ETV Bharat / bharat

സ്വവർഗ വിവാഹം നിയമവിധേയമാക്കൽ : ഹർജികളിൽ കേന്ദ്രത്തിന്‍റെ പ്രതികരണം തേടി സുപ്രീം കോടതി

author img

By

Published : Nov 25, 2022, 8:13 PM IST

സ്പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം ഇഷ്‌ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശം എൽജിബിടിക്യുഐ പ്ലസ് കമ്മ്യൂണിറ്റിക്കും ബാധകമാക്കണമെന്ന് ഹൈദരാബാദിൽ നിന്നുള്ള സ്വവര്‍ഗ ദമ്പതികള്‍ സുപ്രിയോ ചക്രവർത്തിയും അഭയ് ദാംഗും സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കാത്തത്, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരമുള്ള തുല്യതയ്ക്കുള്ള അവകാശത്തെയും ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തെയും ലംഘിക്കുന്നുവെന്ന് മറ്റൊരു സ്വവർഗ ദമ്പതികളായ പാർഥ് ഫിറോസ് മെഹ്‌റോത്രയും ഉദയ് രാജും ഹർജിയിൽ പറഞ്ഞു

Same sex marriage legalization  Same sex marriage  SC seeks response from center on Same sex marriage  Supreme Court  സ്വവർഗ വിവാഹം നിയമവിധേയമാക്കൽ  സ്വവർഗ വിവാഹം  സുപ്രീം കോടതി  സ്പെഷ്യൽ മാര്യേജ് ആക്‌ട്  Special marriage act  LGBTQ  എൽജിബിടിക്യുഐ  സ്വവർഗ വിവാഹങ്ങൾ  ആർട്ടിക്കിൾ 14  Article 14  Article 21  ആർട്ടിക്കിൾ 21  Right to equality  Right to live  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
സ്വവർഗ വിവാഹം നിയമവിധേയമാക്കൽ: ഹർജികളിൽ കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീം കോടതി

ന്യൂഡല്‍ഹി : സ്പെഷ്യൽ മാരേജ് നിയമപ്രകാരം വിവാഹം നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സ്വവർഗ ദമ്പതികൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജികളിൽ പ്രതികരണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടിസ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോലി എന്നിവരടങ്ങിയ ബഞ്ചാണ് നാലാഴ്‌ചയ്ക്കകം പ്രതികരണം അറിയിക്കണമെന്ന് കാണിച്ച് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിക്ക് നോട്ടിസ് നല്‍കിയത്. രണ്ട് സ്വവർഗ ദമ്പതികൾ വെവ്വേറെ സമർപ്പിച്ച രണ്ട് പൊതുതാൽപര്യ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതി നടപടി.

സ്പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം ഇഷ്‌ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശം എൽജിബിടിക്യുഐ പ്ലസ് കമ്മ്യൂണിറ്റിക്കും ബാധകമാക്കണമെന്ന് ഹൈദരാബാദിൽ നിന്നുള്ള സുപ്രിയോ ചക്രവർത്തിയും അഭയ് ദാംഗും സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ പത്തുവര്‍ഷമായി ഒരുമിച്ച് കഴിയുകയായിരുന്ന തങ്ങള്‍ അടുത്തിടെ വിവാഹിതരായതായും എന്നാല്‍ അവകാശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ തങ്ങള്‍ക്കാകുന്നില്ലെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കാത്തത്, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരമുള്ള തുല്യതയ്ക്കുള്ള അവകാശത്തെയും ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തെയും ലംഘിക്കുന്നുവെന്ന് മറ്റൊരു സ്വവർഗ ദമ്പതികളായ പാർഥ് ഫിറോസ് മെഹ്‌റോത്രയും ഉദയ് രാജും അവരുടെ ഹർജിയിൽ ചൂണ്ടിക്കാട്ടി.

മുതിർന്ന അഭിഭാഷകരായ നീരജ് കിഷൻ കൗൾ, മേനക ഗുരുസ്വാമി എന്നിവരും അഭിഭാഷകരായ അരുന്ധതി കട്‌ജു, പ്രിയ പുരി, ശ്രിസ്‌തി ബോർഡാകൂർ എന്നിവരും സുപ്രീം കോടതിയിൽ ആദ്യ ദമ്പതികൾക്ക് വേണ്ടി ഹാജരായി. മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗിയും സൗരഭ് കിർപാലുമാണ് രണ്ടാമത്തെ ഹർജിയിൽ ഹാജരായത്.

കേസ് കഴിഞ്ഞ രണ്ട് വർഷമായി ഡൽഹി ഹൈക്കോടതിയിൽ കെട്ടിക്കിടക്കുകയാണെന്ന് മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടി. 'ഇതൊരു പൊതു പ്രാധാന്യമുള്ള വിഷയമാണ്. ഇത് ഇന്ത്യയിലുടനീളം സ്വാധീനം ചെലുത്തും. എന്നിട്ടും ഹര്‍ജികൾ പോലും ഡൽഹി ഹൈക്കോടതി പൂർത്തിയാക്കുമോ എന്നതില്‍ എനിക്ക് ഉറപ്പില്ല' - മുകുൾ റോത്തഗി പറഞ്ഞു.

ഈ വിഷയത്തില്‍ കേരള ഹൈക്കോടതിയും മറ്റ് ഹൈക്കോടതികളും തീർപ്പുകൽപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന ഉറപ്പുനൽകുന്ന തുല്യത, അന്തസ്, സ്വകാര്യത എന്നിവയ്ക്കുള്ള അവകാശം മറ്റെല്ലാ പൗരന്മാരെയും പോലെ എൽജിബിടിക്യു പ്ലസ് വ്യക്തികൾക്കും ഉണ്ടെന്ന് സുപ്രീം കോടതി വിധിച്ച പുട്ടസ്വാമി കേസും അദ്ദേഹം ബഞ്ചിന്‍റെ ശ്രദ്ധയിൽപ്പെടുത്തി.

ന്യൂഡല്‍ഹി : സ്പെഷ്യൽ മാരേജ് നിയമപ്രകാരം വിവാഹം നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സ്വവർഗ ദമ്പതികൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജികളിൽ പ്രതികരണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടിസ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോലി എന്നിവരടങ്ങിയ ബഞ്ചാണ് നാലാഴ്‌ചയ്ക്കകം പ്രതികരണം അറിയിക്കണമെന്ന് കാണിച്ച് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിക്ക് നോട്ടിസ് നല്‍കിയത്. രണ്ട് സ്വവർഗ ദമ്പതികൾ വെവ്വേറെ സമർപ്പിച്ച രണ്ട് പൊതുതാൽപര്യ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതി നടപടി.

സ്പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം ഇഷ്‌ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശം എൽജിബിടിക്യുഐ പ്ലസ് കമ്മ്യൂണിറ്റിക്കും ബാധകമാക്കണമെന്ന് ഹൈദരാബാദിൽ നിന്നുള്ള സുപ്രിയോ ചക്രവർത്തിയും അഭയ് ദാംഗും സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ പത്തുവര്‍ഷമായി ഒരുമിച്ച് കഴിയുകയായിരുന്ന തങ്ങള്‍ അടുത്തിടെ വിവാഹിതരായതായും എന്നാല്‍ അവകാശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ തങ്ങള്‍ക്കാകുന്നില്ലെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കാത്തത്, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരമുള്ള തുല്യതയ്ക്കുള്ള അവകാശത്തെയും ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തെയും ലംഘിക്കുന്നുവെന്ന് മറ്റൊരു സ്വവർഗ ദമ്പതികളായ പാർഥ് ഫിറോസ് മെഹ്‌റോത്രയും ഉദയ് രാജും അവരുടെ ഹർജിയിൽ ചൂണ്ടിക്കാട്ടി.

മുതിർന്ന അഭിഭാഷകരായ നീരജ് കിഷൻ കൗൾ, മേനക ഗുരുസ്വാമി എന്നിവരും അഭിഭാഷകരായ അരുന്ധതി കട്‌ജു, പ്രിയ പുരി, ശ്രിസ്‌തി ബോർഡാകൂർ എന്നിവരും സുപ്രീം കോടതിയിൽ ആദ്യ ദമ്പതികൾക്ക് വേണ്ടി ഹാജരായി. മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗിയും സൗരഭ് കിർപാലുമാണ് രണ്ടാമത്തെ ഹർജിയിൽ ഹാജരായത്.

കേസ് കഴിഞ്ഞ രണ്ട് വർഷമായി ഡൽഹി ഹൈക്കോടതിയിൽ കെട്ടിക്കിടക്കുകയാണെന്ന് മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടി. 'ഇതൊരു പൊതു പ്രാധാന്യമുള്ള വിഷയമാണ്. ഇത് ഇന്ത്യയിലുടനീളം സ്വാധീനം ചെലുത്തും. എന്നിട്ടും ഹര്‍ജികൾ പോലും ഡൽഹി ഹൈക്കോടതി പൂർത്തിയാക്കുമോ എന്നതില്‍ എനിക്ക് ഉറപ്പില്ല' - മുകുൾ റോത്തഗി പറഞ്ഞു.

ഈ വിഷയത്തില്‍ കേരള ഹൈക്കോടതിയും മറ്റ് ഹൈക്കോടതികളും തീർപ്പുകൽപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന ഉറപ്പുനൽകുന്ന തുല്യത, അന്തസ്, സ്വകാര്യത എന്നിവയ്ക്കുള്ള അവകാശം മറ്റെല്ലാ പൗരന്മാരെയും പോലെ എൽജിബിടിക്യു പ്ലസ് വ്യക്തികൾക്കും ഉണ്ടെന്ന് സുപ്രീം കോടതി വിധിച്ച പുട്ടസ്വാമി കേസും അദ്ദേഹം ബഞ്ചിന്‍റെ ശ്രദ്ധയിൽപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.