ETV Bharat / bharat

പോത്തുകളിലെ സൂപ്പർ താരം സുല്‍ത്താൻ ചത്തു, ഞെട്ടി മൃഗ സ്നേഹികൾ

author img

By

Published : Sep 29, 2021, 1:41 PM IST

Updated : Sep 29, 2021, 3:40 PM IST

ഒരു വർഷം സുല്‍ത്താന്‍റെ 30000 ഡോസ് ബീജം വില്‍പ്പന നടത്തി ഒരു കോടി രൂപവരെ നരേഷ് സമ്പാദിച്ചിരുന്നു. മദ്യത്തോട് വലിയ താല്‍പര്യമുണ്ടായിരുന്ന സുല്‍ത്താൻ വില കൂടിയ വിസ്‌കി ദിവസവും വൈകിട്ട് കഴിച്ചിരുന്നു. ചത്തത് ഹൃദയാഘാതം മൂലമെന്ന് ഉടമ നരേഷ്.

Sulthan, the king of Buffaloes in India dies
പോത്തുകളിലെ സൂപ്പർ താരം സുല്‍ത്താൻ ചത്തു, ഞെട്ടി മൃഗ സ്നേഹികൾ

ചണ്ഡിഗഡ്: മൃഗസ്‌നേഹികളെ ഞെട്ടിച്ച്, 21 കോടി വരെ വില പറഞ്ഞ പോത്തുകളുടെ രാജാവ് സുല്‍ത്താൻ ചത്തു. ചൊവ്വാഴ്‌ച രാത്രി ഹൃദയാഘാതത്തെ തുടർന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ വളർത്തു പോത്തായ സുല്‍ത്താൻ ചത്തത്. ഹരിയാനയിലെ നരേഷ് ബനിവാൾ വളർത്തിയിരുന്ന സുല്‍ത്താന് പതിനാല് വയസായിരുന്നു.

വലിപ്പം കൊണ്ട് രാജ്യത്തിനകത്തും പുറത്തും ആരാധകരെ സൃഷ്ടിച്ച സുല്‍ത്താൻ ചത്ത വാർത്ത അറിഞ്ഞ് നിരവധി പേരാണ് കൈതാലിലെ നരേഷിന്‍റെ വീട്ടിലേക്ക് ഇന്നലെ രാത്രി മുതല്‍ എത്തുന്നത്. ആഫ്രിക്കയില്‍ നിന്നുള്ള വ്യാപാരി 21കോടി വരെ വില പറഞ്ഞ സുല്‍ത്താനെ ഒരിക്കലും വില്‍ക്കില്ലെന്നാണ് നരേഷ് ബനിവാൾ പറഞ്ഞിരുന്നത്. അതോടൊപ്പം പോത്ത് ആരാധകരും വലിപ്പമുള്ള പോത്തിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരും സുല്‍ത്താന്‍റെ ബീജം വാങ്ങാനായി പതിവായി നരേഷിനെ സമീപിക്കാറുണ്ടായിരുന്നു.

പോത്തുകളിലെ സൂപ്പർ താരം സുല്‍ത്താൻ ചത്തു, ഞെട്ടി മൃഗ സ്നേഹികൾ

സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയാണ് സുല്‍ത്താനെ നരേഷ് വളർത്തിയിരുന്നത്. സുല്‍ത്താന്‍റെ വലിപ്പത്തിനൊപ്പം ദിവസേനയുള്ള ഭക്ഷണ ക്രമവും ലോകത്ത് നിരവധി ആരാധകരെ സൃഷ്ടിച്ചിരുന്നു. മാംസാഹാരവും മദ്യവും കഴിക്കുന്ന സുല്‍ത്താൻ മൃഗ സ്നേഹികൾക്ക് കൗതുകമായിരുന്നു. ഇതേ കുറിച്ച് വിവിധ തരത്തിലുള്ള ചർച്ചകളും അടുത്തിടെ നടന്നിരുന്നു.

ഒരു വർഷം സുല്‍ത്താന്‍റെ 30000 ഡോസ് ബീജം വില്‍പ്പന നടത്തി ഒരു കോടി രൂപവരെ നരേഷ് സമ്പാദിച്ചിരുന്നു. ഒരു ഡോസിന് 306 രൂപയായിരുന്നു നരേഷ് ഈടാക്കിയിരുന്നത്. മുറ ഇനത്തില്‍പെട്ട പോത്തുകളില്‍ സുല്‍ത്താന്‍റെ ബീജത്തിനായിരുന്നു വൻ ഡിമാൻഡ്. സർക്കാരിന്‍റെ പോത്ത് ഗവേഷണ കേന്ദ്രത്തില്‍ എത്തിയിരുന്നവർ പോലും സുല്‍ത്താന്‍റെ ബീജം വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായി നരേഷ് പറഞ്ഞിട്ടുണ്ട്.

സുല്‍ത്താന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ചൊവ്വാഴ്‌ച പെട്ടെന്ന് കുഴഞ്ഞ് വീണ് മരണം സംഭവിക്കുകയായിരുന്നുവെന്നും നരേഷ് മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തൊട്ടാകെയുള്ള കന്നുകാലി പ്രദർശന മേളകളിലെ സ്ഥിരം സാന്നിധ്യവും നിരവധി മത്സരങ്ങളിലെ വിജയിയുമായിരുന്നു സുല്‍ത്താൻ. അതിനൊപ്പം ദേശീയ മൃഗ സൗന്ദര്യ മത്സരങ്ങളിലെ വിജയിയുമായിരുന്നു സുല്‍ത്താൻ.

ആറ് അടി ഉയരവും ഒന്നര ടൺ ഭാരവുള്ള സുല്‍ത്താൻ ദിവസവും 10 കിലോ പാല്‍, 15 കിലോ ആപ്പിൾ, 20 കിലോ കാരറ്റ്, 10 കിലോ ധാന്യങ്ങൾസ 12 കിലോ വരെ ഇലകൾ എന്നിവ കഴിച്ചിരുന്നു. മദ്യത്തോട് വലിയ താല്‍പര്യമുണ്ടായിരുന്ന സുല്‍ത്താൻ വില കൂടിയ വിസ്‌കി ദിവസവും വൈകിട്ട് കഴിച്ചിരുന്നു.

ചണ്ഡിഗഡ്: മൃഗസ്‌നേഹികളെ ഞെട്ടിച്ച്, 21 കോടി വരെ വില പറഞ്ഞ പോത്തുകളുടെ രാജാവ് സുല്‍ത്താൻ ചത്തു. ചൊവ്വാഴ്‌ച രാത്രി ഹൃദയാഘാതത്തെ തുടർന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ വളർത്തു പോത്തായ സുല്‍ത്താൻ ചത്തത്. ഹരിയാനയിലെ നരേഷ് ബനിവാൾ വളർത്തിയിരുന്ന സുല്‍ത്താന് പതിനാല് വയസായിരുന്നു.

വലിപ്പം കൊണ്ട് രാജ്യത്തിനകത്തും പുറത്തും ആരാധകരെ സൃഷ്ടിച്ച സുല്‍ത്താൻ ചത്ത വാർത്ത അറിഞ്ഞ് നിരവധി പേരാണ് കൈതാലിലെ നരേഷിന്‍റെ വീട്ടിലേക്ക് ഇന്നലെ രാത്രി മുതല്‍ എത്തുന്നത്. ആഫ്രിക്കയില്‍ നിന്നുള്ള വ്യാപാരി 21കോടി വരെ വില പറഞ്ഞ സുല്‍ത്താനെ ഒരിക്കലും വില്‍ക്കില്ലെന്നാണ് നരേഷ് ബനിവാൾ പറഞ്ഞിരുന്നത്. അതോടൊപ്പം പോത്ത് ആരാധകരും വലിപ്പമുള്ള പോത്തിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരും സുല്‍ത്താന്‍റെ ബീജം വാങ്ങാനായി പതിവായി നരേഷിനെ സമീപിക്കാറുണ്ടായിരുന്നു.

പോത്തുകളിലെ സൂപ്പർ താരം സുല്‍ത്താൻ ചത്തു, ഞെട്ടി മൃഗ സ്നേഹികൾ

സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയാണ് സുല്‍ത്താനെ നരേഷ് വളർത്തിയിരുന്നത്. സുല്‍ത്താന്‍റെ വലിപ്പത്തിനൊപ്പം ദിവസേനയുള്ള ഭക്ഷണ ക്രമവും ലോകത്ത് നിരവധി ആരാധകരെ സൃഷ്ടിച്ചിരുന്നു. മാംസാഹാരവും മദ്യവും കഴിക്കുന്ന സുല്‍ത്താൻ മൃഗ സ്നേഹികൾക്ക് കൗതുകമായിരുന്നു. ഇതേ കുറിച്ച് വിവിധ തരത്തിലുള്ള ചർച്ചകളും അടുത്തിടെ നടന്നിരുന്നു.

ഒരു വർഷം സുല്‍ത്താന്‍റെ 30000 ഡോസ് ബീജം വില്‍പ്പന നടത്തി ഒരു കോടി രൂപവരെ നരേഷ് സമ്പാദിച്ചിരുന്നു. ഒരു ഡോസിന് 306 രൂപയായിരുന്നു നരേഷ് ഈടാക്കിയിരുന്നത്. മുറ ഇനത്തില്‍പെട്ട പോത്തുകളില്‍ സുല്‍ത്താന്‍റെ ബീജത്തിനായിരുന്നു വൻ ഡിമാൻഡ്. സർക്കാരിന്‍റെ പോത്ത് ഗവേഷണ കേന്ദ്രത്തില്‍ എത്തിയിരുന്നവർ പോലും സുല്‍ത്താന്‍റെ ബീജം വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായി നരേഷ് പറഞ്ഞിട്ടുണ്ട്.

സുല്‍ത്താന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ചൊവ്വാഴ്‌ച പെട്ടെന്ന് കുഴഞ്ഞ് വീണ് മരണം സംഭവിക്കുകയായിരുന്നുവെന്നും നരേഷ് മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തൊട്ടാകെയുള്ള കന്നുകാലി പ്രദർശന മേളകളിലെ സ്ഥിരം സാന്നിധ്യവും നിരവധി മത്സരങ്ങളിലെ വിജയിയുമായിരുന്നു സുല്‍ത്താൻ. അതിനൊപ്പം ദേശീയ മൃഗ സൗന്ദര്യ മത്സരങ്ങളിലെ വിജയിയുമായിരുന്നു സുല്‍ത്താൻ.

ആറ് അടി ഉയരവും ഒന്നര ടൺ ഭാരവുള്ള സുല്‍ത്താൻ ദിവസവും 10 കിലോ പാല്‍, 15 കിലോ ആപ്പിൾ, 20 കിലോ കാരറ്റ്, 10 കിലോ ധാന്യങ്ങൾസ 12 കിലോ വരെ ഇലകൾ എന്നിവ കഴിച്ചിരുന്നു. മദ്യത്തോട് വലിയ താല്‍പര്യമുണ്ടായിരുന്ന സുല്‍ത്താൻ വില കൂടിയ വിസ്‌കി ദിവസവും വൈകിട്ട് കഴിച്ചിരുന്നു.

Last Updated : Sep 29, 2021, 3:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.