ETV Bharat / bharat

Women Reservation Bill Approved: ചരിത്രപരമായ തീരുമാനം: വനിത സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, പ്രത്യേക പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും

author img

By ETV Bharat Kerala Team

Published : Sep 18, 2023, 10:48 PM IST

Women Reservation Bill: 2010 മാർച്ചിൽ യു പി എ സര്‍ക്കാറിന്‍റെ കാലത്തു തന്നെ രാജ്യസഭ വനിത സംവരണ ബിൽ പാസാക്കിയിരുന്നു. എന്നാൽ അന്ന് സമാജ്‌വാദി പാര്‍ട്ടി, ബിഎസ്‌പി എന്നീ കക്ഷികള്‍ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി

Etv Bharat Women Reservation Bill Approved by Union Cabinet  Women Reservation Bill  Women Reservation Bill Loksabha  Women Reservation Bill Rajyasabha  വനിതാ സംവരണ ബില്‍
Women Reservation Bill Approved

ന്യൂഡല്‍ഹി : ലോക്‌സഭയിലും നിയമസഭകളിലും വനിതകൾക്കു 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിത സംവരണ ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ യോഗം (Women Reservation Bill Approved). വൈകിട്ട് 6.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പാര്‍ലമെന്‍റ് അനെക്‌സ് മന്ദിരത്തിൽ ചേർന്ന പ്രത്യേക മന്ത്രിസഭ യോഗത്തിലാണ് നിർണായക തീരുമാനം.

വൈകിട്ട് 6.30ന് തുടങ്ങിയ പ്രത്യേക മന്ത്രിസഭ യോഗം രാത്രി എട്ടിനാണ് അവസാനിച്ചത്. യോഗത്തിന് മുൻപ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും (Amit Shah) മറ്റ് മന്ത്രിമാരുമായി ആശയവിനിമയം നടത്തിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും ഈ സമയം ഇവർക്കൊപ്പമുണ്ടായിരുന്നു.

2010 മാർച്ചിൽ യു പി എ സര്‍ക്കാറിന്‍റെ കാലത്തു തന്നെ രാജ്യസഭ വനിത സംവരണ ബിൽ പാസാക്കിയിരുന്നു. എന്നാൽ അന്ന് സമാജ്‌വാദി പാര്‍ട്ടി, ബിഎസ്‌പി എന്നീ കക്ഷികള്‍ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതോടെ ബില്‍ നടക്കാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്‍റ് യോഗത്തില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ബില്ലിന്‍റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടാത്തതിനാൽ എന്തൊക്കെ കാര്യങ്ങളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ഇപ്പോഴും അവ്യക്തമാണ്.

സെപ്‌റ്റംബർ 18 മുതൽ 22 വരെ പാർലമെന്‍റ് സമ്മേളനം നടക്കുമെന്ന് പ്രഖ്യാപിച്ചതു മുതൽ വിവിധ ബില്ലുകളെ കുറിച്ച് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ബിൽ, ഇന്ത്യയെ 'ഭാരത്' എന്ന് പുനർനാമകരണം ചെയ്യാനുള്ള ബിൽ എന്നിവയാണ് പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിൽ പരിഗണിക്കപ്പെടാൻ പോകുന്ന പ്രധാന വിഷയങ്ങൾ എന്ന് സൂചനയുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും നൽകിയിട്ടില്ല. അതേസമയം പ്രത്യേക സമ്മേളനത്തിൽ ചർച്ച ചെയ്യുന്ന എട്ട് ബില്ലുകളുടെ പട്ടിക ഞായറാഴ്‌ച ചേർന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷത്തിന് നൽകിയിരുന്നു.

സ്ഥിരീകരിക്കാത്ത റിപ്പോർട്ട് പ്രകാരം അഭിഭാഷകരുടെ (ഭേദഗതി) ബിൽ- 2023, ആനുകാലികങ്ങളുടെ പ്രസ് ആൻഡ് രജിസ്ട്രേഷൻ ബിൽ- 2023, പോസ്‌റ്റ് ഓഫിസ് ബിൽ- 2023, തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ (നിയമനം, സേവന വ്യവസ്ഥകൾ, ഓഫിസ് കാലാവധി) ബിൽ- 2023, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തെക്കുറിച്ചുള്ള ബിൽ, എസ് സി /എസ് ടി ഉത്തരവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകൾ എന്നിവയും ചർച്ച ചെയ്യുമെന്നാണ് വിവരം.

ന്യൂഡല്‍ഹി : ലോക്‌സഭയിലും നിയമസഭകളിലും വനിതകൾക്കു 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിത സംവരണ ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ യോഗം (Women Reservation Bill Approved). വൈകിട്ട് 6.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പാര്‍ലമെന്‍റ് അനെക്‌സ് മന്ദിരത്തിൽ ചേർന്ന പ്രത്യേക മന്ത്രിസഭ യോഗത്തിലാണ് നിർണായക തീരുമാനം.

വൈകിട്ട് 6.30ന് തുടങ്ങിയ പ്രത്യേക മന്ത്രിസഭ യോഗം രാത്രി എട്ടിനാണ് അവസാനിച്ചത്. യോഗത്തിന് മുൻപ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും (Amit Shah) മറ്റ് മന്ത്രിമാരുമായി ആശയവിനിമയം നടത്തിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും ഈ സമയം ഇവർക്കൊപ്പമുണ്ടായിരുന്നു.

2010 മാർച്ചിൽ യു പി എ സര്‍ക്കാറിന്‍റെ കാലത്തു തന്നെ രാജ്യസഭ വനിത സംവരണ ബിൽ പാസാക്കിയിരുന്നു. എന്നാൽ അന്ന് സമാജ്‌വാദി പാര്‍ട്ടി, ബിഎസ്‌പി എന്നീ കക്ഷികള്‍ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതോടെ ബില്‍ നടക്കാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്‍റ് യോഗത്തില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ബില്ലിന്‍റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടാത്തതിനാൽ എന്തൊക്കെ കാര്യങ്ങളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ഇപ്പോഴും അവ്യക്തമാണ്.

സെപ്‌റ്റംബർ 18 മുതൽ 22 വരെ പാർലമെന്‍റ് സമ്മേളനം നടക്കുമെന്ന് പ്രഖ്യാപിച്ചതു മുതൽ വിവിധ ബില്ലുകളെ കുറിച്ച് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ബിൽ, ഇന്ത്യയെ 'ഭാരത്' എന്ന് പുനർനാമകരണം ചെയ്യാനുള്ള ബിൽ എന്നിവയാണ് പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിൽ പരിഗണിക്കപ്പെടാൻ പോകുന്ന പ്രധാന വിഷയങ്ങൾ എന്ന് സൂചനയുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും നൽകിയിട്ടില്ല. അതേസമയം പ്രത്യേക സമ്മേളനത്തിൽ ചർച്ച ചെയ്യുന്ന എട്ട് ബില്ലുകളുടെ പട്ടിക ഞായറാഴ്‌ച ചേർന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷത്തിന് നൽകിയിരുന്നു.

സ്ഥിരീകരിക്കാത്ത റിപ്പോർട്ട് പ്രകാരം അഭിഭാഷകരുടെ (ഭേദഗതി) ബിൽ- 2023, ആനുകാലികങ്ങളുടെ പ്രസ് ആൻഡ് രജിസ്ട്രേഷൻ ബിൽ- 2023, പോസ്‌റ്റ് ഓഫിസ് ബിൽ- 2023, തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ (നിയമനം, സേവന വ്യവസ്ഥകൾ, ഓഫിസ് കാലാവധി) ബിൽ- 2023, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തെക്കുറിച്ചുള്ള ബിൽ, എസ് സി /എസ് ടി ഉത്തരവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകൾ എന്നിവയും ചർച്ച ചെയ്യുമെന്നാണ് വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.