ETV Bharat / briefs

ആദിത്യനെ മർദ്ദിച്ചാണ് രേഖ വ്യാജമായി നിർമ്മിച്ചതെന്ന് മൊഴിവാങ്ങിയതെന്ന് അതിരൂപത

author img

By

Published : May 20, 2019, 6:05 PM IST

Updated : May 20, 2019, 10:55 PM IST

ആദിത്യൻ രേഖ സ്ക്രീന്‍ ഷോട്ട് എടുത്തതാണെന്നും കൃത്രിമമായി നിർമ്മിച്ചതല്ലെന്നും എറണാകുളം അങ്കമാലി അതിരൂപത

സീറോ മലബാർ സഭ വ്യാജ രേഖ കേസ്

കൊച്ചി: സിറോ മലബാർ സഭ വ്യാജ രേഖ കേസിൽ വ്യവസായ സ്ഥാപനത്തിന്റെ സെർവ്വറിലുള്ള രേഖകൾ അറസ്റ്റിലായ ആദിത്യൻ സ്ക്രീന്‍ ഷോട്ട് എടുത്തതാണെന്നും കൃത്രിമമായി നിർമ്മിച്ചതല്ലെന്നും എറണാകുളം അങ്കമാലി അതിരൂപത.

ആദിത്യനെ മര്‍ദിച്ചാണ് മൊഴി വാങ്ങിയതെന്ന് അതിരൂപത

സിറോ മലബാർ സഭയിലെ സാൻജോസ് പള്ളി വികാരി ടോണി കല്ലൂക്കരൻ ആവശ്യപ്പെട്ടത് പ്രകാരമാണ് രേഖ തയ്യാറാക്കിയതെന്ന് ആദിത്യന്‍ പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ ടോണി കല്ലൂക്കരന് കേസുമായി യാതൊരു ബന്ധവുമില്ലെന്നും എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ജേക്കബ് മനത്തോടം പറഞ്ഞു. സെർവറിൽ നിന്നും ലഭിച്ച രേഖകളിൽ ആലഞ്ചേരിയുടെ പേരുള്ളതിനാൽ പിതാവിന് ഇതിൽ പങ്കുണ്ടെന്ന് പറയാനാവില്ലെന്നും ജേക്കബ് മനത്തോടം. എറണാകുളത്ത് പ്രസ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിത്യനെ മർദ്ദിച്ച് ഫാദർ പോൾ തേലക്കാട്, ഫാദർ ടോണി കല്ലൂക്കാരൻ എന്നിവരുടെ പേര് പറയാൻ പൊലീസ് നിർബന്ധിക്കുകയായിരുന്നു. ആദിത്യനെ ക്രൂരമായി മർദ്ദിച്ചാണ് രേഖ വ്യാജമായി നിർമ്മിച്ചതെന്ന് മൊഴിവാങ്ങിയതെന്ന് ഫാദർ സക്കരിയ എസ്.വി. പറഞ്ഞു. വ്യാജരേഖ കേസിൽ സി.ബി.ഐ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ നടത്തണം. പോലീസ് അന്വേഷണത്തിലൂടെ സത്യം തെളിയാൻ സാധ്യതയില്ലെന്നും അങ്കമാലി അതിരൂപത. വ്യാജരേഖ കേസിൽ നിരപരാധികളെ പീഢിപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധമുയരുമെന്ന് വൈദിക സമിതി അറിയിച്ചു.

കൊച്ചി: സിറോ മലബാർ സഭ വ്യാജ രേഖ കേസിൽ വ്യവസായ സ്ഥാപനത്തിന്റെ സെർവ്വറിലുള്ള രേഖകൾ അറസ്റ്റിലായ ആദിത്യൻ സ്ക്രീന്‍ ഷോട്ട് എടുത്തതാണെന്നും കൃത്രിമമായി നിർമ്മിച്ചതല്ലെന്നും എറണാകുളം അങ്കമാലി അതിരൂപത.

ആദിത്യനെ മര്‍ദിച്ചാണ് മൊഴി വാങ്ങിയതെന്ന് അതിരൂപത

സിറോ മലബാർ സഭയിലെ സാൻജോസ് പള്ളി വികാരി ടോണി കല്ലൂക്കരൻ ആവശ്യപ്പെട്ടത് പ്രകാരമാണ് രേഖ തയ്യാറാക്കിയതെന്ന് ആദിത്യന്‍ പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ ടോണി കല്ലൂക്കരന് കേസുമായി യാതൊരു ബന്ധവുമില്ലെന്നും എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ജേക്കബ് മനത്തോടം പറഞ്ഞു. സെർവറിൽ നിന്നും ലഭിച്ച രേഖകളിൽ ആലഞ്ചേരിയുടെ പേരുള്ളതിനാൽ പിതാവിന് ഇതിൽ പങ്കുണ്ടെന്ന് പറയാനാവില്ലെന്നും ജേക്കബ് മനത്തോടം. എറണാകുളത്ത് പ്രസ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിത്യനെ മർദ്ദിച്ച് ഫാദർ പോൾ തേലക്കാട്, ഫാദർ ടോണി കല്ലൂക്കാരൻ എന്നിവരുടെ പേര് പറയാൻ പൊലീസ് നിർബന്ധിക്കുകയായിരുന്നു. ആദിത്യനെ ക്രൂരമായി മർദ്ദിച്ചാണ് രേഖ വ്യാജമായി നിർമ്മിച്ചതെന്ന് മൊഴിവാങ്ങിയതെന്ന് ഫാദർ സക്കരിയ എസ്.വി. പറഞ്ഞു. വ്യാജരേഖ കേസിൽ സി.ബി.ഐ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ നടത്തണം. പോലീസ് അന്വേഷണത്തിലൂടെ സത്യം തെളിയാൻ സാധ്യതയില്ലെന്നും അങ്കമാലി അതിരൂപത. വ്യാജരേഖ കേസിൽ നിരപരാധികളെ പീഢിപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധമുയരുമെന്ന് വൈദിക സമിതി അറിയിച്ചു.

Intro:Body:

വ്യവസായ സ്ഥാപനത്തിന്റെ സെർവറിലുള്ള രേഖകൾ സ്ക്രീൻ ഷോർട്ട് എടുത്തതാണ്. ഇത് കൃത്രിമമായി ആദിത്യൻ നിർമിച്ചതല്ല

[5/20, 4:18 PM] parvees kochi: ഭൂമിയിടപാട് സംബന്ധിച്ച് അപാകതകൾ ബോധ്യപ്പെട്ടതിനാലാണ് കർദിനാൾ ആലഞ്ചേരിയെ അതിരൂപതയുടെ ഭരണപരമായ ചുമതലകളിൽ നിന്ന് മാറ്റിയത്, എന്നാൽ വ്യാജരേഖയുടെ പേരിൽ ഇതിനെ ന്യായീകരിക്കുന്ന സാഹചര്യമാണുള്ളത് എന്നും ഫാദർ കുര്യോക്കോസ്മണ്ടാടൻ

[5/20, 4:23 PM] parvees kochi: ഫാദർ ടോണി കല്ലൂക്കാരന് വ്യാജരേഖയുമായി യാതൊരു ബന്ധവുമില്ല.

[5/20, 4:29 PM] parvees kochi: വ്യാജരേഖ കേസിൽ സി.ബി.ഐ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ നടത്തണമെന്ന് എറണാകുളം അങ്കമാലി അതിരൂപത

[5/20, 4:30 PM] parvees kochi: പോലീസ് അന്വേഷണത്തിലൂടെ സത്യം തെളിയാൻ സാധ്യതയില്ല

സെർവറിൽ നിന്നും ലഭിച്ച രേഖകളിൽ ആലഞ്ചേരിയുടെ പേരുള്ളതിനാൽ പിതാവിന് ഇതിൽ പങ്കുണ്ടന്ന് പറയാനാവില്ലെന്നും ജേക്കബ് മനത്തോടം


Conclusion:
Last Updated : May 20, 2019, 10:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.