ETV Bharat / bharat

ഭാരത് ജോഡോ യാത്രയിലൂടെ ഒന്നിച്ച് രണ്ട് സമുദായങ്ങൾ: കെട്ടടങ്ങിയത് 29 വർഷം നീണ്ട അസ്വാരസ്യം

author img

By

Published : Oct 3, 2022, 1:37 PM IST

മൂന്ന് പതിറ്റാണ്ട് നീണ്ട സംഘർഷത്തിനൊടുവിൽ ലിംഗായത്ത്, ദലിത് വിഭാഗങ്ങളാണ് ഒന്നിച്ചത്. ജില്ലയിൽ ബദനവാലു ഗ്രാമത്തിൽ എത്തിയ രാഹുൽ ഗാന്ധി ഇരു വിഭാഗങ്ങളിലെയും അംഗങ്ങളെ ഉൾപ്പെടുത്തികൊണ്ടുള്ള സമൂഹ സദ്യയിൽ പങ്കെടുത്തിരുന്നു.

Rahul Gandhis visit  reunites two communities after 29 years  mass dining program Badanavalu village Karnataka  Lingayat and Dalit  Bharat Jodo Yatra  ഒന്നിച്ച് രണ്ട് സമുദായങ്ങൾ  ഭാരത് ജോഡോ യാത്രയിലൂടെ ഒന്നിച്ച് രണ്ട് സമുദായങ്ങൾ  ലിംഗായത്ത്  രാഹുൽ ഗാന്ധി  national news  malayalam news  രാഹുൽ ഗാന്ധിയുടെ സന്ദർശനം  ബദനവാലു സമൂഹ സദ്യ  ഭാരത് ജോഡോ യാത്ര
ഭാരത് ജോഡോ യാത്രയിലൂടെ ഒന്നിച്ച് രണ്ട് സമുദായങ്ങൾ: കെട്ടടങ്ങിയത് 29 വർഷം നീണ്ട അസ്വാരസ്യം

ബെംഗളൂരു: കർണാടകയിലെ മൈസൂരു ജില്ലയിൽ രണ്ട് സമുദായങ്ങൾ തമ്മിലുള്ള ഒന്നിക്കലിന് നിമിത്തമായി ഭാരത് ജോഡോ യാത്ര. മൂന്ന് പതിറ്റാണ്ട് നീണ്ട സംഘർഷത്തിനൊടുവിൽ ലിംഗായത്ത്, ദലിത് വിഭാഗങ്ങളാണ് ഒന്നിച്ചത്. ഞായറാഴ്‌ചയാണ്(ഒക്‌ടോബര്‍ 2) ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി ജില്ലയിൽ എത്തിയത്.

ഇവിടെ പരസ്‌പരം പോരെടുത്ത് നിന്നിരുന്ന ഈ രണ്ട് സമുദായങ്ങളേയും ബന്ധിപ്പിക്കുന്ന തകർന്ന ഒരു റോഡ് രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി കോൺഗ്രസ് പ്രവർത്തകർ നന്നാക്കിയിരുന്നു. ഈ റോഡിന് ഭാരത് ജോഡോ റോഡ് എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്‌തു. ഇതോടെയാണ് 1993 ലെ ഏറ്റുമുട്ടലിനെ തുടർന്ന് 29 വർഷക്കാലമായി അസ്വാരസ്യം ഉണ്ടായിരുന്ന രണ്ട് സമുദായങ്ങളും ഒന്നിച്ചത്.

ജില്ലയിൽ ബദനവാലു ഗ്രാമത്തിൽ എത്തിയ രാഹുൽ ഗാന്ധി ഇരു വിഭാഗങ്ങളിലേയും അംഗങ്ങളെ ഉൾപ്പെടുത്തികൊണ്ടുള്ള സമൂഹ സദ്യയിൽ പങ്കെടുത്തിരുന്നു. ശേഷം നാട്ടുകാർക്കൊപ്പം ഗ്രാമത്തിലെ സന്നദ്ധ പ്രവർത്തനങ്ങളിലും രാഹുൽ പങ്കെടുത്തു. കെപിസിസി പ്രസിഡന്‍റ് ഡി കെ ശിവകുമാർ, സിദ്ധരാമയ്യ, രൺദീപ് സിങ് സുർജേവാല, കെ സി വേണുഗോപാൽ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഗ്രാമത്തിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ രാഹുൽ പുഷ്‌പാർച്ചന നടത്തുകയും കൂട്ട പ്രാർഥനയിൽ പങ്കെടുക്കുകയും ചെയ്‌തു.

ബെംഗളൂരു: കർണാടകയിലെ മൈസൂരു ജില്ലയിൽ രണ്ട് സമുദായങ്ങൾ തമ്മിലുള്ള ഒന്നിക്കലിന് നിമിത്തമായി ഭാരത് ജോഡോ യാത്ര. മൂന്ന് പതിറ്റാണ്ട് നീണ്ട സംഘർഷത്തിനൊടുവിൽ ലിംഗായത്ത്, ദലിത് വിഭാഗങ്ങളാണ് ഒന്നിച്ചത്. ഞായറാഴ്‌ചയാണ്(ഒക്‌ടോബര്‍ 2) ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി ജില്ലയിൽ എത്തിയത്.

ഇവിടെ പരസ്‌പരം പോരെടുത്ത് നിന്നിരുന്ന ഈ രണ്ട് സമുദായങ്ങളേയും ബന്ധിപ്പിക്കുന്ന തകർന്ന ഒരു റോഡ് രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി കോൺഗ്രസ് പ്രവർത്തകർ നന്നാക്കിയിരുന്നു. ഈ റോഡിന് ഭാരത് ജോഡോ റോഡ് എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്‌തു. ഇതോടെയാണ് 1993 ലെ ഏറ്റുമുട്ടലിനെ തുടർന്ന് 29 വർഷക്കാലമായി അസ്വാരസ്യം ഉണ്ടായിരുന്ന രണ്ട് സമുദായങ്ങളും ഒന്നിച്ചത്.

ജില്ലയിൽ ബദനവാലു ഗ്രാമത്തിൽ എത്തിയ രാഹുൽ ഗാന്ധി ഇരു വിഭാഗങ്ങളിലേയും അംഗങ്ങളെ ഉൾപ്പെടുത്തികൊണ്ടുള്ള സമൂഹ സദ്യയിൽ പങ്കെടുത്തിരുന്നു. ശേഷം നാട്ടുകാർക്കൊപ്പം ഗ്രാമത്തിലെ സന്നദ്ധ പ്രവർത്തനങ്ങളിലും രാഹുൽ പങ്കെടുത്തു. കെപിസിസി പ്രസിഡന്‍റ് ഡി കെ ശിവകുമാർ, സിദ്ധരാമയ്യ, രൺദീപ് സിങ് സുർജേവാല, കെ സി വേണുഗോപാൽ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഗ്രാമത്തിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ രാഹുൽ പുഷ്‌പാർച്ചന നടത്തുകയും കൂട്ട പ്രാർഥനയിൽ പങ്കെടുക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.