ഉല്‍പാദനം വര്‍ധിച്ചതും കേരളത്തിലേക്കുള്ള നാളികേര കയറ്റുമതി വർദ്ധിച്ചതുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. വില പിടിച്ചു നിർത്തുന്നതിൽ കൃഷി വകുപ്പ് അടക്കുള്ള സർക്കാർ സംവിധാനങ്ങൾ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നും ഉല്‍പാദന ചിലവിന് അനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ല എന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.

വിലയിടിഞ്ഞ് നാളികേരം: കർഷകർ ദുരിതത്തിൽ

30 മുതൽ 35 രൂപ വരെ വിലയുണ്ടായിരുന്ന നാളികേരത്തിന് ഇപ്പോൾ ലഭിക്കുന്നത് 25 രൂപ മാത്രമാണ്. ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും 10 മുതൽ 15 തേങ്ങ മാത്രം ലഭിക്കുന്ന തെങ്ങൊന്നിന് 50 രൂപ കൂലി നൽകേണ്ടി വരുന്നതും കര്‍ഷകരുടെ ദുരിതം വർദ്ധിപ്പിക്കുന്നു. ഇതിന് പുറമെ നാളികേരം പൊളിച്ചെടുക്കാനും തൊഴിലാളികൾക്ക് പ്രത്യേകം കൂലി നല്‍കണം. വിലവര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ വിളവെടുത്ത നാളികേരം മിക്ക കർഷകരും വില്‍ക്കാനാകാതെ കൂട്ടിയിട്ടിരിക്കുകയാണ്. നേരത്തെ വില കുറഞ്ഞ സാഹചര്യത്തിൽ കൃഷിഭവനുകൾ വഴി കേരഫെഡ് നാളികേരം സംഭരിച്ചിരുന്നത് കർഷകർക്ക് ആശ്വാസമായിരുന്നു. പിന്നീട് സർക്കാർ ഇത് അവസാനിപ്പിച്ചു. വില താഴുന്ന സാഹചര്യത്തിൽ വീണ്ടും സംഭരണം തുടങ്ങാമെന്ന പ്രതീക്ഷയിലാണ് കർഷകർ.

Intro:പച്ചതേങ്ങയുടെ വിലയിടിവ് മൂലം ഗുരുതര പ്രതിസന്ധിയിലായിരിക്കുകയാണ് നാളികേര കർഷകർ.വിലയിടിവിനൊപ്പം തമിഴ്നാട്ടിൽ നിന്നുള്ള നാളികേരത്തിന്റെ വരവും കർഷകരെ സാരമായി ബാധിച്ചിരിക്കുകയാണ്.


Body:പച്ചത്തേങ്ങക്ക് മൂന്നു മാസത്തിനുളളിൽ പത്തു രൂപയുടെ വിലയിടിവ് സംഭവിച്ചതോടെ നിരാശയിലായിരിക്കുകയാണ് നാളികേര കർഷകർ.തമിഴ്നാട്ടിൽ നാളികേര ഉത്പാദനം വർദ്ധിച്ചതിനാൽ വിപണിയിലേക്ക് വൻതോതിൽ പച്ചത്തേങ്ങ എത്താൻ തുടങ്ങിയതുമാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്.വില പിടിച്ചു നിർത്തുന്നതിൽ കൃഷി വകുപ്പ് അടക്കുള്ള സർക്കാർ സംവിധാനങ്ങൾ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ഉത്പാദന ചിലവിന് അനുസരിച്ച വരുമാനം ലഭിക്കുന്നില്ല എന്നതും തങ്ങളെ ദുരിതത്തിലാക്കുന്നതായി കർഷകർ പറയുന്നു.

byte വർഗ്ഗീസ് തരകൻ





Conclusion:കുറച്ചു നാളുകൾക്ക് മുൻപ് വരെ 30 മുതൽ 35 രൂപ വരെ കിട്ടിയിരുന്ന നാളികേരത്തിന് ഇപ്പോൾ ലഭിക്കുന്ന വില  25 രൂപ മാത്രമാണ്. വെള്ളം ഒഴിവാക്കി വെട്ടിത്തൂക്കം നൽകുമ്പോൾ 28 രൂപ വരെ ലഭിക്കുന്നുണ്ട്. എന്നാൽ കൃഷി നടത്തി വിളവെടുത്ത് വിപണിയിലെത്തിക്കുന്ന കർഷകരെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികളാണ്. ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും പരമാവാധി 10 മുതൽ 15 തേങ്ങ മാത്രം ലഭിക്കുന്ന തെങ്ങൊന്നിന് 50 രൂപ കൂലി നൽകേണ്ടിയുംവരുന്നു.നാളികേരം പൊളിച്ചടുക്കാൻ തൊഴിലാളികൾക്ക് രണ്ടു രൂപീവീതം നൽകണം എന്നതും ഉത്പാദകരായ കർഷകർക്ക് നാളികേര കൃഷി കൊണ്ട് കാര്യമായ വരുമാനം ലഭിക്കാതെ വരുന്നു.വിളവെടുത്ത നാളികേരം പല കർഷകരും വില കൂടുതൽ ലഭിക്കുമെന്ന പ്രതീക്ഷയിൽ പറമ്പുകളിൽ കൂട്ടിയിട്ടിരിക്കുകയാണ്.എന്നാൽ വരും ദിവസങ്ങളിൽ ഇനിയും വില കുറയുമെന്ന സൂചനകളാണ് വിപണിയിൽ നിന്നും ലഭിക്കുന്നത്.മുൻപ് വില കുറഞ്ഞ സാഹചര്യത്തിൽ കൃഷിഭവനുകൾ വഴി കേരഫെഡ് നാളികേരം സംഭരിച്ചിരുന്നത് കർഷകർക്ക് ആശ്വാസമായിരുന്നു.എന്നാൽ ഇടക്കാലത്ത് സർക്കാർ സംഭരണം നിർത്തിവച്ചിരിക്കുകയാണ്.വില താഴുന്ന സാഹചര്യത്തിൽ വീണ്ടും സംഭരണം തുടങ്ങണമെന്ന പ്രതീക്ഷയിലാണ് കർഷകർ. 

ഇ ടിവി ഭാരത്
തൃശ്ശൂർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.