ETV Bharat / bharat

തൊഴില്ലിലായ്മ രൂക്ഷം; കാരണക്കാർ യോഗി സർക്കാരെന്ന് അഖിലേഷ് യാദവ്

author img

By

Published : Jun 25, 2021, 10:18 AM IST

സമാജ്‌വാദി സർക്കാരിന്‍റെ ഭരണ നേട്ടങ്ങളെ തങ്ങളുടെ നേട്ടങ്ങളാക്കി മാറ്റാൻ യോഗി സർക്കാർ ശ്രമിക്കുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.

Akhilesh Yadav Samajwadi Party chief Yogi Adityanath Uttar Pradesh politics latest news of UP jobsn in Up അഖിലേഷ് യാദവ് യോഗി സർക്കാർ യുപി രാഷ്ട്രീയം യോഗി ആദിത്യനാഥ് വാർത്തകൾ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് യുപിയിൽ തൊഴില്ലിലായ്മ രൂക്ഷം
തൊഴില്ലിലായ്മ രൂക്ഷം; കാരണക്കാർ യോഗി സർക്കാരെന്ന് അഖിലേഷ് യാദവ്

ലഖ്നൗ: യോഗി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. സംസ്ഥാനത്ത് സമ്പദ് വ്യവസ്ഥ തകരാൻ കാരണം ബിജെപി സർക്കാരാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ദീർഘവീക്ഷണമില്ലാതെ നടപ്പാക്കിയ പദ്ധതികൾ സംസ്ഥാനത്തെ തൊഴില്ലിലായ്മയെ വർധിപ്പിച്ചുവെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.

സമ്പദ് വ്യവസ്ഥ നശിപ്പിച്ചു

"സമ്പദ് വ്യവസ്ഥ നില നിർത്താൻ നിക്ഷേപകരുടെ യോഗം നടത്തിയിട്ടും ഒന്നും സംഭവിച്ചില്ല. വർധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്ക് ബിജെപിയുടെ ഹ്രസ്വകാഴ്ചയുള്ള നയങ്ങളാണ് ഉത്തരവാദി. ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ നൽകാമെന്ന യുപി മുഖ്യമന്ത്രിയുടെ അവകാശവാദം ഇപ്പോൾ എവിടെയാണ്?. സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന ഉത്തരവാദിത്തം ബിജെപിക്കാണ്", എസ്പി അധ്യക്ഷൻ പ്രസ്താവനയിൽ പറഞ്ഞു. യുവാക്കൾക്ക് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ നൽകുന്നതിനെക്കുറിച്ച് യുപി മുഖ്യമന്ത്രി അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും അതെല്ലാം എവിടെയെന്നും അഖിലേഷ് ചോദിച്ചു.

തൊഴിലില്ലായ്മ രൂക്ഷം

2012 ൽ സബ് ഇൻസ്പെക്ടർമാരെ റിക്രൂട്ട് ചെയ്തിരുന്നു. തെരഞ്ഞെടുക്കലിനുശേഷം അവർക്ക് പരിശീലനവും നൽകി. എന്നാൽ അവരുടെ പോസിറ്റിംഗും ശമ്പളവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമ്പദ് വ്യവസ്ഥ സംരക്ഷിക്കാൻ നിക്ഷേപകരുടെ യോഗം വിളിച്ചെന്നും പല പ്രധാന തീരുമാനങ്ങളും എടുത്തെന്നും യോഗി പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ അതൊന്നും നടപ്പാക്കി കണ്ടില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.

Also Read: പരമാവധി ഗോതമ്പ് സംഭരിക്കാൻ തിയ്യതി നീട്ടണം; യോഗിയോട് അഭ്യർഥിച്ച് പ്രിയങ്ക ഗാന്ധി

യോഗിക്ക് വിമർശനം

തന്‍റെ പാർട്ടിയുടെ ഭരണകാലത്ത് ഒരു ഐടി ഹബ് ഉണ്ടാക്കി, അമുൽ പ്ലാന്‍റ് സ്ഥാപിച്ചു, സാംസങ് സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചു. ഇപ്പോഴത്തെ മുഖ്യമന്ത്രി ഇതെല്ലാം കാണിച്ച് അദ്ദേഹം നടപ്പിലാക്കിയതാണെന്ന് പറയുന്നു അഖിലേഷ് യാദവ് പറഞ്ഞു. യുപിയിലെ പ്രവർത്തനങ്ങളിൽ വൻ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് നീതി ആയോഗ് റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ടെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.

ലഖ്നൗ: യോഗി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. സംസ്ഥാനത്ത് സമ്പദ് വ്യവസ്ഥ തകരാൻ കാരണം ബിജെപി സർക്കാരാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ദീർഘവീക്ഷണമില്ലാതെ നടപ്പാക്കിയ പദ്ധതികൾ സംസ്ഥാനത്തെ തൊഴില്ലിലായ്മയെ വർധിപ്പിച്ചുവെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.

സമ്പദ് വ്യവസ്ഥ നശിപ്പിച്ചു

"സമ്പദ് വ്യവസ്ഥ നില നിർത്താൻ നിക്ഷേപകരുടെ യോഗം നടത്തിയിട്ടും ഒന്നും സംഭവിച്ചില്ല. വർധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്ക് ബിജെപിയുടെ ഹ്രസ്വകാഴ്ചയുള്ള നയങ്ങളാണ് ഉത്തരവാദി. ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ നൽകാമെന്ന യുപി മുഖ്യമന്ത്രിയുടെ അവകാശവാദം ഇപ്പോൾ എവിടെയാണ്?. സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന ഉത്തരവാദിത്തം ബിജെപിക്കാണ്", എസ്പി അധ്യക്ഷൻ പ്രസ്താവനയിൽ പറഞ്ഞു. യുവാക്കൾക്ക് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ നൽകുന്നതിനെക്കുറിച്ച് യുപി മുഖ്യമന്ത്രി അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും അതെല്ലാം എവിടെയെന്നും അഖിലേഷ് ചോദിച്ചു.

തൊഴിലില്ലായ്മ രൂക്ഷം

2012 ൽ സബ് ഇൻസ്പെക്ടർമാരെ റിക്രൂട്ട് ചെയ്തിരുന്നു. തെരഞ്ഞെടുക്കലിനുശേഷം അവർക്ക് പരിശീലനവും നൽകി. എന്നാൽ അവരുടെ പോസിറ്റിംഗും ശമ്പളവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമ്പദ് വ്യവസ്ഥ സംരക്ഷിക്കാൻ നിക്ഷേപകരുടെ യോഗം വിളിച്ചെന്നും പല പ്രധാന തീരുമാനങ്ങളും എടുത്തെന്നും യോഗി പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ അതൊന്നും നടപ്പാക്കി കണ്ടില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.

Also Read: പരമാവധി ഗോതമ്പ് സംഭരിക്കാൻ തിയ്യതി നീട്ടണം; യോഗിയോട് അഭ്യർഥിച്ച് പ്രിയങ്ക ഗാന്ധി

യോഗിക്ക് വിമർശനം

തന്‍റെ പാർട്ടിയുടെ ഭരണകാലത്ത് ഒരു ഐടി ഹബ് ഉണ്ടാക്കി, അമുൽ പ്ലാന്‍റ് സ്ഥാപിച്ചു, സാംസങ് സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചു. ഇപ്പോഴത്തെ മുഖ്യമന്ത്രി ഇതെല്ലാം കാണിച്ച് അദ്ദേഹം നടപ്പിലാക്കിയതാണെന്ന് പറയുന്നു അഖിലേഷ് യാദവ് പറഞ്ഞു. യുപിയിലെ പ്രവർത്തനങ്ങളിൽ വൻ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് നീതി ആയോഗ് റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ടെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.