ETV Bharat / bharat

ഓക്സിജൻ എക്സ്പ്രസ് സഹായം തേടി തെലങ്കാനയും

author img

By

Published : Apr 29, 2021, 9:52 PM IST

ഒടുവിലായി ഓക്സിജൻ എക്സ്പ്രസിന്‍റെ സഹായം തേടിയ സംസ്ഥാനം തെലങ്കാനയാണ്. ഹരിയാനയും ഉത്തർപ്രദേശും മഹാരാഷ്ട്രയും ഡൽഹിയും മധ്യപ്രദേശും റെയിൽവേയുടെ സഹായത്തോടെ ഓക്സിജൻ വാങ്ങുന്നുണ്ട്.

1
1

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുമ്പോള്‍ ഓക്സിജൻ എക്സ്പ്രസ് വഴി ജീവവായു വാങ്ങാൻ തെലങ്കാനയും. ഓക്സിജൻ എക്സ്പ്രസിനായി ഏറ്റവും ഒടുവില്‍ ഇന്ത്യൻ റെയിൽവേയെ സമീപിച്ച സംസ്ഥാനം തെലങ്കാനയാണ്. അഞ്ച് ഒഴിഞ്ഞ ടാങ്കറുകളുമായി ഒരു ട്രെയിൻ തെലങ്കാനയിലെ സെക്കന്തരാബാദിൽ നിന്നും ഒഡിഷയിലെ അംഗുലിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. ട്രെയിൻ വെള്ളിയാഴ്ച അംഗുലിലെത്തും. ശേഷം ഓക്സിജൻ സമാഹരിച്ച് തെലങ്കാനയിലേക്ക് തിരിക്കും.

റെയിൽ‌വേയോട് ഹരിയാന സർക്കാർ സഹായം അഭ്യർഥിച്ചതിന് തൊട്ടുപിന്നാലെയാണ് തെലങ്കാനയുമെത്തിയത്. ഒഡീഷയിലെ റൂർക്കേലയിലേക്ക് ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് അഞ്ച് ടാങ്കറുകൾ അയച്ചിരുന്നു. അതേ സമയം, ഇന്ന് 76.29 മെട്രിക് ടൺ (എംടി) ലിക്വിഡ് മെഡിക്കൽ ഓക്സിജന്‍റെ (എൽ‌എം‌ഒ) അഞ്ച് ടാങ്കറുകളുമായി ഉത്തർപ്രദേശിൽ അഞ്ചാമത്തെ ഓക്സിജൻ എക്സ്പ്രസ് എത്തി. ഇതിൽ ഒരു ടാങ്കർ വാരണാസിയിലേക്കും ബാക്കി നാലെണ്ണം ലക്നൗവിലേക്കുമാണ്. കൂടാതെ, 33.18 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി നാല് ടാങ്കറുകൾ വഹിച്ചുകൊണ്ട് മറ്റൊരു ട്രെയിൻ ലക്നൗവിലേക്ക് യാത്ര തിരിച്ചിട്ടുമുണ്ട്. ഇത് വെള്ളിയാഴ്ച എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഒഴിഞ്ഞ ടാങ്കറുമായി മറ്റൊരു ട്രെയിൻ ഇന്ന് ലക്നൗവിൽ നിന്ന് പുറപ്പെടും.

Also Read: വീണ്ടും പലായനം ; കൊവിഡ് രണ്ടാം തരംഗത്തിലും പൊറുതിമുട്ടി അതിഥി തൊഴിലാളികള്‍

അടുത്ത 24 മണിക്കൂറിനുള്ളിൽ ഓക്സിജൻ വിതരണം ഏകദേശം 640 മെട്രിക് ടണ്ണിലെത്തുമെന്നാണ് വിവരം. ബുധനാഴ്ച വരെ ഉത്തർപ്രദേശിലേക്ക് 202 ഉം മഹാരാഷ്ട്രയ്ക്ക് 174 ഉം ഡൽഹിയ്ക്ക് 70 ഉം മധ്യപ്രദേശില്‍ 64 ഉം മെട്രിക് ടണ്‍ റെയിൽവേ എത്തിച്ചിരുന്നു. ആവശ്യക്കാരായ എല്ലാ സംസ്ഥാനങ്ങളിലേക്കും സര്‍വീസിന് റെയിൽ‌വേ പൂർണ സജ്ജമാണ്. ഓക്സിജന്‍റെ വിതരണവും ഉപയോഗവും സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിലാണ്.

ദ്രാവക ഓക്സിജൻ ടാങ്കറുകളുടെ ലഭ്യത, ഓക്സിജൻ വഹിച്ചുകൊണ്ട് സഞ്ചരിക്കാവുന്ന പരമാവധി വേഗത, മറ്റ് ട്രെയിനുകളുടെ സമയക്രമം എന്നിവ പരിഗണിച്ചുള്ള റൂട്ട് മാപ്പിങ്ങില്‍ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും അവയെല്ലാം മറികടന്ന് കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമാണ് റെയിൽവേ.

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുമ്പോള്‍ ഓക്സിജൻ എക്സ്പ്രസ് വഴി ജീവവായു വാങ്ങാൻ തെലങ്കാനയും. ഓക്സിജൻ എക്സ്പ്രസിനായി ഏറ്റവും ഒടുവില്‍ ഇന്ത്യൻ റെയിൽവേയെ സമീപിച്ച സംസ്ഥാനം തെലങ്കാനയാണ്. അഞ്ച് ഒഴിഞ്ഞ ടാങ്കറുകളുമായി ഒരു ട്രെയിൻ തെലങ്കാനയിലെ സെക്കന്തരാബാദിൽ നിന്നും ഒഡിഷയിലെ അംഗുലിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. ട്രെയിൻ വെള്ളിയാഴ്ച അംഗുലിലെത്തും. ശേഷം ഓക്സിജൻ സമാഹരിച്ച് തെലങ്കാനയിലേക്ക് തിരിക്കും.

റെയിൽ‌വേയോട് ഹരിയാന സർക്കാർ സഹായം അഭ്യർഥിച്ചതിന് തൊട്ടുപിന്നാലെയാണ് തെലങ്കാനയുമെത്തിയത്. ഒഡീഷയിലെ റൂർക്കേലയിലേക്ക് ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് അഞ്ച് ടാങ്കറുകൾ അയച്ചിരുന്നു. അതേ സമയം, ഇന്ന് 76.29 മെട്രിക് ടൺ (എംടി) ലിക്വിഡ് മെഡിക്കൽ ഓക്സിജന്‍റെ (എൽ‌എം‌ഒ) അഞ്ച് ടാങ്കറുകളുമായി ഉത്തർപ്രദേശിൽ അഞ്ചാമത്തെ ഓക്സിജൻ എക്സ്പ്രസ് എത്തി. ഇതിൽ ഒരു ടാങ്കർ വാരണാസിയിലേക്കും ബാക്കി നാലെണ്ണം ലക്നൗവിലേക്കുമാണ്. കൂടാതെ, 33.18 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി നാല് ടാങ്കറുകൾ വഹിച്ചുകൊണ്ട് മറ്റൊരു ട്രെയിൻ ലക്നൗവിലേക്ക് യാത്ര തിരിച്ചിട്ടുമുണ്ട്. ഇത് വെള്ളിയാഴ്ച എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഒഴിഞ്ഞ ടാങ്കറുമായി മറ്റൊരു ട്രെയിൻ ഇന്ന് ലക്നൗവിൽ നിന്ന് പുറപ്പെടും.

Also Read: വീണ്ടും പലായനം ; കൊവിഡ് രണ്ടാം തരംഗത്തിലും പൊറുതിമുട്ടി അതിഥി തൊഴിലാളികള്‍

അടുത്ത 24 മണിക്കൂറിനുള്ളിൽ ഓക്സിജൻ വിതരണം ഏകദേശം 640 മെട്രിക് ടണ്ണിലെത്തുമെന്നാണ് വിവരം. ബുധനാഴ്ച വരെ ഉത്തർപ്രദേശിലേക്ക് 202 ഉം മഹാരാഷ്ട്രയ്ക്ക് 174 ഉം ഡൽഹിയ്ക്ക് 70 ഉം മധ്യപ്രദേശില്‍ 64 ഉം മെട്രിക് ടണ്‍ റെയിൽവേ എത്തിച്ചിരുന്നു. ആവശ്യക്കാരായ എല്ലാ സംസ്ഥാനങ്ങളിലേക്കും സര്‍വീസിന് റെയിൽ‌വേ പൂർണ സജ്ജമാണ്. ഓക്സിജന്‍റെ വിതരണവും ഉപയോഗവും സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിലാണ്.

ദ്രാവക ഓക്സിജൻ ടാങ്കറുകളുടെ ലഭ്യത, ഓക്സിജൻ വഹിച്ചുകൊണ്ട് സഞ്ചരിക്കാവുന്ന പരമാവധി വേഗത, മറ്റ് ട്രെയിനുകളുടെ സമയക്രമം എന്നിവ പരിഗണിച്ചുള്ള റൂട്ട് മാപ്പിങ്ങില്‍ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും അവയെല്ലാം മറികടന്ന് കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമാണ് റെയിൽവേ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.