വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായി ഡൊണാൾഡ് ട്രംപിനെ നാമനിർദേശം ചെയ്തു. റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിലാണ് പ്രഖ്യാപനം. രണ്ടാം തവണയാണ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രചാരണം ശക്തമാക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടി.
ട്രംപ് ഭരണകൂടത്തിന്‍റെ കഴിഞ്ഞ നാല് വർഷത്തെ ഭരണനേട്ടങ്ങൾ വിവരിച്ചാണ് കൺവെൻഷനില്‍ ട്രംപ് പ്രസംഗിച്ചത്. ട്രംപിന് മുൻപ് യു.എസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് കൺവെൻഷനെ അഭിസംബോധന ചെയ്തു വലിയ എതിർപ്പുകൾ ഇല്ലാതെയാണ് ട്രംപിന്‍റെ സ്ഥാനാർഥിത്വം അംഗീകരിക്കപ്പെട്ടത്.