മുംബൈ: കറന്‍സിയില്‍ രൂപമാറ്റം വരുത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മുംബൈ ഹൈക്കോടതി. കാഴ്ച വൈകല്യമുള്ളവര്‍ക്ക് നോട്ടുകൾ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളാണ് ഒറ്റയടിക്ക് മാറ്റിയതെന്ന് കോടതി പറഞ്ഞു. എന്തിനാണ് കറന്‍സിയില്‍ മാറ്റം വരുത്തിയതെന്ന് ആര്‍ബിഐ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേ സമയം വ്യാജ നോട്ടുകള്‍ ഒഴിവാക്കാനായിരുന്നു പഴയ കറന്‍സികള്‍ ഒഴിവാക്കിയത് എന്നായിരുന്നു ആര്‍ബിഐ വിശദീകരണം. നാഷണൽ അസോസിയേഷൻ ഓഫ് ബ്ലൈൻഡ് സമർപ്പിച്ച ഹർജിയിൽ ഈ മാസം ഒന്നിന് സത്യവാങ്മൂലം സമർപ്പിക്കാൻ ആർബിഐക്കു നിർദേശം നൽകിയിരുന്നു. എന്നാൽ ആർബിഐ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.