ETV Bharat / bharat

അഗ്നിപരീക്ഷ ജയിക്കാതെ സുഖ്ബീർ സിംഗ് ബാദല്‍ ; ശിരോമണി അകാലിദളിന് വന്‍ തകര്‍ച്ച

author img

By

Published : Mar 10, 2022, 7:48 PM IST

100 വർഷം പഴക്കമുള്ള തന്‍റെ പാർട്ടിയെ നയിക്കുക എന്ന വലിയ ഉത്തരവാദിത്വമായിരുന്നു അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലിന് ഉണ്ടായിരുന്നത്

Sukhbir Badal party  badal out of his father's shadow  Sukhbir Badal long way to go  Punjab elections result  സുഖ്ബീർ സിംഗ് ബാദല്‍  ശിരോമണി അകാലി ദള്‍  ശിരോമണി അകാലി ദള്ളിന്‍റെ നേട്ടം  പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ശിരോമണി അകാലി ദള്‍  Shiromani Akali Dal
അഗ്നി പരീക്ഷ ജയിക്കാതെ സുഖ്ബീർ സിംഗ് ബാദല്‍; ശിരോമണി അകാലി ദള്ളിന് വന്‍ തകര്‍ച്ച

ചണ്ഡിഗഡ് : 100 വര്‍ഷം പഴക്കമുള്ള ശിരോമണി അകാലിദളിനെ (Shiromani Akali Dal) നയിക്കുക എന്ന ഉത്തരവാദിത്വവുമായി രംഗത്തിറങ്ങിയ സുഖ്ബീർ സിംഗ് ബാദലിന് (Sukhbir Badal) പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അഗ്നിപരീക്ഷയായിരുന്നു. തന്റെ പിതാവും പാർട്ടി കുലപതിയുമായ പ്രകാശ് സിംഗ് ബാദലിന്റെ സജീവ പങ്കാളിത്തമില്ലാതെ 100 വർഷം പഴക്കമുള്ള തന്റെ പാർട്ടിയെ നയിക്കുക എന്ന വലിയ ഉത്തരവാദിത്വമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

2008ല്‍ സംസ്ഥാനത്ത് പാര്‍ട്ടി നിര്‍ണായക ഘടകമായിരുന്നപ്പോള്‍ നയിച്ചത് ബാദലായിരുന്നു. തുടര്‍ന്ന് 2012ല്‍ 54 സീറ്റെന്ന വിലയ നേട്ടം അദ്ദേഹം പാര്‍ട്ടിക്കായി നേടിയെടുത്തു. പക്ഷേ ഇത്തവണ പാര്‍ട്ടിക്ക് കാലിടറി. ഒടുവിലെ കണക്കനുസരിച്ച് നാല് സീറ്റിലേക്ക് പാര്‍ട്ടി ഒതുങ്ങി. രണ്ട് വർഷത്തിനിടെ രണ്ട് തവണ ഫരീദ്‌കോട്ടിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബാദല്‍ അടൽ ബിഹാരി വാജ്‌പേയി സർക്കാരിൽ കേന്ദ്ര വ്യവസായ സഹമന്ത്രിയായിരുന്നു.

പിന്നീട് പഞ്ചാബിന്റെ ഉപമുഖ്യമന്ത്രിയായും അദ്ദേഹം നിറഞ്ഞുനിന്നു. പ്രായവും കൊവിഡും കാരണം പിതാവിന് പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ അച്ഛന്‍റെ തണലില്‍ നിന്നാണ് ബാദലിത്തവണ തെരഞ്ഞെടുപ്പ് ചൂടിനെ നേരിട്ടത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 117 സീറ്റുകളിൽ 15 എണ്ണം മാത്രം നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട തന്റെ പാർട്ടിയുടെ പുനരുജ്ജീവനം സുഖ്ബീർ ബാദൽ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ വളര്‍ച്ച പടവലം പോലെ താഴോട്ടായിരുന്നു എന്ന് മാത്രം.

ജലാലാബാദിൽ വന്‍പരാജയം

കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പാർട്ടി ബിജെപിയുമായുള്ള 24 വർഷത്തെ തെരഞ്ഞെടുപ്പ് ബന്ധം വിച്ഛേദിച്ചിരുന്നു. പകരം അദ്ദേഹത്തിന്റെ പാർട്ടി മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജൻ സമാജ് പാർട്ടിയുമായി സഖ്യമുണ്ടാക്കി. 2007 മുതൽ 2017 വരെയുള്ള തന്റെ പാർട്ടിയുടെ 10 വർഷത്തെ ഭരണകാലത്ത് നടത്തിയ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളെ ഓർമിപ്പിച്ചുകൊണ്ട് അദ്ദേഹം സംസ്ഥാനത്തുടനീളം പ്രചാരണം നടത്തി.

ബഹുകോണ മത്സരത്തിൽ, നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എസ്എഡി പ്രചാരണത്തിനിറങ്ങിയിരുന്നു. പാർട്ടിയുടെ മുഖ്യമന്ത്രിയുടെ മുഖം ആരെന്ന കാര്യത്തിലും തർക്കമുണ്ടായിരുന്നെങ്കിലും ബാദലിന്‍റെ മുഖം ഉയര്‍ത്തിക്കാട്ടി പ്രശ്നം പരിഹരിച്ചു.

Also Read: തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി ; കോണ്‍ഗ്രസിനെ 'എയറിൽ' കയറ്റി ട്രോളൻമാർ

പഞ്ചാബിന്റെ സ്വന്തം പാർട്ടിയായി അദ്ദേഹം എസ്എഡിയെ ഉയർത്തിക്കാട്ടി. ഫിറോസ്പൂരിൽ നിന്നുള്ള എംപിയാണ് ബാദൽ. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനെതിരെ തന്റെ ഭാര്യാസഹോദരനും മുതിർന്ന പാർട്ടി നേതാവുമായ ബിക്രം സിംഗ് മജീതിയയെ മത്സരിപ്പിച്ചാണ് ഇത്തവണ അദ്ദേഹം ശ്രദ്ധ നേടിയത്. അമൃത്‌സര്‍ ഈസ്റ്റ് മണ്ഡലത്തിലേക്കുള്ള മത്സരം അതിനാല്‍ തന്ന ശ്രദ്ധനേടിയിരുന്നു.

സുഖ്ബീർ സിംഗ് ബാദലിന്‍റെ ജീവിത രേഖ

സനാവറിലെ ലോറൻസ് സ്‌കൂളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1985-ൽ പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഎ (ഓണേഴ്‌സ്) വിദ്യാഭ്യാസം നേടി. 1991-ൽ യുഎസിലെ കാലിഫോർണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയും പൂർത്തിയാക്കി. ഭാര്യ ഹർസിമ്രത് കൗർ ബാദൽ കേന്ദ്രമന്ത്രിയായിരുന്നു. കാർഷിക നിയമങ്ങളിലുണ്ടായ അഭിപ്രായ വ്യത്യാസം കാരണം ഇവര്‍ രാജിവച്ചു. ഇരുവർക്കും രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്.

സുഖ്ബീർ ബാദൽ 1996ലും 1998ലും 2004ലും ഫരീദ്‌കോട്ട് ലോക്‌സഭ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2009ൽ ഉപമുഖ്യമന്ത്രിയായ അദ്ദേഹം ഉപതെരഞ്ഞെടുപ്പിൽ ജലാലാബാദ് മണ്ഡലത്തിൽ നിന്ന് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. 2012ലും 2017ലും ജലാലാബാദിൽ നിന്ന് അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സുഖ്ബീർ ബാദൽ 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ഫിറോസ്‌പൂര്‍ സീറ്റിൽ നിന്ന് എംപിയാവുകയും ചെയ്തു.

ചണ്ഡിഗഡ് : 100 വര്‍ഷം പഴക്കമുള്ള ശിരോമണി അകാലിദളിനെ (Shiromani Akali Dal) നയിക്കുക എന്ന ഉത്തരവാദിത്വവുമായി രംഗത്തിറങ്ങിയ സുഖ്ബീർ സിംഗ് ബാദലിന് (Sukhbir Badal) പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അഗ്നിപരീക്ഷയായിരുന്നു. തന്റെ പിതാവും പാർട്ടി കുലപതിയുമായ പ്രകാശ് സിംഗ് ബാദലിന്റെ സജീവ പങ്കാളിത്തമില്ലാതെ 100 വർഷം പഴക്കമുള്ള തന്റെ പാർട്ടിയെ നയിക്കുക എന്ന വലിയ ഉത്തരവാദിത്വമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

2008ല്‍ സംസ്ഥാനത്ത് പാര്‍ട്ടി നിര്‍ണായക ഘടകമായിരുന്നപ്പോള്‍ നയിച്ചത് ബാദലായിരുന്നു. തുടര്‍ന്ന് 2012ല്‍ 54 സീറ്റെന്ന വിലയ നേട്ടം അദ്ദേഹം പാര്‍ട്ടിക്കായി നേടിയെടുത്തു. പക്ഷേ ഇത്തവണ പാര്‍ട്ടിക്ക് കാലിടറി. ഒടുവിലെ കണക്കനുസരിച്ച് നാല് സീറ്റിലേക്ക് പാര്‍ട്ടി ഒതുങ്ങി. രണ്ട് വർഷത്തിനിടെ രണ്ട് തവണ ഫരീദ്‌കോട്ടിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബാദല്‍ അടൽ ബിഹാരി വാജ്‌പേയി സർക്കാരിൽ കേന്ദ്ര വ്യവസായ സഹമന്ത്രിയായിരുന്നു.

പിന്നീട് പഞ്ചാബിന്റെ ഉപമുഖ്യമന്ത്രിയായും അദ്ദേഹം നിറഞ്ഞുനിന്നു. പ്രായവും കൊവിഡും കാരണം പിതാവിന് പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ അച്ഛന്‍റെ തണലില്‍ നിന്നാണ് ബാദലിത്തവണ തെരഞ്ഞെടുപ്പ് ചൂടിനെ നേരിട്ടത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 117 സീറ്റുകളിൽ 15 എണ്ണം മാത്രം നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട തന്റെ പാർട്ടിയുടെ പുനരുജ്ജീവനം സുഖ്ബീർ ബാദൽ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ വളര്‍ച്ച പടവലം പോലെ താഴോട്ടായിരുന്നു എന്ന് മാത്രം.

ജലാലാബാദിൽ വന്‍പരാജയം

കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പാർട്ടി ബിജെപിയുമായുള്ള 24 വർഷത്തെ തെരഞ്ഞെടുപ്പ് ബന്ധം വിച്ഛേദിച്ചിരുന്നു. പകരം അദ്ദേഹത്തിന്റെ പാർട്ടി മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജൻ സമാജ് പാർട്ടിയുമായി സഖ്യമുണ്ടാക്കി. 2007 മുതൽ 2017 വരെയുള്ള തന്റെ പാർട്ടിയുടെ 10 വർഷത്തെ ഭരണകാലത്ത് നടത്തിയ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളെ ഓർമിപ്പിച്ചുകൊണ്ട് അദ്ദേഹം സംസ്ഥാനത്തുടനീളം പ്രചാരണം നടത്തി.

ബഹുകോണ മത്സരത്തിൽ, നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എസ്എഡി പ്രചാരണത്തിനിറങ്ങിയിരുന്നു. പാർട്ടിയുടെ മുഖ്യമന്ത്രിയുടെ മുഖം ആരെന്ന കാര്യത്തിലും തർക്കമുണ്ടായിരുന്നെങ്കിലും ബാദലിന്‍റെ മുഖം ഉയര്‍ത്തിക്കാട്ടി പ്രശ്നം പരിഹരിച്ചു.

Also Read: തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി ; കോണ്‍ഗ്രസിനെ 'എയറിൽ' കയറ്റി ട്രോളൻമാർ

പഞ്ചാബിന്റെ സ്വന്തം പാർട്ടിയായി അദ്ദേഹം എസ്എഡിയെ ഉയർത്തിക്കാട്ടി. ഫിറോസ്പൂരിൽ നിന്നുള്ള എംപിയാണ് ബാദൽ. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനെതിരെ തന്റെ ഭാര്യാസഹോദരനും മുതിർന്ന പാർട്ടി നേതാവുമായ ബിക്രം സിംഗ് മജീതിയയെ മത്സരിപ്പിച്ചാണ് ഇത്തവണ അദ്ദേഹം ശ്രദ്ധ നേടിയത്. അമൃത്‌സര്‍ ഈസ്റ്റ് മണ്ഡലത്തിലേക്കുള്ള മത്സരം അതിനാല്‍ തന്ന ശ്രദ്ധനേടിയിരുന്നു.

സുഖ്ബീർ സിംഗ് ബാദലിന്‍റെ ജീവിത രേഖ

സനാവറിലെ ലോറൻസ് സ്‌കൂളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1985-ൽ പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഎ (ഓണേഴ്‌സ്) വിദ്യാഭ്യാസം നേടി. 1991-ൽ യുഎസിലെ കാലിഫോർണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയും പൂർത്തിയാക്കി. ഭാര്യ ഹർസിമ്രത് കൗർ ബാദൽ കേന്ദ്രമന്ത്രിയായിരുന്നു. കാർഷിക നിയമങ്ങളിലുണ്ടായ അഭിപ്രായ വ്യത്യാസം കാരണം ഇവര്‍ രാജിവച്ചു. ഇരുവർക്കും രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്.

സുഖ്ബീർ ബാദൽ 1996ലും 1998ലും 2004ലും ഫരീദ്‌കോട്ട് ലോക്‌സഭ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2009ൽ ഉപമുഖ്യമന്ത്രിയായ അദ്ദേഹം ഉപതെരഞ്ഞെടുപ്പിൽ ജലാലാബാദ് മണ്ഡലത്തിൽ നിന്ന് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. 2012ലും 2017ലും ജലാലാബാദിൽ നിന്ന് അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സുഖ്ബീർ ബാദൽ 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ഫിറോസ്‌പൂര്‍ സീറ്റിൽ നിന്ന് എംപിയാവുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.