ETV Bharat / bharat

അഫ്‌ഗാൻ സാഹചര്യം വിലയിരുത്താൻ യോഗം വിളിച്ച് ഐഎസ്‌എ മേധാവി

author img

By

Published : Sep 13, 2021, 7:22 AM IST

റഷ്യ, ചൈന, ഇറാൻ, കസഖിസ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ ഇന്‍റലിജൻസ് മേധാവികളുടെ യോഗമാണ് വിളിച്ചത്.

Pakistan  Pakistan hosts Intel Chiefs of Russia, China, and Iran  Afghan situation  Central Asian states  Afghanistan News  Afghanistan Updates  പാകിസ്ഥാൻ വാർത്ത  ഇന്‍റലിജൻസ് മേധാവികളുടെ യോഗം വിളിച്ചു പാകിസ്ഥാൻ  പാകിസ്ഥാൻ യോഗം വിളിച്ചു  ഇന്‍റലിജൻസ് യോഗം  അഫ്‌ഗാൻ സാഹചര്യം വിലയിരുത്താൻ യോഗം വിളിച്ചു  സെൻട്രൽ ഏഷ്യൻ രാജ്യങ്ങൾ  പാകിസ്ഥാൻ ഐഎസ്‌ഐ യോഗം വിളിച്ചു
അഫ്‌ഗാൻ സാഹചര്യം വിലയിരുത്താൻ ഇന്‍റലിജൻസ് മേധാവികളുടെ യോഗം വിളിച്ച് പാകിസ്ഥാൻ

ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം വിലയിരുത്താനായി ഇന്‍റലിജൻസ് മേധാവികളുടെ യോഗം വിളിച്ച് പാകിസ്ഥാൻ. റഷ്യ, ചൈന, ഇറാൻ, കസഖിസ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ ഇന്‍റലിജൻസ് മേധാവികളുടെ യോഗമാണ് വിളിച്ചത്.

പാകിസ്ഥാൻ ഐഎസ്‌ഐ ഡയറക്‌ടർ ജനറൽ ജനറൽ ഫായിസ് ഹമീദാണ് യോഗം വിളിച്ചതെന്ന് ഇന്‍റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എന്നാൽ ഔദ്യോഗിക വാർത്താക്കുറിപ്പ് ഇറക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. അഫ്‌ഗാനിസ്ഥാനിലും മേഖലയിലും സമാധാനം പുലർത്താൻ സത്യസന്ധമായ ശ്രമമാണ് പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.

അഫ്‌ഗാനിസ്ഥാനോട് സമീപമുള്ള രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ബുധനാഴ്‌ച യോഗം ചേർന്നിരുന്നു. അഫ്‌ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ വിലയിരുത്തി കൂട്ടായ തീരുമാനത്തിലെത്തുമെന്ന് കൂടിക്കാഴ്‌ചക്ക് ശേഷം പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചിരുന്നു. അഫ്‌ഗാൻ മണ്ണ് തീവ്രവാദത്തിന്‍റെ കേന്ദ്രമാകുമോയെന്ന് അഫ്‌ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ആശങ്ക അറിയിച്ചിരുന്നു.

READ MORE: താലിബാൻ ഭരണത്തില്‍ കടുത്ത ആശങ്ക ; കലാകാരര്‍ പലായനത്തില്‍

ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം വിലയിരുത്താനായി ഇന്‍റലിജൻസ് മേധാവികളുടെ യോഗം വിളിച്ച് പാകിസ്ഥാൻ. റഷ്യ, ചൈന, ഇറാൻ, കസഖിസ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ ഇന്‍റലിജൻസ് മേധാവികളുടെ യോഗമാണ് വിളിച്ചത്.

പാകിസ്ഥാൻ ഐഎസ്‌ഐ ഡയറക്‌ടർ ജനറൽ ജനറൽ ഫായിസ് ഹമീദാണ് യോഗം വിളിച്ചതെന്ന് ഇന്‍റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എന്നാൽ ഔദ്യോഗിക വാർത്താക്കുറിപ്പ് ഇറക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. അഫ്‌ഗാനിസ്ഥാനിലും മേഖലയിലും സമാധാനം പുലർത്താൻ സത്യസന്ധമായ ശ്രമമാണ് പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.

അഫ്‌ഗാനിസ്ഥാനോട് സമീപമുള്ള രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ബുധനാഴ്‌ച യോഗം ചേർന്നിരുന്നു. അഫ്‌ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ വിലയിരുത്തി കൂട്ടായ തീരുമാനത്തിലെത്തുമെന്ന് കൂടിക്കാഴ്‌ചക്ക് ശേഷം പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചിരുന്നു. അഫ്‌ഗാൻ മണ്ണ് തീവ്രവാദത്തിന്‍റെ കേന്ദ്രമാകുമോയെന്ന് അഫ്‌ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ആശങ്ക അറിയിച്ചിരുന്നു.

READ MORE: താലിബാൻ ഭരണത്തില്‍ കടുത്ത ആശങ്ക ; കലാകാരര്‍ പലായനത്തില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.