ETV Bharat / bharat

140 കോടി ഇന്ത്യക്കാരുടെ ശബ്‌ദം അടിച്ചമർത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്: രൺദീപ് സുർജേവാല

author img

By

Published : Jun 18, 2021, 9:10 AM IST

ട്വിറ്റർ സ്വന്തമായി ഒന്നും എഴുതുന്നില്ല. ഈ സർക്കാരിനും നയങ്ങൾക്കും എതിരെ രാജ്യത്തെ ജനങ്ങളാണ് എഴുതുന്നതെന്ന് സുർജേവാല പറഞ്ഞു

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പൂട്ടിയിടുക എന്നതാണ് സർക്കാർ ലക്ഷ്യം  ട്വിറ്റർ  രൺദീപ് സുർജേവാല  രൺദീപ് സുർജേവാല ട്വിറ്റർ  Twitter row  Cong says PM Modi wants to suppress voice of 140 crore Indians  Randeep Surjewala
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പൂട്ടിയിടുക എന്നതാണ് സർക്കാർ ലക്ഷ്യം: രൺദീപ് സുർജേവാല

ന്യൂഡൽഹി: 140 കോടി ഇന്ത്യക്കാരുടെ ശബ്‌ദം അടിച്ചമർത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൽപ്പര്യമെന്ന് കോൺഗ്രസ്. ട്വിറ്ററിനും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കുമെതിരായ നടപടി സംസാര സ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയെന്ന ലക്ഷ്യത്തോടെയാണെന്ന് കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. ട്വിറ്ററിനെതിരെ സർക്കാർ നടപടി ആരംഭിച്ച പശ്ചാത്തലത്തിലാണ് സുർജേവാല ഇക്കാര്യം ആരോപിച്ചത്.

ട്വിറ്റർ സ്വന്തമായി ഒന്നും എഴുതുന്നില്ല. ഈ സർക്കാരിനും നയങ്ങൾക്കും എതിരെ രാജ്യത്തെ ജനങ്ങളാണ് എഴുതുന്നതെന്ന് സുർജേവാല പറഞ്ഞു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമാണ്. രാജ്യത്തെ മാധ്യമ പ്രവർത്തകർക്ക് പോലും സർക്കാരിനെതിരെ ഒന്നും എഴുതുവാൻ കഴിയുന്നില്ല. ജോലി നഷ്ടപ്പെടുമെന്ന ഭയമാണ്. അത്തരമൊരു സാഹചര്യത്തിൽ യൂട്യൂബ്, ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മാത്രമാണ് അവശേഷിക്കുന്നതെന്നും സുർജേവാല പറഞ്ഞു. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും പൂട്ടിയിടുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നുെ അദ്ദേഹം കൂട്ടിച്ചേർത്തു.

ഐടി നിയമത്തിലെ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ സമൂഹമാധ്യമങ്ങൾക്കുള്ള നിയമപരിരക്ഷ പിൻവലിക്കുമെന്നും ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞിരുന്നു.

ALSO READ: കൊവിഡ് വ്യാപനത്തെ കുറിച്ച് പഠിക്കാന്‍ പാനല്‍ രൂപീകരിച്ച് ഒഡീഷ സര്‍ക്കാര്‍

ന്യൂഡൽഹി: 140 കോടി ഇന്ത്യക്കാരുടെ ശബ്‌ദം അടിച്ചമർത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൽപ്പര്യമെന്ന് കോൺഗ്രസ്. ട്വിറ്ററിനും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കുമെതിരായ നടപടി സംസാര സ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയെന്ന ലക്ഷ്യത്തോടെയാണെന്ന് കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. ട്വിറ്ററിനെതിരെ സർക്കാർ നടപടി ആരംഭിച്ച പശ്ചാത്തലത്തിലാണ് സുർജേവാല ഇക്കാര്യം ആരോപിച്ചത്.

ട്വിറ്റർ സ്വന്തമായി ഒന്നും എഴുതുന്നില്ല. ഈ സർക്കാരിനും നയങ്ങൾക്കും എതിരെ രാജ്യത്തെ ജനങ്ങളാണ് എഴുതുന്നതെന്ന് സുർജേവാല പറഞ്ഞു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമാണ്. രാജ്യത്തെ മാധ്യമ പ്രവർത്തകർക്ക് പോലും സർക്കാരിനെതിരെ ഒന്നും എഴുതുവാൻ കഴിയുന്നില്ല. ജോലി നഷ്ടപ്പെടുമെന്ന ഭയമാണ്. അത്തരമൊരു സാഹചര്യത്തിൽ യൂട്യൂബ്, ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മാത്രമാണ് അവശേഷിക്കുന്നതെന്നും സുർജേവാല പറഞ്ഞു. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും പൂട്ടിയിടുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നുെ അദ്ദേഹം കൂട്ടിച്ചേർത്തു.

ഐടി നിയമത്തിലെ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ സമൂഹമാധ്യമങ്ങൾക്കുള്ള നിയമപരിരക്ഷ പിൻവലിക്കുമെന്നും ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞിരുന്നു.

ALSO READ: കൊവിഡ് വ്യാപനത്തെ കുറിച്ച് പഠിക്കാന്‍ പാനല്‍ രൂപീകരിച്ച് ഒഡീഷ സര്‍ക്കാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.