ETV Bharat / bharat

ഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെ 'രാജ്യസ്‌നേഹി'; വിചിത്ര പരാമര്‍ശവുമായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി

പേരിനൊപ്പം ഗാന്ധി എന്ന കുടുംബപ്പേര് ഉള്‍പ്പെടുത്തിയതിന് രാഹുല്‍ ഗാന്ധിയെ അദ്ദേഹം പരിഹസിക്കുകയും ചെയ്‌തു

author img

By

Published : Jun 8, 2023, 9:37 PM IST

Updated : Jun 8, 2023, 10:11 PM IST

Uttarakhand  Trivendra Singh Rawath  strange remark  Nathuram Godse  Mahatma Gandhi  മഹാത്മാഗാന്ധി  മഹാത്മാഗാന്ധിയുടെ ഘാതകന്‍  ഗോഡ്‌സെ  രാജ്യസ്‌നേഹി  വിചിത്ര പരാമര്‍ശവുമായി  ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി  ഉത്തരാഖണ്ഡ്  ത്രിവേന്ദ്ര സിങ് റാവത്ത്  ത്രിവേന്ദ്ര സിങ്  രാഹുല്‍ ഗാന്ധി  നാഥുറാം വിനായക്‌ ഗോഡ്‌സെ
മഹാത്മാഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെ 'രാജ്യസ്‌നേഹി'; വിചിത്ര പരാമര്‍ശവുമായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്

ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്): മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക്‌ ഗോഡ്‌സെയെ 'രാജ്യസ്‌നേഹി' എന്ന് വിശേഷിപ്പിച്ച് മുതിര്‍ന്ന ബിജെപി നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ത്രിവേന്ദ്ര സിങ് റാവത്ത്. ബല്ലിയയില്‍ പാർട്ടിയുടെ ജില്ല ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ത്രിവേന്ദ്ര സിങ് വിചിത്ര പരാമര്‍ശം നടത്തിയത്. പേരിനൊപ്പം 'ഗാന്ധി' എന്ന കുടുംബപ്പേര് ഉള്‍പ്പെടുത്തിയതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അദ്ദേഹം പരിഹസിക്കുകയും ചെയ്‌തു.

പരാമര്‍ശം ഇങ്ങനെ: ഗാന്ധിജി കൊല്ലപ്പെട്ടു. അത് മറ്റൊരു വിഷയമാണ്. എന്നാൽ ഞാൻ മനസിലാക്കിയതും വായിച്ചതുമായ ഗോഡ്‌സെ ഒരു രാജ്യസ്‌നേഹിയായിരുന്നു. എന്നാല്‍ ഗാന്ധിജിയെ കൊലപ്പെടുത്തിയതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ലെന്ന് ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിക്കാനും അദ്ദേഹം മറന്നില്ല. 'ഗാന്ധി' എന്ന കുടുംബപ്പേരുള്ളത് കൊണ്ട് മാത്രം രാഹുൽ ഗാന്ധിയുടെ പ്രത്യേയശാസ്‌ത്രം ഗാന്ധിയൻ ആവില്ല. ആ ഒരു വേര് കൊണ്ടുമാത്രം രാഹുൽ ഗാന്ധിയുടെ ഐഡന്‍റിറ്റി മാറില്ലെന്നും ത്രിവേന്ദ്ര സിങ് പരിഹസിച്ചു. അദ്ദേഹത്തിന് സംസാരം മാത്രമെയുള്ളുവെന്നും ത്രിവേന്ദ്ര സിങ് അഭിപ്രായപ്പെട്ടു.

രാഹുലിനെ വിടാതെ: യുഎസ് പര്യടനങ്ങള്‍ക്കിടെ രാഹുല്‍ നടത്തിയ പ്രസ്‌താവനകളോടും റാവത്ത് പ്രതികരിച്ചു. അദ്ദേഹത്തിന്‍റെ ശ്രമങ്ങൾ പാർട്ടിയെ സഹായിക്കില്ല. ഉടൻ തന്നെ കോൺഗ്രസ് പഴങ്കഥയാവും. പാർട്ടിയുടെ തകര്‍ച്ച കണ്ട് നിരാശയോടെയും മാനസിക പിരിമുറുക്കത്തോടെയുമാണ് രാഹുൽ സംസാരിക്കുന്നതെന്നും ത്രിവേന്ദ്ര സിങ് അഭിപ്രായപ്പെട്ടു. മാനസിക പിരിമുറുക്കത്തിലൂടെ കടന്നുപോകുന്ന ഒരാളെ പൊതുസമൂഹം അംഗീകരിക്കില്ലെന്ന് പറഞ്ഞ് അദ്ദേഹം രാഹുലിനെതിരെയുള്ള പരിഹാസം കടുപ്പിച്ചു.

കെജ്‌രിവാളിനും അഖിലേഷിനും പരിഹാസം: അതേസമയം സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെയും ആം ആദ്‌മി പാര്‍ട്ടി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ ആരോപണങ്ങളുന്നയിക്കാനും ത്രിവേന്ദ്ര സിങ് സമയം കണ്ടെത്തി. അദ്ദേഹത്തെക്കാള്‍ വലിയ നാടക നേതാവ് ഈ രാജ്യത്ത് ഇല്ലെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പരിഹസിച്ചതെങ്കില്‍, കെജ്‌രിവാളിൽ നിന്ന് നാടകീയത പഠിക്കാനാണ് അഖിലേഷ് യാദവ് ശ്രമിക്കുന്നതെന്നായിരുന്നു അഖിലേഷിനെതിരെയുള്ള അദ്ദേഹത്തിന്‍റെ ഒളിയമ്പ്. അഖിലേഷ് യാദവിന്‍റെ കാലത്താണ് ഉത്തര്‍ പ്രദേശിനെ ഗുണ്ടാരാജിലേക്ക് തള്ളിവിട്ടതെന്ന് ആരോപിച്ച അദ്ദേഹം, സമാജ്‌വാദി പാര്‍ട്ടി ഗുണ്ടാസംഘങ്ങളെ റിക്രൂട്ട് ചെയ്‌ത് മാഫിയയെ മാന്യതയുള്ളതാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ സമാജ്‌വാദി പാര്‍ട്ടിയെ കയ്യൊഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: ഗോഡ്‌സെ ദേശഭക്‌തനെന്നാവര്‍ത്തിച്ച് പ്രഗ്യാ സിങ് ടാക്കൂര്‍

ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗോഡ്‌സെ ദേശഭക്തനാണെന്ന് ബിജെപി എംപി പ്രഗ്യാസിങ് ഠാക്കൂര്‍ മുമ്പ് ഇതേ വിചിത്രവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഗാന്ധിയെ വധിച്ച നാഥൂറാം ഗോഡ്‌സയെ ദേശസ്‌നേഹിയെന്ന് വാഴ്‌ത്തിയ പ്രഗ്യാ സിങ് ഠാക്കൂറിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ വധഭീഷണിയും ഉയര്‍ത്തിയിരുന്നു. സംസ്ഥാനത്ത് കാല് കുത്തിയാല്‍ പ്രഗ്യയെ തീകൊളുത്തിക്കൊല്ലുമെന്ന് മധ്യപ്രദേശിലെ എംഎല്‍എയായ ഗോവര്‍ധന്‍ ദാംഗിയാണ് ഭീഷണിപ്പെടുത്തിയത്. മാത്രമല്ല നാഥുറാം ഗോഡ്‌സയെ പുകഴ്‌ത്തിയതില്‍ പ്രതിഷേധിച്ച് മധ്യപ്രദേശിലെ രാജ്‌ഗഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രഗ്യ സിങ് ഠാക്കൂറിന്‍റെ കോലവും കത്തിച്ചിരുന്നു.

ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്): മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക്‌ ഗോഡ്‌സെയെ 'രാജ്യസ്‌നേഹി' എന്ന് വിശേഷിപ്പിച്ച് മുതിര്‍ന്ന ബിജെപി നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ത്രിവേന്ദ്ര സിങ് റാവത്ത്. ബല്ലിയയില്‍ പാർട്ടിയുടെ ജില്ല ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ത്രിവേന്ദ്ര സിങ് വിചിത്ര പരാമര്‍ശം നടത്തിയത്. പേരിനൊപ്പം 'ഗാന്ധി' എന്ന കുടുംബപ്പേര് ഉള്‍പ്പെടുത്തിയതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അദ്ദേഹം പരിഹസിക്കുകയും ചെയ്‌തു.

പരാമര്‍ശം ഇങ്ങനെ: ഗാന്ധിജി കൊല്ലപ്പെട്ടു. അത് മറ്റൊരു വിഷയമാണ്. എന്നാൽ ഞാൻ മനസിലാക്കിയതും വായിച്ചതുമായ ഗോഡ്‌സെ ഒരു രാജ്യസ്‌നേഹിയായിരുന്നു. എന്നാല്‍ ഗാന്ധിജിയെ കൊലപ്പെടുത്തിയതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ലെന്ന് ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിക്കാനും അദ്ദേഹം മറന്നില്ല. 'ഗാന്ധി' എന്ന കുടുംബപ്പേരുള്ളത് കൊണ്ട് മാത്രം രാഹുൽ ഗാന്ധിയുടെ പ്രത്യേയശാസ്‌ത്രം ഗാന്ധിയൻ ആവില്ല. ആ ഒരു വേര് കൊണ്ടുമാത്രം രാഹുൽ ഗാന്ധിയുടെ ഐഡന്‍റിറ്റി മാറില്ലെന്നും ത്രിവേന്ദ്ര സിങ് പരിഹസിച്ചു. അദ്ദേഹത്തിന് സംസാരം മാത്രമെയുള്ളുവെന്നും ത്രിവേന്ദ്ര സിങ് അഭിപ്രായപ്പെട്ടു.

രാഹുലിനെ വിടാതെ: യുഎസ് പര്യടനങ്ങള്‍ക്കിടെ രാഹുല്‍ നടത്തിയ പ്രസ്‌താവനകളോടും റാവത്ത് പ്രതികരിച്ചു. അദ്ദേഹത്തിന്‍റെ ശ്രമങ്ങൾ പാർട്ടിയെ സഹായിക്കില്ല. ഉടൻ തന്നെ കോൺഗ്രസ് പഴങ്കഥയാവും. പാർട്ടിയുടെ തകര്‍ച്ച കണ്ട് നിരാശയോടെയും മാനസിക പിരിമുറുക്കത്തോടെയുമാണ് രാഹുൽ സംസാരിക്കുന്നതെന്നും ത്രിവേന്ദ്ര സിങ് അഭിപ്രായപ്പെട്ടു. മാനസിക പിരിമുറുക്കത്തിലൂടെ കടന്നുപോകുന്ന ഒരാളെ പൊതുസമൂഹം അംഗീകരിക്കില്ലെന്ന് പറഞ്ഞ് അദ്ദേഹം രാഹുലിനെതിരെയുള്ള പരിഹാസം കടുപ്പിച്ചു.

കെജ്‌രിവാളിനും അഖിലേഷിനും പരിഹാസം: അതേസമയം സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെയും ആം ആദ്‌മി പാര്‍ട്ടി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ ആരോപണങ്ങളുന്നയിക്കാനും ത്രിവേന്ദ്ര സിങ് സമയം കണ്ടെത്തി. അദ്ദേഹത്തെക്കാള്‍ വലിയ നാടക നേതാവ് ഈ രാജ്യത്ത് ഇല്ലെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പരിഹസിച്ചതെങ്കില്‍, കെജ്‌രിവാളിൽ നിന്ന് നാടകീയത പഠിക്കാനാണ് അഖിലേഷ് യാദവ് ശ്രമിക്കുന്നതെന്നായിരുന്നു അഖിലേഷിനെതിരെയുള്ള അദ്ദേഹത്തിന്‍റെ ഒളിയമ്പ്. അഖിലേഷ് യാദവിന്‍റെ കാലത്താണ് ഉത്തര്‍ പ്രദേശിനെ ഗുണ്ടാരാജിലേക്ക് തള്ളിവിട്ടതെന്ന് ആരോപിച്ച അദ്ദേഹം, സമാജ്‌വാദി പാര്‍ട്ടി ഗുണ്ടാസംഘങ്ങളെ റിക്രൂട്ട് ചെയ്‌ത് മാഫിയയെ മാന്യതയുള്ളതാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ സമാജ്‌വാദി പാര്‍ട്ടിയെ കയ്യൊഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: ഗോഡ്‌സെ ദേശഭക്‌തനെന്നാവര്‍ത്തിച്ച് പ്രഗ്യാ സിങ് ടാക്കൂര്‍

ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗോഡ്‌സെ ദേശഭക്തനാണെന്ന് ബിജെപി എംപി പ്രഗ്യാസിങ് ഠാക്കൂര്‍ മുമ്പ് ഇതേ വിചിത്രവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഗാന്ധിയെ വധിച്ച നാഥൂറാം ഗോഡ്‌സയെ ദേശസ്‌നേഹിയെന്ന് വാഴ്‌ത്തിയ പ്രഗ്യാ സിങ് ഠാക്കൂറിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ വധഭീഷണിയും ഉയര്‍ത്തിയിരുന്നു. സംസ്ഥാനത്ത് കാല് കുത്തിയാല്‍ പ്രഗ്യയെ തീകൊളുത്തിക്കൊല്ലുമെന്ന് മധ്യപ്രദേശിലെ എംഎല്‍എയായ ഗോവര്‍ധന്‍ ദാംഗിയാണ് ഭീഷണിപ്പെടുത്തിയത്. മാത്രമല്ല നാഥുറാം ഗോഡ്‌സയെ പുകഴ്‌ത്തിയതില്‍ പ്രതിഷേധിച്ച് മധ്യപ്രദേശിലെ രാജ്‌ഗഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രഗ്യ സിങ് ഠാക്കൂറിന്‍റെ കോലവും കത്തിച്ചിരുന്നു.

Last Updated : Jun 8, 2023, 10:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.